} -->
Showing posts with label ദൈർഘ്യം കുറഞ്ഞ ലേഖനം. Show all posts
Showing posts with label ദൈർഘ്യം കുറഞ്ഞ ലേഖനം. Show all posts

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി


ആമുഖം

ദശലക്ഷക്കണക്കിന് സുന്നികളെ സിറിയ, ഇറാഖ്, യമൻ, ലബനാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഹിസ്ബുല്ല, ഹൂഥി, ഫൈലഖുൽ ഖുദ്സ് തുടങ്ങിയ എണ്ണമറ്റ ഭീകരസംഘങ്ങളെ ഉപയോഗപ്പെടുത്തി ഇറാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഇറാന്റെ സഹായത്തോടെ ഫലസ്തീൻ മോചിപ്പിക്കാൻ കഴിയുമെന്ന വ്യാമോഹത്തിൽ കഴിയുകയാണ്, ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമൂൻ, ഹമാസ് തുടങ്ങിയ ഇസ്ലാമിസ്റ്റുകൾ.
ശിയാക്കളോട് കൂട്ടുകൂടി ഇതിനു മുമ്പും പലരും മുസ്ലിം ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. അവരിൽ പലരും ഇഖ്‌വാനികളായിരുന്നു. മുപ്പതും നാൽപ്പതും വർഷം അവരോടൊപ്പം പ്രവർത്തിച്ച് പലരും പിന്നീട് തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞ് തെറ്റ് തുറന്നു പറയുകയുണ്ടായി. ശിയാക്കളോട് സൗഹൃദം കൂടിയ തന്റെ മുപ്പതു വർഷങ്ങൾ പാഴായെന്നും തനിക്ക് തെറ്റു പറ്റിയെന്നും പറയുന്ന യൂസുഫു

അലി ശരീഅ‌ത്തി ഇസ്‌ലാമിക ചിന്തകനോ?

പല ഇസ്‌ലാമിക എഴുത്തുകാരും ബുദ്ധിജീവികളും അങ്ങേയറ്റം വഞ്ചിതരായ ഒരു വ്യക്തിത്വമാണ് അലിശരീ‌അത്തിയുടെത്. സുന്നി ശി‌ഈ ഐക്യത്തിന്ന് വേണ്ടി വാദിക്കുന്ന ചിന്തകനാണ് ശരീ‌അത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ശരീ‌അത്തി ചിന്തകളാണ് വിലായത്തുൽ ഫഖീഹി എന്ന ശി‌യാ രാഷ്ട്രീയ ചിന്തയെ പരിപോഷിപ്പിച്ചതെന്ന കാര്യം പലർക്കുമറിയില്ല. മുസ്‌ലിം രാഷ്ട്രങ്ങളുടെ സമാധാനം തകർത്ത വിനാശകരമായ ശി‌ഈ ഭീകരതയുടെ വിഷബീജങ്ങളടങ്ങിയ ആദർശമാണതെന്നത് നാം അറിയേണ്ടതാണ്. ശിയാ ഭീകര ചിന്തക്ക് ദാർശനിക മാനം നൽകുന്നതിൽ ശരീ‌അത്തി ഒരു അളവോളം വിജയിച്ചു എന്ന് വേണം പറയാൻ. ശിയാ ചിന്തകൾ  പരിമിത വൃത്തത്തിൽ നിന്നും അറബി ഇസ്‌ലാമിക പരിസരത്ത് പ്രചരിക്കുന്നത് ശരീ‌അത്തിൻ കൃതികൾക്ക് വലിയ പങ്കുണ്ട്. അറബികളെ ആശയക്കുഴപ്പത്തിലാക്കാൻ സഫവി ശി‌ഈസവും അലവി ശി‌ഈസവും പ്രതിദ്വന്തങ്ങളാണെന്ന് തട്ടിവിടുകയും അലവി ശി‌ഈസവും സഫവി ശി‌ഈസവും അതി സൗന്ദര്യവും അതിവൈര്യൂപ്യവും തമ്മിലുള്ള അകലമുണ്ടെന്ന തിസീസ് സമർപ്പിക്കുകയും ചെയ്ത അലി ശരീ‌അത്തി അലവി ശി‌യാ പദ്ധതി ശിയായിസത്തിന്റെ ആന്തരിക സംസ്കരണം ലക്ഷ്യം വെച്ചുള്ളതാണെങ്കിലും ആദ്യന്തികമായി ശിഇസത്തെ അവതരിപ്പിക്കുക എന്ന അപകടം ശരീ‌അത്ത് കൃതികളിൽ പതിയിരിക്കുന്നുണ്ട്. അഥവാ മുഹമ്മദിയ സുന്നത്തിനെതിരിൽ ശിയായിസം എന്ന

സുന്നി ഉന്മൂലനം; ബശ്ശാർ 2011 ൽ തന്നെ പ്രഖ്യാപിച്ചു

ഇറാഖി, ലബനാനി സിറിയൻ സൈനിക മേധാവികളുമായി ബശ്ശാർ അൽ അസദ് 2011 മാർച്ച് മാസം നടത്തിയ രഹസ്യ സൈനിക യോഗത്തിൽ സിറിയയിൽ നടക്കുന്ന സുന്നി വംശീയ ഉന്മൂലനത്തെക്കുറിച്ച് തീരുമാനിച്ചിരുന്നതായി പ്രമുഖ അറബി ചരിത്രകാരൻ ബശീർ നാഫിഅ് പ്രസ്താവിച്ചു.

സിറിയൻ ഏകാധിപതി ബശ്ശാർ ദമസ്‌കസിലെ വിളിച്ച ചേർത്ത യോഗത്തിൽ, ലബനാനിലെ ശിയാ ഭീകര സംഘടന ഹി‌സ്ബുല്ലയുടെ മേധാവി ഇറാൻ വിപ്ലവ ഗാർഡിന്റെ തലവനും, അലപ്പോ മുസ്ലിംകളെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്കിയ ജനറൽ ഖാസിം സുലൈമാനി, ഇറാഖ് ദേശീയ സുരക്ഷാ മന്ത്രി, ബശ്ശാറിന്റെ സഹോദരൻ മാഹിർ അൽ അസദ് എന്നിവർ പങ്കെടുത്തിരുന്നു. ‘40 വർഷക്കാലം എഴുന്നേല്ക്കാൻ കഴിയാത്തവിധം അവരെ (സുന്നികളെ) നാം ഒതുക്കി ഹുമായിൽ (1982 ലെ ഉഖ്‌വനികളെ നശിപ്പിക്കാൻ വേണ്ടി ഹുമാ നഗരത്തെ ബോംബിട്ടു തകർത്ത ഹാഫിസുൽ അസദിന്റെ ക്രൂര കൃത്യത്തെയാണ് ബശ്ശർ സൂചിപ്പിക്കുന്നത്) ഇനി നൂറ് വർഷം അവരെ മിണ്ടാതാക്കുന്നവിധം നാമവരെ പാഠം പഠിപ്പിക്കും.’ എന്ന് പ്രസ്തുത യോഗത്തിൽ  ബശ്ശാർ പറഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു. സിറിയൻ ജനതയെ സുന്നി വിമതരെന്നും ശിഈ സമാധാന കാംഷികളെന്നും രണ്ടായി വിഭജിച്ച് ജനകീയ സമരത്തെ  നേരിടുന്ന ബശ്ശാറിന്റെ വംശീയ രാഷ്ട്രീയ തന്ത്രത്തെയാണിത് സൂചിപ്പിക്കുന്നത്. സുന്നികളെ നശിപ്പിക്കാൻ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, ലബനൻ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്ന് ലക്ഷത്തിൽപരം ചാവേറുകളേയും ഇറാൻ വിപ്ലവഗാർഡിലെ പതിനായിരങ്ങളെയും അണി നിരത്തി പോരാടിയിട്ടും പരാജയം നുണഞ്ഞതുകൊണ്ടണ് റഷ്യൻ സഹായം തേടേണ്ടി വന്നത്. അലപ്പോയുടെ തകർച്ചയോടെ സിറിയൻ വിപ്ലവം അവസാനിക്കുന്നത് മേഖലയെ ഒന്നാകെ ബാധിക്കുന്ന ദുരന്തത്തിലേക്ക് നയിക്കുമന്ന് അദ്ദേഹം നിരീക്ഷിച്ചു.

ശിയാക്കൾക്ക് ഏറെ പോരിശയാക്കപ്പെട്ട ദിനം.

അബ്ദുസ്സലാം പുലാപ്പറ്റ.

നാളെ റബീഉൽ അവ്വൽ 9.

ശിയാക്കൾക്ക് ഏറെ പോരിശ യാക്കപ്പെട്ട ദിനം. ഇസ് ലാമിലെ ഇരു പെരുന്നാളുകളേക്കാൾ ശിയാക്കൾ പ്രാധാന്യം നൽകുന്ന ദിവസമാണ് നാളെ .പുതുവസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് സന്തോഷത്താൽ ശിയാക്കൾ തിമിർത്താടുന്ന ദിവസം.

എന്ത് കൊണ്ട്?


ഇസ്ലാമിലെ രണ്ടാം ഖലീഫയാണ് ഉമർ. ഇസ് ലാം നാഗരികതയെ പുഷ്കലമാക്കിയ ഭരണാധികാരി. റോമാ പേർഷ്യൻ സാമ്രാജ്യങ്ങളെ കടപുഴക്കിയെറിഞ്ഞ ഭരണാധികാരി.

സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രഗത്ഭനായ സ്വഹാബി.

ഈ ഖലീഫയെ പ്രഭാത നമസ്കാരം നിർവഹിച്ചു കൊണ്ടിരിക്കെ കുത്തിക്കൊന്ന നിഷേധിയായ വ്യക്തിയാണ് അബുലുഅലുഅ. ഉമർ വധിക്കപ്പെട്ടത് റബീഉൽ അവ്വൽ 29നാണെന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. അതിനാൽ നാളെ അവർക്ക് ആഘോഷ ദിവസമാണ്.

"ബാബാ ശുജാഉദ്ദീൻ" എന്ന പേരിലാണ് ഇദ്ദേഹം ഇറാനികൾക്കിടയിൽ അറിയപ്പെടുന്നത്.

എന്തു കൊണ്ട് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നില്ല ?

വിവർത്തനം : അബ്ദുസ്സലാം പുലാപറ്റ .

മുപ്പത് വർഷത്തിലധികമായി അമേരിക്കയും ഇസ്രായേലും ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു.പക്ഷെ ഇരുവരുടെയും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാവുന്നത് അറബികളും. കാരണമെന്തെന്ന് നിങ്ങൾക്കറിയുമോ? നമുക്ക് പരിശോധിക്കാം.

ഇസ്രായേൽ ദിനപത്രമായ yedioth Ahronoth പറയുന്നു: മുപ്പത് മില്യൻ ഡോളറിലധികമാണ് ഇറാനിലെ ഇസ്രായേലീ നിക്ഷേപം. പുറമേക്ക് ശത്രുക്കളാണെന്ന് വരുത്തിത്തീർക്കാൻ പ്രസ്താവനാ യുദ്ധവും. പത്രം വീണ്ടും പറയുന്നു: ചുരുങ്ങിയത് 200 ഇസ്രായേൽ കമ്പനികൾ ഇറാനുമായി വ്യാപാര ബന്ധം നിലനിർത്തുന്നു. അതിലധികവും പെട്രോൾ കമ്പനികൾ.ഇറാനിൽ രണ്ട് ലക്ഷത്തിലധികം ജൂതരാണുള്ളത്. ഇറാനിലെ ഉന്നതനായ യഹൂദി പുരോഹിതൻ Yedidiah Shof et ആണ് അവരുടെ ആത്മീയ നേതാവും വഴികാട്ടിയും. അദ്ദേഹം ഇറാൻ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നു.

ഇവർക്ക് വമ്പിച്ച സ്വാധീനമാണ് ഇറാനിലെ വ്യാവസായിക മേഖലയിലും പൊതു സംരംഭത്തിലും സർവോപരി രാഷ്ട്രീയത്തിലും ഉള്ളത്.

തെഹ്റാനിൽ മാത്രം യഹൂദികൾക്ക് 200 ലേറെ പ്രാർഥനാ കേന്ദ്രങ്ങളുള്ളപ്പോൾ ഒന്നരമില്യൻ വരുന്ന തെഹ്റാനിലെ സുന്നികൾക്ക് ഒരു പള്ളി പോലുമില്ല.

അഹ് ലുസ്സുന്നയെ തുടച്ച് നീക്കാൻ, റഷ്യ - അമേരിക്ക സഹകരണം.



അഹ് ലുസ്സുന്നയെ തുടച്ച് നീക്കാൻ, റഷ്യ - അമേരിക്ക സഹകരണം.
: ഇസ്രായേലീ ഓറിയന്റലിസ്റ്റ് .



സിറിയൻ യുദ്ധത്തിന്റെ യും മൂസിൽ സംഘർഷത്തിന്റെ യും വസ്തുതകളെക്കുറിച്ച്തെൽഅബീബ് യൂനി വെഴ്‌സിറ്റി പ്രൊഫസറുംഇസ്രായേലിലെ തല മുതിർന്ന ഓറിയൻറ ലിസ്റ്റുമായ ഇയാൽ സൈസർ തന്റെ ആശയങ്ങൾ പങ്കുവെക്കുന്നു :

ഈ ലേഖനം അറബി 21 എന്ന ഇഖ് വാൻ അനുകൂല വെബ് സൈറ്റിൽ ഭാഷാന്തരം ചെയ്ത വ്യക്തി ഇസ്രായീലീ പത്രമാധ്യമങ്ങളിൽ ഹീബ്രു ഭാഷയിൽ വരുന്ന വാർത്തകളും വിശകലനങ്ങളും നിരന്തരം ഫോളോ ചെയ്ത് പുറം ലോകത്തെത്തിക്കുന്ന പരിണത പ്രജ്ഞനായ സ്വാലിഹുന്നുആമിയാണ്.

ഗസ്സ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫസറും, പ്രശസ്ത ജേർണലിസ്റ്റുമായ ഹമാസ് അനുഭാവി കൂടിയായ സ്വാലിഹുന്നആമി ഹീബ്രു ഭാഷ നന്നായി വശമുളള ഒരു ഇസ് ലാമിസ്റ്റ് കൂടിയാണ്.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal