} -->
Showing posts with label ഖുമൈനി. Show all posts
Showing posts with label ഖുമൈനി. Show all posts

മൗദൂദിയും ഖുമൈനിയും ഭായീ ഭായീ

മൗദൂദിയും ഖുമൈനിയും ഭായീ ഭായീ
ആമുഖം
കമ്മ്യൂണിസം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ പ്രസ്ഥാനം ശീഇസമായിരിക്കും. കമ്മ്യൂണിസം ഒരു നൂറ്റാണ്ടിനിടയിൽ പതിനാല് കോടി മനുഷ്യരെയാണ് കൊന്നൊടുക്കിയതെങ്കിൽ, ശീഇസം പതിനാല് നൂറ്റാണ്ട് കാലങ്ങൾക്കിടയിലാണ് ജനകോടികളെ കൊന്നൊടുക്കിയതെന്ന് മാത്രം. ശിയാക്കൾ കൊന്നത് മുസ്ലിംകളെ മാത്രമായിരുന്നെങ്കിൽ, കമ്മ്യൂണിസത്തിന്റെ തോക്കിനിരയായവരിൽ ഭൂരിഭാഗവും മുസ്ലിംകളാണ് എന്നതാണ് വ്യത്യാസം. അബ്ദുല്ലാഹിബ്നു സബഅ്, മഹാനായ ഉഥ്മാൻ()വിനെ കൊലപ്പെടുത്തി ഉത്ഘാടനം കുറിച്ച നരമേധം മുഖ്താറുസ്സഖഫി അബൂ മുസ്ലിം ഖുറാസാനി, മൈമൂൻ ഖദ്ദാഹ്, ഉബൈദുല്ല, ശാഹ് ഇസ്മായീൽ സഖഫി തുടങ്ങിയ ശിയാ ഭീകരൻമാരും ഉബൈദി, ഫാത്വിമി, ബുവൈഹി, സഫവി ഭരണകൂടങ്ങളും ഹശ്ശാശി, നുസൈരി, ക്വർമത്വി തുടങ്ങിയ ഭീകര വിഭാഗങ്ങളുമാണ് കഴിഞ്ഞ കാലങ്ങളിൽ അഹ്ലുസ്സുന്നയുടെ ഉൻമൂലനത്തിന് നേതൃത്വം നൽകിയതെങ്കിൽ, 1979 ൽ ഇറാനിൽ ക്വുമൈനിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വിപ്ലവഭരണ തുടക്കമാണ് ആഗോള തലത്തിൽ അഹ്ലുസ്സുന്നയെ ഉൻമൂലനം ചെയ്യുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഇറാക്വിലും സിറിയയിലും മാത്രം ഇരുപത് ലക്ഷത്തോളം സുന്നീ മുസ്ലിംകളെ “ഹിസ്ബുല്ല’യുടെയും ഇറാൻ ഭരണകൂടത്തിന്റെയും റഷ്യ, തുടങ്ങിയ പാശ്ചാത്യ ശക്തികളുടെയും സഹായത്തോടെ അവർ കൊന്നുകളഞ്ഞു. ഒന്നരക്കോടിയിലധികം സിറിയക്കാർ ഇപ്പോൾ അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിൽ അലഞ്ഞു കഴിയുകയാണ്. സ്വന്തം പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മറ്റുള്ളവർ സിറിയയിൽ തന്നെ പ്ലാസ്റ്റിക് ടെന്റുകളിൽ നരകിച്ച് കഴിയുകയാണ്. ഇറാക്വിലെ സ്ഥിതിഗതിയും മറിച്ചല്ല. സുന്നീ ഉൻമൂലനത്തിന് നേതൃത്വം നൽകിയ നൂരീ മാലികിയെ അധികാരത്തിലെത്തിച്ചത് ഇറാക്വിലെ ഇഖ്വാൻ കക്ഷിയായ “അൽ ഹിസ്ബുൽ ഇസ്ലാമി’യാണ്. ഇവരുടെ സഖ്യമാണ് നൂരീ മാലികിയുടെ “ഹിസ്ബു ദഅവ’യെ അമേരിക്കൻ സഹായത്തോടെ അധികാരത്തിലേറ്റിയത്. സുന്നിയായതിന്റെ പേരിൽ “ഹിസ്ബുൽ ഇസ്ലാമി’യുടെ നേതാവും ഇറാക്വ് വൈസ് പ്രസിഡന്റുമായിരുന്ന താരീക്വ് ഹാശിമിക്ക് ജീവരക്ഷാർത്ഥം നാട് വിട്ട് തുർക്കിയിൽ അഭയം തേടേണ്ടി വന്നു. എന്നിട്ടും ആഗോള തലത്തിൽ ഇഖ്വാനും ഹമാസും ഇറാൻ വിധേയത്വം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല.
ഇഖ്വാനികൾ നാസിബികളാണെങ്കിലും

സഖലൈനിയും ഖുമൈനിസ്റ്റുകളും

സാലിഹ് പുതുപൊന്നാനി
സുന്നികള്‍ അഹ്ലുല്‍ബൈത്തിന്‍റെ വഴി അവഗണിച്ചവരും അവരുടെ ശത്രുക്കളുമാണ്, അവരെ സ്നേഹിക്കത്തവരും സഹായിക്കാത്തവരും ആണെന്നെല്ലാം ശീഈകള്‍ ആരോപിക്കാറുണ്ട്. അഹ്ലുല്‍ബൈത്തിനോടുള്ള സ്നേഹം മൊത്തം ഏറ്റെടുത്തവരാണ് ശീഈകള്‍. ശിയാക്കളെന്നാല്‍ അലിയാരുടെയും സന്താനങ്ങളുടെയും പാര്‍ട്ടി എന്നൊരു തെറ്റായ ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു.സത്യത്തില്‍ സംഗതി നേര്‍വിപരീതമാണെന്ന് കാണാം. അതുമനസ്സിലാക്കാന്‍ കൂടുതല്‍ ആഴത്തില്‍ വിഷയം പഠിക്കണമെന്നില്ല.

അഹ്ലുസ്സുന്നയുടെ അസ്ഥിവാരം തന്നെ അഹ്ലുല്‍ ബൈത്തിനോടുള്ള സ്നേഹത്തിന്മേലാണ്. അവരെ സ്നേഹിക്കല്‍ എല്ലാ സ്ത്രീ പുരുഷന്മാരുടെമേല്‍ വാജിബാണെന്ന് പഠിപ്പിക്കുന്നു, അത് തിരുനബിയോടുള്ള സ്നേഹത്തിന്‍റെ ഭാഗവും അനുബന്ധവുമാണ്. അഹ്ലുല്‍ബൈത്തിന്‍റെ മഹത്വം പറയുന്ന ധാരാളം കിതാബുകള്‍ ആദ്യകാലം മുതല്‍ അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ രചിച്ചു. ഹദീസ് സമാഹാരങ്ങളില്‍ അഹ്ലുല്‍ബൈത്തിലൂടെ കടന്നുവരുന്ന പ്രവാചകമൊഴികള്‍ക്കു വലിയ സ്ഥാനം കല്പിച്ചു. അവരുടെ മഹത്വം പറയുന്ന പ്രത്യേക അദ്ധ്യായങ്ങള്‍ ഇല്ലാത്ത ഹദീസ് സമാഹാരങ്ങള്‍ സുന്നികള്‍ക്കില്ലതന്നെ. സ്വഹീഹുല്‍ ബുഖാരിയില്‍ മാത്രം അലി റ ന്‍റെ മഹത്വം അറിയിക്കുന്ന ഇരുപത്താറു ഹദീസുകള്‍ ഉള്ളപ്പോള്‍, സ്വിദ്ധീഖുല്‍ അക്ബറിന്റെ മഹിമ പറയാന്‍ ഏഴു ഹദീസുകള്‍ കാണുന്നുള്ളൂ.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal