} -->
Showing posts with label മുആവിയ. Show all posts
Showing posts with label മുആവിയ. Show all posts

ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമ - ഹസ്രത്ത് മുആവിയ (അഞ്ച്)


ഹസ്രത്ത് മുആവിയ (അഞ്ച്)



ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമ

                                      - അബ്ദുറഹ്മാൻ ആദൃശ്ശേരി
          കുലീന കുടുംബത്തിൽ പിറന്ന മുആവിയ(റ) ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു. ഉമർ(റ) അദ്ദേഹത്തെ തന്റെ സഹോദരൻ യസീദിന്റെ വിയോഗാനന്തരം ശാമിന്റെ ഗവർണറായി നിയമിച്ചു. തന്റെ പ്രജകൾ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവും സ്നേഹവും പുലർത്തി. ഒരാളും തന്നെ കുറിച്ച് ഒരു പരാതിയും ഉന്നയിച്ചില്ല. "അദ്ദേഹം നേതൃത്വത്തിന് ഏറ്റവും അനുയോജ്യനായിരുന്നു. കുലീനനും ഗാംഭീര്യം തുളുമ്പുന്നവനും ധീരനുമായിരുന്നു യുക്തിമാനും ഔദാര്യവാനും നന്മകളുടെ കേദാരവുമായിരുന്നു."
          അതിർത്തി പ്രദേശമായ ശാമിൽ ഉമറും(റ) ഉസ്മാൻ(റ)ഉം അദ്ദേഹത്തെ ഗവർണറായി നിശ്ചയിച്ചു. തന്റെ ദൗത്യം വളരെ നന്നായി നിർവ്വഹിച്ചു. ജനങ്ങൾക്ക് തന്റെ ഭരണപാടവവും നേതൃഗുണവും ഉദാരശീലവും നന്നായി ഇഷ്ടപ്പെട്ടു. തന്റെ ബൗദ്ധിക മികവുകൊണ്ട് വലിയ ഒരു ഭൂപ്രദേശത്തെ അടക്കി ഭരിക്കാൻ തനിക്ക് സാധിച്ചു. യുക്തസഹമായ പെരുമാറ്റവും ഹൃദയവിശാലതയും നിരീക്ഷണ പാടവവും പ്രജാവാത്സല്യവും കാരണമായി ഇരുപത് വർഷക്കാലം ഗവർണറായും ഇരുപത് വർഷം ഖലീഫയായും അദ്ദേഹം അധികാരം നടത്തി. തന്റെ ഭരണത്തെ ആരും അധിക്ഷേപിച്ചില്ല. അറേബ്യൻ ഉപദ്വീപ്, ശാം, ഇറാഖ്, ഖുറാസാൻ, പേർഷ്യ, മധ്യേഷ്യ, യമൻ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ അറബികളും അനറബികളും തനിക്ക് കീഴടങ്ങി.
          മുആവിയ(റ) അങ്ങേ അറ്റത്തെ ഔദാര്യവാനായിരുന്നു. നബി കുടുംബത്തിൽ പെട്ടവർക്ക് അദ്ദേഹം വാരിക്കോരി നൽകുമായിരുന്നു. മുഹാജിറുകളുടെയും അൻസാറുകളുടെയും മക്കൾക്കും അദ്ദേഹം കണക്കില്ലാതെ നൽകി. അതുകൊണ്ട് തന്നെ മുആവിയ(റ)യെ കവച്ചുവെക്കുന്ന ഔദാര്യമില്ല എന്ന അബുദ്ദർദാഅ്(റ) പറഞ്ഞത്: "ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)ക്ക് പതിനെട്ടായിരം ദീനാറും അവർക്ക് ജനങ്ങൾ നൽകാനുണ്ടായിരുന്ന ബാധ്യതകളും അദ്ദേഹം അവർക്ക് നൽകി." (അൽബിദായ 8/136).
          മറ്റൊരിക്കൽ അദ്ദേഹം അവർക്ക് ഒരു ലക്ഷം ദീനാർ കൊടുത്തയച്ചു. സന്ധ്യക്ക് മുമ്പായി അവർ അതെല്ലാം ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. (താരീഖുദിമശ്ഖ് 27/411). മക്കയിലായിരിക്കുമ്പോൾ മറ്റൊരിക്കൽ ഒരു ലക്ഷം ദീനാർ വിലയുള്ള ഒരു കണ്ഠാഭരണം അവർക്ക് കൊടുത്തയക്കുകയുണ്ടായി. (അൽബിദായ വന്നിഹായ 8/137). അലി(റ)യുടെ പുത്രൻ ഹസൻ(റ) ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചു. "ഞാൻ ഒരാൾക്കും നൽകാത്ത ഒരു സമ്മാനം നിങ്ങൾക്ക് നൽകുന്നു" എന്ന് പറഞ്ഞ് നാല് ലക്ഷം ദീനാറും ഇറാഖിലെ "ഐനുസൈദ്" എന്ന പ്രദേശവും അദ്ദേഹത്തിന് പതിച്ചു നൽകി. ഹസൻ(റ)നെ കണ്ടുമുട്ടുമ്പോൾ പ്രവാചക പുത്രന് സ്വാഗതമെന്ന് പറഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. അബ്ദുല്ല ഇബ്നു സുബൈറിനെ കാണുമ്പോൾ നബിയുടെ അമ്മായിയുടെ പുത്രന് സ്വഗാതം എന്ന് പറഞ്ഞ് സ്വീകരിക്കുമായിരുന്നു. ഹസൻ(റ)ന് മൂന്ന് ലക്ഷവും അബ്ദുല്ല ഇബ്നു സുബൈറിന് ഒരു ലക്ഷവും നൽകാൻ കൽപിച്ചു. (മുഅ്ജമുസ്സഹാബ 5/370).

ധർമ്മ സമരത്തിലേക്കുള്ള തിരിച്ചുപോക്ക് - ഹസ്രത്ത് മുആവിയ (4)


ഹസ്രത്ത് മുആവിയ (നാല്)

ധർമ്മ സമരത്തിലേക്കുള്ള തിരിച്ചുപോക്ക്

ഹസ്രത്ത് ഉസ്മാൻ()ന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ശീഇസം എന്ന ജൂത നിർമിതിയുടെ സ്ഥാപകനായ അബ്ദുല്ലാ ഇബ്നു സബഇന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ട കലാപം കാരണം ജിഹാദീ പരിശ്രമങ്ങൾ നിലച്ചുപോയി കലാപം ഉസ്മാൻ()ന്റെ ജീവൻ അപഹരിച്ചു. പിന്നീട് വന്ന ഖലീഫമാരായ അലി()ന്റെയും ഹസൻ()ന്റെയും കാലത്ത് ശിയാക്കൾ സൃഷ്ടിച്ച അശാന്തിയും അസ്ഥിരതയും കാരണം ജിഹാദ് നിലച്ചുപോവുകയാണുണ്ടായത്. എന്നാൽ പൂർവ്വ പ്രതാപത്തോടു കൂടി ജിഹാദ് തിരിച്ചു കൊണ്ടുവരാൻ മുആവിയ()ക്ക് സാധിച്ചു. വർദ്ധിച്ച തോതിൽ നവീന സങ്കേതങ്ങൾ ഉപയോഗിച്ച് അദ്ദേഹം ജിഹാദീ രംഗം സജീവമാക്കി തന്റെ മുൻഗാമികളുടെ കാലത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി കാലോചിതമായ പരിഷ്കാരങ്ങൾ ജിഹാദീ രംഗത്ത് നടപ്പിലാക്കി. നാവികസേനാ രൂപീകരണവും നാവികയുദ്ധവും ഇതിൽ എടുത്തുപറയേണ്ടതാണ്.
          റോമിനെതിരിൽ ശൈത്യകാലത്തും ഉഷ്ണകാലത്തും നിരന്തരമായ സൈനിക നടപടികൾ തുടർന്നു കൊണ്ടിരുന്നു. ശത്രുവിനെ ശക്തി ക്ഷയിപ്പിക്കുകയായിരുന്നു ലക്ഷ്യം, അബ്ദുർറഹ്മാൻ ബിൻ ഖാലിദ് ബിൻ വലീദ്, ബുസ്റ് ഇബ്നു അർഥഅ് എന്നിവരായിരുന്നു സൈനിക നേതാക്കൾ. മാലിക് ഇബ്നു ഹുബൈ, അബ്ദുല്ലാ ഇബ്നു ഖൈസ് അൽ ഫസാരി ഫുളാല ഇബ്നു ഉബൈദ് അൽ അൻസാരി അബൂ അബ്ദിർറഹ്മാൻ അൽ ഖൈനി എന്നിവരുടെ നേതൃത്വത്തിലുള്ള ശൈത്യകാല സേന ഹി. 43ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ അടുത്ത് വരെ എത്തിച്ചേർന്നു.
          ഹി. 50ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ കര നാവികസേനകളടങ്ങുന്ന ഒരു വലിയ സൈനിക സംഘത്തെ മുആവിയ() തയ്യാറാക്കി. കരസേനയുടെ നേതൃത്വം സുഫ്യാൻ ഇബ്നു ഔഫിനും സൈന്യത്തിന്റെ പൊതു നേതൃത്വം തന്റെ മകൻ യസീദിനും നൽകി എന്നാൽ യസീദ് പ്രസ്തുത സൈന്യത്തിന്റെ കൂടെ പുറപ്പെട്ടില്ല നാവികസേനയെ നയിച്ചത് ഖുസ്റ് ബിൻ അർഥഅ് ആയിരുന്നു മുസ്ലിം സേന റോമൻ തലസ്ഥാനം ഉപരോധിച്ചെങ്കിലും ഇരുപക്ഷങ്ങൾ തമ്മിൽ നടന്ന രൂക്ഷമായ പോരാട്ടത്തിൽ മുസ്ലിംകൾക്ക് വലിയ നഷ്ടം സംഭവിക്കുകയാണുണ്ടായത്. അതറിഞ്ഞ മുആവിയ() തന്റെ മകൻ യസീദിന്റെ കീഴിൽ വലിയ സൈന്യത്തെ അങ്ങോട്ടയച്ചു. അബൂ അയ്യൂബ് അൽ അൻസാരി, അബ്ദുല്ലാഹ് ഇബ്നു ഉമർ അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്, അബ്ദുല്ല ഇബ്നു സുബൈർ, ഹുസൈൻ ഇബ്നു അലി തുടങ്ങിയ പ്രമുഖ സ്വഹാബികൾ ഉൾപ്പെട്ടതായിരുന്നു പ്രസ്തുത സൈന്യം. പ്രസ്തുത സംഘം കോൺസ്റ്റാന്റിനോപ്പിളിൽ എത്തിച്ചേർന്നതോടെ മുസ്ലിംകളുടെ ആവേശം വർദ്ധിക്കുകയും ഉപരോധം ശക്തമാവുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്ൾ ജയിച്ചടക്കാൻ സാധിച്ചില്ലെങ്കിലും റോമയെ ഭയപ്പെടുത്താൻ മുസ്ലിംകൾക്ക് സാധിച്ചു. അബൂ അയ്യൂബ് അൽ അൻസാരി, അബ്ദുൽ അസീസ് ബിൻ സറാറ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. നിരന്തരമായ  സൈനിക നീക്കങ്ങളിലൂടെ റോഡസ്, അർവാദ് ദ്വീപുകൾ പിടിച്ചടക്കി കൊണ്ടും. ബൈസന്റൈൻ സാമ്രാജ്യത്വത്തെ സമ്മർദ്ദത്തിലാക്കാൻ മുആവിയ()ക്ക് സാധിച്ചു. അർവാദ് ദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മുആവിയ() ഹിജ്റ 54-60 കാലഘട്ടങ്ങളിൽ രണ്ടാം കോൺസ്റ്റാന്റിനോപ്ൾ ഉപരോധം നടത്തിയത്. നാവികപ്പട സൈനികരെ ഈ ദ്വീപിൽ നിന്ന് കോൺസ്റ്റാന്റിനോപ്ളിലേക്ക് എത്തിക്കുകയായിരുന്നു. കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണം റോമിനെ വളരെയധികം പ്രയാസത്തിലാക്കി. അവർക്ക് വൻ നഷ്ടം വരുത്തിവെക്കാനായെങ്കിലും പൂർണമായി വിജയിക്കാൻ മുസ്ലിംകൾക്കായില്ല ചരിത്രത്തിലാദ്യമായി മുസ്ലിം നാവികസേന രൂപീകരിക്കാനായി ഹി. 54ൽ ഈജിപ്തിലെ റൗദ ദ്വീപിൽ കപ്പൽ നിർമ്മാണശാലക്ക് മുആവിയ() തുടക്കം കുറിച്ചു. മധ്യധരണ്യാഴിയിലെ ദ്വീപുകളിലേക്ക് ഇസ്ലാമിക പ്രചരണത്തിനായി പ്രബോധക സംഘങ്ങളെ പറഞ്ഞയക്കുകയും ചെയ്തു. ഹി. 48ൽ മുസ്ലിംകൾ സ്പെയിനിനടുത്തുള്ള സിസിലിയിലെത്തിച്ചേരുകയും ഫുദാല ഇബ്നുൽ അൻസാരി ജൽസ ദ്വീപ് കീഴടക്കുകയും ചെയ്തു.

ഹസ്രത്ത് മുആവിയ (മൂന്ന്) സാമ്പത്തിക സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ

ഹസ്രത്ത് മുആവിയ (മൂന്ന്)
സാമ്പത്തിക സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ


ഉയർന്ന സാമ്പത്തിക ശേഷിയും വിപുലമായ അധികാരപരിധിയും വൈവിധ്യമാർന്ന സാമ്പത്തിക വിനിമയ മാർഗങ്ങളുമുണ്ടായിരുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നു മുആവിയ. തന്റെ മുൻഗാമികളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രസ്തുത സാഹചര്യത്തിൽ അക്കാലത്ത് പിന്തുടർന്നു പോന്നിരുന്ന പല നിയമങ്ങളും അപര്യാപ്തമായിരുന്നു. പുതിയ സാഹചര്യങ്ങൾക്കും കാലത്തിനും അനുസൃതമായ ഒരു സാമ്പത്തിക നയം രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു.
തന്റെ മുൻഗാമികൾ അനുവർത്തിച്ചു പോന്ന സാമ്പത്തിക നയങ്ങൾ മുആവിയ(റ) ഉടച്ചു വാർത്തു. രാഷ്ട്രത്തിന്റെ വരുമാനം വ്യക്തികൾക്ക് മാത്രമായി നൽകി പോന്നിരുന്ന സമ്പ്രദായത്തിൽ നിന്നും അത് സാമൂഹ്യ പുരോഗതിക്കായി ചിലവഴിക്കാൻ തുടങ്ങി. അഥവാ പൊതുഖജനാവിലെ സമ്പത്ത് രാഷ്ട്ര നിർമ്മാണ പ്രക്രിയക്കും വികസന പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാനും വിനിയോഗിക്കാൻ തുടങ്ങി. തന്റെ മുൻഗാമികളുടെ കാലത്ത് പല മാർഗങ്ങളിലൂടെ പൊതുഖജനാവിൽ കുന്നുകൂടിയ സമ്പത്തുകളെല്ലാം പൗരന്മാർക്ക് വീതിച്ചു നൽകുകയായിരുന്നു.
ഉമർ(റ)ന്റെ കാലത്ത് പൊതുഖജനാവിൽ സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ അത് പൊതുമേഖലയിലേക്കും വികസന പദ്ധതികളിലേക്കും തിരിച്ചുവിടാൻ മാത്രം രാഷ്ട്രം നാഗരിക പുരോഗതി കൈവരിച്ചിരുന്നില്ല. അതിനാൽ അതെല്ലാം പൗരന്മാർക്കിടയിൽ വീതിച്ചു നൽകുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗമെന്നാണ് അദ്ദേഹം ഗ്രഹിച്ചത്. പൊതുഖജനാവിലെ സമ്പത്ത് വിതരണം ചെയ്യാനായി ഒരു വകുപ്പ് തന്നെ അന്ന് നിലവിൽ വന്നു. എന്നാൽ ജനങ്ങൾക്ക് പൊതുമുതൽ യഥേഷ്ടം വാരിക്കോരി നൽകുന്നതിലൂടെ അവരെ മടിയന്മാരാക്കുകയും തൊഴിലിലും കച്ചവടത്തിലും വിമുഖത കാണിക്കാൻ ഇട വരുത്തുകയും ചെയ്യുമെന്നും ഭരണതന്ത്രജ്ഞതയും നേതൃപാടവവും ഒത്തൊരുമിച്ച അബൂസുഫ്‌യാൻ‌(റ) അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. (ഫുതൂഹുൽ ബുൽദാൻ 440). അബൂ സുഫ്‌യാൻ(റ)ന്റെ നിലപാടിനെ എതിർത്തില്ലെങ്കിൽ അന്നത്തെ സാഹചര്യത്തിൽ ഉമർ(റ)ന്റെ മുമ്പിൽ കുമിഞ്ഞു കൂടിയ സമ്പത്ത് വിനിമയം ചെയ്യാൻ കൂടുതൽ വഴികളുണ്ടായിരുന്നില്ല.

ഹസ്രത്ത് മുആവിയ(റ) (രണ്ട്)

ഹസ്രത്ത് മുആവിയ(റ) (രണ്ട്)

പ്രഥമ നവോത്ഥാന നായകൻ
ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി

മുആവിയ(റ) നിർവഹിച്ച മഹത്തായ ചരിത്ര നിയോഗം നാം തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹത്തെയും ഉമവീ ഖിലാഫത്തിനെയും വികലമായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള ശീഈ ഗുഢോദ്ദേശ്യം മനസ്സിലാക്കണം. ഇസ്‌ലാമിക സമൂഹത്തെ തകർക്കാനുള്ള പേർഷ്യൻ ശീഈ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:
പേർഷ്യൻ സാമ്രാജ്യത്തിന്റെ അടിവേരറുത്ത് ഹിജ്റ 27ൽ നടന്ന നഹാവന്ദ് യുദ്ധത്തെ തുടർന്നു പേർഷ്യക്കാർ ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാൻ നടത്തിയ ഗൂഢ പദ്ധതികൾ; ഇതിന്റെ ഭാഗമായി ഇസ്‌ലാമിനെ ആഭ്യന്തരമായി ശിഥിലമാക്കാനുള്ള വഴികളാലോചിക്കാൻ, പേർഷ്യൻ രാജാവ് യസ്ദുജുർദിന്റെ നേതൃത്വത്തിൽ നഹാവന്ദിൽ നടന്ന രഹസ്യ സമ്മേളനം. പ്രസ്തുത സമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം നടന്ന ഖലീഫ ഉമർ ഇബ്നുൽ ഖത്താബിന്റെ വധം. ഉസ്മാൻ(റ)ന് എതിരെ നടന്ന കലാപങ്ങളും അദ്ദേഹത്തിന്റെ വധവും അലി(റ)ന്റെ ഭരണകൂടത്തിൽ കലാപകാരികൾ നേടിയെടുത്ത സ്വാധീനം. പ്രമുഖ സ്വഹാബികളായ അലി(റ), തൽഹ(റ), സുബൈർ(റ), ആയിശ(റ), മുആവിയ(റ) എന്നിവർക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങൾ, ജമൽ സിഫീൻ യുദ്ധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ചാലക ശക്തികൾ. ഇസ്‌ലാമിക സമൂഹത്തിന്റെ നായകരായ അലി, അംറുബ്നുൽ ആസ്, മുആവിയ എന്നിവർക്കെതിരെ നടന്ന ആസൂത്രിത വധശ്രമങ്ങൾ. ഹസൻ(റ)നെ ഉപയോഗിച്ച് ഇറാഖുകാരെ മുആവിയ(റ)നെതിരിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ. ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞ ഹസൻ(റ) മുആവിയക്ക് ബൈഅത്ത് ചെയ്ത് ഇസ്‌ലാമിക സമൂഹത്തെ രക്ഷപ്പെടുത്തിയതിന് അദ്ദേഹത്തിന് വിഷം നൽകി കൊലപ്പെടുത്തിയ സംഭവം, ഹുസൈൻ(റ) ഉപയോഗിച്ച് ഇറാഖ് കേന്ദ്രീകരിച്ച് സമാന്തര ഭരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ.
ഉസ്മാൻ(റ)ന് അധികാരമേറ്റെടുത്ത് ആറ് വർഷം പിന്നിട്ടപ്പോൾ വിധ്വംസക ശക്തികൾ തുടക്കം കുറിച്ച കലാപശ്രമങ്ങൾ പിന്നീട് ആറ് വർഷം പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ വധത്തിൽ  കലാശിച്ചു. പിന്നീട് അധികാരമേറ്റെടുത്ത അലി(റ)യെ സമാധാനത്തോടെ ഭരിക്കാൻ അനുവദിച്ചില്ല, അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തെയും വധിക്കുകയാണുണ്ടായത്. രണ്ട് ഖലീഫമാരുടെ പതിനൊന്ന് വർഷം നീണ്ടുനിന്ന ഭരണകാലം കാറ്റിലും കോളിലും പെട്ടു ആടിയുലഞ്ഞ കപ്പലിന്റെ പരുവത്തിലായിരുന്നു. പിന്നീട് മുആവിയ(റ) അധികാരം ഏറ്റെടുത്തതോടെ തന്റെ മുൻഗാമികളുടെ കാലത്തെ അസ്വസ്ഥതകൾ തരണം ചെയ്തു സുസ്ഥിര ഭരണം തിരിച്ചു കൊണ്ടുവരാനും തടസ്സപ്പെട്ട ഇസ്‌ലാമിക ജൈത്രയാത്രകൾ തുടരാനും സാധിച്ചു. സുസ്ഥിരതയും നീതിയും പുരോഗതിയും കാരുണ്യവും സമാധാനവും നിറഞ്ഞ ഇരുപത് വർഷക്കാലത്തെ ഭരണം കാഴ്ചവെക്കാനും ദിഗ്‌വിജയങ്ങൾ വരിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഹസ്രത്ത് മുആവിയ(റ) (ഒന്ന്)

ഹസ്രത്ത് മുആവിയ(റ) (ഒന്ന്)
- ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി
ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട വ്യക്തിത്വമാണ് ഹസ്രത്ത് മുആവിയ ചൈന മുതൽ സ്പെയിൻ വരെ നീണ്ടുകിടക്കുന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന് അസ്ഥിവാരമിട്ടത് അദ്ദേഹം തുടക്കം കുറിച്ച ഉമവീ ഖിലാഫത്തോട് കൂടിയായിരുന്നു. ഹസ്രത്ത് ഉമർ(റ)നെ വധിച്ചു കൊണ്ടാരംഭിച്ച പേർഷ്യൻ ശീഈ വഞ്ചനകൾക്കും ചതിപ്രയോഗങ്ങൾക്കും തടയിട്ടതാണ് ശിയാകൾക്ക് മുആവിയ(റ)യേടും ബനൂഉമയ്യ ഖിലാഫത്തിനോടും കുടിപ്പക യുണ്ടാകാൻ കാരണം മുസ്‌ലിം മനസ്സുകളിൽ ബനൂഉമയ്യത്തിനോട് വെറുപ്പും വിദ്വേഷവും ജനിപ്പിക്കാൻ അവർ ഒരു തിസീസ് നിർമിക്കുകയുണ്ടായി. അഥവാ അബൂസുഫ്‌യാനും കുടുംബവും അവസാന ഘട്ടത്തിൽ ഗത്യന്തരമില്ലാതെയാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും അതുകൊണ്ടവരുടെ ഇസ്‌ലാം ആശ്ലേഷണം അസ്വീകാര്യമാണെന്നുമായിരുന്നു പ്രസ്തുത സിദ്ദാന്തം. തങ്ങൾ ആദരിക്കുന്ന ഹസ്രത്ത് അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബടക്കം പലരും വൈകിയാണ് ഇസ്‌ലാമിലെത്തിച്ചേർന്ന കാര്യം അവർ സൗകര്യപൂർവ്വം മറച്ചുവെക്കുകയും ചെയ്യുന്നു. മാത്രമല്ല ഇസ്‌ലാം സ്വീകരിച്ചശേഷം അബൂ സുഫ്‌യാൻ മുആവിയ(റ) എന്നിവർ ഇസ്‌ലാമിന്റെ മാർഗ്ഗത്തിൽ നൽകിയ ധീരോദാത്തമായ സംഭാവനകൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കൂടാതെ ബനൂ ഉമയ്യക്കാർ ജാഹിലിയ്യാ കാലത്തേ കുഴപ്പക്കാരായി രുന്നുവെന്ന് തെളിയിക്കാൻ അവരുടെ പൂർവ്വീകനായ അബ്ദുശ്ശംസിനെയും ബനൂ ഹാഷിമിന്റെ പൂർവ്വീകനായ ഹാഷിമിനെയും ബ

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal