} -->
26,Jul2018

സഹാബികൾ ശിയാ വീക്ഷണത്തിൽ


സഹാബികൾ ശിയാ വീക്ഷണത്തിൽ


അബ്ദുറഹ്മാൻ ആദൃശേരി


അന്ത്യപ്രവാചകനായി അല്ലാഹു നമ്മുടെ നബിയെ തെരഞ്ഞെടുത്തതുപോലെ നബി തിരുമേനിയുടെ സഹചരന്മാരായി അവിടുത്തെ സഹാബത്തിനെയും തിരഞ്ഞെടുത്തു. അല്ലാഹു ഖുര്ആതനിൽ അവരെ വാഴ്ത്തി പറയുകയും അവരെ പിന്പഞറ്റാൻ ആഹ്വാനം ചെയ്യുകയും, അവര്‍ ഏറ്റവും ഉത്തമ സമൂഹമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.


Image result for ‫كربلا‬‎തിരുമേനി അവരെ പുകഴ്ത്തുകയും അവരുടെ മഹത്വങ്ങള്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. എന്റെെ തലമുറയാണ് ഉത്തമ സമുദായം എന്ന് പറഞ്ഞ തിരുദൂതര്‍, അവരെ സ്നേഹിക്കാന്‍ കല്പിനക്കുകയും അവരെ വെറുക്കുന്നതും ഭത്സിക്കുന്നതും ഏതെങ്കിലും തരത്തില്‍ അവരെ വിഷമിപ്പിക്കുന്നതും വിലക്കുകയും ചെയ്തു.

തന്റെത സഹാബത്തിന്റെെ വിഷയത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക, എന്റെ  സ്വഹാബത്തിന്റെ  കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തനിക്കു ശേഷം നിങ്ങള്‍ അവരെ വേട്ടയാടരുത്, അവരെ ആരെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ, എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണവരെ സ്നേഹിക്കുന്നത്. അവരെ ആരെങ്കിലും വെറുക്കുന്നുവോ എന്നോടു വെറുപ്പുള്ളതു കൊണ്ടാണവരെ വെറുക്കുന്നത്. അവരെ വിഷമിപ്പിക്കുന്നവര്‍ എന്നെയാണ് വിഷമിപ്പിക്കുന്നത്. എന്നെ വിഷമിപ്പിക്കുന്നവര്‍ അല്ലാഹുവിനെയാണ് ഉപദ്രവിക്കുന്നത്. അല്ലാഹുവിനെ ഉപദ്രവിക്കുന്നവനെ അവന്‍ പിടികൂടിയേക്കാം. (അഹ്മദ്)

ആദ്യകാല മുസ്ലിംകള്‍ സ്വഹാബികളെ ഇഷ്ടപ്പെടുകയും ആദരിക്കുകയും അവരുടെ മഹത്വം അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു. എല്ലാ സ്വഹാബികളും വിശ്വസ്തരാണന്നാണ് നാം വിശ്വസിക്കുന്നത്. അവരെ സ്നേഹിക്കുകയും ആദരിക്കുകയും അവര്ക്ക്  വേണ്ടി പ്രാര്ത്ഥിനക്കുകയും വേണം. അവരെ ചീത്ത വിളിക്കുന്നത് വലിയ പാതകമാണ് എന്റെട സ്വഹാബികളെ ചീത്ത വിളിക്കരുത് (ബുഖാരി) എന്ന് തിരുമേനി കല്പിാച്ചിട്ടുണ്ട്. തിരുമേനി ഇഷ്ടപ്പെട്ടവരെ നാം ഇഷ്ടപ്പെടണം. ഉല്കൃ ഷ്ടമായതിനെയല്ലാതെ അവിടുന്ന് ഇഷ്ടപ്പെടുകയില്ല. നാം ഉഹ്ദ് മലയോളം പുണ്യം ചെയ്താലും അവര്‍ ഒരു മുദ്ദോ സാഓ സദഖ ചെയ്തതിന് തുല്യമാവുകയില്ല. നാം ജീവിതകാലം മുഴുവന്‍ സദഖ ചെയ്താലും അവര്‍ സദഖയായി നല്കിോയ ഒരു കാരക്കച്ചീളിന് തുല്യമാവുകയില്ല. പ്രമാണങ്ങള്ക്ക്് വിരുദ്ധമായ ദീനില്‍ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾക്ക് നിരക്കാതെയോ അവരില്പെ്ട്ട ഒരാളെ ചീത്ത വിളിച്ചാല്‍ അത് മതനിഷേധമായി തീരുന്നതാണ്.
സ്വഹാബികള്‍ മുഴുവന്‍ കാഫിറുകളും മുര്തടദ്ദുകളുമായിട്ടുണ്ടെന്ന് പറയുന്നവര്‍ സത്യനിഷേധികളാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം, ശൈഖാനിയെ (അബൂബക്കര്‍, ഉമര്‍)ര് കാഫിറാക്കുന്നവരും മതത്തില്‍ നിന്ന് പുറത്താണെന്നാണ് പണ്ഡിതാഭിപ്രായം. കാരണം അവര്‍ സ്വര്ഗാംവകാശികളും ഉന്നത സ്ഥാനീയരുമാണെന്ന കാര്യം ഹദീസില്‍ വന്നതാണ്. വിശുദ്ധയും പതിവ്രതയുമായ മുസ്ലിംകളുടെ മാതാവ് ഹസ്രത്ത് ആഇശ(റ)യെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നവര്‍ കാഫിറുകളാണെന്ന കാര്യത്തില്‍ സംശയമില്ല; കാരണം അല്ലാഹു അവരുടെ നിരപരാധിത്വം സംശയമില്ലാത്ത വിധം വിശുദ്ധ ഖുര്ആിനില്‍ പ്രഖ്യാപിച്ചതാണ്.
ശിയാക്കള്‍ മാത്രമാണ് സഹാബത്തിന്റെര മഹത്വം അംഗീകരിക്കാത്തവര്‍, അവര്‍ സഹാബികളുടെ ചരിത്രം വികൃതമാക്കുകയും അവരുടെ ശോഭനമായ ജീവിതത്തെ തമസ്കരിക്കുകയും, അവരെ ചതിയന്മാരും വഞ്ചകന്മാരുമായി മുദ്ര കുത്തുകയും സ്വര്ഗംത കൊണ്ട് സന്തോഷവാര്ത്ത  ലഭിച്ച അവരെ കാഫിറാക്കാന്‍ ധൃഷ്ടരാവുകയും ചെയ്തു.
ശൈഖുല്‍ ഇസ്ലാം പറഞ്ഞത് എത്ര ശരിയാണ്. "രണ്ട് കാര്യത്തില്‍ ക്രൈസ്തവരും ജൂത്മാരും റാഷിദികളെക്കാള്‍ ശ്രേഷ്ഠരാണ്. നിങ്ങളുടെ മതത്തില്‍ ഏറ്റവും മഹത്വമുള്ളവര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍, ജൂതന്മാര്‍ പറഞ്ഞത് മൂസയുടെ അനുചരന്മാര്‍ എന്നായിരുന്നു, ക്രിസ്ത്യാനികളോട് ചോദിച്ചപ്പോള്‍ യേശുവിന്റെ് അപ്പോസ്തലന്മാര്‍ എന്നായിരുന്നു മറുപടി നിങ്ങളുടെ മതത്തില്‍ ഏറ്റവും നികൃഷ്ടര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ് നബിയുടെ സ്വഹാബികള്‍ എന്നായിരുന്നു ശിയാക്കളുടെ ഉത്തരം. അവര്ക്ക്  പൊറുക്കലിനെ തേടാന്‍ അല്ലാഹു കല്‍പിച്ചു. എന്നാല്‍ ശിയാക്കൾ അവരെ ചീത്ത വിളിച്ചു." (മിന്ഹാ്ജുസ്സുന്ന 1/27). ശീഇസത്തിന് വിത്തിട്ട ഇബ്നു സബഅ് തന്നെയാണ് ആദ്യമായി സ്വഹാബികളെ തെറിവിളിക്കുന്നതിനും കാഫിറാക്കുന്നതിനും തുടക്കം കുറിച്ചത്. വളരെ സമര്ത്ഥ മായി ഈ വാദം പ്രചരിപ്പിച്ചതിനാല്‍ സുന്നികളില്‍ പെട്ട പലരും വികലമാക്കപ്പെട്ട ഇസ്ലാമിക ചരിത്രത്തിന്റെര സ്വാധീനം നിമിത്തം സ്വഹാബികളെ കുറിച്ച് തെറ്റിദ്ധാരണയില്‍ അകപ്പെടാനും അവരെ അവമതിപ്പോടെ കാണാനും ഇടവന്നിട്ടുണ്ടെന്നത് വളരെ ദുഃഖകരമാണ്. ഇറാന്‍ വിപ്ലവ വിജയത്തിന് ശേഷം പ്രമാണങ്ങളെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത പലരും ചിന്താപരമായ അപഥസഞ്ചാരം കാരണം സാംസ്കാരിക ശീഇസം പലരെയും വേട്ടയാടുകയും സ്വഹാബാനിന്ദ പലരുടെ മനസിലും വേരോടുകയും ചെയ്തിട്ടുണ്ട്. യഥാര്ത്ഥ  വിശ്വാസി ഒരിക്കലും സ്വഹാബികളുടെ മഹത്വത്തില്‍ സംശയിക്കുകയില്ല. അല്ലാഹു തിരുദൂതരുടെ അനുചരന്മാരായി അല്ലാഹു തിരഞ്ഞെടുത്തവരാണവര്‍, അവര്‍ തിരുമേനിയെ സത്യപ്പെടുത്തുകയും ശക്തി പകരുകയും സഹായിക്കുകയും അദ്ദേഹം കൊണ്ടുവന്ന പ്രകാശത്തെ പിന്തുടരുകയും ചെയ്തു. അല്ലാഹുവിന്റെവ ദീനിനോടു ആത്മാര്ത്ഥ ത പുലര്ത്തിുയ അവര്‍ അതിന്റെറ സംരക്ഷണത്തിനായി ആത്മാര്പ്പതണം നടത്തിയവരായിരുന്നു. രാജ്യങ്ങള്‍ ജയിച്ചടക്കുകയും ജനങ്ങൾക്ക് സന്മാര്ഗ‍ദീപം പകരുകയും ചെയ്തു. അങ്ങനെ അല്ലാഹുവിന്റെ‍ തൃപ്തിക്കും സ്നേഹത്തിനും സ്വര്ഗുത്തിനും അര്ഹ രായി. ആളുകള്ക്ക്  വേണ്ടി അവതരിപ്പിക്കപ്പെട്ട ഉത്തമ സമൂഹമായി അല്ലാഹു അവരെ പരിചയപ്പെടുത്തി.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal