} -->
18,Nov2017

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം

അബ്ദുർറഹ്‌മൻ ആദൃശ്ശേരി

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം
അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചരിത്ര സംഭവമാണ്‌ കർബല. ഹിജ്‌റ 61 ൽ മുഹർറം പത്തിന്‌ പ്രവാചക പൗത്രൻ ഹുസൈൻ()വും സംഘവും ഇറാക്വിലെ കൂഫക്കടുത്തുള്ള കർബല എന്ന പ്രദേശത്ത്‌ വെച്ച്‌ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുണ്ടായി.
അന്ന്‌ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുആവിയ()വിന്റെ പുത്രൻ യസീദ്‌(റഹ)യും അദ്ദേഹത്തെ അധികാരത്തിലേറ്റിയ സ്വഹാബികളും ഇതിനുത്തരവാദികളാണെന്ന്‌ ശിയാക്കൾ പ്രചരിപ്പിച്ചു. ബനൂ ഉമയ്യക്കാരുടെ കളിപ്പാട്ടമായി വർത്തിച്ച ഉഥ്മാൻ()വാണ്‌ അവരെ അധികാരത്തിലേറാൻ സഹായിച്ചതെന്നും അവർ പ്രചരിപ്പിച്ചു. സ്വഹാബികൾ തലപ്പാവ്‌ ധരിച്ച കാഫിറുകളും, പുതിയ ജാഹിലിയ്യത്തിന്റെ വക്താക്കളും, അബൂ ഹുറൈറ(), അബൂ മൂസ(), അബുദ്ദർദാഅ​‍്‌() തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഉമവികളുടെ കമ്മീഷൻ വാങ്ങി അവർക്ക്‌ വേണ്ടി ഹദീഥുകൾ നിർമ്മിച്ച്‌ കൊടുത്തവരായിരുന്നു എന്നീ ആരോപണങ്ങളും ശിയാക്കൾ പ്രചരിപ്പിച്ചു. (രക്തസാക്ഷ്യം 39). അലി()വിന്റെ പുത്രൻ ഹസൻ()വിനെ തന്റെ ഭാര്യയെ ഉപയോഗിച്ച്‌ വിഷം കൊടുത്ത്‌ കൊന്നുവെന്നും സ്വഹാബികൾ മുആവിയയുടെ ഹരിത കൊട്ടാരത്തിന്‌ ചുറ്റും ബൈതുൽ മാലിൽ കണ്ണും നട്ട്‌ കഴിയുന്നവരായിരുന്നുവെന്നും മുആവിയ തന്റെ മകൻ യസീദിനെ സ്വഹാബികളെ ഭീഷണിപ്പെടുത്തി ഖലീഫയാക്കി എന്നിങ്ങനെ പോകുന്നു ശിയാ വഞ്ചകൻമാരുടെ ആരോപണങ്ങൾ. തെമ്മാടിയും ഏകാധിപതിയും ദുഷ്പ്രഭുത്വത്തിന്റെ വക്താവുമായിരുന്ന യസീദിനെതിരിൽ ഹുസൈൻ() നടത്തിയ ധീരോദാത്തമായ വിപ്ളവമായിരുന്നു കർബല എന്നാണ്‌ നുണയൻമാരായ ശിയാ ചരിത്രകാരൻമാർ പ്രചരിപ്പിച്ചത്‌. ഇസ്ലാമിക ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത്‌ വാക്വിദി, യഅ​‍്ക്വൂബി, മസ്ഊദി തുടങ്ങിയ ശിയാക്കളും ശിയാ നിവേദകൻമാരുമായത്‌ കൊണ്ട്‌ പിന്നീട്‌ വന്ന സുന്നീ ചരിത്ര ഗ്രന്ഥങ്ങളിലും, അല്ലാഹുവും റസൂലും വാഴ്ത്തിപ്പറഞ്ഞ മാനവ ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃകാ വ്യക്തിത്വങ്ങളായ സ്വഹാബികളെ ചതിയൻമാരും വഞ്ചകൻമാരും പ്രവാചക കുടുംബത്തിന്റെ അന്ധകരുമായി ചിത്രീകരിക്കുന്ന ചരിത്ര നിവേദനങ്ങൾ ഇടംപിടിച്ചു.
തലമുറകളായി ഇത്തരം വ്യാജ ചരിത്രങ്ങൾ സമൂഹ മനസ്സിൽ ഇടംപിടിച്ചത്‌, ഉത്തമ നൂറ്റാണ്ടിലെ മാതൃകാ വ്യക്തിത്വങ്ങളായ മഹത്തുക്കളെ തേജോവധം ചെയ്യാനും അപഹസിക്കാനും കാരണമായി. ചരിത്ര നിവേദനങ്ങളുടെ ശരിതെറ്റുകൾ ഗവേഷണം നടത്താനും യാഥാർത്ഥ്യം പുറത്ത്‌ കൊണ്ടുവരുവാനുമുള്ള ശ്രമങ്ങൾ പലപ്പോഴുമുണ്ടായെങ്കിലും കള്ളക്കഥകൾ പ്രചരിപ്പിക്കാനുള്ള ശിയാ മിടുക്ക്‌ കാരണം യാഥാർത്ഥ്യം തിരിച്ചറിയാൻ സാധാരണക്കാർക്കായില്ല. കർബല ദുരന്തത്തിന്റെ പാപഭാരം യസീദിന്റെ പിരടിയിൽ കെട്ടിവെക്കുന്നത്‌ കൊണ്ട്‌ ശിയാക്കൾ കാണുന്ന നേട്ടങ്ങൾ പലതാണ്‌. ഒന്ന്‌, യസീദിനെ അധികാരത്തിലേറ്റിയ സ്വഹാബികളെയും സുന്നീ സമൂഹത്തെയും പ്രവാചക കുടുംബത്തിന്റെ വിരോധികളും കൊലയാളികളുമാക്കി ചിത്രീകരിക്കാം. രണ്ട്‌, ഹുസൈൻ()വിന്റെ
4,May2017

അലി ശരീഅ‌ത്തി ഇസ്‌ലാമിക ചിന്തകനോ?

പല ഇസ്‌ലാമിക എഴുത്തുകാരും ബുദ്ധിജീവികളും അങ്ങേയറ്റം വഞ്ചിതരായ ഒരു വ്യക്തിത്വമാണ് അലിശരീ‌അത്തിയുടെത്. സുന്നി ശി‌ഈ ഐക്യത്തിന്ന് വേണ്ടി വാദിക്കുന്ന ചിന്തകനാണ് ശരീ‌അത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ശരീ‌അത്തി ചിന്തകളാണ് വിലായത്തുൽ ഫഖീഹി എന്ന ശി‌യാ രാഷ്ട്രീയ ചിന്തയെ പരിപോഷിപ്പിച്ചതെന്ന കാര്യം പലർക്കുമറിയില്ല. മുസ്‌ലിം രാഷ്ട്രങ്ങളുടെ സമാധാനം തകർത്ത വിനാശകരമായ ശി‌ഈ ഭീകരതയുടെ വിഷബീജങ്ങളടങ്ങിയ ആദർശമാണതെന്നത് നാം അറിയേണ്ടതാണ്. ശിയാ ഭീകര ചിന്തക്ക് ദാർശനിക മാനം നൽകുന്നതിൽ ശരീ‌അത്തി ഒരു അളവോളം വിജയിച്ചു എന്ന് വേണം പറയാൻ. ശിയാ ചിന്തകൾ  പരിമിത വൃത്തത്തിൽ നിന്നും അറബി ഇസ്‌ലാമിക പരിസരത്ത് പ്രചരിക്കുന്നത് ശരീ‌അത്തിൻ കൃതികൾക്ക് വലിയ പങ്കുണ്ട്. അറബികളെ ആശയക്കുഴപ്പത്തിലാക്കാൻ സഫവി ശി‌ഈസവും അലവി ശി‌ഈസവും പ്രതിദ്വന്തങ്ങളാണെന്ന് തട്ടിവിടുകയും അലവി ശി‌ഈസവും സഫവി ശി‌ഈസവും അതി സൗന്ദര്യവും അതിവൈര്യൂപ്യവും തമ്മിലുള്ള അകലമുണ്ടെന്ന തിസീസ് സമർപ്പിക്കുകയും ചെയ്ത അലി ശരീ‌അത്തി അലവി ശി‌യാ പദ്ധതി ശിയായിസത്തിന്റെ ആന്തരിക സംസ്കരണം ലക്ഷ്യം വെച്ചുള്ളതാണെങ്കിലും ആദ്യന്തികമായി ശിഇസത്തെ അവതരിപ്പിക്കുക എന്ന അപകടം ശരീ‌അത്ത് കൃതികളിൽ പതിയിരിക്കുന്നുണ്ട്. അഥവാ മുഹമ്മദിയ സുന്നത്തിനെതിരിൽ ശിയായിസം എന്ന
29,Apr2017

ഒരു ‘ശാഫീ സുന്നി‘യുടെ ശി‌ഈ അപാരത

മുകളിൽ കൊടുത്ത കത്ത് 1990കളിൽ സിമിയെ ശിയാവത്കരിക്കുക എന്ന അജണ്ടയോടെ അതിൽ കയറിക്കൂടുകയും പിന്നീട് അതിന്റെ അദ്ധ്യക്ഷനാവുകയും ചെയ്ത മാന്യദേഹത്തിന്റേതാണ്. കാനഡയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രോ ശി‌ഈ പ്രസിദ്ധീകരണമായ ക്രസന്റ് ഇന്റർനാഷണൽ എന്ന ദ്വൈവാരികയുടെ 2000 ജൂലൈ 1-15 ലക്കത്തിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമും ജനാധിപത്യവും എന്ന തലക്കെട്ടിൽ പ്രസ്തുത പത്രത്തിന്റെ മുൻ ലക്കത്തിൽ വന്ന ലേഖനത്തെ വിലയിരുത്തിക്കൊണ്ട് ജനാധിപത്യ വ്യവസ്ഥിതിയുടെ
21,Apr2017

ശിആയിസം -ഇസ്‌ലാം ഒരു ദാർശനിക വിശകലനം

ശിആയിസം -ഇസ്‌ലാം  
ഒരു ദാർശനിക വിശകലനം 

 ഡോ. ടി.കെ.യൂസുഫ്‌ 

ഉളളടക്കം

1.  ശിയാക്കൾ : ഉത്ഭവവും വളർച്ചയും
2.  സുന്നികൾ ആര്‌?
3.  ശിആയിസത്തിന്റെ താഴ്‌ വേരുകൾ
4.  ഇറാനിൽ ശിയാക്കളുടെ വളർച്ച.
5.  സുന്നീ വിശ്വാസ പ്രമാണങ്ങൾ
6.  ശിയാക്കളുടെ വ്യാജ ഹദീസുകൾ
7.  ശിയാക്കളുടെ വിശ്വാസ വ്യതിയാനങ്ങൾ
8.  ശിആക്കളിലെ വിഭാഗങ്ങൾ
9.  ശിയാക്കളും ഖുർആനും
10.  ഫാതിമയുടെ മുസ്‌ഹഫ്
11.  ഇമാമുകളുടെ അമാനുഷികതകൾ
12.   മഹ്ദിയുടെ പുനർജന്മം



*ആമുഖം* 


മുസ്‌ലിംകളിൽ ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ സുന്നികൾ എന്നിങ്ങനെയാണ്‌ തരം തിരിക്കാറുളളത്‌. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത്‌ ഈ രണ്ട്‌  വിഭാഗങ്ങൾ രുപം കൊളളുകയോ അവർക്കിടയിലെ ഭിന്നിപ്പ്‌ വലുതാക്കാനുളള ശത്രുക്കളുടെ  തന്ത്രങ്ങൾ വിലപ്പോകുകയോ ചെയ്തിരുന്നില്ല. പ്രവാചകന്റെ വിയോഗാനന്തരം ഖിലാഫത്ത്‌ നബി കുടുംബത്തിന്‌ മാത്രം അർഹതപ്പെട്ടതാണ്‌ എന്ന വാദഗതിയോട്‌ കൂടി രംഗത്ത്‌ വരികയും ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക്‌ തികച്ചും എതിരായ വിശ്വാസങ്ങൾ വെച്ചു പുലർത്തുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ ശിയാക്കൾ. ഇക്കൂട്ടരിൽ പലരും മുസ്‌ലിം നാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും അവർക്ക്‌ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. തന്നെയുമല്ല അവരുടെ വിശ്വാസ പ്രമാണങ്ങൾ വിചിത്രവും സങ്കീർണ്ണവും ഖുർആനിനും സുന്നത്തിനും കടകവിരുദ്ധവുമാണ്‌. മുസ്‌ലിം സമുദായത്തെ തൗഹീദിൽ നിന്ന്‌ വ്യതിചലിപ്പിച്ചതിൽ ശിആ വിഭാഗങ്ങൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌.

21,Apr2017

ജമാ‌അത്തിലെ ഇറാൻ ഭക്തൻ ശൈഖിന്റെ ശിയാ പ്രേമം



21,Apr2017

ഇറാനിലെ സുന്നി പീഡനം



21,Apr2017

ഇറാനിലെ സുന്നി പീഡനം (2)


21,Apr2017

ഇറാനിലെ സുന്നി സമൂഹത്തിന്റെ ദുരവസ്ഥകളുടെ ചില നഖചിത്രങ്ങൾ



4,Mar2017

സ്വഹാബത്തിനെ ശപിക്കുന്നവർ ഉലമാ സമ്മേളനത്തിലെ മുഖ്യാതിഥി?!

മുസ്‌ലിം ലോകത്താകമാനം പല തരത്തിലുള്ള മത നിരാസ ചിന്തകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം യുക്തിക്കനുസരിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നവർ. സഹാബികളെ നിന്ദിക്കുന്നവരും തള്ളിപ്പറയുന്നവരും. ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമാണിക ഗ്രന്ഥങ്ങളെയും ഹദീസിനെയും പുച്ഛിക്കുന്നവർ യുക്തിവാദവും തത്വചിന്തയും മതപ്രമാണമാക്കുന്നവർ സുന്നി ലേബലിൽ ശിയാ ചിന്ത പ്രചരിപ്പിക്കുന്നവർ. പത്രങ്ങളിലും
മാധ്യമങ്ങളിലും തങ്ങളുടെ വിഷലിപ്തമായ ചിന്തകളുമായി നിറഞ്ഞാടുകയാണ് ഇത്തരക്കാർ. അറബ് ലോകത്ത് ലിബറൽ - ശീഈ - ഹദീസ് നിഷേധ സ്വതന്ത്രചിന്താവക്താക്കളാണ് ഫഹ്മീ ഹുവൈദി, താരിഖ് സുവൈദാൻ, ഹസൻ ഹനഫി, ഹസൻ തുറാബി അദ്നാൻ ഇബ്രാഹീം, സഅ്ദ് അൽഹിലാലി, ഇബ്രാഹീം ഈസാ, ഹസൻ ഫർആൻ മാലികി, അലി ജിഫ്രി അലി ജുംഅ തുടങ്ങിയവർ ഈ പട്ടിക വളരെ നീണ്ടതാണ്. ഈ ഗണത്തിൽ അവസാനമായി രംഗത്ത് വന്നയാളാണ് ഇറാഖി സ്വദേശി അഹ്മദ് അൽ കുബൈസി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഓന്തിനെ പോലെ നിറം മാറിക്കൊണ്ടിരുന്ന ഇയാൾ ആദ്യഘട്ടത്തിൽ സദ്ദാമിനെ പിന്തുണക്കുകയും പിന്നീട് അമേരിക്കൻ അധിനിവേശാനന്തരം ശീഈ ഭരണകൂടത്തോടൊട്ടി നിൽക്കുകയും സുന്നികളെ പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഏത് വൃത്തികേട് വിളിച്ചു പറയാനും ഇയാൾക്ക് യാതൊരു മടിയുമില്ല. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ യു.എ.ഇ.യിൽ അഭയം തേടേണ്ടി വന്ന കക്ഷി ഇപ്പോൾ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് നാടുകടത്തൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
24,Feb2017

സമസ്തയുടെ ശിഈ ബന്ധം സ്വന്തം പ്രസിദ്ധീകരണങ്ങളിൽ

ഗദീർഖും അനുസ്‌മരണം ശിയാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മത ആഘോഷമാണ്. ഹജ്ജത്തുൽ വിദാഇനു ശേഷം മക്കയുടെ അടുത്തുള്ള ഗദീർഖുമിൽ വെച്ച് നബി(സ) നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ്, അലിയാണ് നബി(സ)യുടെ യദാർത്ഥ പിൻഗാമിയെന്ന ശിയാ വാദത്തിന് തെളിവായി അവർ അവതരിപ്പിക്കുന്നത്. എന്നാൽ പ്രബലമായ ഹദീസുകളിൽ പ്രസ്തുത പരാമർശങ്ങൾ കാണാൻ സാധിക്കില്ല. അവ ദുർബലവും വ്യാജവുമാണെന്ന് ഹദീസ് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇറാൻ ഗവണ്മെന്റ് പ്രസ്തുത ആഘോഷം വർഷംതോറും ഗംഭീരമായി നടത്താറുണ്ട്. 2013ൽ ഇറാനിൽ നടത്തിയ പ്രസ്തുത ആഘോഷത്തിൽ സമസ്ത നേതാവ് ഡോ. ബഹാവുദ്ധീൻ കൂരിയാട് ദുർബലമായ പ്രസ്തുത പരാമർശങ്ങളുദ്ധരിച്ചുകൊണ്ട് ശിആ വാദത്തെ പിന്തുണക്കുന്നു അദ്ദേഹം നടത്തിയ ഈ പ്രഭാഷണത്തിൽ (അന്നഹ്‌ല ദ്വൈമാസിക, ഡിസബർ-ജനുവരി 2013 വാള്യം 7 ഇഷ്യു 5)

من أذرعة الملالي الإيرانية في ولاية كيرلا الهندية



اشترك رئيس جامعة دار الهدى الإسلامية بولاية كيرلا الدكتور بهاء الدين محمد الندوي في احتفالات غدير خم الشيعية التي نظمتها الحكومة الإيرانية عام 2013 وقدم هذه الورقة المذكورة أدناه التي تؤيد نظرية الشيعة في إمامة علي بن أبي طالب

إن جامعة دار الهدى صرح تعليمي للصوفية بولاية كيرلا تحت إشراف جمعية العلماء بعموم كيرلا المعروفة (samastha kerala jami’yyathul ulama) وجامعة دار الهدى تابعة لجامعة المصطفى الإيرانية - حسب تصريح صحفي أصدرته إدارة الجامعة - كبرى الجامعات الشيعية لنشر التشيع في العالم الإسلامي. ومن المستغرب أن دول العربية حكاما وشعبا تقوم بتمويل هذه الجامعة وفي مقدمتها المملكة العربية السعودية والإمارات العربية المتحدة على حساب أهل السنة ونشر العلوم الدينية في المجتمعات الأقلية المسلمة. كما قام  كثير من رجال جمعية العلماء بزيارة إيران على دعوة من الملالي الإيرانية وزار ملالي إيران المؤسسات التعليمية لهذه الجمعية من أمثال جامعة دار الهدى الإسلامية والجامعة النورية التي يتولى عمادتها الشيخ علي كوتي مسليار الأمين العام لجمعية العلماء بعموم كيرلا وهو ممن يشارك في الندوات الفقهية التي تنظمها رابطة العالم الإسلامي بمكة المكرمة. والجدير بالذكر أن هذه الجمعية باسم علماء أهل السنة تقوم باحتضان المفكر الشيعي المعروف السيد حمزة إذ يشارك في معظم منابرها ومؤتمراتها. إن هذا الرجل قد ترجم نحو ثلاثين كتابا إلى اللغة المليبارية للمفكرين الشيعيين أمثال الخميني وعلي شريعتي ومرتضى المطهري وباقر صدر وغيرهم وله علاقات وطيدة مع قادة إيران حيث خطب في البرلمان الإيراني أيام الخميني الهالك وكان الشيخ علي كوتي مسليار من المدعوين للمشاركة إلى حفلة تدشين مؤسسة الثقلين بولاية كيرلا المنبر الشيعي الأول فيها والتي أسست بتمويل من الحكومة الإيرانية عام 2012.


22,Feb2017

ഖാംനിഇയുടെ ദൂതൻ സമസ്തയുടെ സ്ഥാപനങ്ങളിൽ

ഖാംനിഇയുടെ ഇന്ത്യൻ പ്രധിനിധി ഹുജ്ജത്തുൽ ഇസ്‌ലാം അബ്ദുൽ ഹുസൈൻ മൂസവി കേരളത്തിലെ സമസ്തയുടെ സ്ഥാപനങ്ങളായ ജാമി‌അ നൂരിയ്യഃ, ദാറുൽ ഹുദ എന്നിവ സന്ദർശിച്ചപ്പോൾ അന്നഹ്‌ളയുമായി നടത്തിയ അഭിമുഖം. ചെറുശ്ശേരിയേയും ഡോ. ബഹാവുദ്ദീൻ കൂരിയാടിനെയും ശിയാ പുരോഹിതൻ ഈ ലേഖനത്തിൽ പുകഴ്‌ത്തുന്നത് കാണാം. ഫെബ്രുവരി മാർച്ച് -വാള്യം 5 ലക്കം 6

7,Jan2017

ശി‌യാ ആശയപ്രചരണം - സമന്വയ വാദം മലയാളത്തിൽ (ഭാഗം 6)

إيران برئ مما يجري في سورية !

صاحب هذه المقالة الدكتور يوسف احد القادة للجماعة الاسلامية الهندية بولاية كيرلا. ويمارس التدريس حاليا في الجامعة الاسلامية العالمية بماليزيا (IIUM) وهو ممن يروج الفكر الشيعي ومن الموالين للحكومة الايرانية والمدافعين لجرائمها في كيرلا. وهو في هذه المقاله التي كتبها في مجلة (Prabodhanam) لسان حال الجماعة الاسلامية بولاية كيرلا يقوم بتبرئة ايران من الجرائم التي إرتكبتها في حق السنة في سوريا والعراق. كما يتهم الدول العربية ويحمل عليهم مسؤولية مايجري في الشرق الأوسط من الجرائم والانتهاكات والإبادة الطائفية.




7,Jan2017

ഇറാൻ ഇസ്റയേൽ അമേരിക്കൻ രഹസ്യ ബാന്ധവം

"വഞ്ചനാത്മക കൂട്ടുകെട്ട്,. ഇറാൻ ഇസ്റയേലി അമേരിക്കൻ രഹസ്യ ബന്ധങ്ങൾ" ഏതെങ്കിലും ഗൂഢാലോചനാ സിദ്ധാന്തക്കാരനായ അറബി എഴുത്ത് കാരന്റെ ഭ്രാന്തൻ ജല്പനങ്ങളല്ല; പ്രത്യുത ഏതെങ്കിലും 'വഹാബി'കൾ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടുമല്ല മേലുദ്ധരിച്ച ശീർഷകം. അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിലെ ഇന്റർ നാഷണൽ റിലേഷൻസ് വിഭാഗത്തിലെ അദ്ധ്യാപകനും ഇറാനി വംശജനും പാഴ്‌സി വിശ്വാസിയുമായ ട്രിറ്റാ പാർസി എഴുതിയ ഗവേഷണ പഠനമാണിത്.
ഇന്റർ നാഷണൽ റിലേഷനിലും സാമ്പത്തിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദ ധാരിയായ പാർസി ഇറാൻ ഇസ്റയേലി ബന്ധങ്ങളെക്കുറച്ച് നടത്തിയ ഗവേഷണ പ്രബന്ധത്തിന് ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇറാൻ ഇസ്റയേൽ അമേരിക്കൻ ബന്ധങ്ങളുടെ സൂക്ഷ്‌മമായ വിശദാംശങ്ങൾ ആദ്യമായി അനാവരണം ചെയ്യുന്ന ഗ്രന്ഥമെന്ന നിലയിൽ  ഏറെ സവിശേഷത അർഹിക്കുന്ന ഗ്രന്ഥമാണിത്.
4,Jan2017

ശൈഖ് ജീലാനി (റ) : അഹ്‌ലുസ്സുന്നയുടെ നായകന്‍....

സുല്‍താനുല്‍ ഔലിയ ഉമ്മ വഴിക്കും ഉപ്പ വഴിക്കും സയ്യിദ് ആണ്. (“സയ്യിദ് അവര്‍ തായും ബാവയും ആണോവര്‍”- തായ്= മാതാവ്; മറ്റു പദങ്ങള്‍: തായ് വേര് , താവഴി) ഹസനിയാണ്, ഹുസൈനിയാണ്.. ഖുതുബാണ്.. എന്നിട്ടും അദ്ദേഹത്തെ ആദരിക്കാനോ പ്രകീര്‍ത്തിക്കാനോ അഹ്ലുല്ബൈത്ത് മഖ്ബറകളെ ഹറമുകള്‍ പോലെ പരിഗണിക്കുന്നവരായിട്ടുപോലും അവരുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ പോലുമോ ശിയാക്കള്‍ തയ്യാറല്ല.. കാരണം ഒന്ന് മാത്രം, അദ്ദേഹം വലിയൊരു ‘അപരാധം’ ചെയ്തുപോയി; സുന്നിയായിപ്പോയി! അദ്ദേഹത്തിന്‍റെ ആളുകള്‍ എന്ന് പറഞ്ഞുനടക്കുന്ന സൂപ്പി സുന്നിയല്ല, ഖുമൈനികളെ തലോടുന്ന അഴകൊഴമ്പന്‍ സുന്നിയുമല്ല, ആദര്‍ശബോധമുള്ള ഒറിജിനല്‍ സുന്നി.. റാഫിദികളെയും ശിയാക്കളെയും കശക്കിഎറിഞ്ഞ വിട്ടുവീഴ്ചയില്ലാത്ത സുന്നി..

2,Jan2017

സുന്നി ഉന്മൂലനം; ബശ്ശാർ 2011 ൽ തന്നെ പ്രഖ്യാപിച്ചു

ഇറാഖി, ലബനാനി സിറിയൻ സൈനിക മേധാവികളുമായി ബശ്ശാർ അൽ അസദ് 2011 മാർച്ച് മാസം നടത്തിയ രഹസ്യ സൈനിക യോഗത്തിൽ സിറിയയിൽ നടക്കുന്ന സുന്നി വംശീയ ഉന്മൂലനത്തെക്കുറിച്ച് തീരുമാനിച്ചിരുന്നതായി പ്രമുഖ അറബി ചരിത്രകാരൻ ബശീർ നാഫിഅ് പ്രസ്താവിച്ചു.

സിറിയൻ ഏകാധിപതി ബശ്ശാർ ദമസ്‌കസിലെ വിളിച്ച ചേർത്ത യോഗത്തിൽ, ലബനാനിലെ ശിയാ ഭീകര സംഘടന ഹി‌സ്ബുല്ലയുടെ മേധാവി ഇറാൻ വിപ്ലവ ഗാർഡിന്റെ തലവനും, അലപ്പോ മുസ്ലിംകളെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്കിയ ജനറൽ ഖാസിം സുലൈമാനി, ഇറാഖ് ദേശീയ സുരക്ഷാ മന്ത്രി, ബശ്ശാറിന്റെ സഹോദരൻ മാഹിർ അൽ അസദ് എന്നിവർ പങ്കെടുത്തിരുന്നു. ‘40 വർഷക്കാലം എഴുന്നേല്ക്കാൻ കഴിയാത്തവിധം അവരെ (സുന്നികളെ) നാം ഒതുക്കി ഹുമായിൽ (1982 ലെ ഉഖ്‌വനികളെ നശിപ്പിക്കാൻ വേണ്ടി ഹുമാ നഗരത്തെ ബോംബിട്ടു തകർത്ത ഹാഫിസുൽ അസദിന്റെ ക്രൂര കൃത്യത്തെയാണ് ബശ്ശർ സൂചിപ്പിക്കുന്നത്) ഇനി നൂറ് വർഷം അവരെ മിണ്ടാതാക്കുന്നവിധം നാമവരെ പാഠം പഠിപ്പിക്കും.’ എന്ന് പ്രസ്തുത യോഗത്തിൽ  ബശ്ശാർ പറഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു. സിറിയൻ ജനതയെ സുന്നി വിമതരെന്നും ശിഈ സമാധാന കാംഷികളെന്നും രണ്ടായി വിഭജിച്ച് ജനകീയ സമരത്തെ  നേരിടുന്ന ബശ്ശാറിന്റെ വംശീയ രാഷ്ട്രീയ തന്ത്രത്തെയാണിത് സൂചിപ്പിക്കുന്നത്. സുന്നികളെ നശിപ്പിക്കാൻ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, ലബനൻ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്ന് ലക്ഷത്തിൽപരം ചാവേറുകളേയും ഇറാൻ വിപ്ലവഗാർഡിലെ പതിനായിരങ്ങളെയും അണി നിരത്തി പോരാടിയിട്ടും പരാജയം നുണഞ്ഞതുകൊണ്ടണ് റഷ്യൻ സഹായം തേടേണ്ടി വന്നത്. അലപ്പോയുടെ തകർച്ചയോടെ സിറിയൻ വിപ്ലവം അവസാനിക്കുന്നത് മേഖലയെ ഒന്നാകെ ബാധിക്കുന്ന ദുരന്തത്തിലേക്ക് നയിക്കുമന്ന് അദ്ദേഹം നിരീക്ഷിച്ചു.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal