} -->
Showing posts with label ദൈർഘ്യമുള്ള ലേഖനം. Show all posts
Showing posts with label ദൈർഘ്യമുള്ള ലേഖനം. Show all posts

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം

അബ്ദുർറഹ്‌മൻ ആദൃശ്ശേരി

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം
അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചരിത്ര സംഭവമാണ്‌ കർബല. ഹിജ്‌റ 61 ൽ മുഹർറം പത്തിന്‌ പ്രവാചക പൗത്രൻ ഹുസൈൻ()വും സംഘവും ഇറാക്വിലെ കൂഫക്കടുത്തുള്ള കർബല എന്ന പ്രദേശത്ത്‌ വെച്ച്‌ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുണ്ടായി.
അന്ന്‌ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുആവിയ()വിന്റെ പുത്രൻ യസീദ്‌(റഹ)യും അദ്ദേഹത്തെ അധികാരത്തിലേറ്റിയ സ്വഹാബികളും ഇതിനുത്തരവാദികളാണെന്ന്‌ ശിയാക്കൾ പ്രചരിപ്പിച്ചു. ബനൂ ഉമയ്യക്കാരുടെ കളിപ്പാട്ടമായി വർത്തിച്ച ഉഥ്മാൻ()വാണ്‌ അവരെ അധികാരത്തിലേറാൻ സഹായിച്ചതെന്നും അവർ പ്രചരിപ്പിച്ചു. സ്വഹാബികൾ തലപ്പാവ്‌ ധരിച്ച കാഫിറുകളും, പുതിയ ജാഹിലിയ്യത്തിന്റെ വക്താക്കളും, അബൂ ഹുറൈറ(), അബൂ മൂസ(), അബുദ്ദർദാഅ​‍്‌() തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഉമവികളുടെ കമ്മീഷൻ വാങ്ങി അവർക്ക്‌ വേണ്ടി ഹദീഥുകൾ നിർമ്മിച്ച്‌ കൊടുത്തവരായിരുന്നു എന്നീ ആരോപണങ്ങളും ശിയാക്കൾ പ്രചരിപ്പിച്ചു. (രക്തസാക്ഷ്യം 39). അലി()വിന്റെ പുത്രൻ ഹസൻ()വിനെ തന്റെ ഭാര്യയെ ഉപയോഗിച്ച്‌ വിഷം കൊടുത്ത്‌ കൊന്നുവെന്നും സ്വഹാബികൾ മുആവിയയുടെ ഹരിത കൊട്ടാരത്തിന്‌ ചുറ്റും ബൈതുൽ മാലിൽ കണ്ണും നട്ട്‌ കഴിയുന്നവരായിരുന്നുവെന്നും മുആവിയ തന്റെ മകൻ യസീദിനെ സ്വഹാബികളെ ഭീഷണിപ്പെടുത്തി ഖലീഫയാക്കി എന്നിങ്ങനെ പോകുന്നു ശിയാ വഞ്ചകൻമാരുടെ ആരോപണങ്ങൾ. തെമ്മാടിയും ഏകാധിപതിയും ദുഷ്പ്രഭുത്വത്തിന്റെ വക്താവുമായിരുന്ന യസീദിനെതിരിൽ ഹുസൈൻ() നടത്തിയ ധീരോദാത്തമായ വിപ്ളവമായിരുന്നു കർബല എന്നാണ്‌ നുണയൻമാരായ ശിയാ ചരിത്രകാരൻമാർ പ്രചരിപ്പിച്ചത്‌. ഇസ്ലാമിക ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത്‌ വാക്വിദി, യഅ​‍്ക്വൂബി, മസ്ഊദി തുടങ്ങിയ ശിയാക്കളും ശിയാ നിവേദകൻമാരുമായത്‌ കൊണ്ട്‌ പിന്നീട്‌ വന്ന സുന്നീ ചരിത്ര ഗ്രന്ഥങ്ങളിലും, അല്ലാഹുവും റസൂലും വാഴ്ത്തിപ്പറഞ്ഞ മാനവ ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃകാ വ്യക്തിത്വങ്ങളായ സ്വഹാബികളെ ചതിയൻമാരും വഞ്ചകൻമാരും പ്രവാചക കുടുംബത്തിന്റെ അന്ധകരുമായി ചിത്രീകരിക്കുന്ന ചരിത്ര നിവേദനങ്ങൾ ഇടംപിടിച്ചു.
തലമുറകളായി ഇത്തരം വ്യാജ ചരിത്രങ്ങൾ സമൂഹ മനസ്സിൽ ഇടംപിടിച്ചത്‌, ഉത്തമ നൂറ്റാണ്ടിലെ മാതൃകാ വ്യക്തിത്വങ്ങളായ മഹത്തുക്കളെ തേജോവധം ചെയ്യാനും അപഹസിക്കാനും കാരണമായി. ചരിത്ര നിവേദനങ്ങളുടെ ശരിതെറ്റുകൾ ഗവേഷണം നടത്താനും യാഥാർത്ഥ്യം പുറത്ത്‌ കൊണ്ടുവരുവാനുമുള്ള ശ്രമങ്ങൾ പലപ്പോഴുമുണ്ടായെങ്കിലും കള്ളക്കഥകൾ പ്രചരിപ്പിക്കാനുള്ള ശിയാ മിടുക്ക്‌ കാരണം യാഥാർത്ഥ്യം തിരിച്ചറിയാൻ സാധാരണക്കാർക്കായില്ല. കർബല ദുരന്തത്തിന്റെ പാപഭാരം യസീദിന്റെ പിരടിയിൽ കെട്ടിവെക്കുന്നത്‌ കൊണ്ട്‌ ശിയാക്കൾ കാണുന്ന നേട്ടങ്ങൾ പലതാണ്‌. ഒന്ന്‌, യസീദിനെ അധികാരത്തിലേറ്റിയ സ്വഹാബികളെയും സുന്നീ സമൂഹത്തെയും പ്രവാചക കുടുംബത്തിന്റെ വിരോധികളും കൊലയാളികളുമാക്കി ചിത്രീകരിക്കാം. രണ്ട്‌, ഹുസൈൻ()വിന്റെ

സ്വഹാബത്തിനെ ശപിക്കുന്നവർ ഉലമാ സമ്മേളനത്തിലെ മുഖ്യാതിഥി?!

മുസ്‌ലിം ലോകത്താകമാനം പല തരത്തിലുള്ള മത നിരാസ ചിന്തകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം യുക്തിക്കനുസരിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നവർ. സഹാബികളെ നിന്ദിക്കുന്നവരും തള്ളിപ്പറയുന്നവരും. ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമാണിക ഗ്രന്ഥങ്ങളെയും ഹദീസിനെയും പുച്ഛിക്കുന്നവർ യുക്തിവാദവും തത്വചിന്തയും മതപ്രമാണമാക്കുന്നവർ സുന്നി ലേബലിൽ ശിയാ ചിന്ത പ്രചരിപ്പിക്കുന്നവർ. പത്രങ്ങളിലും
മാധ്യമങ്ങളിലും തങ്ങളുടെ വിഷലിപ്തമായ ചിന്തകളുമായി നിറഞ്ഞാടുകയാണ് ഇത്തരക്കാർ. അറബ് ലോകത്ത് ലിബറൽ - ശീഈ - ഹദീസ് നിഷേധ സ്വതന്ത്രചിന്താവക്താക്കളാണ് ഫഹ്മീ ഹുവൈദി, താരിഖ് സുവൈദാൻ, ഹസൻ ഹനഫി, ഹസൻ തുറാബി അദ്നാൻ ഇബ്രാഹീം, സഅ്ദ് അൽഹിലാലി, ഇബ്രാഹീം ഈസാ, ഹസൻ ഫർആൻ മാലികി, അലി ജിഫ്രി അലി ജുംഅ തുടങ്ങിയവർ ഈ പട്ടിക വളരെ നീണ്ടതാണ്. ഈ ഗണത്തിൽ അവസാനമായി രംഗത്ത് വന്നയാളാണ് ഇറാഖി സ്വദേശി അഹ്മദ് അൽ കുബൈസി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഓന്തിനെ പോലെ നിറം മാറിക്കൊണ്ടിരുന്ന ഇയാൾ ആദ്യഘട്ടത്തിൽ സദ്ദാമിനെ പിന്തുണക്കുകയും പിന്നീട് അമേരിക്കൻ അധിനിവേശാനന്തരം ശീഈ ഭരണകൂടത്തോടൊട്ടി നിൽക്കുകയും സുന്നികളെ പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഏത് വൃത്തികേട് വിളിച്ചു പറയാനും ഇയാൾക്ക് യാതൊരു മടിയുമില്ല. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ യു.എ.ഇ.യിൽ അഭയം തേടേണ്ടി വന്ന കക്ഷി ഇപ്പോൾ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് നാടുകടത്തൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ശീ‌ഈ സുന്നി ഭിന്നത അടിസ്ഥാനപരം തന്നെ


ഇൽയാസ് മൗലവി

ശീ‌ഈ സുന്നി ഭിന്നത 'പ്രബോധനം' ഒരു ചർച്ചയാക്കിയിരിക്കെ അതിൽ ഇടപെട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. കേവലം ഒരു വൈജ്ഞാനിക സംവാദമെന്ന നിലക്കല്ല ഈ ചർച്ചയിൽ ഇടപെടുന്നത്, പ്രത്യുത ശിയാ വിശ്വാസ സംഹിത ശരിയാണെന്നും അഹ്‌ലുസ്സുന്നയുടെ ആദർശവും വിശ്വാസവും അബദ്ധമാണെന്ന് തെറ്റിദ്ധരിച്ച് ധാരാളം സഹോദരങ്ങൾ കേരളത്തിൽ ശീ‌ഈസം പുണരുകയും അവരുടെ ജീവിതം തദടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുകയും , തങ്ങളുടെ സ്ഥാപനങ്ങളിലും ഭവനങ്ങളിലും ശീ‌ഈ ചിഹ്നങ്ങളും അവരുടെ ഇമാമുമാരുടെ പേരുകളും മറ്റും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നേരിട്ടറിവുള്ളതിനാൽ കൂടിയാണ്. 

ശീ‌ഈകൾ ഒരുപാട് വിഭാഗങ്ങളും കക്ഷികളുമൊക്കെയാണെങ്കിലും ഇന്ന് മുഖ്യധാരയിൽ നിൽക്കുന്നതും ഭരണ രാഷ്ട്രീയ സാമ്പത്തിക

ശിയാഇസം: കേരളീയ മുസ്‌ലിംകൾക്ക് ചില വിപൽ സന്ദേശങ്ങൾ

ചരിത്രവും വിശ്വാസാചാരങ്ങളും
ശിയാ ഭീകരതയുടെ ചരിത്രം
ഇറാൻ, ഭീകരതയുടെ വർത്തമാനം
കേരളവും ശിയാ ഭീഷണിയും
ശിയാ സുന്നി സൗഹൃദം സാധ്യമാണോ?
അബ്‌ദുറഹ്‌മാൻ ആദൃശ്ശേരി

ഭരണകൂടങ്ങൾക്കും ആദർശങ്ങൾക്കുമെതിരിൽ പലപ്പോഴും ശത്രുക്കൾ കുതന്ത്രങ്ങൾ മെനയുക അണിയറകൾക്കുള്ളിൽ വെച്ചായിരിക്കും. തുടക്കത്തിൽ നിഗൂഢമായ പ്രവർത്തനശൈലിയായിരിക്കും ഇത്തരം സംഘടനകൾ സ്വീകരിക്കുക. വളരെ കരുതലോടെ ദുർബല വിശ്വാസികളായ ആളുകളെ തെരഞ്ഞുപിടിച്ച്‌ തങ്ങളുടെ വിഷലിപ്‌തമായ ആശയങ്ങൾ അവരിൽ കുത്തിവെക്കും. വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ കെണിയിൽ കുടുങ്ങിയ ശേഷമായിരിക്കും പലപ്പോഴും ഭരണകൂടങ്ങളും സമൂഹവും ഇത്തരം ഗൂഢസംഘങ്ങളുടെ പ്രവർത്തനം തിരിച്ചറിയുക. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ പിടിവിട്ടിരിക്കും.
മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള നൂറു കണക്കിന്‌ സംഭവങ്ങൾ കാണുവാൻ സാധിക്കും. അതതു കാലത്തെ ഭരണനേതൃത്വത്തിന്‌ അവ മുൻകൂട്ടി കാണാനോ ഒരിക്കൽ സംഭവിച്ച ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനോ സാധിച്ചില്ല എന്നത്‌ നമ്മുടെ വിധിവൈപരീത്യമായിരിക്കാം. എന്നാൽ ശത്രുക്കളുടെ കുതന്ത്രങ്ങൾ മണത്തറിഞ്ഞ്‌ വളരെ തന്ത്രപരമായി ആസൂത്രിത പദ്ധതികളാവിഷ്‌കരിച്ച്‌ അവയെല്ലാം പരാജയപ്പെടുത്തിയ ഒരാൾ നമ്മുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്‌, ഫാത്തിമികളിൽ നിന്ന്‌ ഈജിപ്‌തിനെയും കുരിശുപടയാളികളിൽ നിന്ന്‌ ഖുദുസിനെയും മോചിപ്പിച്ച സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയത്രെ അത്‌.

തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ അതിസമർത്ഥമായി കരുക്കൾ നീക്കി അധികാരത്തിലേറി ഇസ്‌ലാം വിരുദ്ധ പ്രവണതകളുടെ അടിവേരറുത്ത തുർക്കിയിലെ ഉർദുഗാൻ, സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായിട്ടും അധികാരം വിട്ടൊഴിയേണ്ടിവന്ന മുഹമ്മദ്‌ മുർസി നമ്മെ ഓർമ്മിപ്പിക്കുന്നത്‌ പ്രസ്‌തുത ആസൂത്രണ മികവിന്റെ അഭാവത്തെയാണെന്ന്‌ പറയാം.
ഇസ്‌ലാമിക സമൂഹത്തെ അറ്റമില്ലാത്ത ദുരന്തങ്ങളിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടത്‌ ശിയാഇസം എന്ന ഗൂഢപ്രസ്ഥാനം രംഗത്തുവന്നതോടു കൂടിയായിരുന്നു.
ശാന്തിയും സമാധാനവും മുഖമുദ്രയാക്കിയ ഒരു മതത്തിന്റെ ചരിത്രവും വർത്തമാനവും കലാപ കലുഷിതവും നിണമണിഞ്ഞതുമാവാൻ കാരണമെന്ത്‌? മുസ്‌ലിം രാഷ്ട്രങ്ങളിൽ നിലക്കാത്ത വെടിയൊച്ചകൾക്കും സ്‌ഫോടനങ്ങൾക്കും രക്തരൂക്ഷിത കലാപങ്ങൾക്കും കാരണക്കാരാരാണ്‌? ഈ ദൃശചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ തുനിയുകയാണെങ്കിൽ അതിന്റെ പിറകിലെ യഥാർത്ഥ ശക്തികൾ ശിയാഇസമെന്ന ഭീകരപ്രസ്ഥാനമാണെന്ന്‌ കണ്ടെത്താൻ സാധിക്കും. സമാധാനത്തിലേക്ക്‌ ക്ഷണിക്കുന്ന മുസ്‌ലിംകളുടെ സമാധാന ജീവിതത്തിന്‌ ഭംഗം വരുത്തിയതാരാണെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ട ബാധ്യത നമുക്കില്ലേ?
നൂറുകണക്കിന്‌ ജാതി മതങ്ങളും എണ്ണിയാലൊടുങ്ങാത്ത ആദർശ വിശ്വാസികളും ഒരുമിച്ച്‌ ജീവിക്കുന്ന ഇന്ത്യയിൽ നടക്കുന്നതിന്റെ പതിന്മടങ്ങ്‌ കലാപങ്ങളും സംഘർഷങ്ങളും ജനസംഖ്യയുടെ സിംഹഭാഗവും മുസ്‌ലിംകൾ മാത്രമുള്ള ഇറാഖിലും പാക്കിസ്ഥാനിലും സിറിയയിലും നടക്കാൻ കാരണമെന്ത്‌? അതിന്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ സമാധാനത്തിന്‌ നിലകൊള്ളുന്ന ഇസ്‌ലാമിന്റെ ആദർശ ശരീരത്തിൽ ആഴ്‌ന്നിറങ്ങിയ ശിയാഇസം എന്ന ജൂതപദ്ധതിയെക്കുറിച്ച്‌ അന്വേഷിക്കേണ്ടിവരും. യമനീ പിതാവിനും എത്യോപ്യക്കാരിയായ മാതാവിനും ജനിച്ച അബ്‌ദുല്ലാഹിബ്‌നു സബഅ‍്‌ എന്ന ജൂതനാണ്‌ ശിയാഇസത്തിന്റെ സൂത്രധാരൻ. ചരിത്രത്തിൽ നിഗൂഢത പരത്തിക്കഴിയുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച്‌ പല അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച അറബി പണ്ഡിതൻ അൽ ജാഹിള്‌/ഹി. 255 മൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ശീഈ പണ്ഡിതൻ നൂബഹ്‌തി ചരിത്രകാരന്മാരായ ത്വബരി, ഇബ്‌നു ഖൽദൂൻ, ശഹറസ്ഥാനി, മഖ്‌രീസി എന്നിവരെല്ലാം പ്രസ്‌തുത ചരിത്ര വ്യക്തിത്വത്തെക്കുറിച്ച്‌ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്‌. എന്നാൽ തങ്ങളുടെ ജൂതപൈതൃകം മറച്ചുവെക്കാനിഷ്‌ടപ്പെടുന്ന ശിയാക്കൾ അബ്‌ദുല്ലാഹിബ്‌നു സബഇന്റെ അസ്ഥിത്വത്തെ തന്നെ നിരാകരിക്കുവാൻ ശ്രമിക്കാറുണ്ട്‌.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal