} -->
Showing posts with label സൂഫിസം. Show all posts
Showing posts with label സൂഫിസം. Show all posts

സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ

സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ

 

- ഡോ. അബ്ദുർറഹ്മാൻ ആദൃശ്ശേരി


സർവ്വമത സത്യവാദം ഒരു പുതിയ ആശയമല്ല, വളരെ മുമ്പ് തന്നെ, പല ചിന്താ പ്രസ്ഥാനങ്ങളും മുസ്ലിം സമൂഹത്തിൽ ഈ ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചതായി കാണാം. തത്വശാസ്ത്രജ്ഞർ, സൂഫികൾ, ബാഥിനിയ്യ അഥവാ ഗുഢാർത്ഥവാദികൾ എന്നിവരുടെ പ്രബോധനങ്ങളിൽ ഈ ആദർശം തെളിഞ്ഞു കാണാനാകും. ഇബ്നു അറബി, ജലാലുദ്ധീൻ റൂമി എന്നിവർ സൂഫിസത്തിന്റെ ചെലവിൽ ഈ വഴികേടിന് തന്ത്രപരമായി പ്രചാരണം നൽകിയവരായിരുന്നു. തങ്ങളുടെ ശൈഖിന്റെ ഭ്രാന്തൻ ജല്പനങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ അനുയായികൾക്ക് പക്ഷേ, അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് മാത്രം.


ഇപ്പോൾ പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിക സംഘടനകളും പരസ്പര സഹവർത്തിത്വം എന്ന ലേബലിൽ പ്രചരിപ്പിക്കുന്ന ആശയം ഇബ്നു അറബിയുടെ ചിന്തകളാണെന്ന് കാണാം. പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളുടെ സമന്വയം കൊണ്ടിവരർത്ഥമാക്കുന്നത്. ഇസ്ലാമിക ഭാരതീയ പേർഷ്യൻ ചിന്തകളുടെയും ക്രൈസ്തവ - യഹൂദ ചിന്തകളുടെയും സമ്മിശ്രമായ ഒരു ആദർശത്തെയാണ് ഇസ്ലാമിക ചരിത്രത്തിൽ, സർവമത സത്യവാദത്തിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇബ്നു അറബി, തന്റെ അദ്വൈതവാദ ചിന്തയിലധിഷ്ഠിതമായ സിദ്ധാന്തങ്ങൾ മെനഞ്ഞെടുത്തത് പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവിക സാന്നിധ്യം (തജല്ലിഇലാഹി വാദം), പ്രപഞ്ചത്തിലെ ദൈവിക നിശ്ചയം (ഇറാദഇലാഹിയ്യ) തുടങ്ങിയ സൂഫിവാദങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടാണ്. ഈ പ്രപഞ്ചത്തിൽ ഒരേ ഒരു ആരാധ്യൻ മാത്രമാണുള്ളതെന്നും അതിനാൽ ആര് ഏത് വസ്തുവിനെ ആരാധിച്ചാലും അവർ യഥാർത്ഥത്തിൽ ആരാധിക്കുന്നത് അല്ലാഹുവിനെ തന്നെയാണെന്നും ഇയാൾ സിദ്ധാന്തിക്കുകയുണ്ടായി. അല്ലാഹുവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന് അവൻ വിധിച്ചിരിക്കുന്നു. (അൽ ഇസ്റാഅ്: 24) എന്ന സൂക്തത്തെ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ലെന്നാണ് തന്റെ അകംപൊരുൾ (ബാഥിനി) തഫ്സീറിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. അഥവാ നിങ്ങൾ ഏത് ആരാധ്യന്മാർക്ക് ആരാധനകൾ അർപ്പിച്ചാലും നിങ്ങൾ അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നതെന്നർത്ഥം. ശിർക്ക് അഥവാ ബഹുദൈവാരാധന എന്ന വസ്തുതയെ തന്നെ നിരാകരിക്കുകയും സർവ്വമത സത്യവാദത്തിന് സൈദ്ധാന്തിക അടിത്തറ പാകുകയുമാണ് ഇതിലൂടെ ഇബ്നു അറബി ലക്ഷ്യം വെക്കുന്നത്.

ഉസ്മാനിയ ഖിലാഫത് നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം

ഉസ്മാനിയ ഖിലാഫത്   നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം


        പ്രവാചകൻ മുഹമ്മദ്(സ)യുടെ  ജീവിതത്തിനു ശേഷം മിഡിൽ  ഈസ്റ്റ് വൈജ്ഞാനിക കേന്ദ്രമായി മാറി.  ആൽകമിയും അൽജിബ്രയും ലോകത്തിന്  പരിചയപെടുത്തിയ  അറബികളായിരുന്നു AD 700 മുതൽ AD1300 വരെ ശാസ്ത്രത്തിന്റെ പതാകവാഹകർ.   എല്ലാ അടിസ്ഥാനശാസ്ത്രത്തിനും അടിത്തറ പാകിയത് ഈ കാലഘട്ടത്തിലാണ്. അതുവരെ തത്വജ്ഞാനികളെ ഉണ്ടായിരുന്നുള്ളൂ. പരീക്ഷണങ്ങൾക്ക് പ്രാധാന്യമില്ലാതെ, ചിന്തകളിലൂടെ  അറിവ് ഉല്പാദിപ്പിച്ചിരുന്ന ഗ്രീക്ക് മെത്തഡോളജിക്ക് പകരം  പരീക്ഷണകേന്ദ്രീകൃത രീതി ശാസ്ത്രത്തിനു പരിചയപെടുത്തിയതാണ് അറബിശാസ്ത്രഞരുടെ  ഏറ്റവും വലിയ സംഭാവന. അങ്ങനെയാണ് പുതിയ  ചിന്തകൾക്ക് പകരം പുതിയ  ഉത്പന്നങ്ങളുണ്ടാവാൻ തുടങ്ങിയത്.

        രസതന്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, നിരവധി ആസിഡുകൾ, ആൽക്കലികൾ, സംയുക്തങ്ങൾ കണ്ടുപിടിക്കപ്പെടുന്നത് ഇക്കാലഘട്ടത്തിലാണ്. സുൽത്താൻ ഹാറൂൺ റഷീദിനെപോലയുള്ള ഭരണാധികാരികളായിരുന്നു ഈ ശാസ്ത്രമുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

        

സൂഫിസവും ശീഇസവും സ്രോതസ്സുകളിലെ പാരസ്പര്യം


സൂഫിസവും ശീഇസവും: സ്രോതസ്സുകളിലെ പാരസ്പര്യം

അബ്ദുറഹ്മാൻ ആദൃശ്ശേരി


സൂഫി-ശീഇൗ ചിന്തകളിലെ യോജിപ്പുകൾ വിയോജിപ്പുകളെക്കാൾ കൂടുതലാണ്. അവ രണ്ടും ഒരേ സ്രോതസ്സിൽ നിന്നാണ് തങ്ങളുടെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. സൂഫിസത്തിന്റെ പ്രഭവ കേന്ദ്രമായ ബസ്വറ, അർദ്ധ പേർഷ്യൻ സാംസ്കാരിക കേന്ദ്രമായിരുന്നു. ചരിത്രത്തിൽ അറിയപ്പെട്ട സൂഫികളിൽ ബഹുഭൂരിപക്ഷവും പേർഷ്യക്കാരാണെന്ന് കാണാവുന്നതാണ്. മഅ്റൂഫ് അൽ കർഖി, ശക്വീക്വ് അൽ ബൽക്വി, ഹാതിം അൽ അസ്വം, ഇബ്റാഹീം ഇബ്നു അദ്ഹം, സഹ്ൽ അത്തസ്ത്തുരി, മൻസൂർ അൽ ഹല്ലാജ്, അബ്ദുൽ ക്വാദിർ ജീലാനി, അബൂഹാമിദ് അൽ ഗസ്സാലി, ശിഹാബുദ്ദീൻ സുഹ്റവർദി, ജലാലുദ്ദീൻ റൂമി, ഹജ്വീരി, അബൂഹഫ്സ് നൈസാപൂരി, ഫരീദുദ്ദീൻ അത്താർ, അബൂയസീദ് ബിസ്താമി, യൂസുഫ് അൽ അജ്മി, ബഹാഉദ്ദീൻ നഖ്ശബന്ദി, ഖുതുബുദ്ദീൻ മർവൂസി, സഅദി ശീറാസി, ഉമർ ക്വയ്യാം, മുഇൗനുദ്ദീൻ സിജ്സി തുടങ്ങിയ സൂഫി പ്രമുഖരെല്ലാം പേർഷ്യൻ ബെൽറ്റിൽ നിന്നുള്ളവരാണ്. "ദൈവശാസ്ത്ര'(ഇൽമുൽ കലാം)ത്തിനും വളക്കൂറുള്ള മണ്ണായിരുന്നു ഇൗ പ്രദേശം.


"സൂഫിസം' എന്ന് പറയുമ്പോൾ അതൊരു ഏകശിലാരൂപമുള്ള ദർശനമാണെന്ന് നാം മനസ്സിലാക്കരുത്. ഇസ്ലാമിക ആദർശങ്ങളായ ഭക്തി (വറഅ്), ഭൗതിക വിരക്തി (സുഹ്ദ്) എന്നിവ മുറുകെ പിടിച്ച് ജീവിച്ച, ഹസൻ ബസ്വരി, അബ്ദുല്ലാഹി ഇബ്നുൽ മുബാറക് എന്നിവർ ഇൗ ഗണത്തിൽ പെടുന്നതാണ്. ഗ്രീക്ക് തത്വശാസ്ത്രവും ഇസ്ലാമിക അധ്യാത്മികതയും കൂട്ടിക്കുഴച്ച ദാർശനിക സൂഫിസത്തിന്റെ (തസവ്വുഫ് ബുർഹാനി) വക്താക്കളുണ്ട്. ഗസ്സാലി, ബിസ്താമി തുടങ്ങിയവർ ഇൗ ഗണത്തിൽ പെടുന്നതാണ്. തന്റെ മുൻഗാമികളായ ഖുശൈരി, ബിസ്താമി എന്നിവരുടെ ചിന്തകളെ വികസിപ്പിച്ചാണ് ഗസ്സാലി തന്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥം അവതരിപ്പിക്കുന്നത്. ഒരിടത്ത് അംഗീകരിക്കുകയും മറ്റൊരിടത്ത് തള്ളിപ്പറയുകയും അങ്ങനെ ഒരു ചിന്തയിൽ ഉറച്ചു നിൽക്കാത്ത സന്ദേഹവാദിയെ നമുക്ക് ഗസ്സാലിയിൽ ദർശിക്കാനാവും. വിധിനാളിൽ ശരീരങ്ങളെ ഒരുമിച്ചു കൂട്ടുന്നതും രക്ഷാശിക്ഷകൾ വിധിക്കുന്നതും നിരാകരിക്കുന്ന ഇസ്ലാമിക തത്വശാസ്ത്രജ്ഞരെ ഗസ്സാലി തന്റെ "തഹാഫുത്തുൽ ഫലാസിഫ'യിൽ കാഫിറാക്കുമ്പോൾ, സൂഫി ശൈഖുമാരുടെ അഭിപ്രായവും അത് തന്നെയാണെന്ന് "മീസാനുൽ ഉഖൂലി'ൽ പറയുന്നത് കാണാം. തന്റെ സന്ദേഹവാദം ആത്മകഥ രൂപത്തിലെഴുതിയ "അൽമുൻഖിദൂ മിനള്ളലാലി'ൽ ഏറെ പ്രകടമാണ്.


പ്രതീകാത്മക ചിന്തയിലധിഷ്ഠിതമായ സൂഫി ദർശനങ്ങൾക്ക് (ശത്വഹാത്ത്) തുടക്കം കുറിച്ചത് അബൂയസീദ് അൽ ബിസ്താമി എന്ന പേർഷ്യക്കാരനാണ്.

ഭാരതീയ സൂഫിസത്തിലെ ഹൈന്ദവ സ്വാധീനങ്ങൾ

ഭാരതീയ സൂഫിസത്തിലെ ഹൈന്ദവ സ്വാധീനങ്ങൾ

അബ്ദുർറഹ്മാൻ ആദൃശ്ശേരി
മതത്തിനകത്ത് രൂപപ്പെട്ട യുക്തിചിന്ത, ദൈവശാസ്ത്രം, സൂഫിസം എന്നീ ചിന്താധാരകൾ താബിഉകളുടെ കാലത്ത് ഇസ്ലാമിക സമൂഹം നേരിട്ട വിപത്തുകളായിരുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്വുർആനും സുന്നത്തും അവതരിപ്പിച്ച മാർഗ്ഗദർശനവും നിയമസംഹിതകളും കൊണ്ട് തൃപ്തിപ്പെടാത്തവർ ഇതിൽ ആകൃഷ്ടരായി. ശരീഅത്ത് അനുശാസിക്കുന്ന ഭൗതിക വിരക്തി(സുഹ്ദ്)ക്കപ്പുറം, കൈ്രസ്തവ-ഹൈന്ദവ-പേർഷ്യൻ ചിന്തകളിലെ സന്യാസ മൂല്യങ്ങളെ വാരിപ്പുണരാൻ സൂഫികൾ ധൃഷ്ടരായി. ഗ്രീക്ക് തത്വശാസ്ത്രം, വേദോപനിഷത്തുകളിലും ബൗദ്ധ തത്വങ്ങളിലുമുള്ള ഭാരതീയ ദർശനം, യോഗദർശനം, ഇഖ്വാനുസ്സ്വഫയുടെ മതവിരുദ്ധ തത്വശാസ്ത്ര ദർശനം, സൗരാഷ്ട്ര ചിന്തകൾ എന്നിവയിലെല്ലാം ആകൃഷ്ടരായി വഴിയറിയാതെ അവർ നട്ടം തിരിഞ്ഞു.
പിന്നീട്, സൂഫിസം ഇസ്ലാമിനകത്തെ മറ്റൊരു സ്വതന്ത്ര മതമായി വളർന്നു. അതിന് സ്വന്തമായി പ്രമാണങ്ങളും ആചാര്യൻമാരും സിദ്ധാന്തങ്ങളും സാങ്കേതിക ശബ്ദങ്ങളും നിലവിൽ വരികയും, സമുദായത്തിനുള്ളിൽ വലിയ വലിയ സ്വാധീനം കൈവരികയും ചെയ്തു. ഒരു ഭാഗത്ത് വലിയ സ്വീകാര്യത നേടിയപ്പോൾ പണ്ഡിതൻമാരുടെ ഭാഗത്ത് നിന്ന് എതിർപ്പുകളും നേരിടേണ്ടി വന്നു. പിൽക്കാലത്ത് ശക്തമായ സൂഫീ സ്വാധീനത്തിന് അടിപ്പെട്ട പണ്ഡിതൻമാർ മദ്ഹബുകൾക്കിടയിൽ ആധിപത്യം നേടിയപ്പോൾ സൂഫിസത്തിന് സാർവ്വത്രികമായ അംഗീകാരം നേടാൻ സാധിച്ചു.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal