} -->
31,Dec2016

ഇറാൻ ഇസ്രാഈൽ രഹസ്യബന്ധങ്ങൾ - അർമുഗാൻ ഇജാസ്





31,Dec2016

തിരുനബിയുടെ ഗദീർ ഖും പ്രഭാഷണം വസ്തുത എന്ത്?

സാലിഹ് പുതുപൊന്നാനി


ആദ്യ മൂന്നു ഖലീഫമാരുടെ ഖിലാഫത്ത് നിഷേധിക്കുകയും അവരെയും അവരെ പിന്തുണച്ച സ്വഹാബികളെയും പഴിക്കുകയും ചെയ്യുന്ന ശിയാ ആത്മീയ- രാഷ്ട്രീയ വഴികേടിനുള്ള പ്രധാന രേഖയായി അവര്‍ എഴുന്നള്ളിക്കുന്നതാണ് , പരിശുദ്ധ പ്രവാചകര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ഹജ്ജത്തുല്‍ വദാഉ കഴിഞ്ഞു മദീനയിലേക്ക് തിരിച്ചു പോകുമ്പോള്‍, ദുല്‍ഹജ്ജ് പതിനെട്ടിന്, മക്ക- മദീന വഴിയിലെ ഗദീര്‍ ഖുമ്മില്‍ നടത്തിയ പ്രഭാഷണം. ശിഈകള്‍- ശിഈകള്‍ മാത്രം – ഇന്നും ദുല്‍ഹജ്ജ് 18 നു ഗദീര്‍ ആഘോഷം സമുചിതമായി സംഘടിപ്പിക്കാറുണ്ട്. ശിഈ ആദര്‍ശ പ്രചാരണമാണ് അവരുടെ മുഖ്യ ലക്‌ഷ്യം. ഇറാഖില്‍ ബുവൈഹി സുല്‍ത്വാന്‍ മുഇസ്സുദ്ദൌലയും ഈജിപ്തില്‍ ഫാത്വിമീ സുല്‍ത്വാന്‍ അല്‍മുഇസ്സുമാണത്രേ ഈ ആഘോഷം തുടങ്ങി വെച്ചത്.
31,Dec2016

ശിയാ ലോകത്തിലൂടെ ഒരു യാത്ര - ഇമാം മുഹിബ്ബുദ്ദീൻ അബ്ബാസ് അൽകാളിമി

ശിയാ ലോകത്തിലൂടെ ഒരു യാത്ര - ഇമാം മുഹിബ്ബുദ്ദീൻ അബ്ബാസ് അൽകാളിമി- വിവർത്തനം കബീർ എം. പറളി

Cover
PDF
സ്ക്രോൾ ചെയ്ത് വായിക്കാം, മുകളിൽ വലതു വശം ഫുൾ സ്ക്രീൻ വായനക്കുള്ള ഒപ്ഷൻ ഉണ്ട്. അതിൽ പോയാൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും
31,Dec2016

ശി‌യാ ആശയപ്രചരണം മലയാള പ്രസിദ്ധീകരണങ്ങളിൽ (ഭാഗം 3)

31,Dec2016

ശി‌യാ ആശയപ്രചരണം മലയാള പ്രസിദ്ധീകരണങ്ങളിൽ (ഭാഗം 4)

പ്രബോധനം വാരിക 2015 സെപ്റ്റംബർ 04 വാള്യം 72 ലക്കം 14 പേജ് 18


31,Dec2016

ശി‌യാ ആശയപ്രചരണം മലയാള പ്രസിദ്ധീകരണങ്ങളിൽ (ഭാഗം 5)

പ്രബോധനം വാരിക ജൂലായ് 18 2014 വാള്യം 71 ലക്കം 8 പേജ് 15


31,Dec2016

Thaqalayn Foundation-Kerala, inaugurated

ആഗോള തലത്തിൽ ശിയായിസം പ്രചരിപ്പിക്കുവാൻ ഇറാൻ ഗവണ്മെന്റിന്റെ ഫണ്ടിങ്ങോടെ നടക്കുന്ന പ്രസ്ഥാനമാണ് സഖലൈൻ ഫൗണ്ടേഷൻ. സംഘടനയുടെ കേരള ചാപ്റ്ററിന്റെ ഉത്ഘാടന വാർത്ത:
Thaqalayn Foundation-Kerala, inaugurated


Submitted by admin4 on 15 February 2012 - 6:56pm
By VA Mohamad Ashrof,
Kochi: Thaqalayn Foundation- Kerala, intended to promote intellectual endeavors among Muslim scholars by way of cultural intervention, was inaugurated on 12 February, 2012 at Kochi, by Sayyid Hamid Ali Shihab Thangal. The inauguration ceremony was conducted by holding a Muslim unity seminar which was attended by well-known Shia and Sunni scholars.
Sayyid Hamid Ali argued that Muslim unity is a basic Islamic norm and in the contemporary context it is most significant. “When the enemy of Islam is determined to create confusion with concerted efforts, our duty is to unite setting aside our small differences” he said.
TA Ahamed Kabeer, Member of Kerala Legislative Assembly, illustrated so many historical anecdotes to prove that imperialism’s major agenda is to create rift among Muslims: “US supported Saddam Hussein to topple Iranian revolution, they provoked Iraq to invade Kuwait, and then they invaded Iraq to “save” Muslim countries. Imperialism finished Ottoman Empire through exacerbating internal schism; Kabeer exhorted Muslims to learn lessons from these historical experiences.”
M.P. Faisal (JIH) explained that Iranian revolution was instrumental in causing Arab spring. The major message of Hajj is unity and the main objective of Abrahamic ethics is human unity, Faisal continued.
Dr.Sheikh Mehdi Mehdavipur (representative of Ayatollah Ali Khamenei to India), Maulana Sayyid Thaqi Naqvi (New Delhi) and Maulana Gulam Muhammed Mehdi khan ( Qazi, Tamil Nadu) stressed on the urgency and significance of Shia-Sunni unity and fraternity emphasizing its vivacity in confronting global imperialism.
Dr.Sheikh Mehdi Mehdavipur said: “The very fact that the ideal of Islamic unity is present in the heart, soul and mind of Muslims is due to the diligence of the effect of the message of the Qur’an and the teachings of the Prophet and the reason why unity is not fully realized on various levels, including the outward, is because there are obstacles and hurdles, both inward and outward, which prevent its full realization. The most profound obstructions to unity lie within the mindset of Muslims. The mindset of most of us is not integrated into its centre and is usually scattered in many directions, pulled by the passions which manifest themselves outwardly as actions that bring about division and discord.”
Sayyid Thaqi Naqvi argued: “The absence of unity brings and breeds disturbance, devastation and disputes. Islam ordains protection of non-Muslims simply to show the respect for the Canons of divinity and humanity. God is not only of the Muslims. God is the God of all human beings. The unity of all humans is the ultimate aim of the teachings of Islam. The doctrinal and ideological differences should not lead to war or bloodshed.”
Maulana Gulam Muhammed Mehdi Khan opined, “Hajj ceremony should become a manifestation of firm resolve of the Islamic Ummah (community) against any divisive move. The carnages which take place in a number of Muslim states, including Iraq, Pakistan and some parts of Iran are aimed at sowing discord among Shia and Sunni Muslims. So, the issue of Muslims' unity should be given much attention.”
C. Hamza, an eminent Islamic scholar of Kerala, in his presidential address stated: “Before turning to the more external obstacles in the path of the realization of unity, it is important to make clear that unity in the Islamic context does not mean uniformity. If God had wished to create a single nation or people, He would have done so. He went on further: “Historically, Islam has been able to achieve this goal of unity to a large extent inwardly and even outwardly without destroying that diversity which belongs to the richness of God’s creation. But today many Muslims feel quite rightly that they have fallen below the norm achieved earlier and hence seek to understand the obstacles which prevent the realization of such a norm. Now, putting aside the inward obstacles and turning to the more outward causes, it must be said that Islamic history itself displays a gradual falling away from the unity achieved by the Prophet and the Madinian community.”
Two books were released at the function. “The 40 ahadith of Imam Khumaini” and “The Orientation of Life (authored by Murtada Mutahari and translated by C.Hamza) were released by M.P.Faisal and T.A. Ahmed Kabeer respectively. Jasbeer Musthafa welcomed the gathering and Dr. Arshad expressed the vote of thanks.
[VA Mohamad Ashrof is a writer on Islam and Contemporary Issues and receives his mail at:vamashrof@gmail.com]


Forum for Faith and Fraternity, Cochin published Al-Harmony to put forth their progressive views on Islam.


29,Dec2016

ശി‌യാ ആശയപ്രചരണം മലയാള പ്രസിദ്ധീകരണങ്ങളിൽ (ഭാഗം 1)

തേജസ് ജനുവരി 2016ൽ പുസ്തകം 20 ലക്കം 1ൽ പി.ടി കുഞ്ഞാലി എഴുതിയത്



ഇതും കൂടി കാണുക.


29,Dec2016

ശിയാക്കൾക്ക് ഏറെ പോരിശയാക്കപ്പെട്ട ദിനം.

അബ്ദുസ്സലാം പുലാപ്പറ്റ.

നാളെ റബീഉൽ അവ്വൽ 9.

ശിയാക്കൾക്ക് ഏറെ പോരിശ യാക്കപ്പെട്ട ദിനം. ഇസ് ലാമിലെ ഇരു പെരുന്നാളുകളേക്കാൾ ശിയാക്കൾ പ്രാധാന്യം നൽകുന്ന ദിവസമാണ് നാളെ .പുതുവസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് സന്തോഷത്താൽ ശിയാക്കൾ തിമിർത്താടുന്ന ദിവസം.

എന്ത് കൊണ്ട്?


ഇസ്ലാമിലെ രണ്ടാം ഖലീഫയാണ് ഉമർ. ഇസ് ലാം നാഗരികതയെ പുഷ്കലമാക്കിയ ഭരണാധികാരി. റോമാ പേർഷ്യൻ സാമ്രാജ്യങ്ങളെ കടപുഴക്കിയെറിഞ്ഞ ഭരണാധികാരി.

സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രഗത്ഭനായ സ്വഹാബി.

ഈ ഖലീഫയെ പ്രഭാത നമസ്കാരം നിർവഹിച്ചു കൊണ്ടിരിക്കെ കുത്തിക്കൊന്ന നിഷേധിയായ വ്യക്തിയാണ് അബുലുഅലുഅ. ഉമർ വധിക്കപ്പെട്ടത് റബീഉൽ അവ്വൽ 29നാണെന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. അതിനാൽ നാളെ അവർക്ക് ആഘോഷ ദിവസമാണ്.

"ബാബാ ശുജാഉദ്ദീൻ" എന്ന പേരിലാണ് ഇദ്ദേഹം ഇറാനികൾക്കിടയിൽ അറിയപ്പെടുന്നത്.
29,Dec2016

എന്തു കൊണ്ട് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നില്ല ?

വിവർത്തനം : അബ്ദുസ്സലാം പുലാപറ്റ .

മുപ്പത് വർഷത്തിലധികമായി അമേരിക്കയും ഇസ്രായേലും ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു.പക്ഷെ ഇരുവരുടെയും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാവുന്നത് അറബികളും. കാരണമെന്തെന്ന് നിങ്ങൾക്കറിയുമോ? നമുക്ക് പരിശോധിക്കാം.

ഇസ്രായേൽ ദിനപത്രമായ yedioth Ahronoth പറയുന്നു: മുപ്പത് മില്യൻ ഡോളറിലധികമാണ് ഇറാനിലെ ഇസ്രായേലീ നിക്ഷേപം. പുറമേക്ക് ശത്രുക്കളാണെന്ന് വരുത്തിത്തീർക്കാൻ പ്രസ്താവനാ യുദ്ധവും. പത്രം വീണ്ടും പറയുന്നു: ചുരുങ്ങിയത് 200 ഇസ്രായേൽ കമ്പനികൾ ഇറാനുമായി വ്യാപാര ബന്ധം നിലനിർത്തുന്നു. അതിലധികവും പെട്രോൾ കമ്പനികൾ.ഇറാനിൽ രണ്ട് ലക്ഷത്തിലധികം ജൂതരാണുള്ളത്. ഇറാനിലെ ഉന്നതനായ യഹൂദി പുരോഹിതൻ Yedidiah Shof et ആണ് അവരുടെ ആത്മീയ നേതാവും വഴികാട്ടിയും. അദ്ദേഹം ഇറാൻ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നു.

ഇവർക്ക് വമ്പിച്ച സ്വാധീനമാണ് ഇറാനിലെ വ്യാവസായിക മേഖലയിലും പൊതു സംരംഭത്തിലും സർവോപരി രാഷ്ട്രീയത്തിലും ഉള്ളത്.

തെഹ്റാനിൽ മാത്രം യഹൂദികൾക്ക് 200 ലേറെ പ്രാർഥനാ കേന്ദ്രങ്ങളുള്ളപ്പോൾ ഒന്നരമില്യൻ വരുന്ന തെഹ്റാനിലെ സുന്നികൾക്ക് ഒരു പള്ളി പോലുമില്ല.

29,Dec2016

അഹ് ലുസ്സുന്നയെ തുടച്ച് നീക്കാൻ, റഷ്യ - അമേരിക്ക സഹകരണം.



അഹ് ലുസ്സുന്നയെ തുടച്ച് നീക്കാൻ, റഷ്യ - അമേരിക്ക സഹകരണം.
: ഇസ്രായേലീ ഓറിയന്റലിസ്റ്റ് .



സിറിയൻ യുദ്ധത്തിന്റെ യും മൂസിൽ സംഘർഷത്തിന്റെ യും വസ്തുതകളെക്കുറിച്ച്തെൽഅബീബ് യൂനി വെഴ്‌സിറ്റി പ്രൊഫസറുംഇസ്രായേലിലെ തല മുതിർന്ന ഓറിയൻറ ലിസ്റ്റുമായ ഇയാൽ സൈസർ തന്റെ ആശയങ്ങൾ പങ്കുവെക്കുന്നു :

ഈ ലേഖനം അറബി 21 എന്ന ഇഖ് വാൻ അനുകൂല വെബ് സൈറ്റിൽ ഭാഷാന്തരം ചെയ്ത വ്യക്തി ഇസ്രായീലീ പത്രമാധ്യമങ്ങളിൽ ഹീബ്രു ഭാഷയിൽ വരുന്ന വാർത്തകളും വിശകലനങ്ങളും നിരന്തരം ഫോളോ ചെയ്ത് പുറം ലോകത്തെത്തിക്കുന്ന പരിണത പ്രജ്ഞനായ സ്വാലിഹുന്നുആമിയാണ്.

ഗസ്സ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫസറും, പ്രശസ്ത ജേർണലിസ്റ്റുമായ ഹമാസ് അനുഭാവി കൂടിയായ സ്വാലിഹുന്നആമി ഹീബ്രു ഭാഷ നന്നായി വശമുളള ഒരു ഇസ് ലാമിസ്റ്റ് കൂടിയാണ്.
28,Dec2016

ശീ‌ഈ സുന്നി ഭിന്നത അടിസ്ഥാനപരം തന്നെ


ഇൽയാസ് മൗലവി

ശീ‌ഈ സുന്നി ഭിന്നത 'പ്രബോധനം' ഒരു ചർച്ചയാക്കിയിരിക്കെ അതിൽ ഇടപെട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. കേവലം ഒരു വൈജ്ഞാനിക സംവാദമെന്ന നിലക്കല്ല ഈ ചർച്ചയിൽ ഇടപെടുന്നത്, പ്രത്യുത ശിയാ വിശ്വാസ സംഹിത ശരിയാണെന്നും അഹ്‌ലുസ്സുന്നയുടെ ആദർശവും വിശ്വാസവും അബദ്ധമാണെന്ന് തെറ്റിദ്ധരിച്ച് ധാരാളം സഹോദരങ്ങൾ കേരളത്തിൽ ശീ‌ഈസം പുണരുകയും അവരുടെ ജീവിതം തദടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുകയും , തങ്ങളുടെ സ്ഥാപനങ്ങളിലും ഭവനങ്ങളിലും ശീ‌ഈ ചിഹ്നങ്ങളും അവരുടെ ഇമാമുമാരുടെ പേരുകളും മറ്റും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നേരിട്ടറിവുള്ളതിനാൽ കൂടിയാണ്. 

ശീ‌ഈകൾ ഒരുപാട് വിഭാഗങ്ങളും കക്ഷികളുമൊക്കെയാണെങ്കിലും ഇന്ന് മുഖ്യധാരയിൽ നിൽക്കുന്നതും ഭരണ രാഷ്ട്രീയ സാമ്പത്തിക
28,Dec2016

സ്വഹാബികൾ ശീഈ വിശ്വാസം

സ്വഹാബികൾ ശീഈ വിശ്വാസം
അബ്ദുല്ലത്വീഫ് കൊടുവള്ളി
നബിﷺയുടെ വിയോഗശേഷം ഏതാനും മുനാഫിഖുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇവരെക്കുറിച്ച വിവരം അവിടുന്ന് ഹുദൈഫത്തുബ്നുൽ യമാന് കൈമാറിയിരുന്നു. ഇസ്ലാമിക സമൂഹത്തെ അപകടപ്പെടുത്താന്‍ കപടവിശ്വാസികൾക്ക് അവസരം ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. ഇക്കാരണത്താൽ, ഇസ്ലാമിക പണ്ഡിതന്മാർ എല്ലാ സ്വഹാബികളെയും ആദരവോടെയാണ് നോക്കിക്കാണുന്നത്. സ്വഹാബികളെ പുകഴ്ത്തിക്കൊണ്ടുള്ള ഖുർആന്റെ നിലപാടാണ് അതിന് പ്രേരകം. ‘മരത്തിന്റെ ചുവട്ടിൽവെച്ച് സത്യവിശ്വാസികൾ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദർഭത്തിൽ തീർച്ചയായും അല്ലാഹു അവരെ(സ്വഹാബികളെ)പ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു.’ (അൽഫത്ഹ്: 18) ‘സൂക്ഷ്മത പാലിക്കാനുള്ള കൽപന സ്വീകരിക്കാന്‍ അവരെ (സ്വഹാബികളെ) നിർബന്ധിക്കുകയും ചെയ്തു’ (അൽഫത്ഹ്: 26) ‘ഇഞ്ചീലിൽ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരുവിള അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്മേൽ നിവർന്നുനിൽക്കുന്നു’ (അൽഫത്ഹ്: 29)
28,Dec2016

അബുൽ ജലാൽ മൗലവി 1982ൽ എഴുതിയ കൃതി

ഇറാൻ വിപ്ലവത്തെ കരുതിയിരിക്കാൻ ആഹ്വാനം ചെയ്തു അബുൽ ജലാൽ മൗലവി 1982കളിൽ എഴുതിയ കൊച്ചു കൃതി.
26,Dec2016

ശിയ കോമഡി ഗമണ്ടൻ!

26,Dec2016

ശിയ മതത്തിലേക്ക് ആളെ കൂട്ടുന്ന കോലം!

26,Dec2016

അബൂബക്കർ, ഉമർ, ഉസ്‌മാൻ, ആയിശ (റ) നരകത്തിലെന്ന് ശിയ പുരോഹിതൻ

26,Dec2016

പരിശുദ്ധ മക്ക തകർക്കാൻ ലണ്ടനിൽ ശിയാ സൈന്യം ഒരുങ്ങുന്നു

26,Dec2016

ശിയാക്കൾ മുസ്ലിംകളോ? വീഡിയോ കാണൂ

26,Dec2016

ശിയാക്കൾ മുസ്‌ലിംകളെന്ന് കരുതുന്നോ? എങ്കിൽ ഇത് കേൾക്കൂ

26,Dec2016

Arabic Book

അറബ് ഇസ്‌ലാമിക ലോകത്തെ ഇറാന്റെ ആശയ പ്രചരണ തന്ത്രങ്ങൾ എന്ന പുസ്തകത്തിൽ കേരളത്തെ കുറിച്ച് വന്ന ഭാഗം

26,Dec2016

അലപ്പോയെ നരക ഭൂമിയാക്കിയ ശിയാ ഭീകരതയുടെ കരളലിയിപ്പിക്കുന്ന ക്രൂര കൃത്യങ്ങൾ

26,Dec2016

ശിആ ഗൂഢാലോചനകൾ കരുതിയിരിക്കുക

ഇല്യാസ് മൗലവി
26,Dec2016

ശീഇസവും ആഗോളതലത്തിലെ അപകടങ്ങളും

21,Dec2016

ഇസ്‌ലാമിക ലോകത്തെ ചോരയിൽ മുക്കുന്ന ഇറാൻ

ശിയഈ ഭീകരത

സിറിയയിലെ നിരായുധരായ പൗരന്മാരെ കൊന്നൊടുക്കാൻ ബശ്ശാറിന്റെ വലംകയ്യായി പ്രവർത്തിക്കുന്ന ഹിസ്‌ബുല്ലയുടെ ഈ ക്രൂരകൃത്യത്തിനെതിരിൽ ചെറുവിരലനക്കാത്ത ആഗോള സമൂഹവും ഈ നരമേധത്തിനുത്തരവാദികളാണെന്ന് സിറിയയ്ഇലെ ഇഖ്‌വാൻ നേതൃത്വം പുറപ്പെടുവിച്ച...
21,Dec2016

ഹസ്രത്ത് ഉസ്‌മാൻ: വിമർശനങ്ങളുടെ വസ്തുതയെന്ത്

മൂന്നാം ഖലീഫ ഹസ്രത്ത് ഉസ്‌മാൻ(റ)നെക്കുറിച്ച് പ്രഫ. കെ.പി. കലാമുദ്ദീൻ രചിച്ച 'ഖലീഫ ഉസ്‌മാൻ' എന്ന ഗ്രന്ഥത്തെ പരിചയപ്പെടുത്തി പി.ടി. കുഞ്ഞാലി ദ്വൈവാരികയിലെഴുതിയ ലേഖത്തിൽ വന്ന അപകടകരമായ ചില പ്രവണതകളെ സൂചിപ്പിക്കാനാണ് ഈ കുറിപ്പെഴുതുന്നത്.
21,Dec2016

നഹ്ജുല്‍ബലാഗഃ വിശ്വസനീയമോ?

സാലിഹ് പുതുപൊന്നാനി
“അവരുടെ കുതന്ത്രങ്ങളില്‍ ഏറ്റവും ഭീകരമായിട്ടുള്ളത് ഇതാണ്: തങ്ങളുടെ ചിന്താപിഴവുകളെ സാധൂകരിക്കാന്‍ സയ്യിദുനാ അലി റ)ലേക്ക് ചില വചനങ്ങള്‍ ആരോപിക്കുക. എന്നാല്‍, അദ്ദേഹത്തിന്‍റെ വിശുദ്ധ പക്ഷം നിരപരാധിയായിരിക്കും. അവരതിന് വ്യത്യസ്ഥ വഴികള്‍ സ്വീകരിക്കുന്നതായി നിരന്തരമായ അന്വേഷണങ്ങളില്‍ നിന്നും പരിശോധനയില്‍ നിന്നും മനസ്സിലാകുന്നു. ഒന്ന്: അദ്ദേഹത്തിന്‍റെതായി ചില വചനങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും നിര്‍മ്മിക്കുക. രണ്ട്: അദ്ദേഹത്തിന്‍റെ അനുഗ്രഹീത വചനങ്ങളില്‍ നിന്നും ഒന്നോ രണ്ടോ പദങ്ങള്‍ പുനസ്ഥാപിക്കുക/എടുത്തുനീക്കുക. മൂന്ന്‍: അദ്ദേഹത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ അപ്പടി ഉദ്ധരിക്കാതെ അവയുടെ ആശയം മാത്രം ഉദ്ധരിക്കുക.
21,Dec2016

ഹസ്രത്ത് ഹുസൈൻ(റ) ഘാതകർ ശിയാക്കൾ

സാലിഹ് പുതുപൊന്നാനി
ഹുസൈന്‍ തങ്ങളെ വധിച്ചത് ഞങ്ങള്‍ തന്നെ. അതായത് ഞങ്ങളുടെ പിതാമഹന്മാര്‍, ശിയാക്കള്‍, കൂഫക്കാര്‍, അലിയെയും ഹുസൈനെയും ചതിച്ചവര്‍..

വഞ്ചകരായ കൂഫക്കാരുടെ ചതിയില്‍ പെടുകയായിരുന്നുവല്ലോ മഹാനായ ഹുസൈന്‍ തങ്ങള്‍.. കൂഫക്കാര്‍ നേരത്തെ തന്‍റെ പിതാവിനെയും ചതിച്ചിട്ടുണ്ട്. അക്കാര്യം ഓര്‍മ്മപ്പെടുത്തി ഹുസൈന്‍ തങ്ങളെ കൂഫയിലേക്ക് പോകുന്നത് കാരണവന്മാര്‍ പലരും തടഞ്ഞതായിരുന്നു. അതുതന്നെ സംഭവിച്ചു. കൂഫക്കാര്‍ ചതിച്ചു. യുദ്ധമുഖത്ത് അദ്ദേഹത്തെ തള്ളിയിട്ട ശേഷം അവര്‍ ചിലര്‍ മറുപക്ഷത്ത് സൈന്യത്തില്‍ ചേര്‍ന്നു?! സൈന്യത്തെ പ്രകോപിപ്പിച്ചും പ്രേരിപ്പിച്ചും അവര്‍ ഹുസൈന്‍ തങ്ങളെയും കുടുമ്പത്തെയും വകവരുത്തി. ശമിര്‍ ബിന്‍ ദില്‍ ജൌശന്‍ എന്ന കൂഫക്കാരനായ ശിയാ അവരില്‍ വിദഗ്ദ്ധനായിരുന്നു.. ശിയാക്കളുടെ ചതി മനസ്സിലാക്കിയ ഹുസൈന്‍ തങ്ങള്‍ അന്നുതന്നെ അവര്‍ക്കെതിരെ പ്രാര്‍ഥിച്ചു. اللهم إن متعتهم إلى حين ففرقهم فرقا , واجعلهم طرائق قددا , ولا ترض الولاة عنهم أبدا , فإنهم لينصرونا ثم عدوا علينا فقتلونا .."
“അല്ലാഹുവേ, അവര്‍ക്ക് ജീവിക്കാന്‍ നീ അവസരം നല്‍കുന്നുവെങ്കില്‍ അവരെ നീ ചിന്നഭിന്നമാക്കണം. അവരെ വിവിധ വഴികളാക്കി തകര്‍ക്കണം. അവരെ നീ ഒരിക്കലും ഇഷ്ടപ്പെടരുത്. അവര്‍ നമ്മെ സഹായിക്കുന്നതായി നടിച്ച് പിന്നെ നമ്മുടെ മേല്‍ ചാടിവീണ് വധിക്കാനുള്ള പുറപ്പാടിലാണ്!! ( ശിഈ ആധികാരിക പണ്ഡിതന്‍ മുഫീദ് എഴുതിയ ഇര്ശാദില്‍ നിന്നും)
ഹുസൈന്‍ തങ്ങളുടെ പ്രിയ പുത്രന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ശിയാക്കളോട് പിന്നീട് തുറന്നടിക്കുന്നത് കാണുക:
21,Dec2016

സഖലൈനിയും ഖുമൈനിസ്റ്റുകളും

സാലിഹ് പുതുപൊന്നാനി
സുന്നികള്‍ അഹ്ലുല്‍ബൈത്തിന്‍റെ വഴി അവഗണിച്ചവരും അവരുടെ ശത്രുക്കളുമാണ്, അവരെ സ്നേഹിക്കത്തവരും സഹായിക്കാത്തവരും ആണെന്നെല്ലാം ശീഈകള്‍ ആരോപിക്കാറുണ്ട്. അഹ്ലുല്‍ബൈത്തിനോടുള്ള സ്നേഹം മൊത്തം ഏറ്റെടുത്തവരാണ് ശീഈകള്‍. ശിയാക്കളെന്നാല്‍ അലിയാരുടെയും സന്താനങ്ങളുടെയും പാര്‍ട്ടി എന്നൊരു തെറ്റായ ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു.സത്യത്തില്‍ സംഗതി നേര്‍വിപരീതമാണെന്ന് കാണാം. അതുമനസ്സിലാക്കാന്‍ കൂടുതല്‍ ആഴത്തില്‍ വിഷയം പഠിക്കണമെന്നില്ല.

അഹ്ലുസ്സുന്നയുടെ അസ്ഥിവാരം തന്നെ അഹ്ലുല്‍ ബൈത്തിനോടുള്ള സ്നേഹത്തിന്മേലാണ്. അവരെ സ്നേഹിക്കല്‍ എല്ലാ സ്ത്രീ പുരുഷന്മാരുടെമേല്‍ വാജിബാണെന്ന് പഠിപ്പിക്കുന്നു, അത് തിരുനബിയോടുള്ള സ്നേഹത്തിന്‍റെ ഭാഗവും അനുബന്ധവുമാണ്. അഹ്ലുല്‍ബൈത്തിന്‍റെ മഹത്വം പറയുന്ന ധാരാളം കിതാബുകള്‍ ആദ്യകാലം മുതല്‍ അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ രചിച്ചു. ഹദീസ് സമാഹാരങ്ങളില്‍ അഹ്ലുല്‍ബൈത്തിലൂടെ കടന്നുവരുന്ന പ്രവാചകമൊഴികള്‍ക്കു വലിയ സ്ഥാനം കല്പിച്ചു. അവരുടെ മഹത്വം പറയുന്ന പ്രത്യേക അദ്ധ്യായങ്ങള്‍ ഇല്ലാത്ത ഹദീസ് സമാഹാരങ്ങള്‍ സുന്നികള്‍ക്കില്ലതന്നെ. സ്വഹീഹുല്‍ ബുഖാരിയില്‍ മാത്രം അലി റ ന്‍റെ മഹത്വം അറിയിക്കുന്ന ഇരുപത്താറു ഹദീസുകള്‍ ഉള്ളപ്പോള്‍, സ്വിദ്ധീഖുല്‍ അക്ബറിന്റെ മഹിമ പറയാന്‍ ഏഴു ഹദീസുകള്‍ കാണുന്നുള്ളൂ.
21,Dec2016

യസീദ്: മൗനം ഭൂഷണം

യസീദിനെ മഹത്വവല്കരിക്കുകയോ അവമതിക്കുകയോ ലക്ഷ്യമില്ലാത്ത, ചരിത്രത്തോട് മാത്രം പക്ഷം ചേര്‍ന്നുള്ള ഒരന്വേഷണമാണിത്. ‘ശൈഖുസ്സ്വഹാബ’ ഇബ്നു ഉമര്‍ റ അടക്കമുള്ള അറുപതോളം സ്വഹാബികള്‍(1) ബൈഅത്ത് ചെയ്ത് ഖിലാഫത്തില്‍ അവരോധിതനായ (എന്നാല്‍ അവരില്‍ ആരും ബൈഅത്ത് പിന്‍വലിച്ചതായി അറിവില്ല) യസീദ് ബിന്‍ മുആവിയയെ വെറുക്കണോ സ്നേഹിക്കണോ എന്നതാണ് അന്വേഷണ വിഷയം.
രണ്ടു കാര്യങ്ങളെ ആസ്പദിച്ചാണ് സ്നേഹിക്കണോ വെറുക്കണോ എന്ന പരിശോധന. ഒന്ന്: അഹ്ലുല്‍ബൈതിനോട്, വിശിഷ്യാ ഹുസൈന്‍ തങ്ങളോടും കുടുമ്പത്തോടും യസീദ് പുലര്‍ത്തിയ സമീപനത്തിന്‍റെ അടിസ്ഥാനത്തില്‍. രണ്ട്: യസീദിന്റെ ജീവിതവിശുദ്ധിയും ഭരണനയവും വിലയിരുത്തിക്കൊണ്ട്..

അഹ്ലുല്‍ബൈത്തും യസീദും ശത്രുക്കളോ?!

സ്വഹാബികളില്‍ അപ്രധാനിയല്ലാത്ത മുആവിയ റ ന്‍റെ പുത്രനാണ് യസീദ്. ഖുറൈശികളില്‍ പ്രമുഖരും ഉന്നത ‘അധികാര സ്ഥാന’ങ്ങളില്‍ നബി സ്വ അവരോധിക്കുകയും ചെയ്ത ബനൂ ഉമയ്യക്കാരില്‍പെട്ട അബൂസുഫയാന്റെ പുത്രനാണ് മുആവിയ.
21,Dec2016

ഇമാം ശാഫിഈ (റ) യുടെ ശിഈ നിലപാട്

അഹ്ലുസ്സുന്നയെ പ്രതിനിധാനം ചെയ്യുന്ന ഏതൊരു ജ്ഞാനിയെയും പോലെ അഹ്ലുല്‍ബൈത്തിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഇമാം ശാഫിഈ റഹിമഹുല്ലാഹ് നെക്കുറിച്ച് റാഫിദീകള്‍ അന്നും ഇന്നും വ്യാജാരോപണങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. ഇമാമവര്കളുടെ പേരില്‍ കൃത്രിമ കവിതകള്‍ പുറത്തുവിട്ടും അദ്ദേഹത്തിന്‍റെ നിലപാടുകളെ ദുര്‍വ്യാഖ്യാനിച്ചുമെല്ലാം ഇത് ചെയ്യാറുണ്ട്. റാഫിദിയും മുഅതസിലിയുമായ ഇബ്നുന്നദീം ഫിഹ്രസ്ത്തില്‍ ഇമാം ശാഫിഈയെ തീവ്ര ശിഈ ആയിട്ടാണ് പരിചയപ്പെടുത്തുന്നത്. അഹ്ലുസ്സുന്നയുടെ അജയ്യനും സുപ്രസിദ്ധനുമായ ഒരു വക്താവിനെപ്പോലും പച്ചക്ക് റാഫിദീ ആക്കാന്‍ അവര്‍ക്ക് തൊലിയുറപ്പുണ്ടെങ്കില്‍ മറ്റ് മഹാന്മാരെ – വിശിഷ്യാ സ്വൂഫി ഗണത്തില്‍ പെട്ടവരെ- റാഫിദീയാക്കാന്‍ അവര്‍ക്ക് എത്രമാത്രം കയ്യെളുപ്പം ഉണ്ടായിരിക്കും?!
ഇമാം റാസി പറയുന്നു: “വലിയ ഔന്നത്യം പ്രാപിച്ച മാതൃകാ ജ്ഞാനിയായിരുന്നല്ലോ ഇമാം ശാഫിഈ റഹ്മത്തുല്ലാഹി അലൈഹി. അവ്വിധം ഉന്നത പദവിയിലുള്ള വ്യക്തിത്വം തങ്ങളുടെ കൂടെ ആകണമെന്ന് ഓരോ കക്ഷിയും തീര്‍ച്ചയായും കൊതിച്ചുപോകും. അതിനാല്‍, പുത്തന്‍ വഴികേട്‌ കാരായ ‘മുശബ്ബിഹ’, മുഅതസില’, റാഫിദ:’ എന്നീ വ്യത്യസ്ഥ മൂന്നു സംഘങ്ങള്‍ ഇമാം ശാഫിഈയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.!” (മനാഖിബ്)

20,Dec2016

സിറിയ ശവപറമ്പാകുന്ന ആദിമ നാഗരികത


അറബ് വസന്തത്തെ തുടർന്ന്, സിറിയയിലെ ഏകാധിപത്യ ഭരണാധികാരി ബശ്ശാർ അൽ അസദിനെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ പോരാട്ടം വിജയം കാണാതെ അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, മനുഷ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത വിധം രക്തപ്പുഴ ഒഴുകുന്ന കാഴ്ച്ചകൾക്കാണ് ആ രാജ്യം സാക്ഷിയായികൊണ്ടിരിക്കുന്നത്. അതിഭീകരമായ ഈ മനുഷ്യക്കുരുതി കശാപ്പുകാരുടെ ആസൂത്രണ മികവ് കൊണ്ടും മാധ്യമ തമസ്‌കരണങ്ങൾ കൊണ്ടും ആഗോള ദേശീയ തലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടയില്ലെന്നത് അത്യന്തം ഭീതി ജനകമാണ്. സുന്നി സമൂഹങ്ങൾക്കെതിരെ വളരെ ആസൂത്രിതമായ രീതിയിൽ ഉന്മൂലന ശ്രമങ്ങളാണ് സിറിയയിലും ഇറാഖിലും നടന്ന് കൊണ്ടിരിക്കുന്നത്
ഹിജ്ര നാലാം നൂറ്റാണ്ടിൽ തീവ്ര ശിയാവിഭാഗമായ 'ഖറാമിഥ' കൾ അറേബ്രിൻ ഉപദ്വീപിലും ഫാത്വിമികൾ ആഫ്രിക്കയിലും പതിനഞ്ചാം നൂറ്റാണ്ടിൽ സഫവികൾ ഇറാനിലും ഇറാഖിലും സമാനമായ സുന്നി വംശിയ ഉന്മൂലനത്തിന് നേത്രത്വം നൽകിയത് ചരിത്ര ഗ്രത്ഥങ്ങളിൽ രേഖപ്പെടുത്തി കിടക്കുന്നുണ്ട്.

17,Dec2016

ശിയാഇസം: കേരളീയ മുസ്‌ലിംകൾക്ക് ചില വിപൽ സന്ദേശങ്ങൾ

ചരിത്രവും വിശ്വാസാചാരങ്ങളും
ശിയാ ഭീകരതയുടെ ചരിത്രം
ഇറാൻ, ഭീകരതയുടെ വർത്തമാനം
കേരളവും ശിയാ ഭീഷണിയും
ശിയാ സുന്നി സൗഹൃദം സാധ്യമാണോ?
അബ്‌ദുറഹ്‌മാൻ ആദൃശ്ശേരി

ഭരണകൂടങ്ങൾക്കും ആദർശങ്ങൾക്കുമെതിരിൽ പലപ്പോഴും ശത്രുക്കൾ കുതന്ത്രങ്ങൾ മെനയുക അണിയറകൾക്കുള്ളിൽ വെച്ചായിരിക്കും. തുടക്കത്തിൽ നിഗൂഢമായ പ്രവർത്തനശൈലിയായിരിക്കും ഇത്തരം സംഘടനകൾ സ്വീകരിക്കുക. വളരെ കരുതലോടെ ദുർബല വിശ്വാസികളായ ആളുകളെ തെരഞ്ഞുപിടിച്ച്‌ തങ്ങളുടെ വിഷലിപ്‌തമായ ആശയങ്ങൾ അവരിൽ കുത്തിവെക്കും. വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ കെണിയിൽ കുടുങ്ങിയ ശേഷമായിരിക്കും പലപ്പോഴും ഭരണകൂടങ്ങളും സമൂഹവും ഇത്തരം ഗൂഢസംഘങ്ങളുടെ പ്രവർത്തനം തിരിച്ചറിയുക. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ പിടിവിട്ടിരിക്കും.
മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള നൂറു കണക്കിന്‌ സംഭവങ്ങൾ കാണുവാൻ സാധിക്കും. അതതു കാലത്തെ ഭരണനേതൃത്വത്തിന്‌ അവ മുൻകൂട്ടി കാണാനോ ഒരിക്കൽ സംഭവിച്ച ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനോ സാധിച്ചില്ല എന്നത്‌ നമ്മുടെ വിധിവൈപരീത്യമായിരിക്കാം. എന്നാൽ ശത്രുക്കളുടെ കുതന്ത്രങ്ങൾ മണത്തറിഞ്ഞ്‌ വളരെ തന്ത്രപരമായി ആസൂത്രിത പദ്ധതികളാവിഷ്‌കരിച്ച്‌ അവയെല്ലാം പരാജയപ്പെടുത്തിയ ഒരാൾ നമ്മുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്‌, ഫാത്തിമികളിൽ നിന്ന്‌ ഈജിപ്‌തിനെയും കുരിശുപടയാളികളിൽ നിന്ന്‌ ഖുദുസിനെയും മോചിപ്പിച്ച സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയത്രെ അത്‌.

തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ അതിസമർത്ഥമായി കരുക്കൾ നീക്കി അധികാരത്തിലേറി ഇസ്‌ലാം വിരുദ്ധ പ്രവണതകളുടെ അടിവേരറുത്ത തുർക്കിയിലെ ഉർദുഗാൻ, സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായിട്ടും അധികാരം വിട്ടൊഴിയേണ്ടിവന്ന മുഹമ്മദ്‌ മുർസി നമ്മെ ഓർമ്മിപ്പിക്കുന്നത്‌ പ്രസ്‌തുത ആസൂത്രണ മികവിന്റെ അഭാവത്തെയാണെന്ന്‌ പറയാം.
ഇസ്‌ലാമിക സമൂഹത്തെ അറ്റമില്ലാത്ത ദുരന്തങ്ങളിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടത്‌ ശിയാഇസം എന്ന ഗൂഢപ്രസ്ഥാനം രംഗത്തുവന്നതോടു കൂടിയായിരുന്നു.
ശാന്തിയും സമാധാനവും മുഖമുദ്രയാക്കിയ ഒരു മതത്തിന്റെ ചരിത്രവും വർത്തമാനവും കലാപ കലുഷിതവും നിണമണിഞ്ഞതുമാവാൻ കാരണമെന്ത്‌? മുസ്‌ലിം രാഷ്ട്രങ്ങളിൽ നിലക്കാത്ത വെടിയൊച്ചകൾക്കും സ്‌ഫോടനങ്ങൾക്കും രക്തരൂക്ഷിത കലാപങ്ങൾക്കും കാരണക്കാരാരാണ്‌? ഈ ദൃശചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ തുനിയുകയാണെങ്കിൽ അതിന്റെ പിറകിലെ യഥാർത്ഥ ശക്തികൾ ശിയാഇസമെന്ന ഭീകരപ്രസ്ഥാനമാണെന്ന്‌ കണ്ടെത്താൻ സാധിക്കും. സമാധാനത്തിലേക്ക്‌ ക്ഷണിക്കുന്ന മുസ്‌ലിംകളുടെ സമാധാന ജീവിതത്തിന്‌ ഭംഗം വരുത്തിയതാരാണെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ട ബാധ്യത നമുക്കില്ലേ?
നൂറുകണക്കിന്‌ ജാതി മതങ്ങളും എണ്ണിയാലൊടുങ്ങാത്ത ആദർശ വിശ്വാസികളും ഒരുമിച്ച്‌ ജീവിക്കുന്ന ഇന്ത്യയിൽ നടക്കുന്നതിന്റെ പതിന്മടങ്ങ്‌ കലാപങ്ങളും സംഘർഷങ്ങളും ജനസംഖ്യയുടെ സിംഹഭാഗവും മുസ്‌ലിംകൾ മാത്രമുള്ള ഇറാഖിലും പാക്കിസ്ഥാനിലും സിറിയയിലും നടക്കാൻ കാരണമെന്ത്‌? അതിന്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ സമാധാനത്തിന്‌ നിലകൊള്ളുന്ന ഇസ്‌ലാമിന്റെ ആദർശ ശരീരത്തിൽ ആഴ്‌ന്നിറങ്ങിയ ശിയാഇസം എന്ന ജൂതപദ്ധതിയെക്കുറിച്ച്‌ അന്വേഷിക്കേണ്ടിവരും. യമനീ പിതാവിനും എത്യോപ്യക്കാരിയായ മാതാവിനും ജനിച്ച അബ്‌ദുല്ലാഹിബ്‌നു സബഅ‍്‌ എന്ന ജൂതനാണ്‌ ശിയാഇസത്തിന്റെ സൂത്രധാരൻ. ചരിത്രത്തിൽ നിഗൂഢത പരത്തിക്കഴിയുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച്‌ പല അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച അറബി പണ്ഡിതൻ അൽ ജാഹിള്‌/ഹി. 255 മൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ശീഈ പണ്ഡിതൻ നൂബഹ്‌തി ചരിത്രകാരന്മാരായ ത്വബരി, ഇബ്‌നു ഖൽദൂൻ, ശഹറസ്ഥാനി, മഖ്‌രീസി എന്നിവരെല്ലാം പ്രസ്‌തുത ചരിത്ര വ്യക്തിത്വത്തെക്കുറിച്ച്‌ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്‌. എന്നാൽ തങ്ങളുടെ ജൂതപൈതൃകം മറച്ചുവെക്കാനിഷ്‌ടപ്പെടുന്ന ശിയാക്കൾ അബ്‌ദുല്ലാഹിബ്‌നു സബഇന്റെ അസ്ഥിത്വത്തെ തന്നെ നിരാകരിക്കുവാൻ ശ്രമിക്കാറുണ്ട്‌.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal