} -->

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം

അബ്ദുർറഹ്‌മൻ ആദൃശ്ശേരി

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം
അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചരിത്ര സംഭവമാണ്‌ കർബല. ഹിജ്‌റ 61 ൽ മുഹർറം പത്തിന്‌ പ്രവാചക പൗത്രൻ ഹുസൈൻ()വും സംഘവും ഇറാക്വിലെ കൂഫക്കടുത്തുള്ള കർബല എന്ന പ്രദേശത്ത്‌ വെച്ച്‌ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുണ്ടായി.
അന്ന്‌ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുആവിയ()വിന്റെ പുത്രൻ യസീദ്‌(റഹ)യും അദ്ദേഹത്തെ അധികാരത്തിലേറ്റിയ സ്വഹാബികളും ഇതിനുത്തരവാദികളാണെന്ന്‌ ശിയാക്കൾ പ്രചരിപ്പിച്ചു. ബനൂ ഉമയ്യക്കാരുടെ കളിപ്പാട്ടമായി വർത്തിച്ച ഉഥ്മാൻ()വാണ്‌ അവരെ അധികാരത്തിലേറാൻ സഹായിച്ചതെന്നും അവർ പ്രചരിപ്പിച്ചു. സ്വഹാബികൾ തലപ്പാവ്‌ ധരിച്ച കാഫിറുകളും, പുതിയ ജാഹിലിയ്യത്തിന്റെ വക്താക്കളും, അബൂ ഹുറൈറ(), അബൂ മൂസ(), അബുദ്ദർദാഅ​‍്‌() തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഉമവികളുടെ കമ്മീഷൻ വാങ്ങി അവർക്ക്‌ വേണ്ടി ഹദീഥുകൾ നിർമ്മിച്ച്‌ കൊടുത്തവരായിരുന്നു എന്നീ ആരോപണങ്ങളും ശിയാക്കൾ പ്രചരിപ്പിച്ചു. (രക്തസാക്ഷ്യം 39). അലി()വിന്റെ പുത്രൻ ഹസൻ()വിനെ തന്റെ ഭാര്യയെ ഉപയോഗിച്ച്‌ വിഷം കൊടുത്ത്‌ കൊന്നുവെന്നും സ്വഹാബികൾ മുആവിയയുടെ ഹരിത കൊട്ടാരത്തിന്‌ ചുറ്റും ബൈതുൽ മാലിൽ കണ്ണും നട്ട്‌ കഴിയുന്നവരായിരുന്നുവെന്നും മുആവിയ തന്റെ മകൻ യസീദിനെ സ്വഹാബികളെ ഭീഷണിപ്പെടുത്തി ഖലീഫയാക്കി എന്നിങ്ങനെ പോകുന്നു ശിയാ വഞ്ചകൻമാരുടെ ആരോപണങ്ങൾ. തെമ്മാടിയും ഏകാധിപതിയും ദുഷ്പ്രഭുത്വത്തിന്റെ വക്താവുമായിരുന്ന യസീദിനെതിരിൽ ഹുസൈൻ() നടത്തിയ ധീരോദാത്തമായ വിപ്ളവമായിരുന്നു കർബല എന്നാണ്‌ നുണയൻമാരായ ശിയാ ചരിത്രകാരൻമാർ പ്രചരിപ്പിച്ചത്‌. ഇസ്ലാമിക ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത്‌ വാക്വിദി, യഅ​‍്ക്വൂബി, മസ്ഊദി തുടങ്ങിയ ശിയാക്കളും ശിയാ നിവേദകൻമാരുമായത്‌ കൊണ്ട്‌ പിന്നീട്‌ വന്ന സുന്നീ ചരിത്ര ഗ്രന്ഥങ്ങളിലും, അല്ലാഹുവും റസൂലും വാഴ്ത്തിപ്പറഞ്ഞ മാനവ ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃകാ വ്യക്തിത്വങ്ങളായ സ്വഹാബികളെ ചതിയൻമാരും വഞ്ചകൻമാരും പ്രവാചക കുടുംബത്തിന്റെ അന്ധകരുമായി ചിത്രീകരിക്കുന്ന ചരിത്ര നിവേദനങ്ങൾ ഇടംപിടിച്ചു.
തലമുറകളായി ഇത്തരം വ്യാജ ചരിത്രങ്ങൾ സമൂഹ മനസ്സിൽ ഇടംപിടിച്ചത്‌, ഉത്തമ നൂറ്റാണ്ടിലെ മാതൃകാ വ്യക്തിത്വങ്ങളായ മഹത്തുക്കളെ തേജോവധം ചെയ്യാനും അപഹസിക്കാനും കാരണമായി. ചരിത്ര നിവേദനങ്ങളുടെ ശരിതെറ്റുകൾ ഗവേഷണം നടത്താനും യാഥാർത്ഥ്യം പുറത്ത്‌ കൊണ്ടുവരുവാനുമുള്ള ശ്രമങ്ങൾ പലപ്പോഴുമുണ്ടായെങ്കിലും കള്ളക്കഥകൾ പ്രചരിപ്പിക്കാനുള്ള ശിയാ മിടുക്ക്‌ കാരണം യാഥാർത്ഥ്യം തിരിച്ചറിയാൻ സാധാരണക്കാർക്കായില്ല. കർബല ദുരന്തത്തിന്റെ പാപഭാരം യസീദിന്റെ പിരടിയിൽ കെട്ടിവെക്കുന്നത്‌ കൊണ്ട്‌ ശിയാക്കൾ കാണുന്ന നേട്ടങ്ങൾ പലതാണ്‌. ഒന്ന്‌, യസീദിനെ അധികാരത്തിലേറ്റിയ സ്വഹാബികളെയും സുന്നീ സമൂഹത്തെയും പ്രവാചക കുടുംബത്തിന്റെ വിരോധികളും കൊലയാളികളുമാക്കി ചിത്രീകരിക്കാം. രണ്ട്‌, ഹുസൈൻ()വിന്റെ
രക്തത്തിന്റെ പ്രതികാരമെന്ന പേരിൽ സുന്നികളെ കൊന്നൊടുക്കാം.
കേരളക്കരയിലും ഈയടുത്തായി കർബല ദുരന്തത്തെ തങ്ങളുടെ ആശയ പ്രചാരണത്തിനായി ശിയാക്കൾ ഉപയോഗിക്കാൻ തുടങ്ങിയതായി കാണുന്നു. എന്നാൽ, ഹുസൈൻ() സാമ്രാജ്യത്വ വിരുദ്ധ പോരാളിയോ വിപ്ളവകാരിയോ ദുഷ്പ്രഭുത്വത്തിനെതിരിൽ ഇറങ്ങിപ്പുറപ്പെട്ട ധീരയോദ്ധാവോ ഒന്നുമല്ലെന്നും പ്രത്യുത, കൂഫയിലെ ശിയാക്കൾ ആയിരക്കണക്കിന്‌ കത്തുകളെഴുതി അദ്ദേഹത്തെ ഇറാക്വിലേക്ക്‌ വിളിച്ചു വരുത്തുകയും പിന്നീട്‌ അവർ കാലുമാറി അദ്ദേഹത്തെ കൊലപ്പെടുത്തുകയുമാണുണ്ടായതെന്നും ശിയാക്കളുടെ തന്നെ പൗരാണികവും ആധുനികവുമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളും ഒരുപോലെ സമ്മതിക്കുന്നുണ്ട്‌. ഈ വസ്തുത ശിയാ സ്രോതസ്സുകളിൽ നിന്ന്‌ തന്നെ തെളിവുകൾ നിരത്തി, കർബലാ ദുരന്തത്തിന്റെയും ഹുസൈൻ()വിന്റെ ദാരുണമായ വധത്തിന്റെയും പിന്നിലുള്ള യഥാർത്ഥ ഉത്തരവാദികൾ ശിയാക്കൾ തന്നെയായിരുന്നുവെന്ന്‌ സമർത്ഥിക്കുന്ന ഒരു അന്വേഷണ ലേഖനമാണിത്‌.
നബി(സ) തിരുമേനിയുടെ പൗത്രൻമാരായ ഹസൻ()വും ഹുസൈൻ()വും തിരുഹൃദയത്തിൽ എത്രമാത്രം ഇടംപിടിച്ചിരുന്നുവെന്ന കാര്യം ഇസ്ലാമിക ചരിത്രം പഠിച്ചവരോട്‌ പറഞ്ഞറിയിക്കേണ്ടതില്ല.
നബി(സ) പറഞ്ഞു: “ഹസനും ഹുസൈനും സ്വർഗ്ഗവാസികളായ യുവാക്കളുടെ നേതാക്കളാണ്‌.” (തിർമിദി, അഹ്മദ്‌).
“അവർ രണ്ടുപേരും ഈ ലോകത്തിലെ എന്റെ ആനന്ദങ്ങളാണ്‌.” (ബുഖാരി).
ഹുസൈൻ()വിന്റെ വധം അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ രണ്ടഭിപ്രായമില്ല. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റഹ) പറയുന്നു: “ഹുസൈൻ() പീഢിതനായി കൊല ചെയ്യപ്പെട്ടു. അത്‌ വലിയ പാതകമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ആ കൃത്യം ചെയ്തവനും അതിനെ അംഗീകരിച്ചവനും അതിന്‌ സഹായം നൽകിയവനും അല്ലാഹുവിന്റെ ശിക്ഷക്ക്‌ പാത്രമാണെന്ന കാര്യത്തിൽ തർക്കമില്ല.”
ഹുസൈൻ()വിന്റെ വധത്തിന്‌ മുമ്പ്‌ അദ്ദേഹത്തേക്കാൾ മഹത്വമുള്ള പലരും കൊല്ലപ്പെട്ടിട്ടുണ്ട്‌. തന്റെ പിതാവ്‌ അലി(), ഉഥ്മാൻ(), ഉമർ(), ത്വൽഹ(), സുബൈർ(), അമ്മാർ() എന്നിവർ അവരിൽപെടും.
ഇതൊന്നും തന്നെ പരിഗണിക്കേണ്ടതല്ലെന്നും ഹുസൈൻ()വിന്റെ വധം മാത്രം ആചരിക്കേണ്ടതാണെന്നും ആർക്കാണ്‌ പറയാൻ സാധിക്കുക?
പേർഷ്യൻ സാമ്രാജ്യം മുസ്ലിംകളാൽ തകർക്കപ്പെട്ട ശേഷം മുസ്ലിം ലോകത്ത്‌ ദുരന്തങ്ങളുടെ ശൃംഖല തന്നെ സംഭവിച്ചത്‌ എന്തുകൊണ്ടായിരുന്നു? ഇതിൽ ഒന്നാമത്‌ ആ സാമ്രാജ്യത്തെ ജയിച്ചടക്കിയ ഖലീഫ ഉമറിന്റെ വധമായിരുന്നു. പേർഷ്യയിൽ വെച്ച്‌ ആസൂത്രണം ചെയ്യപ്പെട്ട പ്രസ്തുത പദ്ധതി മദീനയിൽ വെച്ച്‌ `അബൂ ലുഅ​‍്ലുഅ` എന്ന പേർഷ്യക്കാരൻ നടപ്പാക്കുകയാണുണ്ടായത്‌. ഇന്നും ഇറാൻ ആദരിക്കുന്ന ഇയാളുടെ ശവകുടീരം ഇറാനിലെ ശിയാക്കളുടെ പുണ്യകേന്ദ്രമാണ്‌. ഇതെല്ലാം യാദൃശ്ചികമായ സംഭവങ്ങളാണെന്ന്‌ ആർക്കാണ്‌ പറയാനാവുക?
ഇസ്ലാമിന്‌ കീഴടങ്ങിയ യമൻ, ആഫ്രിക്ക, സിറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇസ്ലാമിന്‌ കീഴിൽ ഉറച്ച്‌ നിന്നപ്പോൾ പേർഷ്യൻ സാമ്രാജ്യത്തിന്‌ കീഴിലായിരുന്ന ഇറാനും ഇറാക്വും എന്നും ഇസ്ലാമിനും മുസ്ലിംകൾക്കും വേദന സൃഷ്ടിക്കാൻ കാരണമെന്ത്‌?
ശാമിന്റെ ജേതാക്കളായ അബൂ ഉബൈദയും ഖാലിദുബ്നുൽ വലീദും ഈജിപ്തിൽ അംറുബ്നുൽ ആസ്വും തുർക്കിയിൽ അബൂ അയ്യൂബിൽ അൻസ്വാരിയും എന്നും വാഴ്ത്തപ്പെടുമ്പോൾ, ഇറാക്വിലും പേർഷ്യയിലും ജേതാക്കളായ സ്വഹാബികൾ എന്തുകൊണ്ട്‌ വെറുക്കപ്പെടുന്നു? ഇറാക്വിന്റെ വിമോചകനായ സഅ​‍്ദുബ്നു അബീ വക്വാസ്‌() എന്തുകൊണ്ട്‌ ആ നാട്ടുകാർക്ക്‌ അസ്വീകാര്യനായി? അദ്ദേഹത്തിന്‌ നമസ്കരിക്കാൻ അറിയില്ലെന്ന്‌ ഉമർ()വിന്റെ പക്കൽ അവർ പരാതിപ്പെട്ടത്‌ എന്തുകൊണ്ടായിരുന്നു? (ബുഖാരി).
ആദ്യകാല വിശ്വാസിയും നബിതിരുമേനിയുടെ അമ്മാവനുമായ, സ്വർഗ്ഗാവകാശിയെന്ന്‌ സുവിശേഷം ലഭിച്ച അദ്ദേഹത്തെ നാട്ടുകാരുടെ കലാപം ഭയന്ന്‌ ഉമർ() സ്ഥാനഭ്രഷ്ടനാക്കി. തന്റെ നേതൃത്വത്തിൽ പേർഷ്യൻ അതിർത്തി പ്രദേശങ്ങളിൽ നിർണ്ണായകമായ ജൈത്രയാത്രകൾ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു അവർ തനിക്കെതിരിൽ ആക്രമണങ്ങൾ എയ്തുവിട്ടുകൊണ്ടിരുന്നത്‌ എന്നത്‌ ആരായിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തികളെന്ന്‌ തിരിച്ചറിയാൻ സഹായിക്കും.
പുറപ്പാട്‌
ഇറാക്വിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പായി മക്കയിലെത്തിയ ഹുസൈൻ() സ്വഹാബി പ്രമുഖരായ അബ്ദുല്ലാഹിബ്നു അബ്ബാസ്‌(), ഇബ്നു ഉമർ(), ഇബ്നു സുബൈർ(), അബ്ദുല്ലാഹിബ്നു ജഅ​‍്ഫർ(), തന്റെ സഹോദരൻ മുഹമ്മദുബ്നു അലി() എന്നിവരോട്‌ തന്റെ യാത്രയെക്കുറിച്ച്‌ കൂടിയാലോചിച്ചു. ഇറാക്വിലേക്ക്‌ പുറപ്പെടരുതെന്ന്‌ അവർ ഏകസ്വരത്തിൽ അദ്ദേഹത്തെ ഉപദേശിച്ചു. “അവർ നിങ്ങളെ യുദ്ധത്തിലേക്കും കലാപത്തിലേക്കുമാണ്‌ ക്ഷണിച്ചിട്ടുള്ളത്‌. അവർ നിങ്ങളെ ചതിക്കുകയില്ലെന്നതിനും അക്രമിക്കുകയില്ലെന്നതിനും യാതൊരു ഉറപ്പുമില്ല“ എന്നായിരുന്നു ഇബ്നു അബ്ബാസ്‌()വിന്റെ പ്രതികരണം. എന്നാൽ ഹുസൈൻ() തന്റെ നിലപാടിൽ ഉറച്ചു നിന്നപ്പോൾ ”നിങ്ങൾ പോകാൻ ഉറച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകരുത്‌, തന്റെ ഭാര്യമാരും മക്കളും നോക്കി നിൽക്കെ ഉഥ്മാൻ() വധിക്കപ്പെട്ടത്‌ പോലെ താങ്കളും വധിക്കപ്പെടുമെന്ന്‌ ഞാൻ ഭയക്കുന്നു“ എന്നുമായിരുന്നു ഇബ്നു അബ്ബാസ്‌() പറഞ്ഞത്‌.
”ഇറാക്വുകാരിൽ നിന്ന്‌ താങ്കളുടെ പിതാവിനുണ്ടായ അനുഭവങ്ങളും അവർ അദ്ദേഹത്തെ ചതിച്ചതുമെല്ലാം താങ്കൾക്കറിയാമല്ലോ“ എന്നായിരുന്നു ഇബ്നു ഉമർ()വിന്റെ പ്രതികരണം.
”താങ്കളുടെ പിതാവിനെ വധിക്കുകയും സഹോദരനെ പുറത്താക്കുകയും ചെയ്ത ഒരു വിഭാഗത്തിന്റെ കൂടെ താങ്കൾ എങ്ങോട്ട്‌ പോകുന്നു?“ എന്നായിരുന്നു ഇബ്നു സുബൈർ() ചോദിച്ചത്‌!
മദീനയിൽ നിന്ന്‌ മക്കയിലേക്കും അവിടെ നിന്ന്‌ കർബലയിലേക്കും പോയ ഹുസൈൻ()വിനെ വധിക്കാരൻ താൽപര്യമുണ്ടായിരുന്നെങ്കിൽ യസീദിന്‌ വധിക്കാമായിരുന്നു. കാരണം, അദ്ദേഹം യാത്ര ചെയ്ത പ്രദേശങ്ങളത്രയും യസീദിന്റെ ഭരണത്തിന്‌ കീഴിലായിരുന്നു. ഇറാക്വിലെ കർബലയിൽ വെച്ചുതന്നെ അദ്ദേഹത്തെ കൊലപ്പെടുത്തിയതിന്റെ പിന്നിലുള്ള ശക്തികൾ ആരായിരുന്നു? തന്നെ യസീദിന്റെ അടുക്കലേക്ക്‌ പറഞ്ഞയക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ഏറ്റവും അർഹൻ ഹുസൈൻ() തന്നെയാണ്‌. ശിയാ പുരോഹിതൻ ശൈഖ്‌ മുഫീദ്‌ പറയുന്നത്‌ കാണുക. “ഇമാം ഹുസൈൻ തന്റെ കക്ഷി(ശീഅ)ക്കെതിരിൽ ഇങ്ങനെ പ്രാർത്ഥിച്ചു. ”അല്ലാഹുവേ! അവർക്ക്‌ നീ അൽപ്പകാലം സുഖജീവിതം നൽകിയിട്ടുണ്ടെങ്കിൽ അവരെ നീ ഇനി ഛിന്നഭിന്നമാക്കുകയും ചെയ്യേണമേ. അവരെ നീ അനൈക്യത്തിലാക്കുകയും ഭരണാധികാരികൾക്ക്‌ ഒരിക്കലും അവർ പ്രിയപ്പെട്ടവരാക്കുകയും അരുതേ. കാരണം, ഞങ്ങളെ സഹായിക്കാമെന്ന്‌ പറഞ്ഞ്‌ വിളിച്ചു വരുത്തുകയും പിന്നെ ഞങ്ങളോട്‌ അക്രമം കാണിക്കുകയും ഞങ്ങളെ കൊലപ്പെടുത്തുകയും ചെയ്തവരാണ്‌ അവർ.“ (അൽ ഇർഷാദ്‌ 241).
ഹുസൈൻ()വിന്റെ മകൾ സുകൈന കൂഫക്കാരോട്‌ (ശിയാക്കളോട്‌) ഇങ്ങനെ പറഞ്ഞു. ”ചതിയൻമാരും വഞ്ചകന്മാരുമായ കൂഫക്കാരേ! ബാല്യത്തിൽ എന്നെ അനാധയാക്കുകയും പ്രായമായപ്പോൾ വിധവയാക്കുകയും ചെയ്തത്‌ നിങ്ങളാണ്‌. എന്റെ പിതാവിനെയും പിതാമഹനെയും (അലി() പിതൃവ്യനെയും സഹോദരനെയും ഭർത്താവിനെയും കൊന്നവർ നിങ്ങളാണ്‌. നിങ്ങളും നിങ്ങളുടെ വഞ്ചനയും തുലയട്ടെ.“ (ഇബ്നു കഥീർ 8/230).
ഹസൻ() തന്റെ കക്ഷി(ശീഅ)യെക്കുറിച്ച്‌ പറയുന്നത്‌ കാണുക. ”ഈ ആളുകൾ എന്റെ പക്ഷക്കാരാണെന്ന്‌ അവകാശപ്പെടുന്നു. എന്നെ വധിക്കാൻ ശ്രമിക്കുകയും എന്റെ വസ്തുവകകൾ കവർച്ച ചെയ്യുകയും സമ്പത്ത്‌ പിടിച്ചടക്കുകയുമാണവർ. അല്ലാഹു സത്യം! ഇവർ എന്നെ വധിക്കുകയും എന്റെ കുടുംബത്തെ വഴിയാധാരമാക്കുകയും ചെയ്യുന്നതിലും ഭേദം എനിക്ക്‌ സുരക്ഷയും സംരക്ഷണവും നൽകാൻ ഞാൻ മുആവിയയോട്‌ ഒരു ഉടമ്പടി ചെയ്യുന്നതായിരിക്കും. ഞാൻ അദ്ദേഹത്തോട്‌ ഏറ്റുമുട്ടിയാൽ ഇവർ എന്റെ പിരടിക്ക്‌ പിടിച്ച്‌ അദ്ദേഹത്തിന്‌ ഏൽപ്പിച്ച്‌ കൊടുക്കും.“ (അൽ ഇഹ്തിജാജ്‌ തബറസി 2/10).
ഹുസൈൻ()വിനെ ഒറ്റിക്കൊടുത്തവർ കൂഫക്കാരായിരുന്നു. അവർക്കെതിരിൽ അദ്ദേഹം നടത്തിയ പ്രാർത്ഥന നാം കണ്ടു. എന്താണ്‌ കൂഫക്കാരുടെ പ്രത്യേകത? ശീഈ പണ്ഡിതൻ ബാഖിർ ശരീഫ്‌ ഖുറഷി പറയുന്നത്‌ കാണുക. ”കൂഫ ശീഇസത്തിന്റെ വളർത്തു കേന്ദ്രമായിരുന്നു. അലവികളുടെ കേന്ദ്രമായിരുന്ന ആ നാട്‌ പല ഘട്ടങ്ങളിലും അഹ്ലുബൈത്തിനോടുള്ള ആത്മാർത്ഥ തെളിയിച്ചവരാണ്‌.“ (ഹയാത്തുൽ ഇമാം ഹുസൈൻ 3/12).
മറ്റൊരു ശീഈ പണ്ഡിതൻ ജവാദ്‌ മുഹദ്ദിസി പറയുന്നു. ”കൂഫക്കാർ വഞ്ചനയിലും വാഗ്ദത്ത ലംഘനത്തിലും പ്രസിദ്ധരാണ്‌. ചുരുക്കത്തിൽ, ഇസ്ലാമിക ചരിത്രത്തിൽ കൂഫക്കാരെക്കുറിച്ച്‌ നല്ല അനുഭവമല്ല. ഈ നാട്ടുകാരുടെ മാനസികാവസ്ഥ, നിലപാടുകളിലെ വൈരുദ്ധ്യം, കുതന്ത്രം, ഇരട്ടത്താപ്പ്‌, അവസരവാദം, ഭരണാധികാരികൾക്കെതിരിൽ കലാപം കൂട്ടുക, സ്വഭാവദൂഷ്യം, ആർത്തി, അത്യാഗ്രഹം, അപവാദ പ്രചരണങ്ങളിൽ വീഴുക, ഗോത്ര താൽപര്യങ്ങൾ ഇതെല്ലാം കാരണം അങ്ങേയറ്റം കൈപ്പുറ്റ അനുഭവങ്ങൾ ഇമാം ഹുസൈന്‌ അവരിൽ നിന്നും ഏൽക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ദൂതൻ മുസ്ലിം ഇബ്നു അക്വീൽ അന്യായമായി കൊല ചെയ്യപ്പെട്ടു.“ (മൗസൂഅത്തു ആശുറാ 59).
”ഇസ്ലാമിനെ സഹായിക്കേണ്ട ഘട്ടത്തിൽ പുറം തിരിഞ്ഞ്‌ നിൽക്കുക, പണത്തോടുള്ള ആർത്തി, നിലപാടുകളില്ലായ്മ ഇതാണ്‌ കൂഫക്കാരുടെ വിശ്വാസത്തിന്റെ പ്രധാന മുഖമുദ്ര“ എന്നാണ്‌ പ്രമുഖ ശീഈ പണ്ഡിതൻ ഹുസൈൻ കൂറാനി പറയുന്നത്‌. (ഫീ രിഹാബി കർബല 53).
അലി() കൂഫക്കാരെക്കുറിച്ച്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. ”ഞാൻ നിങ്ങളെ കേൾപ്പിച്ചു, നിങ്ങൾ കേട്ടില്ല. ഞാൻ നിങ്ങളെ വിളിച്ചു, നിങ്ങൾ ഉത്തരം നൽകിയില്ല. ഞാൻ നിങ്ങളെ ഉപദേശിച്ചു, നിങ്ങൾ സ്വീകരിച്ചില്ല. നിങ്ങളിൽ പെട്ട പത്ത്‌ പേരെ സ്വീകരിച്ച്‌ തന്റെ കൂട്ടത്തിൽ പെട്ട ഒരാളെ മുആവിയ എനിക്ക്‌ നൽകിയിരുന്നുവെങ്കിൽ എന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കാതുകളുള്ള ബധിരൻമാരും സംസാര ശേഷിയുള്ള മൂകൻമാരും കണ്ണുകളുള്ള അന്ധൻമാരുമാണ്‌. പ്രതിരോധിക്കേണ്ടി വരുമ്പോൾ ധീരതയോ പ്രതിസന്ധി ഘട്ടത്തിൽ വിശ്വസ്തതയോ നിങ്ങൾക്കില്ല.“ (നഹ്ജുൽ ബലാഗ 1/187).
ഹസൻ()വിന്റെ അനുഭവവും മറിച്ചായിരുന്നില്ല. അദ്ദേഹം അവരെ പോരാട്ടത്തിന്‌ ക്ഷണിച്ചപ്പോൾ ആരും അനുകൂലമായി പ്രതികരിച്ചില്ല. ആത്മധൈര്യം നഷ്ടപ്പെട്ട അവർക്ക്‌ ജീവാർപണത്തിന്‌ താൽപര്യമുണ്ടായിരുന്നില്ല. ഭാവി ബനൂ ഉമയ്യയുടെ കരങ്ങളിലാണെന്ന്‌ മനസ്സിലാക്കിയ അവർ അവരോട്‌ മാനസിക പൊരുത്തം പ്രാപിച്ചിരുന്നു. (അലാഖുത്വാ ഹുസൈൻ 39).
ശിയാക്കൾ ഇമാം ഹസനെ വഞ്ചിച്ചതിനെക്കുറിച്ച്‌ തീവ്ര ശിയാ വിശ്വാസിയായ ഇദ്‌രീസ്‌ അൽ ഹുസൈനിയുടെ അഭിപ്രായം കാണുക. ”സ്വന്തം സൈനികർ ഇമാം ഹസനെ പല തവണ ചതിയിൽ കൊലപ്പെടുത്താനൊരുങ്ങി. ബനൂ സആദ്‌ ഗോത്രത്തിൽ പെട്ട ഒരു സൈനികൻ ഒരിക്കൽ അദ്ദേഹത്തിന്റെ കുതിരയെ തടഞ്ഞു വെച്ചു. ഇമാമിന്റെ തുടയിൽ ആഞ്ഞ്‌ വെട്ടി. ഇമാം നിലം പതിച്ചു. തന്റെ കൂട്ടത്തിൽ പെട്ട ഒരാൾ കത്തി പിടിച്ചു വാങ്ങി. മറ്റൊരിക്കൽ നമസ്കാരത്തിനിടയിലും അദ്ദേഹത്തിന്‌ കുത്തേറ്റു.“ (ലഖദ്‌ ശയ്യഅനീ അൽ ഹുസൈൻ 279).
പ്രഗൽഭ ശിയാ പണ്ഡിതൻ മുഹ്സിനുൽ അമീൻ പറയുന്നു. ”അലിയുടെ ശേഷം പുത്രൻ ഹസന്‌ ബൈഅത്ത്‌ ചെയ്യുകയും പിന്നീട്‌ അദ്ദേഹം വഞ്ചിക്കപ്പെട്ടു. ഇറാക്വുകാർ (ശിയാക്കൾ) അദ്ദേഹത്തിന്റെ മേൽ ചാടി വീഴുകയും കഠാര കൊണ്ട്‌ ശരീരത്തിൽ കുത്തുകയും ചെയ്തു.“ (അഅ​‍്‌യാനു ശീഅ 1/26).
ശിയാക്കൾ ഇമാം അലി()വിനോടും ഹസൻ()വിനോടും കാണിച്ച ചതിയും വഞ്ചനയും വാഗ്ദത്തലംഘനവും നാം കണ്ടു. എന്നാൽ ഹുസൈൻ() നിലവിലുള്ള ഖലീഫക്ക്‌ ബൈഅത്ത്‌ ചെയ്യാതെ കൂഫയിലേക്ക്‌ പുറപ്പെടാൻ കാരണമെന്തായിരുന്നു? ശിയാ ചിന്തകൻ കാളിം അൽ ഇഹ്സാഇ പറയുന്നത്‌ കാണുക.
“ഹുസൈന്‌ തുരുതുരാ കത്തുകൾ വന്നുകൊണ്ടിരുന്നു. രണ്ട്‌ ചാക്ക്‌ നിറയെ കത്തുകൾ കുമിഞ്ഞു കൂടി. അവസാനമായി അദ്ദേഹത്തിന്‌ ലഭിച്ച കത്ത്‌ കൊണ്ടുവന്നത്‌ ഹാനി ഇബ്നു ഹാനി, സഈദുബ്നു അബ്ദുല്ല എന്നിവരായിരുന്നു. അതിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. ”പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ ഹുസൈന്‌. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും കക്ഷി(ശിയാക്കൾ)കളിൽ നിന്ന്‌. ആളുകൾ നിങ്ങളുടെ വരവ്‌ കാത്തിരിക്കുന്നു. അവർക്ക്‌ നിങ്ങളല്ലാതെ മറ്റൊരാളെക്കുറിച്ചും അഭിപ്രായമില്ല. അതിനാൽ നിങ്ങൾ വേഗം പുറപ്പെടുക.“ (ആശുറാ 85).
ശീഈ പണ്ഡിതൻ ഡോ: അഹ്മദ്‌ റാസിം നഫീസ്‌ പറയുന്നു. ”ഞങ്ങൾക്ക്‌ മറ്റൊരു നേതാവില്ലെന്നും താങ്കൾ ഉടൻ പുറപ്പെടണമെന്നും അറിയിച്ച്‌ കൊണ്ട്‌ കൂഫക്കാർ ഹുസൈന്‌ കത്തുകൾ എഴുതിക്കൊണ്ടിരുന്നു. സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള പ്രത്യാശകൾ നിറഞ്ഞ കത്തുകളായിരുന്നു അവ. മാറ്റം കൊതിക്കുന്ന നേതൃത്വമേറ്റെടുക്കാൻ ആവശ്യപ്പെടുന്ന ജനകീയാഭിപ്രായം സ്ഫുരിക്കുന്ന കത്തുകൾ. കൂഫയെ ജനകീയ വിപ്ളവത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിക്കുവാൻ ആ കത്തുകൾ കാരണമായി.“ (അലാഖുത്വാ ഹുസൈൻ 94).
മറ്റൊരു ശീഈ പണ്ഡിതൻ മുഹമ്മദ്‌ കാളിം ഖസ്‌വീനി പറയുന്നു. ”നേതൃത്വം ഏറ്റെടുക്കാൻ തങ്ങളുടെ നാട്ടിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ട്‌ ഇറാക്വുകാർ ഹുസൈന്‌ കത്തുകൾ അയച്ചുകൊണ്ടിരുന്നു. പന്ത്രണ്ടായിരം കത്തുകൾ അദ്ദേഹത്തിന്‌ ലഭിച്ചു. എല്ലാ കത്തുകളുടെയും ഉള്ളടക്കം ഒന്നുതന്നെയായിരുന്നു. “നിങ്ങളുടെ പിന്നിൽ അണി നിരക്കാൻ കൂഫയിൽ ഒരു ലക്ഷമാളുകൾ ഒരുങ്ങി നിൽക്കുന്നു. നിങ്ങൾ വന്നില്ലെങ്കിൽ നാളെ ഞങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ വെച്ച്‌ നിങ്ങളോട്‌ തർക്കിക്കും” എന്നുവരെ കത്തുകളിലുണ്ടായിരുന്നു.“ (ഫാജിഅ തുത്ത്വഫ്‌ 6).
മറ്റൊരു ശിയാ പണ്ഡിതൻ അബ്ബാസ്‌ അൽ ഖുമ്മി പറയുന്നു. ”ഒരു ദിവസം അറുനൂറ്‌ കത്തുകൾ പ്രകാരം വഞ്ചകരുടെ കത്തുകൾ അദ്ദേഹത്തിന്‌ ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ പന്ത്രണ്ടായിരം കത്തുകൾ അദ്ദേഹത്തിന്റെ പക്കൽ കുമിഞ്ഞ്‌ കൂടി.“ (മുൻതഹൽ ആമാൽ 1/430).
ഹുസൈൻ() മക്കയിലെത്തിയ വിവരമറിഞ്ഞ കൂഫക്കാർ സുലൈമാനുബ്നു സർഇന്റെ വീട്ടിൽ ഒരുമിച്ച്‌ കൂടി. ഹുസൈൻ()വിനെ വിളിച്ചു വരുത്തുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ കത്തുകളയക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. (മുൻതഹൽ ആമാൽ 1/430).
തങ്ങൾ യസീദിന്റെ ഗവർണർ നുഅ​‍്മാനുബ്നു ബശീറിന്റെ കൂടെ ജുമുഅയിലോ ഈദിലോ പങ്കെടുക്കുകയില്ലെന്നും നിങ്ങൾ വരികയാണെങ്കിൽ അദ്ദേഹത്തെ ശാമിലേക്ക്‌ പറഞ്ഞു വിടാമെന്നും എഴുതിയ കത്ത്‌ അബ്ദുല്ലാഹിബ്നു മസ്മഇൽ ഹമദാനിയുടെ പക്കൽ ഹുസൈൻ()വിന്‌ കൊടുത്തയച്ചു.
ശിയാ വഞ്ചനയുടെ പൊരുളറിയണമെങ്കിൽ കൂഫക്കാരിൽ നിന്ന്‌ ഹുസൈൻ()വിന്‌ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന കത്തുകൾക്ക്‌ പിന്നിൽ പ്രവർത്തിച്ച ശക്തികളെക്കുറിച്ച്‌ പഠിക്കേണ്ടി വരും. കാരണം, പിന്നീടുണ്ടായ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന ഹേതു പ്രസ്തുത കത്തുകളായിരുന്നു. ഈ കത്തുകൾ എത്തിച്ച ദുരൂഹ വ്യക്തിത്വമായ ഹമദാനി ആരായിരുന്നു? ഇത്രയും കത്തുകൾ എങ്ങനെയാണ്‌ അയാൾ ശേഖരിച്ചത്‌? തന്റെ സ്വന്തം സഹോദരൻ മുഹമ്മദുബ്നു അബ്ബാസ്‌(), സ്വഹാബീ പ്രമുഖരായ ഇബ്നു ഉമർ(), ഇബ്നു സുബൈർ(), അബ്ദുല്ലാഹിബ്നു ജഅ​‍്ഫർ() എന്നിവരേക്കാൾ ഹുസൈൻ()വിന്റെ കാര്യത്തിൽ ഇത്ര താൽപര്യം കാണിച്ച ഈ അജ്ഞാതൻ ആരായിരുന്നു? തുരുതുരാ വന്നുകൊണ്ടിരുന്ന പ്രസ്തുത അജ്ഞാത എഴുത്തുകൾക്ക്‌ പിന്നിലെ രാഷ്ട്രീയമെന്തായിരുന്നു? ഇതൊക്കെ നാം അറിഞ്ഞിരിക്കണം. മൂന്നാം ഖലീഫ ഉഥ്മാൻ()വിനെതിരിൽ കലാപം ഇളക്കി വിട്ട, മഹതി ആഇശ(റ)യുടെ പേരിലും മക്ക, മദീന, കൂഫ, ബസറ, മിസ്‌റ്‌ എന്നിവിടങ്ങളിൽ നിന്ന്‌ “തങ്ങളുടെ നാട്ടിലെ ജനങ്ങൾ ഉഥ്മാൻ()വിനെതിരാണ്‌” എന്നു പറഞ്ഞുകൊണ്ട്‌ ഖലീഫക്കെതിരിൽ നാട്ടുകാരെ ഇളക്കിവിടാൻ കത്തുകൾ അയച്ചിരുന്നത്‌ ഓർക്കുക. ഈ വഞ്ചന ഹുസൈൻ() തിരിച്ചറിഞ്ഞിരുന്നുവെന്ന്‌ വിശ്വസിക്കാവുന്ന തെളിവുകളുണ്ട്‌. അദ്ദേഹം പറഞ്ഞതായി ശീ ഈ ഗ്രന്ഥം തന്നെ ഉദ്ധരിക്കുന്നത്‌ കാണുക. “എനിക്ക്‌ കത്തുകൾ അയച്ചവർ എന്നെ കെണിയിൽ കുടുക്കാനാണ്‌ അങ്ങനെ ചെയ്തത്‌ എന്നാണ്‌ ഞാൻ വിചാരിക്കുന്നത്‌.” (അൻസാബുൽ അശ്‌റാഫ്‌ 3/393).
ഹസൻ() മുആവിയ()വിനോട്‌ സന്ധിയിൽ ഏർപ്പെട്ടത്‌ മുതൽ അദ്ദേഹത്തിനും ഇത്തരത്തിലുള്ള കത്തുകൾ വന്നിരുന്നു. എന്നാൽ അദ്ദേഹം അത്‌ തുറന്ന്‌ നോക്കിയിരുന്നില്ല. എന്താണ്‌ അതൊന്നും വായിച്ച്‌ നോക്കാത്തത്‌ എന്താണെന്ന്‌ ചോദിച്ചപ്പോൾ “സത്യത്തിലേക്ക്‌ മടങ്ങാത്തവരും അധർമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്തവരുമായ ഇറാക്വുകാരുടെ എഴുത്തുകളാണിവ. എന്റെ കാര്യത്തിൽ ഞാനവരുടെ ചതി ഭയക്കുന്നില്ല. എന്നാൽ ഇദ്ദേഹത്തിന്റെ (ഹുസൈൻ) കാര്യത്തിൽ ഞാൻ അവരെ ഭയപ്പെടുന്നുവെന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഹുസൈൻ()വിന്റെ നേരെ വിരൽ ചൂണ്ടി.” (ത്വബരി 4/122).
ഹസൻ()വിന്റെ നിരീക്ഷണങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന്‌ ഓർക്കുക. അദ്ദേഹം ശിയാക്കളുടെ കെണിയിൽ കുടുങ്ങിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? നബിതിരുമേനി(സ) അദ്ദേഹത്തെക്കുറിച്ച്‌ പറഞ്ഞത്‌, എന്റെ ഈ പുത്രൻ മുസ്ലിംകളിലെ രണ്ട്‌ വലിയ വിഭാഗങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കും എന്നായിരുന്നു. കത്തുകൾ കിട്ടിയ ഹുസൈൻ() സത്യാവസ്ഥ അറിയാൻ പിതൃവ്യപുത്രൻ മുസ്ലിമുബ്നു അക്വീലിനെ ഒരു കത്തുമായി ഇറാക്വിലേക്കയച്ചു. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.
“ഇന്നയാളുകൾ നിങ്ങളുടെ കത്തുകളുമായി എന്നെ സമീപിച്ചിരുന്നു. നമുക്ക്‌ ഒരു നേതാവില്ലാത്തത്‌ കൊണ്ട്‌ നിങ്ങൾ വരണം എന്നാണ്‌ ആ കത്തുകളുടെ താൽപര്യം. ഞാൻ എന്റെ വിശ്വസ്തൻ മുസ്ലിമിനെ അയക്കുന്നു. കത്തിൽ പറഞ്ഞതുപോലെ നിങ്ങളുടെ പ്രമാണിമാരും നേതാക്കളും ഒറ്റക്കെട്ടാണെന്ന്‌ അദ്ദേഹം എന്നെ അറിയിക്കുകയാണെങ്കിൽ ഞാൻ ഉടനെ വരാം.”
കത്ത്‌ വായിച്ച്‌ കേട്ട കൂഫക്കാർ ഒന്നടങ്കം, ഹുസൈന്‌ പിന്നിൽ ഉറച്ച്‌ നിൽക്കുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പ്‌ നൽകി. പതിനെട്ടായിരം പേരാണ്‌ (നാൽപതിനായിരം എന്നും അഭിപ്രായമുണ്ട്‌) തങ്ങളുടെ പിന്തുണ അറിയിച്ചത്‌. അവരുടെ കാര്യത്തിൽ സംശയം തോന്നാതിരുന്നത്‌ കൊണ്ട്‌ വേഗം പുറപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട്‌ മുസ്ലിം ഹുസൈൻ()വിന്‌ എഴുത്തയച്ചു. ഹജ്ജ്‌ വേളയിൽ മുസ്ലിമിന്റെ കത്ത്‌ കിട്ടിയ ഹുസൈൻ() പിന്നീട്‌ ഒന്നും ആലോചിക്കാതെ പുറപ്പെടുകയും ചെയ്തു. മുസ്ലിം കൂഫയിൽ മുഖ്താറിന്റെ വീട്ടിൽ തമ്പടിച്ചു. ഹുസൈൻ()വിന്‌ ബൈഅത്‌ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ച്‌ കൊണ്ടിരുന്നു. നാൽപതിനായിരം പേർ അദ്ദേഹത്തിന്‌ പിന്തുണ അറിയിച്ചു. എന്നാൽ പ്രമുഖ സ്വഹാബിയും യസീദിന്റെ ഇറാക്വിന്റെ ഗവർണറുമായിരുന്ന നുഅ​‍്മാനുബ്നു ബശീർ() ഇതൊക്കെയറിഞ്ഞിട്ടും യാതൊരു തടസ്സവും സൃഷ്ടിച്ചിരുന്നില്ല. പിന്നീട്‌ കൂഫയിലെ ഗവർണറായി വന്ന ഉബൈദുല്ലാഹിബ്നു സിയാദ്‌ ഗോത്രത്തലവൻമാരെ ഭീഷണിപ്പെടുത്തി. അങ്ങനെ തനിക്ക്‌ പിന്തുണ അറിയിച്ച നാൽപതിനായിരം പേരും കാലുമാറിയതോടെ ഒറ്റപ്പെട്ട മുസ്ലിം കൂഫയുടെ വഴിയോരങ്ങളിൽ എങ്ങോട്ട്‌ പോകണമെന്നറിയാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ട്‌ മനസ്സലിഞ്ഞ ഒരു സ്ത്രീ അദ്ദേഹത്തിന്‌ അഭയം നൽകി. ഇതറിഞ്ഞ ഇബ്നു സിയാദിന്റെ സൈന്യം തന്നോട്‌ അനുസരണ പ്രതിജ്ഞ ചെയ്ത ആയിരങ്ങളുടെ മുമ്പിലിട്ട്‌ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി.
അബൂമുസ്ലിം കൊല്ലപ്പെട്ടതും തന്റെ ആളുകൾ കാലുമാറിയതും അറിയാതെ കത്ത്‌ കിട്ടിയ ഉടൻ ഹുസൈൻ() കൂഫയിലേക്ക്‌ പുറപ്പെട്ടു. സ്വഹാബികൾ അദ്ദേഹത്തെ തടഞ്ഞെങ്കിലും അദ്ദേഹം പോകാനുറച്ചു. ആളുകൾ ഇടപെടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കിൽ ഞാൻ താങ്കളുടെ തലക്ക്‌ പിടിച്ച്‌ താങ്കളെ തടഞ്ഞു വെക്കുമെന്നായിരുന്നു എന്നാണ്‌ ഇബ്നു അബ്ബാസ്‌() പറഞ്ഞത്‌. “ഹുസൈൻ തന്റെ വിധിയിലേക്ക്‌ ധൃതി കൂട്ടി. ഞാൻ അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിൽ എന്നെ തോൽപ്പിച്ചല്ലാതെ പുറപ്പെടാൻ അനുവദിക്കുമായിരുന്നില്ല“ എന്ന്‌ അബ്ദുല്ലാഹിബ്നു അമ്ര്‌() പറഞ്ഞു.
”എനിക്ക്‌ താങ്കളോട്‌ കാരുണ്യമുള്ളത്‌ കൊണ്ട്‌ ഞാൻ താങ്കളെ ഉപദേശിക്കുന്നു. താങ്കൾക്ക്‌ കത്തെഴുതിയത്‌ താങ്കളുടെ കക്ഷിയിൽ പെട്ട കൂഫക്കാരാണ്‌ എന്ന്‌ ഞാൻ അറിഞ്ഞിട്ടുണ്ട്‌. താങ്കൾ അങ്ങോട്ട്‌ പോകരുത്‌. “അല്ലാഹു സത്യം, എനിക്കവരെ മടുത്തു. ഞാൻ അവരെ വെറുപ്പിച്ചു. അവർക്ക്‌ എന്നെയും മടുത്തു. അവർ എന്നെയും വെറുപ്പിച്ചു. ഒരിക്കലും അവർ വാക്ക്‌ പാലിച്ചിരുന്നില്ല. അവരെ അനുയായികളായി ലഭിച്ചവന്റെ സ്ഥിതി ഒരു വളഞ്ഞ അസ്ത്രം ലഭിച്ചവനെപ്പോലെയാണ്‌. ക്ഷമയോ നിശ്ചയദാർഢ്യമോ സ്ഥിരചിത്തതയോ ഇല്ലാത്തവരാണവർ” എന്ന്‌ താങ്കളുടെ പിതാവ്‌ അവരെപ്പറ്റി പറഞ്ഞത്‌ ഞാൻ കേട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക. വീട്ടിൽ നിന്ന്‌ പുറത്തിറങ്ങരുത്‌. എന്നാൽ ഹുസൈൻ() പുറപ്പെടാൻ ഒരുങ്ങിയപ്പോൾ എനിക്ക്‌ നിരാശ തോന്നി. താങ്കൾ പോകരുത്‌, ശരിയായ ദിശയിലുള്ള യാത്രയല്ലിത്‌. നാഥനിലേക്കാണ്‌ ഈ പുറപ്പാട്‌“ എന്നിങ്ങനെയാണ്‌ അബൂ വാക്വിദ്‌ അല്ലൈസി പറഞ്ഞത്‌.
”താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക. ആളുകളെ പരസ്പരം തമ്മിലടിപ്പിക്കരുത്‌. താങ്കളുടെ ചെയ്തി സ്തുത്യർഹമായ കാര്യമല്ലെന്ന്‌ കട്ടായം. പക്ഷെ അദ്ദേഹം എന്നെ അനുസരിച്ചില്ല.“ പ്രമുഖ സ്വഹാബി ജാബിറുബ്നു അബ്ദില്ല()വിന്റേതാണ്‌ ഈ വാക്കുകൾ.
മറ്റു പലരും അദ്ദേഹത്തെ തടഞ്ഞെങ്കിലും അദ്ദേഹം പോകാൻ തീരുമാനിക്കുകയായിരുന്നു. മുസ്ലിമുബ്നു അക്വീലിൽ നിന്ന്‌ ലഭിച്ച അനുകൂല പ്രതികരണങ്ങളായിരിക്കും എല്ലാവരും എതിർത്തിട്ടും ഹുസൈൻ()വിനെ മുന്നോട്ട്‌ പോകാൻ പ്രേരിപ്പിച്ചത്‌.
വഴിയിൽ വെച്ച്‌ പ്രമുഖ കവി ഫറസ്ദഖിനെ കണ്ടുമുട്ടിയ അദ്ദേഹം കൂഫയിലെ അവസ്ഥയന്വേഷിച്ചപ്പോൾ, ”അവരുടെ ഹൃദയങ്ങൾ താങ്കൾക്കൊപ്പവും വാളുകൾ താങ്കൾക്കെതിരുമാണ്‌“ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എത്ര സൂക്ഷ്മമായ നിരീക്ഷണം! ”താങ്കൾ പറഞ്ഞത്‌ സത്യം. പര്യവസാനം അല്ലാഹുവിന്റെ പക്കലാണ്‌. അവൻ ഓരോ ദിവസവും ഓരോ കാര്യത്തിലാണ്‌“ എന്നായിരുന്നു ഹുസൈൻ()വിന്റെ മറുപടി. വഴിയിൽ വെച്ച്‌ തന്റെ പ്രതിനിധി മുസ്ലിമും കൂട്ടരും കൊല്ലപ്പെട്ട വിവരം അദ്ദേഹത്തെ തേടിയെത്തി. ഹുസൈൻ() തന്റെ കൂടെയുള്ളവരോടായി പറഞ്ഞു. ”നമുക്ക്‌ മുസ്ലിം, ഹാനി, അബ്ദുല്ല എന്നിവർ കൊല്ലപ്പെട്ട വാർത്ത ലഭിച്ചിട്ടുണ്ട്‌. നമ്മുടെ ആളുകൾ നമ്മെ ചതിച്ചിരിക്കുന്നു. ആർക്കെങ്കിലും പിരിഞ്ഞു പോകണമെങ്കിൽ ആവാം.“ ഇത്‌ കേട്ട്‌ പണവും പ്രശസ്തിയും മോഹിച്ച്‌ തന്റെ കൂടെ കൂടിയവരെല്ലാം പിരിഞ്ഞു പോയി. മുസ്ലിമുബ്നു അക്വീലിന്റെ രക്തസാക്ഷ്യ വിവരമറിഞ്ഞപ്പോൾ ഫറസദഖിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന്‌ ഹുസൈൻ()വിന്‌ ബോധ്യമായി. തന്റെ ആളുകളുടെ ചതിയും വഞ്ചനയും ബോധ്യപ്പെട്ട സ്ഥിതിക്ക്‌ തിരിച്ച്‌ പോകാൻ പലരും ഉപദേശിച്ചുവെങ്കിലും മുസ്ലിമിന്റെ കുടുംബക്കാർ പ്രതികാരമോ മരണമോ വരിക്കാതെ തിരിച്ച്‌ പോകില്ലെന്ന്‌ നിശ്ചയം ചെയ്തു. അതിനാൽ മുമ്പോട്ട്‌ പോവുകയല്ലാതെ മറ്റെല്ലാ വഴികളും അടഞ്ഞു. അൽപ്പം മുമ്പോട്ട്‌ പോയപ്പോൾ “ശിയാക്കൾ തങ്ങളോട്‌ ചെയ്ത വാക്കുകൾ ലംഘിക്കുകയും തന്നെ ചതിക്കുകയും ചെയ്തതിനാൽ താങ്കൾ തിരിച്ച്‌ പോകണം” എന്ന്‌ അറിയിച്ച്‌ കൊണ്ടുള്ള മുസ്ലിമിന്റെ കത്ത്‌ അദ്ദേഹത്തിന്‌ ലഭിച്ചു. പക്ഷെ കൂടെയുള്ളവർ തങ്ങൾ അദ്ദേഹത്തോട്‌ അനുസരണ പ്രതിജ്ഞ ചെയ്ത കാര്യം ഉണർത്തി. അൽപ്പം മുന്നോട്ട്‌ നീങ്ങിയപ്പോൾ തന്നെ കത്തെഴുതി വിളിച്ച്‌ വരുത്തിയവർ തനിക്ക്‌ നേരെ കൂട്ടമായി വാളുയർത്തിപ്പിടിച്ച്‌ വരുന്നതാണ്‌ അദ്ദേഹം കണ്ടത്‌. അവർ തന്നെ കത്തെഴുതി വരുത്തിയ കാര്യം ഉണർത്തിയപ്പോൾ ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെന്ന്‌ അവർ വാദിച്ചു. അപ്പോൾ തന്റെ കൂടെ കരുതിയ രണ്ട്‌ കെട്ട്‌ കത്തുകൾ അദ്ദേഹം അവരെ കാണിച്ചു. അതോടെ അവർ പിൻവലിഞ്ഞു.
കൂഫക്കാർ അല്ലാഹുവിന്‌ കോപമുണ്ടാക്കുന്നതും പിശാചിനെ പ്രീതിപ്പെടുത്തുന്നതുമായ വിചിത്ര നിലപാടാണ്‌ കൈകൊണ്ടത്‌ എന്ന്‌ ശിയാ പുരോഹിതൻ ഹുസൈൻ കൂറാനി പറയുന്നു.
“അവർ കർബലയിലേക്ക്‌ ഓടിച്ചെല്ലുകയും ഇമാം ഹുസൈൻ()വിനെതിരിൽ യുദ്ധം ചെയ്യുകയു ചെയ്തു. ഇന്നലെവരെ ഹുസൈൻ()വിന്റെ അനുയായികളായിരുന്ന ഇവർ ഗവർണർ ഇബ്നു സിയാദ്‌ ഒന്ന്‌ കണ്ണുരുട്ടിയപ്പോഴേക്കും ശത്രുസൈന്യത്തിൽ ചേരാൻ വെമ്പൽ കൊള്ളുകയായിരുന്നു. തനിക്ക്‌ കത്തെഴുതി വരുത്തിയ അബ്ദുല്ലാഹിബ്നു ഹൗസ മുന്നോട്ട്‌ വന്ന്‌ ഹുസൈൻ എവിടെയാണെന്ന്‌ ആക്രോശിച്ചു. ഇന്നലെ വരെ അയാൾ ഹുസൈൻ പക്ഷക്കാരനായിരുന്നു. ഹുസൈൻ()വിനെ ക്ഷണിച്ച്‌ വരുത്തിയ അയാൾ ഹുസൈന്‌ നരകപ്രവേശം സുവിശേഷമോതുന്നു.” (ഫീ രിഹാബി കർബല 61).
എന്നാൽ ഹുസൈൻ()വിന്റെ രക്ഷക്കെത്തിയ ഒരു സാധാരണ മുസ്ലിമായ സുഹൈറുബ്നു ഖൈനിനെ അവർ `ഉഥ്മാനി` (ഉഥ്മാന്റെ ആൾ) എന്ന്‌ വിളിച്ച്‌ അപമാനിക്കുകയായിരുന്നു. പ്രവാചക കുടുംബത്തെ വിളിച്ച്‌ വരുത്തി കൊലക്ക്‌ കൊടുക്കുന്നത്‌ എന്തിനാണെന്ന്‌ ആ സാധാരണ മനുഷ്യൻ അവരോട്‌ തിരിച്ച്‌ ചോദിച്ചു.
ഹിജ്‌റ 61 ൽ മുഹർറം രണ്ടിന്‌ ഹുസൈൻ() തന്റെ സംഘത്തോടൊപ്പം കർബലയിലെത്തി. അദ്ദേഹം അവിടെ നടത്തിയ ഒരു ഹൃസ്വ പ്രഭാഷണത്തിൽ “വഞ്ചകരോടൊപ്പം ജീവിക്കുന്നതിനേക്കാൾ ഭേദം മരണം തന്നെയാണ്‌” എന്ന്‌ പറയുകയു­ണ്ടായി. (മക്വ്തലുൽ ഹുസൈൻ. ബഹ്‌റുൽ ഉലൂം 263).
തന്റെ ആളുകൾ കൂറുമാറി ബഹളമുണ്ടാക്കാൻ തുടങ്ങിയപ്പോൾ “അല്ലാഹു നിങ്ങളുടെ ഹൃദയം മുദ്ര വെച്ചിരിക്കുന്നു. നിങ്ങൾ ഞങ്ങളുടെ പിരടിയിൽ വാളുകൾ ആഴ്ത്തിയവരും കുഴപ്പത്തിന്റെ തിരി കത്തിച്ചവരും ജനങ്ങളുടെ ത്വാഗൂതുകളും പിശാചിന്റെ കുഴലൂത്തുകാരും വേദഗ്രന്ഥം തള്ളിക്കളഞ്ഞവരും പ്രവാചക പരമ്പരയുടെ ഘാതകരും ആണ്‌” എന്ന്‌ പ്രസ്താവിച്ചു. (അലാഖുതൽ ഹുസൈൻ 130).
“നിങ്ങൾ എന്നോട്‌ ചെയ്ത കരാർ ലംഘിക്കുകയും അനുസരണ പ്രതിജ്ഞ ഊരിക്കളയുകയും ചെയ്തു. എന്റെ പിതാവിനോടും സഹോദരനോടും പിതൃവ്യപുത്രൻ മുസ്ലിമിനോടും അതുതന്നെ നിങ്ങൾ ചെയ്തു. നിങ്ങളാൽ വഞ്ചിക്കപ്പെട്ടവനാണ്‌ യഥാർത്ഥ വഞ്ചിതൻ.” (ബഹറുൽ ഉലൂം 194).
മറ്റൊരു ശിയാ പണ്ഡിതൻ പറയുന്നത്‌ കാണുക. “ഇമാം ഹുസൈനോട്‌ യുദ്ധം ചെയ്യാൻ പുറപ്പെട്ട സൈന്യത്തിൽ മൂന്ന്‌ ലക്ഷം പേരുണ്ടായിരുന്നു. എല്ലാവരും കൂഫക്കാർ. അതിൽ ഹിജാസുകാരോ ശാമുകാരോ ഈജിപ്തുകാരോ ഇന്ത്യക്കാരോ പാകിസ്ഥാനികളോ ആഫ്രിക്കക്കാരോ ഉണ്ടായിരുന്നില്ല. കൂഫയിലെ വിവിധ ഗോത്രത്തിൽ പെട്ടവരായിരുന്നു അവർ.” (ആശൂറാ. കാളിമുൽ ഇഹ്സാഇ 89).
ശിയാ പണ്ഡിതൻ മുഹ്സിൻ അമീൻ ഇത്‌ മറ്റൊരു രീതിയിൽ ഏറ്റുപറയുന്നത്‌ കാണുക. “ഇരുപതിനായിരം കൂഫക്കാർ ഹുസൈന്‌ ബൈഅത്ത്‌ ചെയ്തു. അവർ തന്നോടുള്ള പ്രതിജ്ഞ അവരുടെ പിരടിയിൽ ഉള്ളതോടൊപ്പം അദ്ദേഹത്തെ ചതിക്കുകയും അദ്ദേഹത്തിനെതിരിൽ യുദ്ധത്തിന്‌ പുറപ്പെടുകയും ചെയ്തു.“ (അഅ​‍്‌യാനുശ്ശീഅ 1/34).
നാലായിരം പേരടങ്ങിയ സൈന്യത്തെ ഉമറുബ്നു സഅദിന്റെ നേതൃത്വത്തിൽ ഗവർണർ ഉബൈദുല്ല ഹുസൈൻ()വിനെ നേരിടാൻ കർബലയിലേക്കയച്ചു. പ്രശ്ന പരിഹാരത്തിനായി ഹുസൈൻ()വിനോട്‌ ഉബൈദുല്ലയുടെ അടുത്തേക്ക്‌ പോകാൻ ഉമർ നിർദ്ദേശിച്ചുവെങ്കിലും അദ്ദേഹം പോയിരുന്നില്ല. ഹുസൈൻ() മൂന്ന്‌ നിർദ്ദേശങ്ങൾ മുന്നോട്ട്‌ വെച്ചു. അതിൽ ഏതെങ്കിലും ഒന്ന്‌ സ്വീകരിക്കാൻ ഉമറിനോട്‌ അഭ്യർത്ഥിച്ചു.
1) തന്നെ മക്കയിലേക്ക്‌ തിരിച്ചു പോകാൻ അനുവദിക്കുക.
2) അതിർത്തിയിൽ യുദ്ധം ചെയ്യുന്ന സൈനികരുടെ അടുത്തേക്കയക്കുക. (യസീദ്‌ തുർക്കിയുടെ അതിർത്തിയിലേക്കയച്ച സൈന്യത്തെക്കുറിച്ചാണ്‌ സൂചന).
3) യസീദിന്റെ അടുത്തേക്ക്‌ പോകാൻ അനുവദിക്കുക. അവിടെ വെച്ച്‌ അദ്ദേഹത്തിന്‌ ബൈഅത്ത്‌ ചെയ്യാം. ഇതുകേട്ട ഉമർ, താങ്കൾ ഈ നിർദ്ദേശങ്ങൾ യസീദിനെ അറിയിക്കുക. ഞാൻ ഗവർണർ ഉബൈദുല്ലയെയും അറിയിക്കാമെന്ന്‌ പറഞ്ഞു. എന്നാൽ ഹുസൈൻ() യസീദിനെ അറിയിച്ചില്ല.
ഇപ്പറഞ്ഞ നിർദ്ദേശങ്ങളിൽ ഒന്നും സ്വീകരിക്കുന്നതിൽ ഉബൈദുല്ലക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അവിടെയുണ്ടായിരുന്ന തന്റെ സുഹൃത്തും ശീഇയുമായ ശംറുബ്നു ദിൽജൗഷൻ, ഹുസൈൻ നിങ്ങളുടെ മുമ്പിൽ കീഴടങ്ങുകയല്ലാതെ മറ്റൊന്നും സ്വീകരിക്കരുതെന്ന്‌ അദ്ദേഹത്തെ ഉപദേശിച്ചു. ഹുസൈനെ തന്റെ മുന്നിൽ കീഴടങ്ങാനുള്ള ദൗത്യം ഉബൈദുല്ല ശംറിനെ തന്നെ ഏൽപ്പിച്ചു. എന്നാൽ ഹുസൈൻ() അതംഗീകരിച്ചില്ല. ഈ വിവരം സൈനികത്തലവൻ ഉമറിനെ അറിയിക്കാൻ ഗവർണർ ശംറിനെ ചുമതലപ്പെടുത്തി. ഗവർണറുടെ മുമ്പിൽ ഹുസൈൻ() കീഴടങ്ങണമെന്നാണ്‌ തീരുമാനമെന്ന്‌ കേട്ടപ്പോൾ “ഇത്‌ നിങ്ങളുടെ തലയിൽ ഉത്ഭവിച്ചതാവണം” എന്ന്‌ ഉമർ തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടലല്ലാതെ മറ്റെല്ലാ വഴികളും അടഞ്ഞു. ഹുസൈൻ()വിന്റെ കൂടെ കുട്ടികളടക്കം കേവലം എഴുപത്തിരണ്ടും, കൂഫക്കാരുടെ പക്ഷത്ത്‌ അയ്യായിരം വരുന്ന സൈന്യങ്ങളും അണിനിരന്നു. പ്രവാചകന്റെ പൗത്രന്മാരിൽ ജീവിച്ചിരിക്കുന്നത്‌ താൻ മാത്രമാണെന്നും തന്നോട്‌ യുദ്ധം ചെയ്യുന്ന കാര്യം പുനരാലോചിക്കണമെന്നുമുള്ള അഭ്യർത്ഥന അവരുടെ ബധിര കർണങ്ങളിൽ പതിച്ചില്ല.
ഹുസൈൻ()വിന്റെ പക്ഷത്തുള്ള ഓരോരുത്തരായി രക്തസാക്ഷ്യം വരിച്ചു. അവർ പട പൊരുതുകയായിരുന്നില്ല. മരണം വരിക്കുകയായിരുന്നു. അവസാനം ഹുസൈൻ() മാത്രം അവശേഷിച്ചു. ഒരു പകൽ മുഴുവൻ ഹുസൈൻ()വിനെ നേരിടാൻ ആർക്കും ധൈര്യം വന്നില്ല. ഉബൈദുല്ലയുടെ മനസ്സ്‌ മാറ്റിയ ശമ്ര്‌ രംഗത്തു വന്ന്‌ ഹുസൈൻ()വിനെ ആക്രമിക്കാൻ ആക്രോശിച്ചു. തന്റെ നേരെ ചാടിവീണ ചിലരെ ഹുസൈൻ() വാളിനിരയാക്കി. എന്നാൽ മഹാഭൂരിപക്ഷത്തിന്‌ മുമ്പിൽ എന്തുചെയ്യാനാവും? പ്രവാചക പൗത്രൻ ശംറിന്റെ വാളിനിരയായി നിലംപതിച്ചു. സിനാനുബ്നു അനസ്‌ എന്ന കിങ്കരൻ ഹുസൈൻ()വിന്റെ ശിരസ്സ്‌ ഛേദിച്ചു. നബികുടുംബത്തിൽ നിന്ന്‌ പതിനെട്ട്‌ പേർ കർബലയിൽ രക്തസാക്ഷികളായി.
ശിയാക്കളുടെ ചരിത്രമറിയാത്ത സുന്നികൾ ചർവിതചർവണം നടത്തുന്നത്‌ പോലെ യസീദിന്റെ ഏകാധിപത്യത്തിനും കുടുംബവാഴ്ച്ചക്കും സാമ്രാജ്യത്വത്തിനുമെതിരെ പടപൊരുതാൻ പുറപ്പെട്ടതായിരുന്നില്ല ഹുസൈൻ(). അങ്ങനെയാണെങ്കിൽ തലസ്ഥാനമായ ദമസ്കസിലുള്ള യസീദിന്റെ അടുത്തേക്കായിരുന്നു അദ്ദേഹം പോകേണ്ടത്‌. തന്റെ ആളുകളുടെ അടുത്തേക്ക്‌ (കൂഫ) അവരുടെ നിരന്തര ക്ഷണത്തിൽ വഞ്ചിതനായി പുറപ്പെട്ട ഒരു സാത്വികനായിരുന്നു മഹാനായ ഹുസൈൻ(). ചതി മനസ്സിലാക്കി തിരിച്ച്‌ വരാൻ ശ്രമിച്ച അദ്ദേഹത്തിന്‌ സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം അതിനായില്ലെന്ന്‌ നാം കണ്ടു. മുസ്ലിമുബ്നു ഉകൈലിന്റെ ബന്ധുക്കൾ അതിനെതിരായിരുന്നു. ഈ ചരിത്രത്തിലെവിടെയാണ്‌ അലീ ശരീഅത്തിയും ഇസ്ലാമിസ്റ്റുകളും പറയുന്ന വിപ്ളവ ചിന്തയും പോരാട്ടവീര്യവും, സാമ്രാജ്യത്വ വിരോധവും?
ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഗവർണറുടെ മുമ്പിൽ മൂന്ന്‌ നിർദ്ദേശങ്ങൾ അദ്ദേഹം സമർപ്പിച്ചു. അതിലൊന്ന്‌, ഖലീഫ യസീദിന്റെ അടുത്തേക്ക്‌ പറഞ്ഞയക്കാനും അവിടെ വെച്ച്‌ ബൈഅത്ത്‌ ചെയ്യാമെന്നുമായിരുന്നു. മറ്റൊന്ന്‌, യസീദ്‌ പറഞ്ഞയച്ച സൈന്യത്തോടൊപ്പം ചേരാൻ സമ്മതിക്കണമെന്ന അഭ്യർത്ഥനയും. ഇതിലെവിടെയാണ്‌ ക്രൂരനും, ഏകാധിപതിയും, കുടുംബവാഴ്ച്ചക്കാരനുമായ യസീദിനോടുള്ള വിരോധം?
ചുരുക്കത്തിൽ കൂഫക്കാർ (ശിയാക്കൾ) അദ്ദേഹത്തെ വിളിച്ചുവരുത്തുകയും ഗവർണർ പേടിപ്പിച്ചപ്പോൾ അവർ അദ്ദേഹത്തിനെതിരിൽ യുദ്ധം ചെയ്ത്‌ കൊലപ്പെടുത്തുകയുമാണുമുണ്ടായത്‌. ഇസ്ലാമിസ്റ്റുകൾ പറയുന്നത്‌ പോലെ, മുആവിയ()വും യസീദുമൊന്നുമല്ല ഹുസൈൻ()വിന്റെ വീക്ഷണത്തിൽ ത്വാഗൂത്തുകൾ. “ഈ സമുദായത്തിലെയും മറ്റുള്ളവരിലെയും ത്വാഗൂത്തുകൾ നിങ്ങളാണ്‌” എന്നാണ്‌ ഹുസൈൻ() തന്റെ അനുയായികളായ കൂഫക്കാരോട്‌ പറഞ്ഞത്‌. ഇത്‌ ഉദ്ധരിക്കുന്നത്‌ ലോകപ്രശസ്ത ശീഈ പണ്ഡിതൻ നൂരി തബറസിയാണ്‌. (അൽ ഇഹ്തിജാജ്‌ 2/24).
കർബലയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കിയ ശിയാക്കളോട്‌ ഹുസൈൻ()വിന്റെ പുത്രൻ അലി പറഞ്ഞത്‌ “ഇവർ ഞങ്ങളുടെ പേരിൽ കരയുന്നു, ഇവരല്ലാതെ മറ്റാരാണ്‌ ഞങ്ങളെ കൊലപ്പെടുത്തിയത്‌” എന്നാണ്‌. (അൽ ഇഹ്തിജാജ്‌ 2/29).
“നിങ്ങൾക്കറിയുമോ, നിങ്ങളാണ്‌ എന്റെ പിതാവിനെ കത്തുകളയച്ച്‌ വരുത്തിയതും അദ്ദേഹത്തെ ചതിച്ചതും. നിങ്ങൾ അദ്ദേഹത്തിന്‌ ബൈഅത്ത്‌ ചെയ്യുകയും സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. പിന്നീട്‌ നിങ്ങൾ അദ്ദേഹത്തെ വഞ്ചിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. നിങ്ങൾ എന്റെ കുടുംബത്തോട്‌ പോരാടുകയും എന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്തതിനാൽ എന്റെ സമുദായത്തിൽ പെട്ടവരല്ല എന്ന്‌ നബിതിരുമേനി നിങ്ങളോട്‌ പറയുമ്പോൾ നിങ്ങൾ എങ്ങനെ ആ തിരുമുഖത്ത്‌ നോക്കും.?“ (അൽ ഇഹ്തിജാജ്‌ 2/32).
കർബല ദുരന്തത്തിന്‌ ശേഷം കൂഫയിലെ സ്ത്രീകൾ മാറത്തടിച്ച്‌ നിലവിളി കൂട്ടിയപ്പോൾ അലി()വിന്റെ മകൾ സൈനബ്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: ”ചതിയൻമാരും വഞ്ചകൻമാരും അക്രമികളുമായ കൂഫക്കാരേ! നിങ്ങളുടെ കണ്ണുനീർ തോരാതിരിക്കട്ടെ. നിങ്ങളുടെ നെടുവീർപ്പുകൾ അടങ്ങാതിരിക്കട്ടെ. ചതിയും വഞ്ചനയും കളവും കാപട്യവും മുഖസ്തുതിയും പരിഹാസവും പുച്ഛഭാവവും കഠിനഹൃദയവും അല്ലാതെ നിങ്ങളിലൊന്നുമില്ല. അല്ലാഹുവിന്റെ കോപത്തെ ക്ഷണിച്ചുവരുത്തുന്ന നിങ്ങളുടെ ചെയ്തികൾ എത്ര നിന്ദ്യം? നിങ്ങൾ ശാശ്വത ശിക്ഷക്ക്‌ അർഹരാണ്‌. എന്റെ സഹോദരന്റെ പേരിൽ നിങ്ങൾ കരയുകയാണോ? നിങ്ങൾ നന്നായി കരയുക. നിങ്ങൾ അതിന്‌ അർഹരാണ്‌. കുറച്ച്‌ മാത്രം ചിരിക്കുക. നിങ്ങൾക്ക്‌ നാശം. നിങ്ങളുടെ കരങ്ങൾ നശിക്കട്ടെ. കർമ്മങ്ങൾ തുലയട്ടെ. നിങ്ങൾ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമാകട്ടെ. നിങ്ങൾക്ക്‌ നിന്ദ്യതയും ദുരിതവും ഭവിക്കട്ടെ. നബിതിരുമേനിയുടെ ഏതൊരു കരളിനെയാണ്‌ നിങ്ങൾ പിച്ചിച്ചീന്തിയത്‌ എന്ന്‌ നിങ്ങൾക്കറിയാമോ?“ (അൽ മൽഹൂഫ്‌ ഇബ്നു താവൂസ്‌).
ഹുസൈൻ()വിന്റെ മകൾ ഉമ്മുകുൽസൂം കൂഫക്കാരോട്‌ ഇങ്ങനെ പറയുകയുണ്ടായി. ”കൂഫക്കാരേ! നിങ്ങൾക്ക്‌ നാശം. നിങ്ങൾക്കെന്തുപറ്റി? നിങ്ങൾ അദ്ദേഹത്തെ ചതിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കുകയും അനന്തരമെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ത്രീകളെ ബന്ധികളാക്കുകയും അദ്ദേഹത്തെ ദുരിതത്തിലാക്കുകയും ചെയ്തു. നിങ്ങൾക്ക്‌ നാശവും വിപത്തും സംഭവിക്കട്ടെ. എന്തൊരു പാതകമാണ്‌ നിങ്ങൾ ചെയ്തത്‌? എന്തൊരു പാപഭാരമാണ്‌ നിങ്ങൾ പിരടിയിൽ ചുമക്കുന്നത്‌? നിങ്ങൾ ചിന്തിയ രക്തം ഏതാണ്‌? പ്രവാചകന്‌ ശേഷം ഉത്തമനായ മനു­ഷ്യനെയാണ്‌ നിങ്ങൾ കൊന്നുകളഞ്ഞത്‌.“ ( അൽ മൽഹൂഫ്‌ 91).
തന്നെ കത്തെഴുതി വിളിച്ചവർ ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ചത്‌ കണ്ട ഹുസൈൻ() അവരുടെ പേരെടുത്ത്‌ വിളിച്ച്‌ ആക്ഷേപിച്ചിട്ടുണ്ട്‌. രിബഇയുടെ മകൻ ശബ്സ്‌, അബ്ഉറിന്റെ മകൻ ഹിജാർ, അശ്അസിന്റെ മകൻ ഖൈസ്‌, ഹാരിസിന്റെ മകൻ യസീദ്‌ പഴങ്ങൾ പാകമാവുകയും മുറ്റങ്ങളിൽ പുല്ല്‌ മുളക്കുകയും ചെയ്തിട്ടുണ്ട്‌, നിങ്ങൾക്ക്‌ വേണ്ടി സൈന്യങ്ങൾ തയ്യാറായിട്ടുണ്ട്‌ എന്നൊക്കെ എഴുത്തയച്ചവരല്ലേ നിങ്ങൾ?“ (അൽ ഇർശാദ്‌ 194).
കേരളത്തിലെ ശിയാ ഭക്തൻമാരുടെ പ്രിയപ്പെട്ട എഴുത്തുകാരൻ മുർതസ മുതഹരി എന്തുപറയുന്നു എന്നു നോക്കാം. ”കൂഫക്കാർ അലിയുടെ പക്ഷക്കാരായിരുന്നുവെന്നതും ഇമാം ഹുസൈനെ കൊന്നത്‌ തന്റെ പക്ഷക്കാരായിരുന്നു എന്ന കാര്യത്തിലും സംശയമില്ല.“ (അൽ മൽഹമത്തുൽ ഹുസൈനിയ്യ 1/129).
മറ്റൊരിടത്ത്‌ അയാൾ പറയുന്നു. ”നബിതിരുമേനിയുടെ വിയോഗം കഴിഞ്ഞ്‌ അമ്പത്‌ വർഷങ്ങൾ കഴിഞ്ഞപ്പോൾ മുസ്ലിംകളുടെ കൈകൾ കൊണ്ട്‌ അല്ല ശിയാക്കളുടെ കൈകൾ കൊണ്ടുതന്നെ ഹുസൈൻ() കൊല്ലപ്പെട്ടുവെന്ന കാര്യം അതിശയകരവും വിരോധാഭാസവും അങ്ങേയറ്റം ചിന്തനീയവുമായ കാര്യമാണ്‌.“ (അൽ മൽഹമത്തുൽ ഹുസൈനിയ്യ 3/94).
അപ്പോൾ, ഹുസൈൻ()വിനെ കൊലപ്പെടുത്തിയത്‌ ശിയാക്കൾ തന്നെയാണെന്നത്‌ അവരുടെ പൂർവ്വികരും ആധുനികരുമായ എല്ലാ പണ്ഡിതൻമാരും അംഗീകരിക്കുന്ന കാര്യമാണെന്ന്‌ മനസ്സിലായി. ഹുസൈൻ()വിന്റെ മകളും സഹോദരീ സഹോദരങ്ങളും ബന്ധുക്കളും ആ പാപഭാരം ചാർത്തുന്നതും ശിയാക്കളിലാണെന്നും നാം കണ്ടു. അവരാരും യസീദിനെ കുറ്റപ്പെടുത്തുന്നില്ല. ഈ സംഭവത്തിന്‌ സാക്ഷികളും ഇരകളുമായ അവരുടെ വാക്കുകളാണോ അതല്ല, കെട്ടുകഥകൾ പാടിനടക്കുന്നവരുടെ വാക്കുകളാണോ വിശ്വാസികളായ നാം മുഖവിലക്കെടുക്കേണ്ടത്‌?
തങ്ങളുടെ കരങ്ങൾ തിരുകുടുംബത്തിന്റെ ചോരയിൽ കുതിർന്നതാണെന്ന തിരിച്ചറിവ്‌ ശിയാക്കളെ വിറളി പിടിപ്പിച്ചു. അവർ ജാഹിലിയ്യാ രീതിയിലുള്ള ആത്മപീഢന മുറകൾ നടത്തിയുള്ള ദുഃഖാചരണവും കോലാഹലവും കൊണ്ടാടി. `തവ്വാബൂൻ` (പശ്ചാതപിച്ചവർ) എന്ന പേരിൽ സംഘടിച്ചു നാടുനീളെ വിലാപമേളങ്ങൾ നടത്തി. ഇതൊന്നുമറിയാതെ നാം നിരപരാധികളായ പൂർവ്വികരെ കുറ്റപ്പെടുത്തി പാപത്തിൽ പതിക്കുന്നു. കത്തെഴുതി വിളിച്ചു വരുത്തുക, കൂറ്‌ മാറുക, ശത്രുപക്ഷത്ത്‌ ചേർന്ന്‌ ഹുസൈൻ()വിനെതിരിൽ യുദ്ധം ചെയ്യുക എന്നത്‌ മാത്രമല്ല ശിയാക്കൾക്ക്‌ ഈ ദുരന്തത്തിലുള്ള പങ്ക്‌. ഹുസൈൻ()വിനെ കൊലപ്പെടുത്തിയ കാരണങ്ങളും അവരുടേതായിരുന്നു.
ഹുസൈൻ()വിനെ കൊലപ്പെടുത്തുന്നതിൽ നേരിട്ട്‌ ഉത്തരവാദിയായവർ മൂന്ന്‌ പേരാണ്‌. ഒന്ന്‌, കൂഫയിലെ ഗവർണറായിരുന്ന ഉബൈദുല്ല ഇബ്നു സിയാദ്‌. രണ്ട്‌, ഹുസൈൻ()വിന്റെ മൂന്ന്‌ നിർദ്ദേശങ്ങളും തള്ളിക്കളയാൻ ഗവർണറെ പ്രേരിപ്പിച്ച ശമ്ര്‌. ഇതാണ്‌ അദ്ദേഹത്തെ യുദ്ധമുഖത്തെത്തിച്ചത്‌. എല്ലാവരും അറച്ച്‌ നിന്നപ്പോൾ അതിക്രൂരമായി ഹുസൈൻ()വിനെ കൊലപ്പെടുത്തിയതും ഇയാളായിരുന്നു. മൂന്ന്‌, ഹുസൈൻ()വിന്റെ ശിരസ്സ്‌ വേർപ്പെടുത്തുകയും അത്‌ ഗവർണറുടെ മുമ്പിൽ കാഴ്ച്ച വെക്കുകയും ചെയ്ത സിനാനുബ്നു അനസ്‌. ഇവർ ആരായിരുന്നുവെന്ന്‌ നോക്കാം.
ഉമർ(), അലി() എന്നിവരുടെ കാലത്ത്‌ പേർഷ്യയിലെ ഗവർണറായിരുന്ന സിയാദിന്‌ പേർഷ്യൻ രാജവംശത്തിൽ പെട്ട മർജാന എന്ന സ്ത്രീയിൽ ജനിച്ച ഉബൈദുല്ല പേർഷ്യയിലെ ഖുറാസാനിൽ ശീഈ പശ്ചാതലത്തിലാണ്‌ വളർന്നത്‌. ശരിയായി അറബി സംസാരിക്കാൻ പോലും അറിഞ്ഞിരുന്നില്ല. ഇയാൾ സിഫ്ഫീൻ യുദ്ധത്തിൽ അലി()വിന്റെ പക്ഷത്ത്‌ യുദ്ധത്തിൽ പങ്കെടുത്തയാളായിരുന്നു. ശിയാ പണ്ഡിതൻ തൂസി ശിയാക്കളുടെ ചരിത്രം പറയുന്ന ഗ്രന്ഥത്തിൽ അലി()വിന്റെ കക്ഷിക്കാരനായിട്ടാണ്‌ ഇയാളെ എണ്ണുന്നത്‌. (രിജാലുത്തുസി. പേജ്‌ 54 ചരിത്രം 120).
ഹുസൈൻ()വിന്റെ വധത്തിന്‌ പ്രധാന ഉത്തരവാദിയായ മറ്റൊരാളാണ്‌ ശംറുബ്നു ദിൽജൗഷൻ. ഇയാളും മുആവിയക്കെതിരിൽ സ്വിഫ്ഫീനിൽ അലി പക്ഷത്ത്‌ യുദ്ധം ചെയ്തയാളാണ്‌. ഇയാളെക്കുറിച്ച്‌ ശിയാ പണ്ഡിതനായ നമാസി ശഹ്ദൂദി, ശിയാ ഹദീഥ്‌ പണ്ഡിത ചരിത്രത്തിൽ ഇയാളെ തങ്ങളുടെ ആളുകളിൽ പെടുത്തുന്നത്‌ കാണാം. (മുസ്തദ്‌റകാതു ഇൽമി രിജാലിൽ ഹദീഥ്‌. ചരിത്രം 6889).
ഇയാൾ ഹുസൈൻ()വിനെ കൂഫയിലേക്ക്‌ കത്തെഴുതി വരുത്തിച്ചവരിൽപ്പെട്ട പ്രധാനിയാണ്‌.
ഈ കൊടുംക്രൂരതയിലെ മറ്റൊരു പ്രധാന കക്ഷി സിനാനുബ്നു അനസ്‌ അലി()വിനോടൊപ്പം സ്വിഫ്ഫീനിൽ പങ്കെടുത്തിട്ടുണ്ട്‌.
ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ച മറ്റൊരാൾ ഹുസൈൻ()വിന്‌ എഴുത്തെഴുതിയ ശബ്സുബ്നു രിബ്ഇയായിരുന്നു. ഇയാളും സ്വിഫ്ഫീൻ യുദ്ധത്തിൽ അലി()വിന്റെ ഒപ്പമുണ്ടായിരുന്നു. തങ്ങൾക്ക്‌ ജലം തടഞ്ഞപ്പോൾ അലി() ചർച്ചക്കായി മറുപക്ഷത്തേക്ക്‌ ഇയാളെയായിരുന്നു പറഞ്ഞയച്ചത്‌. (മനാഖിബു ആലു അബീതാലിബ്‌ 3/167).
ഹുസൈൻ()വിന്‌ കത്തെഴുതി വരുത്തിയ ഇയാൾ ആയിരം സൈനികരുമായി അദ്ദേഹത്തെ നേരിട്ടു. (അൽ അമാലി 220).
ശത്രുപക്ഷത്ത്‌ നിലയുറപ്പിച്ച മറ്റൊരാൾ അലി()വിനോടൊപ്പം ജമൽ യുദ്ധത്തിൽ പങ്കെടുക്കുകയും അദ്ദേഹത്തെ പുകഴ്ത്തി കവിത രചിക്കുകയും ചെയ്ത സഹർബിൻ ഖൈസ്‌ ആയിരുന്നു. “ഞാൻ നിങ്ങളുടെ അടുത്തേക്ക്‌ സഹർബിൻ ഖൈസിനെ അയക്കുന്നു. നിങ്ങൾക്ക്‌ അദ്ദേഹത്തോട്‌ ചോദിക്കാം” എന്ന്‌ അലി() ജമൽ യുദ്ധക്കാർക്ക്‌ കത്തെഴുതിയിരുന്നു. (അൽ ഇർശാദ്‌ 131).
ഖൈസുബ്നുൽ അശ്അസ്‌ കൊലയാളി സംഘത്തിലെ ഒരാളായിരുന്നു. ഇയാൾ ഹുസൈൻ()വിന്‌ കത്തെഴുതി വരുത്തിയവരിൽ പെട്ട ഒരാളാണ്‌. (അൽ ഇർശാദ്‌ 224).
ഹുസൈൻ()വിനെതിരിൽ തിരിഞ്ഞ മറ്റൊരാൾ തന്നെ കത്തെഴുതി വരുത്തിയ യസീദുബ്നുൽ ഹാരിസായിരുന്നു. (അൽ ഇർശാദ്‌ 194).
ഹുസൈൻ()വിന്‌ കത്തെഴുതുകയും അദ്ദേഹത്തിനെതിരിൽ പോരാടുകയും ചെയ്ത മറ്റൊരാൾ ഹിജാറുബ്നു അബജർ ആയിരുന്നു. മറ്റൊരാൾ അംറുബ്നു ഹജാജും വേറൊരാൾ ഉർവ്വതുബ്നു ഖൈസും ആയിരുന്നു.
സമകാലികരായ ശീഈ പണ്ഡിതൻമാരായ കമാൽ ഹൈദരി, ഖസ്‌വീനി, അൽ മുദർരിസി, മുഖതദാ സദർ തുടങ്ങിയവർ, ശിയാക്കൾ തന്നെയാണ്‌ ഹുസൈൻ()വിനെ കൊലപ്പെടുത്തിയത്‌ എന്ന്‌ കുറ്റസമ്മതം നടത്തുന്ന പ്രഭാഷണങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്‌.
പ്രവാചകൻമാരെ കൊലപ്പെടുത്തിയത്‌ കാരണം ജൂതൻമാർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായി. കർബലയിൽ വെച്ച്‌ വഞ്ചകന്മാരായ തന്റെ ആളുകളെ അഭിസംബോധനം ചെയ്തുകൊണ്ട്‌ ഹുസൈൻ() പ്രസംഗിച്ചത്‌, “നിങ്ങൾ പ്രവാചക കുടുംബത്തെ കൊലപ്പെടുത്തിയവരായത്‌ കൊണ്ട്‌ നിങ്ങൾക്ക്‌ അല്ലാഹുവിന്റെ ശാപം ഭവിക്കട്ടെ” എന്നായിരുന്നു.
നാം മുകളിൽ ഉദ്ധരിച്ചവരിൽ രണ്ടു പേരല്ലാത്ത എല്ലാവരും ആധികാരിക ശിയാ പണ്ഡിതൻമാരും അവർ രചിച്ച ആധികാരിക ഗ്രന്ഥങ്ങളുമാണ്‌. എന്നിട്ടും ഈ അപരാധം യസീദിന്റെ മേൽ കെട്ടിവെക്കുന്നത്‌ കാണുമ്പോൾ ചരിത്രം വളച്ചൊടിച്ച്‌ അസത്യം പ്രചരിപ്പിക്കുന്നതിൽ ശിയാക്കൾ എത്രമാത്രം വിജയിച്ചുവെന്നത്‌ നമുക്ക്‌ ബോധ്യപ്പെടും. സത്യം അന്വേഷിച്ചു കണ്ടെത്താൻ മിനക്കെടുന്നവർ വളരെ കുറവാണ്‌ എന്നതും അസത്യ പ്രചാരണത്തിന്‌ ആക്കം കൂട്ടുന്നു.
മതപരമായോ ഭൗതികമായോ ഹുസൈൻ()വിന്റെ തീരുമാനത്തിൽ യാതൊരു നൻമയുമുണ്ടായിരുന്നില്ല എന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. പ്രവാചക പൗത്രനെ മുസ്ലിംകൾ തന്നെ കൊലപ്പെടുത്തിയെന്ന ദുഷ്പ്രചാരണത്തിന്‌ അത്‌ നിമിത്തമായി.
മുസ്ലിംകൾ ഹുസൈൻ()വിലും പ്രാധാന്യ കൽപ്പിക്കുന്ന അലി(), ഉഥ്മാൻ(), ഉമർ() എന്നിവരും കൊല്ലപ്പെട്ടവരാണ്‌. ശിയാക്കളടക്കം ആരും അവരുടെ വിയോഗം കർബല പോലെ ആഘോഷിക്കുന്നില്ല. അവരുടെ ഇമാമുമാരെന്ന്‌ അവർ പറയുന്ന ഹസനോ ഹുസൈനോ അത്‌ ചെയ്തിട്ടില്ല.
ശിയാ വഞ്ചന ഇവിടെയും അവസാനിക്കുന്നില്ല. തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന്റെ പേരിൽ സുന്നികളെ മുഴുവൻ ഉൻമൂലനം ചെയ്യണമെന്നാണ്‌ ശിയാക്കൾ ആഗ്രഹിക്കുന്നത്‌. “പീഢിതനായി കൊല്ലപ്പെട്ടവരുടെ കൈകാര്യകർത്താക്കൾക്ക്‌ പ്രതികാരത്തിന്‌ നാം അധികാരം നൽകിയിരിക്കു­ന്നു. അയാൾ പ്രതികാര നടപടിയിൽ അതിര്‌ കവിയരുത്‌” എന്ന ക്വുർആൻ സൂക്തത്തിന്റെ വിശദീകരണത്തിന്‌ ശിയാക്കൾ നൽകുന്ന വ്യാഖ്യാനം ഇങ്ങനെ. “ഹുസൈൻ()വിന്റെ രക്തത്തിന്‌ അദ്ദേഹം (മഹ്ദി) പകരം ചോദിക്കും. മുഴുവൻ ഭൂനിവാസികളെയും ഹുസൈന്റെ രക്തത്തിന്‌ പകരം അദ്ദേഹം കൊലപ്പെടുത്തിയാലും അത്‌ അതിര്‌ കടക്കലാവില്ല.” (കാമിലുസ്സിയാറാത്ത്‌).
“അതിക്രമികളോടല്ലാതെ ശത്രുത പാടില്ല” എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ `നൂറുസ്സഖലൈൻ` എന്ന ശിയാ വ്യാഖ്യാന ഗ്രന്ഥത്തിൽ, “ഹുസൈൻ()വിന്റെ കൊലയാളികളുടെ വംശപരമ്പര(സുന്നികൾ) യോട്‌ മാത്രമേ അല്ലാഹു അതിക്രമം കാണിക്കുകയുള്ളൂ” എന്നാണ്‌ പറയുന്നത്‌. (മനാക്വിബു ആലു അബീത്വാലിബ്‌ 42).
മറ്റൊരു സ്ഥലത്ത്‌ ഇതേ ഗ്രന്ഥത്തിൽ പറയുന്നത്‌ കാണുക. “യഹ്‌യാ നബി വധിക്കപ്പെട്ടതിന്റെ പേരിൽ ഞാൻ എഴുപതിനായിരം പേരെ കൊലപ്പെടുത്തിയെന്നും താങ്കളുടെ പൗത്രൻ കൊല്ലപ്പെട്ടതിന്‌ ഒരു ലക്ഷത്തി നാൽപ്പതിനായിരം പേരെ ഞാൻ കൊല്ലുമെന്നും അല്ലാഹു മുഹമ്മദ്‌ നബിക്ക്‌ ബോധനം നൽകി. എന്നാൽ ഹുസൈൻ()വിന്റെ വധത്തിന്‌ പ്രതികാരമായി ഒരു ലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും (മുഖതാർ സഖഫി നടത്തിയ കൂട്ടക്കുരുതി) ഇതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ വധത്തിലുള്ള പ്രതികാരം ആകില്ലെന്നും ഇനിയും അത്‌ വീട്ടേണ്ടതാണെന്നും സാദിക്വ്‌ പറഞ്ഞിട്ടുണ്ട്‌. (ഇബ്നു ഖൂലവൈഹി കാമിലുസ്സിയാറത്ത്‌ 61). (ബിഹാറുൽ അൻവാർ 45/309).
ശീഈ ചരിത്രകാരൻ മസ്ഊദി പറയുന്നത്‌ കാണുക. ”മുഖ്താറുബ്നു അബീ ഉബൈദ്‌ പ്രതികാരത്തിനിറങ്ങുന്നത്‌ വരെ ഹുസൈൻ()വിന്റെ രക്തം അടങ്ങിയിട്ടില്ല. മുഖ്താർ പറഞ്ഞു: ഞാൻ ഹുസൈന്റെ രക്തത്തിന്‌ പ്രതികാരമായി എഴുപതിനായിരം പേരെ കൊലപ്പെടുത്തി. അല്ലാഹു സത്യം, ഞാൻ ഭൂനിവാസികളെ മുഴുവൻ കൊലപ്പെടുത്തിയാലും അത്‌ അദ്ദേഹത്തിന്റെ നഖം മുറിച്ചതിന്‌ തുല്യമാവുകയില്ല.“ (ഇസ്ബാതുൽ വഫിയ്യ 346).
ലോകരെ മുഴുവൻ വകവരുത്തിയാലും ഹഹുസൈൻ()വിന്റെ വധത്തിന്‌ പ്രതികാരമാവില്ലെന്ന്‌ ജൽപ്പിക്കുന്ന ശിയാക്കളുടെ ഗ്രന്ഥം തന്നെ അലി()വിന്റെ വധത്തിന്‌ എങ്ങനെയാണ്‌ പ്രതികാരം ചെയ്തതെന്ന്‌ പറയുന്നുണ്ട്‌. ”അലി() വെട്ടേറ്റ്‌ കിടക്കുമ്പോൾ ഞാൻ മരിച്ചാൽ എന്റെ കൊലയാളിയെ മാത്രമേ വധിക്കാവൂ എന്ന്‌ പറയുകയുണ്ടായി.“ (മനാക്വിബു ആലി അബീത്വാലിബ്‌ 22).
ഹുസൈൻ()വിനും മുസ്ലിമുബ്നു അക്വീലിനും രാഷ്ട്രീയരംഗത്തെക്കുറിച്ചുള്ള ധാരണക്കുറവ്‌ കർബലാ ദുരന്തത്തിന്‌ വലിയ കാരണമായി ഭവിച്ചു എന്നുവേണം മനസ്സിലാക്കാൻ. കൂഫയിലെ ശിയാക്കൾ തന്റെ ചുറ്റിലും തടിച്ചുകൂടിയത്‌ കൊണ്ട്‌ അത്‌ സത്യമാണെന്ന്‌ ധരിച്ച്‌ ഒറ്റയടിക്ക്‌ കാലാവസ്ഥ തങ്ങൾക്ക്‌ അനുകൂലമാണെന്ന്‌ മുസ്ളിം ധരിച്ചു. ഹുസൈൻ()വിനോട്‌ പുറപ്പെടാൻ ആവശ്യപ്പെട്ട്കൊണ്ട്‌ കത്തെഴുതിയതും അബദ്ധമായിരുന്നു. അദ്ദേഹത്തിന്റെ കത്ത്‌ ലഭിച്ച ഉടനെ മറ്റൊന്നും ചിന്തിക്കാതെ പിതാവിനും സഹോദരനും സംഭവിച്ചതും സ്വഹാബികൾ ഒന്നടങ്കം ഉപദേശിച്ചതും ”എന്റെ ഈ സഹോദരൻ അവരുടെ ചതിയിൽ പെടുമെന്നാണ്‌ എന്റെ ഭയം“ എന്ന ഹസൻ()വിന്റെ ദീർഘദൃഷ്ടിയും ഹുസൈൻ() വിസ്മരിച്ചു. ഹസൻ() തന്റെ മരണക്കിടക്കിയിൽ വെച്ചുപോലും അവരുടെ ചതിയെക്കുറിച്ച്‌ അദ്ദേഹത്തെ ഉണർത്തിയിരുന്നു. പ്രമുഖരായ എല്ലാ സ്വഹാബികൾക്കും ഒന്നടങ്കം തെറ്റു സംഭവിക്കുകയും ഒരാൾ മാത്രം ശരിയാവുകയും ചെയ്യുക അസംഭവ്യമാണല്ലോ.
ഹുസൈൻ()വിന്റെ വിയോഗത്തിൽ മാത്രം കരയുന്ന ശിയാക്കൾ കർബലയിൽ കൊല്ലപ്പെട്ട നബികുടുംബത്തിലെ മറ്റുള്ളവർക്ക്‌ വേണ്ടി കരയാഞ്ഞത്‌ എന്തുകൊണ്ടാണ്‌? അലി()വിന്റെ പന്ത്രണ്ട്‌ മക്കൾ. അതിൽ അബൂബക്ര്, ഉമർ, ഉഥ്മാൻ എന്നീ പേരുകളുള്ളവരുണ്ട്‌. ഹസൻ()വിന്റെ ആറ്‌ മക്കൾ. അവരിൽ അബൂബക്‌റും ഉമറുമുണ്ട്‌. ഹുസൈൻ()വിന്റെ ഏഴ്‌ മക്കൾ. അക്വീലുബ്നു അബീത്വാലിബിന്റെ പത്ത്‌ മക്കൾ. ഇവരാരും നബികുടുംബമല്ലാത്തതു കൊണ്ടാണോ അവരുടെ പേര്‌ പോലും പരാമർശിക്കപ്പെടാത്തത്‌?
നാഴികക്ക്‌ നാൽപ്പത്‌ വട്ടം `യാ ഹുസൈൻ` എന്ന്‌ ആർത്തു വിളിക്കുന്നവർ ഒരിക്കൽ പോലും `യാ ഹസൻ` എന്ന്‌ വിളിക്കുന്നത്‌ കേൾക്കുന്നില്ല.
അബൂബക്ര്, ഉമർ, ഉഥ്മാൻ() എന്നിവർ നബികുടുംബത്തിന്റെ ശത്രുക്കളും കാഫിറുകളുമാണെങ്കിൽ കർബലയിൽ കൊല്ലപ്പെട്ട അലി()വിന്റെയും ഹസൻ()വിന്റെയും മക്കൾക്ക്‌ എന്തിനാണ്‌ അവർ ശത്രുക്കളുടെ പേര്‌ നൽകിയത്‌?
ഭൂമിയിലെ മുഴുവൻ മനുഷ്യരുടെയും കഥ കഴിച്ച്‌ പ്രതികാരം ചെയ്യാൻ മാത്രം ഹുസൈൻ()വിന്‌ ശിയാക്കൾ മഹത്വം കൽപ്പിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം മറ്റൊന്നല്ല. പേർഷ്യൻ സാമ്രാജ്യത്തിന്റെ അവസാന അധിപൻ യസ്ദു ജുർദിന്റെ മകൾ ശാഹിൻഷയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്‌. അവരിൽ അദ്ദേഹത്തിന്‌ ജനിച്ച സന്താന പരമ്പരയിൽ പെട്ടവരെ മാത്രമാണ്‌ ശിയാക്കൾ തങ്ങളുടെ ഇമാമുമാരായി ഗണിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ അവർ ആദരിക്കുന്നത്‌ പ്രവാചക കുടുംബത്തെയോ തന്റെ പൗത്രനായ ഹുസൈൻ()വിനെയോ അല്ല. ഹുസൈൻ()വിന്റെ മകൻ അലിയുടെ പിതാമഹനായ പേർഷ്യൻ രാജാവിനെയാണ്‌. കാരണം, പേർഷ്യക്കാർക്ക്‌ തങ്ങളുടെ രാജവംശം ദൈവത്തിന്റെ പ്രതിപുരുഷൻമാരാണ്‌.

3 comments:

Unknown said...

بارك الله فيك

Unknown said...

Shukran, Jazaakk Allah

Infnitylord said...

جزاك الله خيرا

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal