വിവർത്തനം : അബ്ദുസ്സലാം പുലാപറ്റ .
മുപ്പത് വർഷത്തിലധികമായി അമേരിക്കയും ഇസ്രായേലും ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു.പക്ഷെ ഇരുവരുടെയും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാവുന്നത് അറബികളും. കാരണമെന്തെന്ന് നിങ്ങൾക്കറിയുമോ? നമുക്ക് പരിശോധിക്കാം.ഇസ്രായേൽ ദിനപത്രമായ yedioth Ahronoth പറയുന്നു: മുപ്പത് മില്യൻ ഡോളറിലധികമാണ് ഇറാനിലെ ഇസ്രായേലീ നിക്ഷേപം. പുറമേക്ക് ശത്രുക്കളാണെന്ന് വരുത്തിത്തീർക്കാൻ പ്രസ്താവനാ യുദ്ധവും. പത്രം വീണ്ടും പറയുന്നു: ചുരുങ്ങിയത് 200 ഇസ്രായേൽ കമ്പനികൾ ഇറാനുമായി വ്യാപാര ബന്ധം നിലനിർത്തുന്നു. അതിലധികവും പെട്രോൾ കമ്പനികൾ.ഇറാനിൽ രണ്ട് ലക്ഷത്തിലധികം ജൂതരാണുള്ളത്. ഇറാനിലെ ഉന്നതനായ യഹൂദി പുരോഹിതൻ Yedidiah Shof et ആണ് അവരുടെ ആത്മീയ നേതാവും വഴികാട്ടിയും. അദ്ദേഹം ഇറാൻ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നു.
ഇവർക്ക് വമ്പിച്ച സ്വാധീനമാണ് ഇറാനിലെ വ്യാവസായിക മേഖലയിലും പൊതു സംരംഭത്തിലും സർവോപരി രാഷ്ട്രീയത്തിലും ഉള്ളത്.
തെഹ്റാനിൽ മാത്രം യഹൂദികൾക്ക് 200 ലേറെ പ്രാർഥനാ കേന്ദ്രങ്ങളുള്ളപ്പോൾ ഒന്നരമില്യൻ വരുന്ന തെഹ്റാനിലെ സുന്നികൾക്ക് ഒരു പള്ളി പോലുമില്ല.