മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം
മുഹമ്മദ് സാജിദ് ഖാസിമി
(മുദർരിസ്, ദാറുൽ ഉലൂം ദയൂബന്ദ്)
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് വൈജ്ഞാനിക രംഗത്തും വ്യവസായ രംഗത്തും വലിയ കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കിയെങ്കിലും മറുഭാഗത്ത് മതമേഖലയിൽ വലിയ കോളിളക്കങ്ങളുണ്ടാക്കാൻ ഇടയായി. ക്രൈസ്തവ വിശ്വാസത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു പ്രസ്തുത വിപ്ലവം. കാരണം വൈജ്ഞാനിക പുരോഗതിക്കു മുമ്പിൽ കീറാമുട്ടിയായിരുന്നു പ്രസ്തുത വിശ്വാസ സംഹിത. അതിനാൽ വിപ്ലവകാരികൾ മതത്തെ തങ്ങളുടെ ജീവസ്സുറ്റ സാമൂഹ്യജീവിത മണ്ഡലങ്ങളുടെ പടിക്ക് പുറത്ത് നിർത്തി. വ്യക്തിജീവിതത്തിലും ചർച്ചുകൾക്കകത്തും മാത്രം മതത്തെ പരിമിതപ്പെടുത്തി. ജീവിതത്തിന്റെ മറ്റു ഭാഗങ്ങളിൽ മതേതരത്വവും ധൈഷണികതയും എടുത്തുപയോഗിച്ചു. പിന്നീട്, പ്രസ്തുത വൈജ്ഞാനിക വിപ്ലവം അതിന്റെ മുഴുവൻ നന്മ തിന്മകളോടെ, സാമ്രാജ്യത്വ ശക്തികളുടെ കരങ്ങളിലൂടെ മുസ്ലിം രാഷ്ട്രങ്ങളിലുമെത്തി, അതിന്റെ പ്രഭയിൽ ഒരു വിഭാഗം മുസ്ലിംകൾ അത്ഭുത സ്തബ്ധരായി. മതേതരത്വവും, യുക്തിചിന്തയും പ്രചരിപ്പിക്കാൻ അവർ അരയും തലയും മുറുക്കി രംഗത്ത് വരികയുണ്ടായി. യൂറോപ്പിലെ വിപ്ലവകാരികൾ ക്രൈസ്തവതയോടു പുലർത്തിയ നിലപാടായിരുന്നു. അവർക്ക് ഇസ്ലാമിനോടുണ്ടായിരുന്നത്. ഇസ്ലാമിനെ ബൗദ്ധികമായി വ്യാഖ്യാനിച്ച് തങ്ങളുടെ വീക്ഷണത്തിൽ യുക്തിക്ക് നിരക്കാത്ത പ്രമാണങ്ങൾ