} -->
25,Jan2020

ധർമ്മ സമരത്തിലേക്കുള്ള തിരിച്ചുപോക്ക് - ഹസ്രത്ത് മുആവിയ (4)


ഹസ്രത്ത് മുആവിയ (നാല്)

ധർമ്മ സമരത്തിലേക്കുള്ള തിരിച്ചുപോക്ക്

ഹസ്രത്ത് ഉസ്മാൻ()ന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ശീഇസം എന്ന ജൂത നിർമിതിയുടെ സ്ഥാപകനായ അബ്ദുല്ലാ ഇബ്നു സബഇന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ട കലാപം കാരണം ജിഹാദീ പരിശ്രമങ്ങൾ നിലച്ചുപോയി കലാപം ഉസ്മാൻ()ന്റെ ജീവൻ അപഹരിച്ചു. പിന്നീട് വന്ന ഖലീഫമാരായ അലി()ന്റെയും ഹസൻ()ന്റെയും കാലത്ത് ശിയാക്കൾ സൃഷ്ടിച്ച അശാന്തിയും അസ്ഥിരതയും കാരണം ജിഹാദ് നിലച്ചുപോവുകയാണുണ്ടായത്. എന്നാൽ പൂർവ്വ പ്രതാപത്തോടു കൂടി ജിഹാദ് തിരിച്ചു കൊണ്ടുവരാൻ മുആവിയ()ക്ക് സാധിച്ചു. വർദ്ധിച്ച തോതിൽ നവീന സങ്കേതങ്ങൾ ഉപയോഗിച്ച് അദ്ദേഹം ജിഹാദീ രംഗം സജീവമാക്കി തന്റെ മുൻഗാമികളുടെ കാലത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി കാലോചിതമായ പരിഷ്കാരങ്ങൾ ജിഹാദീ രംഗത്ത് നടപ്പിലാക്കി. നാവികസേനാ രൂപീകരണവും നാവികയുദ്ധവും ഇതിൽ എടുത്തുപറയേണ്ടതാണ്.
          റോമിനെതിരിൽ ശൈത്യകാലത്തും ഉഷ്ണകാലത്തും നിരന്തരമായ സൈനിക നടപടികൾ തുടർന്നു കൊണ്ടിരുന്നു. ശത്രുവിനെ ശക്തി ക്ഷയിപ്പിക്കുകയായിരുന്നു ലക്ഷ്യം, അബ്ദുർറഹ്മാൻ ബിൻ ഖാലിദ് ബിൻ വലീദ്, ബുസ്റ് ഇബ്നു അർഥഅ് എന്നിവരായിരുന്നു സൈനിക നേതാക്കൾ. മാലിക് ഇബ്നു ഹുബൈ, അബ്ദുല്ലാ ഇബ്നു ഖൈസ് അൽ ഫസാരി ഫുളാല ഇബ്നു ഉബൈദ് അൽ അൻസാരി അബൂ അബ്ദിർറഹ്മാൻ അൽ ഖൈനി എന്നിവരുടെ നേതൃത്വത്തിലുള്ള ശൈത്യകാല സേന ഹി. 43ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ അടുത്ത് വരെ എത്തിച്ചേർന്നു.
          ഹി. 50ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ കര നാവികസേനകളടങ്ങുന്ന ഒരു വലിയ സൈനിക സംഘത്തെ മുആവിയ() തയ്യാറാക്കി. കരസേനയുടെ നേതൃത്വം സുഫ്യാൻ ഇബ്നു ഔഫിനും സൈന്യത്തിന്റെ പൊതു നേതൃത്വം തന്റെ മകൻ യസീദിനും നൽകി എന്നാൽ യസീദ് പ്രസ്തുത സൈന്യത്തിന്റെ കൂടെ പുറപ്പെട്ടില്ല നാവികസേനയെ നയിച്ചത് ഖുസ്റ് ബിൻ അർഥഅ് ആയിരുന്നു മുസ്ലിം സേന റോമൻ തലസ്ഥാനം ഉപരോധിച്ചെങ്കിലും ഇരുപക്ഷങ്ങൾ തമ്മിൽ നടന്ന രൂക്ഷമായ പോരാട്ടത്തിൽ മുസ്ലിംകൾക്ക് വലിയ നഷ്ടം സംഭവിക്കുകയാണുണ്ടായത്. അതറിഞ്ഞ മുആവിയ() തന്റെ മകൻ യസീദിന്റെ കീഴിൽ വലിയ സൈന്യത്തെ അങ്ങോട്ടയച്ചു. അബൂ അയ്യൂബ് അൽ അൻസാരി, അബ്ദുല്ലാഹ് ഇബ്നു ഉമർ അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്, അബ്ദുല്ല ഇബ്നു സുബൈർ, ഹുസൈൻ ഇബ്നു അലി തുടങ്ങിയ പ്രമുഖ സ്വഹാബികൾ ഉൾപ്പെട്ടതായിരുന്നു പ്രസ്തുത സൈന്യം. പ്രസ്തുത സംഘം കോൺസ്റ്റാന്റിനോപ്പിളിൽ എത്തിച്ചേർന്നതോടെ മുസ്ലിംകളുടെ ആവേശം വർദ്ധിക്കുകയും ഉപരോധം ശക്തമാവുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്ൾ ജയിച്ചടക്കാൻ സാധിച്ചില്ലെങ്കിലും റോമയെ ഭയപ്പെടുത്താൻ മുസ്ലിംകൾക്ക് സാധിച്ചു. അബൂ അയ്യൂബ് അൽ അൻസാരി, അബ്ദുൽ അസീസ് ബിൻ സറാറ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. നിരന്തരമായ  സൈനിക നീക്കങ്ങളിലൂടെ റോഡസ്, അർവാദ് ദ്വീപുകൾ പിടിച്ചടക്കി കൊണ്ടും. ബൈസന്റൈൻ സാമ്രാജ്യത്വത്തെ സമ്മർദ്ദത്തിലാക്കാൻ മുആവിയ()ക്ക് സാധിച്ചു. അർവാദ് ദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മുആവിയ() ഹിജ്റ 54-60 കാലഘട്ടങ്ങളിൽ രണ്ടാം കോൺസ്റ്റാന്റിനോപ്ൾ ഉപരോധം നടത്തിയത്. നാവികപ്പട സൈനികരെ ഈ ദ്വീപിൽ നിന്ന് കോൺസ്റ്റാന്റിനോപ്ളിലേക്ക് എത്തിക്കുകയായിരുന്നു. കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണം റോമിനെ വളരെയധികം പ്രയാസത്തിലാക്കി. അവർക്ക് വൻ നഷ്ടം വരുത്തിവെക്കാനായെങ്കിലും പൂർണമായി വിജയിക്കാൻ മുസ്ലിംകൾക്കായില്ല ചരിത്രത്തിലാദ്യമായി മുസ്ലിം നാവികസേന രൂപീകരിക്കാനായി ഹി. 54ൽ ഈജിപ്തിലെ റൗദ ദ്വീപിൽ കപ്പൽ നിർമ്മാണശാലക്ക് മുആവിയ() തുടക്കം കുറിച്ചു. മധ്യധരണ്യാഴിയിലെ ദ്വീപുകളിലേക്ക് ഇസ്ലാമിക പ്രചരണത്തിനായി പ്രബോധക സംഘങ്ങളെ പറഞ്ഞയക്കുകയും ചെയ്തു. ഹി. 48ൽ മുസ്ലിംകൾ സ്പെയിനിനടുത്തുള്ള സിസിലിയിലെത്തിച്ചേരുകയും ഫുദാല ഇബ്നുൽ അൻസാരി ജൽസ ദ്വീപ് കീഴടക്കുകയും ചെയ്തു.
18,Jan2020

മൗദൂദിയും ഖുമൈനിയും ഭായീ ഭായീ

മൗദൂദിയും ഖുമൈനിയും ഭായീ ഭായീ
ആമുഖം
കമ്മ്യൂണിസം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ പ്രസ്ഥാനം ശീഇസമായിരിക്കും. കമ്മ്യൂണിസം ഒരു നൂറ്റാണ്ടിനിടയിൽ പതിനാല് കോടി മനുഷ്യരെയാണ് കൊന്നൊടുക്കിയതെങ്കിൽ, ശീഇസം പതിനാല് നൂറ്റാണ്ട് കാലങ്ങൾക്കിടയിലാണ് ജനകോടികളെ കൊന്നൊടുക്കിയതെന്ന് മാത്രം. ശിയാക്കൾ കൊന്നത് മുസ്ലിംകളെ മാത്രമായിരുന്നെങ്കിൽ, കമ്മ്യൂണിസത്തിന്റെ തോക്കിനിരയായവരിൽ ഭൂരിഭാഗവും മുസ്ലിംകളാണ് എന്നതാണ് വ്യത്യാസം. അബ്ദുല്ലാഹിബ്നു സബഅ്, മഹാനായ ഉഥ്മാൻ()വിനെ കൊലപ്പെടുത്തി ഉത്ഘാടനം കുറിച്ച നരമേധം മുഖ്താറുസ്സഖഫി അബൂ മുസ്ലിം ഖുറാസാനി, മൈമൂൻ ഖദ്ദാഹ്, ഉബൈദുല്ല, ശാഹ് ഇസ്മായീൽ സഖഫി തുടങ്ങിയ ശിയാ ഭീകരൻമാരും ഉബൈദി, ഫാത്വിമി, ബുവൈഹി, സഫവി ഭരണകൂടങ്ങളും ഹശ്ശാശി, നുസൈരി, ക്വർമത്വി തുടങ്ങിയ ഭീകര വിഭാഗങ്ങളുമാണ് കഴിഞ്ഞ കാലങ്ങളിൽ അഹ്ലുസ്സുന്നയുടെ ഉൻമൂലനത്തിന് നേതൃത്വം നൽകിയതെങ്കിൽ, 1979 ൽ ഇറാനിൽ ക്വുമൈനിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വിപ്ലവഭരണ തുടക്കമാണ് ആഗോള തലത്തിൽ അഹ്ലുസ്സുന്നയെ ഉൻമൂലനം ചെയ്യുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഇറാക്വിലും സിറിയയിലും മാത്രം ഇരുപത് ലക്ഷത്തോളം സുന്നീ മുസ്ലിംകളെ “ഹിസ്ബുല്ല’യുടെയും ഇറാൻ ഭരണകൂടത്തിന്റെയും റഷ്യ, തുടങ്ങിയ പാശ്ചാത്യ ശക്തികളുടെയും സഹായത്തോടെ അവർ കൊന്നുകളഞ്ഞു. ഒന്നരക്കോടിയിലധികം സിറിയക്കാർ ഇപ്പോൾ അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിൽ അലഞ്ഞു കഴിയുകയാണ്. സ്വന്തം പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മറ്റുള്ളവർ സിറിയയിൽ തന്നെ പ്ലാസ്റ്റിക് ടെന്റുകളിൽ നരകിച്ച് കഴിയുകയാണ്. ഇറാക്വിലെ സ്ഥിതിഗതിയും മറിച്ചല്ല. സുന്നീ ഉൻമൂലനത്തിന് നേതൃത്വം നൽകിയ നൂരീ മാലികിയെ അധികാരത്തിലെത്തിച്ചത് ഇറാക്വിലെ ഇഖ്വാൻ കക്ഷിയായ “അൽ ഹിസ്ബുൽ ഇസ്ലാമി’യാണ്. ഇവരുടെ സഖ്യമാണ് നൂരീ മാലികിയുടെ “ഹിസ്ബു ദഅവ’യെ അമേരിക്കൻ സഹായത്തോടെ അധികാരത്തിലേറ്റിയത്. സുന്നിയായതിന്റെ പേരിൽ “ഹിസ്ബുൽ ഇസ്ലാമി’യുടെ നേതാവും ഇറാക്വ് വൈസ് പ്രസിഡന്റുമായിരുന്ന താരീക്വ് ഹാശിമിക്ക് ജീവരക്ഷാർത്ഥം നാട് വിട്ട് തുർക്കിയിൽ അഭയം തേടേണ്ടി വന്നു. എന്നിട്ടും ആഗോള തലത്തിൽ ഇഖ്വാനും ഹമാസും ഇറാൻ വിധേയത്വം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല.
ഇഖ്വാനികൾ നാസിബികളാണെങ്കിലും
18,Jan2020

തീജാനീ ത്വരീക്വത്ത്: സാമ്രാജ്യത്വ ദാസ്യത്തിന്റെ സൂഫീ മാതൃക

തീജാനീ ത്വരീക്വത്ത്: സാമ്രാജ്യത്വ ദാസ്യത്തിന്റെ സൂഫീ മാതൃക
അബ്ദുർറഹ്മാൻ ആദൃശ്ശേരി
നവീന വാദികളും ദേഹേച്ഛയെ പിന്തുടരുന്നവരും എക്കാലത്തും ഇസ്ലാമിന് കനത്ത ആഘാതം സൃഷ്ടിച്ചതായി ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ശീഇകളും സൂഫികളും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചതായി കാണാം.
അബ്ബാസീ ഖലീഫ അൽ മുസ്തഅ്സിം ബില്ലയുടെ പ്രധാനമന്ത്രി ശീഇൗ വിശ്വാസിയായിരുന്ന ഇബ്നുൽ അൽക്വമിയായിരുന്നു. ക്രൂരൻമാരായ താർത്താരികളെ വിളിച്ച് വരുത്തി ഇറാക്വിനെ ശവപ്പറമ്പാക്കിയത് ഇയാളായിരുന്നു. ഇരുപത് ലക്ഷത്തോളം മുസ്ലിംകളെയാണ് താർത്താരികൾ കൊന്നൊടുക്കിയത്. അതേ ചരിത്രമാണ് ഇറാക്വിൽ ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ശേഷം അമേരിക്ക അധികാരത്തിലേറ്റിയ നൂരി മാലികി എന്ന ശിയാ ഭരണാധികാരി മുപ്പത് ലക്ഷം സുന്നീ മുസ്ലിംകളെ കൊലപ്പെടുത്തി. അയാളുടെ ശീഇൗ പാർട്ടി “ഹിസ്ബുദ്ദഅവ’യെ സഖ്യത്തിലൂടെ അധികാരത്തിലേറ്റിയത് ഇഖ്വാൻ പാർട്ടിയായ “ഹിസ്ബുൽ ഇസ്ലാമി’യായിരുന്നു.
ഇമാം ഇബ്നു കഥീർ() ബാഗ്ദാദിന്റെ തകർച്ചയെക്കുറിച്ച് പറയുന്നത് കാണുക. “റാഫിദിയായ ഇബ്നുൽ അൽക്വമിയെ അല്ലാഹു നശിപ്പിക്കട്ടെ. മുസ്തൻസിറിന്റെ കാലത്ത് ദീർഘകാലം ഖലീഫയുടെ കൊട്ടാരത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ഇയാളെ പിന്നീട് ഖലീഫ മുസ്തഅ്സിം മന്ത്രിയായി നിശ്ചയിച്ചു. അയാൾ പ്രമാണിയും സാഹിത്യകാരനുമായിരുന്നുവെങ്കിലും സത്യസന്ധനായിരുന്നില്ല. നീചനായ ശീഇയായിരുന്നു. ഇസ്ലാമിനോടും മുസ്ലിംകളോടും ഉള്ളിൽ കടുത്ത പക വെച്ചു പുലർത്തിയിരുന്നു. തനിക്ക് മുമ്പ് ഒരു മന്ത്രിക്കും ലഭിക്കാത്ത ആദരവും പ്രശസ്തിയും ഇയാൾക്ക് ലഭിച്ചു. മുസ്ലിംകൾക്കെതിരിൽ “ഹൂലാക്കുഖാന്റെ’ കക്ഷികളോട് ഇയാൾ സഖ്യം ചേർന്നു. അവർ തക്കം പാർത്തു ഇറാക്വിലെത്തി. പിന്നീട് അവരുടെ വാഴ്ച്ചക്കാലത്ത് നിന്ദ്യതയും നാശവും സംഭവിച്ചു. അല്ലാഹു പവിത്രത കൽപ്പിച്ച ജീവനും അഭിമാനത്തിനും അവർണനീയമാം വിധം ധ്വംസിക്കപ്പെട്ടു.’’ (അൽ ബിദായ വന്നിഹായ 17/379).
ശീഇകൾ മുസ്ലിംകൾക്കെതിരിൽ ശത്രുക്കളോടൊപ്പം ചേർന്ന് അവരെ ഒറ്റിക്കൊടുത്ത സംഭവങ്ങൾ നിരവധിയാണ്. ലേഖനദൈർഘ്യം ഭയന്ന് അതിവിടെ പരാമർശിക്കുന്നില്ല. പലപ്പോഴും സാമ്രാജ്യത്വ ശക്തികൾക്ക് ദാസ്യവേല ചെയ്യുകയും മുസ്ലിംകൾക്കെതിരിൽ അവരെ സഹായിക്കുകയും ചെയ്ത ചരിത്രം സൂഫികൾക്കുണ്ട്. അവരുടെ ദല്ലാൾ പണിയിലൂടെ പല മുസ്ലിം രാഷ്ട്രങ്ങളും സാമ്രാജ്യത്വ ശക്തികൾക്ക് അധിനിവേശപ്പെടുത്താൻ സാധിച്ചു. ആഫ്രിക്കയിലെ ഫ്രഞ്ച് അധിനിവേശത്തിന് ചുക്കാൻ പിടിച്ച ഫിലിപ്പ് ഫോണ്ടാസ് പറയുന്നത് കാണുക.
“ആഫ്രിക്കയിലെ ഭരണനിർവ്വഹണരംഗത്തെ നമ്മുടെ മേധാവികളും സൈനികരും ത്വരീക്വത്ത് പ്രവർത്തനങ്ങൾക്ക് ശക്തി പകരേണ്ടതുണ്ട്. കാരണം, ഫ്രഞ്ച് അധികൃതരോട് ഏറ്റവുമധികം വിധേയത്വം പുലർത്തിയിരുന്നവർ അവരായിരുന്നു. മറ്റു മത വിഭാഗങ്ങളുടെ ആത്മീയ നേതൃത്വത്തേക്കാൾ നല്ല ഗ്രാഹ്യതയും ചിട്ടയായ പ്രവർത്തനങ്ങളും നടത്തുന്നത് അവരാണ്.’’ (അൽ ഇസ്തിഅ്മാറുൽ ഫറൻ ഫീ അഫ്രീബിയ്യ അസ്സൗദാഅ് 52).
ഫ്രഞ്ചുകാരോട് വിധേയത്വം പുലർത്തിയവരെക്കുറിച്ച് “ആധുനിക അറബ് ചരിത്രം’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക.
12,Jan2020

ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളോട്

ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളോട്
ശൈഖ് മുഹമ്മദ് സഇൗദ് റസ്ലാൻ
വിവർത്തനം: ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി

സർവ്വ സ്തുതിയും അല്ലാഹുവിന് മാത്രം. അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളും അവന്റെ തിരുദൂതർക്ക് മേൽ വർഷിക്കട്ടെ. ഇന്ത്യയിലെ എന്റെ മുസ്ലിം സഹോദരങ്ങളോട് (അല്ലാഹു അവരെ രക്ഷിക്കുകയും ഇസ്ലാമിലും സുന്നത്തിലും ഉറപ്പിച്ചു നിർത്തുകയും സന്മാർഗ പാതയിൽ നിലനിർത്തുകയും വഴികേടുകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യട്ടെ) ഇക്കാലത്ത് ഇസ്ലാമും മുസ്ലിംകളും സത്യനിഷേധികളിൽ നിന്നും മതവിരുദ്ധരിൽ നിന്നും ചരിത്രത്തിൽ മുമ്പൊന്നുമില്ലാത്ത വിധം പരീക്ഷണങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന കാര്യം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഇസ്ലാമിനെ ആക്രമിക്കുന്ന കാര്യത്തിൽ സത്യനിഷേധികളും ബഹുദൈവ വിശ്വാസികളും ഒറ്റക്കെട്ടായിരിക്കുന്നു. അവർ പരസ്പരം അങ്കം വെട്ടുന്നവരും അന്യോന്യം നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരും കടുത്ത ശത്രുക്കളുമാണെങ്കിലും ഒരേ വില്ലിൽ നിന്നാണ് അവർ ഇസ്ലാമിനെതിരിൽ അമ്പ് കുലക്കുന്നത്. മുസ്ലിംകളോടും ഇസ്ലാമിനോടുമുള്ള ശത്രുതയിൽ അവർ ഒറ്റക്കെട്ടാണ്.
എന്നാൽ അവർ അവർക്ക് തന്നെയാണ് ഉപദ്രവം ചെയ്യുന്നത്. അവരുടെ ചതിപ്രയോഗങ്ങൾ അവർക്ക് തന്നെയാണ് വിനാശം വിതക്കുക. അല്ലാഹു പറയുന്നു:
............
“തീർച്ചയായും സത്യനിഷേധികൾ തങ്ങളുടെ സ്വത്തുക്കൾ ചിലവഴിക്കുന്നത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കാൻ വേണ്ടിയത്രെ. അവർ അത് ചിലവഴിക്കും. പിന്നീട് അതവർക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവർ കീഴക്കപ്പെടുകയും ചെയ്യും. സത്യനിഷേധികൾ നരകത്തിലേക്ക് വിളിച്ച്കൂട്ടപ്പെടുന്നതാണ്.
അല്ലാഹു നല്ലതിൽ നിന്ന് ചീത്തയെ വേർതിരിക്കാനും ചീത്തയെ ഒന്നിനുമേൽ മറ്റൊന്നായി ഒന്നിച്ച കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടർ തന്നെയാണ് നഷ്ടം പറ്റിയവർ.” (അൻഫാൽ 36,37).
ഇന്ത്യയിലെ എന്റെ മുസ്ലിം സഹോദരങ്ങളേ! (അല്ലാഹു അവരെ സംരക്ഷിക്കട്ടെ).
ഇസ്ലാമിനെ നൽകി അല്ലാഹു നിങ്ങളെ ആദരിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്തിരിക്കുന്നു. അതാണ് ഏറ്റവും മഹത്തരവും ഉന്നതവുമായ അനുഗ്രഹം. മുസ്ലിംകൾ അവരുടെ റസൂലിനെ ധിക്കരിച്ചാൽ അവർക്ക് ഹിതകരമല്ലാത്തത് സംഭവിക്കുമെന്ന് അല്ലാഹു ക്വുർആനിൽ പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അവർ സത്യവാൻമാരാകണം. പരീക്ഷണങ്ങൾക്ക് വിധേയരാവുകയും വേണം. അപ്പോൾ, റസൂലിനെ ധിക്കരിക്കുക എന്നത് ആര് ചെയ്താലും അതിന്റെ പ്രതിഫലം അവരെ ബാധിക്കുന്നതാണ്. അല്ലാഹു മാപ്പു നൽകിയവരൊഴികെ.
ഉഹ്ദ് യുദ്ധവേളയിൽ അമ്പെയ്ത്തുക്കാർ തിരുമേനിയുടെ കൽപനക്ക് വിരുദ്ധം പ്രവർത്തിച്ചപ്പോൾ നബിക്കും സ്വഹാബികൾക്കും പല പ്രയാസങ്ങളും നേരിടേണ്ടി വന്നു. തിരുമേനിയുടെ പല്ല് പൊട്ടിപ്പോവുകയും ശരീരത്തിൽ മുറിവേൽക്കുകയും ശിരോകവചത്തിന്റെ കൊളുത്ത് തട്ടി തിരുവദനത്തിൽ മുറിവേൽക്കുകയും ചെയ്തു. സ്വഹാബികളിൽ എഴുപത് പേർ രക്തസാക്ഷികളായി. പലർക്കും മുറിവേറ്റു. അവർക്ക് ദുരിതങ്ങളേറ്റു. അതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കുക:
............
“നിങ്ങൾക്ക് ഒരുവിപത്ത് (ഉഹ്ദിൽ) നേരിട്ടപ്പോൾ അതിന്റെ ഇരട്ടി നിങ്ങൾ ശത്രുക്കൾക്ക് (ബദ്റിൽ) വരുത്തി വെച്ചിട്ടുണ്ടായിരുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചുവെന്നവർ ചോദിക്കുന്നു. ഇതു നിങ്ങളുടെ ചെയ്തികൾ കൊണ്ട് തന്നെയാണെന്ന് പറയുക. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.” (ആലു ഇംറാൻ 165).
പ്രവാചകന്മാർക്ക് ശേഷം ഭൂമിയിൽ ഏറ്റവും ഉൽകൃഷ്ടരായ ജനതയോട് ഇത് നിങ്ങൾ വരുത്തിവെച്ചതാണന്ന് പറഞ്ഞ അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക.
മുസ്ലിംകൾക്ക് നിന്ദ്യത വരുത്തിവെക്കാനിടയാക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നബി തിരുമേനി മുന്നറിയിപ്പ് നൽകിയത് ഇപ്രകാരം:
“നിങ്ങൾ സൂത്രത്തിൽ പലിശയിടപാട് നടത്തുകയും പശുവിന്റെ വാല് പിടിക്കുകയും (കൃഷിപ്പണിക്ക്) കൃഷി കൊണ്ട് തൃപ്തിപ്പെടുകയും ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യതയെ വരുത്തുന്നതാണ്. പിന്നീട് നിങ്ങൾ ദീനിലേക്ക് മടങ്ങിയാലല്ലാതെ അല്ലാഹു ആ നിന്ദ്യത നിങ്ങളിൽ നിന്നും ഒഴിവാക്കുകയില്ല.
സഹോദരങ്ങളേ! നാം നമ്മുടെ രക്ഷിതാവിനെ അനുസരിക്കാതെ നന്മ ചെയ്തും തിന്മ വെടിഞ്ഞും ദീനിനെ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കാതെ ശത്രുക്കൾക്കെതിരിൽ വിജയം വരിക്കാൻ നമ്മുക്കാവില്ല.
സഹോദരങ്ങളേ! അല്ലാഹു അവന്റെ ദൂതനെ സന്മാർഗവും സത്യദീനുമായി നിയോഗിച്ചു. തൗഹീദും സുന്നത്തും ഉപകാരപ്രദമായ അറിവുകളും ഉൽകൃഷ്ടമായ കർമ്മങ്ങളും അദ്ദേഹം കൊണ്ടുവന്നു. എെക്യത്തിലേക്കും രഞ്ജിപ്പിലേക്കും ക്ഷണിക്കാനാണവർ നിയോഗിക്കപ്പെട്ടത്. ഭിന്നിപ്പിലേക്കും ഛിദ്രതയിലേക്കും നയിക്കാനല്ല. മുസ്ലിംകൾ ഭിന്നിക്കുന്നത് അവരുടെ ശക്തി ക്ഷയിപ്പിക്കുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ മുഖ്യമായതാണ്. അല്ലാഹു പറയുന്നു:
............
“നിങ്ങൾ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിക്കരുത്. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നതിനു ശേഷം നിങ്ങളുടെ മനസ്സുകൾ ഇണക്കിച്ചേർത്ത് നിങ്ങളെ സഹോദരങ്ങളാക്കിയത് അവനാണ്. ഇൗ അനുഗ്രഹത്തെ നിങ്ങൾ ഒാർക്കുക. അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു നിങ്ങൾ കഴിഞ്ഞിരുന്നത്. അവൻ നിങ്ങളെ അതിൽ നിന്ന് രക്ഷപെടുത്തി. അങ്ങനെ അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചു തരുന്നു. നിങ്ങൾ നേർമാർഗം പ്രാപിക്കുന്നതിന് വേണ്ടിയാണിത്.” (3:103).
അല്ലാഹു പറയുന്നു:
...........
“നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങൾ ഭിന്നിക്കരുത്. നിങ്ങൾ ഭിന്നിച്ചാൽ നിങ്ങളുടെ ധൈര്യവും വീര്യവും ചോർന്നുപോകും. നിങ്ങൾ ക്ഷമിക്കുക. അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്.” (8:46).
സഹോദരങ്ങളേ! തിരുമേനി തന്റെ ജനതക്ക് ദാരിദ്ര്യം ഭവിക്കുന്നതിനെയല്ല ഭയപ്പട്ടത്. മറിച്ച്, പൂർവികർക്ക് സംഭവിച്ചതുപോലെ ഭൗതിക സൗകര്യങ്ങൾ വ്യാപകമാകുന്നതിനെയാണ്. മുൻഗാമികൾ ചെയ്തത്പോലെ അത് നേടിയെടുക്കാൻ മത്സരത്തിൽ ഏർപ്പെടുന്നതിനെയാണ് അവിടുന്ന് ഭയപ്പെട്ടത്. അങ്ങനെ പൂർവികരെ ദുനിയാവ് നശിപ്പിച്ചത് പോലെ ഇവരെയും നശിപ്പിക്കുമോ എന്നവർ ഭയപ്പെട്ടു. ഇൗ സമുദായത്തെ വ്യാപകമായ പട്ടിണികൊണ്ടും വെള്ളപ്പൊക്കം കൊണ്ടും നശിപ്പിക്കുകയില്ലെന്ന് അല്ലാഹു തനിക്ക് ഉറപ്പ് നൽകിയെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്. ലോക സമൂഹം ഒന്നടങ്കം ഒന്നിച്ചു ശ്രമിച്ചാലും ശത്രുക്കൾക്ക് നിങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുവാൻ സാധിക്കുകയില്ലെന്നും.
സഹോദരങ്ങളേ! നമ്മുടെ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത് നമ്മുടെ സമൂഹത്തിനകത്ത് തന്നെയാണ്. സഅ്ദുബ്നു അബീ വക്വാസിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇങ്ങനെ കാണാം.
നബി() പറഞ്ഞു: “ഞാൻ എന്റെ റബ്ബിനോട് മൂന്നു കാര്യങ്ങൾ ആവശ്യപ്പെട്ടു. രണ്ടെണ്ണം എനിക്ക് അനുവദിച്ചു തരികയും ഒന്നിനെ നിഷേധിക്കുകയും ചെയ്തു. എന്റെ സമൂഹത്തെ പട്ടിണികൊണ്ട് നശിപ്പിക്കരുതെന്ന് ഞാൻ ആവശ്യപെട്ടു. അല്ലാഹു അത് അംഗീകരിച്ചു. അവരെ വെള്ളപ്പൊക്കം കൊണ്ട് നശിപ്പിക്കരുതെന്ന് ഞാൻ ആവശ്യപെട്ടു. അതും അല്ലാഹു അംഗീകരിച്ചു. പരസ്പരം നശിപ്പിക്കുന്നതിൽ നിന്നും അവരെ തടയുവാൻ ഞാൻ ആവശ്യപ്പെട്ടു. അല്ലാഹു അത് അംഗീകരിച്ചില്ല.
സൗബാൻ()ൽ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ ഇങ്ങനെ കാണാം. നബി() പറഞ്ഞു: “എന്റെ രക്ഷിതാവ് പറഞ്ഞു: മുഹമ്മദ്! ഞാൻ ഒരു കാര്യം വിധിച്ചാൽ അത് തള്ളപ്പെടുകയില്ല. നിന്റെ ജനതയുടെ കാര്യത്തിൽ വ്യാപകമായ പട്ടിണികൊണ്ട് അവരെ നശിപ്പിക്കുകയില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ശത്രുക്കൾക്ക് അവരുടെ മേൽ ഞാൻ ആധിപത്യം നൽകില്ലെന്നും അവർ പരസ്പരം പോരാടി അവരുടെ ശക്തി ക്ഷയിപ്പിച്ചാലല്ലാതെ. ലോകത്തുള്ളവർ എല്ലാം അവർക്കെതിരിൽ ഒന്നിച്ചാലും ശരി, അവർ പരസ്പരം പോരടിക്കാതെയും നശിപ്പിക്കാതെയും അവർ പരാജയപ്പെടുകയില്ല.
സഹോദരങ്ങളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഭിന്നിക്കരുത്. എെക്യത്തോടെ കഴിയുക. പരസ്പരം ചതിയിലേർപെടാതെ ഒന്നിച്ചു കഴിയുക. വെറുപ്പും വിദ്വേഷവുമില്ലാതെ പരസ്പരം സ്നേഹിക്കുക. തനിക്ക് ഇഷ്ടപെട്ടത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപെടാതെ ആരും വിശ്വാസിയാവുകയില്ല. മഹത്തായ കാര്യങ്ങളിൽ ഏർപ്പെടുക. തരംതാഴ്ന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. നിങ്ങൾ ബോധവും ഉൾകാഴ്ചയുമുള്ളവരാവുക. ക്വിബ്ലയെ അംഗീകരിക്കുന്ന ചിലർ തന്നെയാണ് നിങ്ങളെ പിഴുതെറിയാൻ ശ്രമിക്കുന്നതും നിങ്ങളെ നശിപ്പിക്കുവാൻ പരിശ്രമിക്കുന്നതും. നിങ്ങളുടെ മതത്തിന്റെയും ജീവന്റെയും കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക.
12,Jan2020

'ബൂസ്വൈരി' കവിയും കാവ്യവും ചില നിരീക്ഷണങ്ങൾ

 'ബൂസ്വൈരി' കവിയും കാവ്യവും ചില നിരീക്ഷണങ്ങൾ

അബ്ദുർറഹ്മാൻ ആദൃശ്ശേരി

മുസ്ലിം സമുദായത്തിൽ വലിയൊരു വിഭാഗവും നേർച്ചപ്പാട്ടായി ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന "ബുർദ' എന്ന കവിതയെക്കുറിച്ചും അതിന്റെ കർത്താവായ ബൂസൈ്വരിയെക്കുറിച്ചുമുള്ള ഹ്രസ്വമായ ഒരു ഗവേഷണ പഠനമാണ് ഇൗ ലേഖനം. കൊട്ടും കുരവയും താളമേളങ്ങളുമായി നാടു നീളെ ബുർദാ ആസ്വാദന സദസ്സുകൾ സംഘടിപ്പിക്കുന്നവരും അതിൽ കേൾവിക്കാരായി ഭക്തിപൂർവ്വം സംബന്ധിക്കുന്ന സാധാരണക്കാരും അതൊരു പുണ്യകർമ്മമായിട്ടാണ് കാണുന്നത്. എന്നാൽ, ഇൗ കവിതയിലുള്ള അതിവർണ്ണനകളോ തൗഹീദീ വിശ്വാസത്തിന് വിരുദ്ധമായ പരാമർശങ്ങളോ ഭൂരിഭാഗം ആളുകൾക്കും അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം. അത്തരം ആളുകൾക്ക് ഇൗ ലേഖനം ഒരു വഴികാട്ടിയാവുമെന്ന് പ്രത്യാശിക്കുകയാണ്. സാധാരണ കവികൾക്കുണ്ടാവാറുള്ള പല ചാപല്യങ്ങളും ഉണ്ടായിരുന്ന ഒരു സാദാ അറബിക്കവി മാത്രമായിരുന്നു ബൂസൈ്വരി എന്ന കാര്യം ലേഖകൻ സമർത്ഥിക്കുന്നുണ്ട്. ബുർദയുടെ കർത്താവായ ബൂസൈ്വരി ഒരു ഇമാമോ ആലിമോ അല്ലെന്ന് ചുരുക്കം. 
ലേഖനത്തിന്റെ അവസാന ഭാഗത്ത് പറഞ്ഞിട്ടുള്ള "ബുർദ'യെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ ലേഖകന്റെ സ്വന്തം അഭിപ്രായമാണെന്നും അൽ ഇസ്വ്ലാഹിന്റെ അഭിപ്രായമല്ലെന്നും മാന്യവായനക്കാർ മനസ്സിലാക്കുമല്ലോ. ലേഖകന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എഡിറ്റർ. 
"ബുർദ' എന്ന പ്രവാചക പ്രകീർത്തന കാവ്യത്തിന്റെ രചയിതാവായ, "ഇമാം ബൂസ്വൂരി" എന്ന് പലരും വിശേഷിപ്പിക്കുന്ന "ബൂസൈ്വരി' പലരും പ്രചരിപ്പിക്കുന്നത് പോലെ മഹാ പണ്ഡിതനും ഇമാമും മഹാ പുരുഷനുമൊക്കെയായിരുന്നോ? അതോ, കാവ്യഭാവനകൾക്കനുസരിച്ച് കണ്ടതും കേട്ടതുമെല്ലാം ആദർശം നോക്കാതെ പാടിപ്പുകഴ്ത്തുന്ന, തനിക്കിഷ്ടമില്ലാത്തതിനെയെല്ലാം നിരാകരിക്കുന്ന കേവലമൊരു കവി മാത്രമായിരുന്നോ? അദ്ദേഹത്തിന്റെ കവിതകളിൽ ഇസ്ലാമിക വിശ്വാസത്തിന്റെ സീമകൾ ലംഘിക്കപ്പെട്ടിരുന്നോ? പണ്ഡിതൻമാർ അത്തരം ആശയങ്ങളെ എതിർത്തിരുന്നോ? അദ്ദേഹത്തിന്റെ മറ്റു കാവ്യങ്ങൾ ഇത്തരം അതിശയോക്തികളിൽ നിന്ന് മുക്തമാണോ?
പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ ഏറെ പ്രസിദ്ധമാണ് ബുർദ. സൂഫികൾ അതിന് ധാരാളം വ്യാഖ്യാനങ്ങളും അതിനെ, പഞ്ചഭുജ/ഷഡ്ഭുജ കാവ്യങ്ങളായി പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രോഗശാന്തിക്കും കാര്യസാധ്യത്തിനും അനുഗ്രഹലബ്ധിക്കും ബുർദ പാരായണം ചെയ്യുന്ന പതിവ് പല സമൂഹങ്ങളിലും വ്യാപകമാണ്. അറബിയിൽ മാത്രമല്ല, പല ഭാഷകളിലും ഇതിന് ഭാഷാന്തരങ്ങളും പാഠഭേദങ്ങളുമുണ്ട്. കാവ്യപരിഭാഷകൾ വരെ പല ഭാഷകളിലും പ്രചാരത്തിലുണ്ട്. 
ഏലസ്സുകളിലും രക്ഷകളിലും ഇതിലെ വരികൾ ഉപയോഗിക്കുന്നവരുണ്ട്. ഒരു വരി മോഹാലസ്യം ബാധിച്ചവർക്കാണെങ്കിൽ, മറ്റൊന്ന് ഭാര്യാഭർതൃ തർക്ക പരിഹാരത്തിനും വേറൊരു കവിത തീപ്പിടുത്തം ബാധിക്കാതിരിക്കാനുമൊക്കെ ഉപയോഗിക്കുന്നു. ഇങ്ങനെ വെവ്വേറെ ആവശ്യങ്ങൾ നിവൃത്തിക്കാനായി ക്വുർആനിൽ നിന്നും ഹദീഥുകളിൽ നിന്നും പ്രത്യേക സൂക്തങ്ങൾ ഉപയോഗിക്കുന്ന പതിവില്ല. 
മറ്റു ചിലർ പ്രഭാതങ്ങളിലും പ്രദോഷത്തിലും വളരെ ഭക്ത്യാദര പൂർവ്വം ഇൗ കാവ്യം ഉരുവിടുന്നു. മന്ത്രങ്ങളിലും, മയ്യിത്ത് സംസ്കാര വേളകളിൽ പോലും ഇത് ഉരുവിടുന്നവരുണ്ട്. അംഗശുദ്ധി വരുത്തിയും ക്വിബ്ലക്ക് അഭിമുഖമായി ഇരുന്നും ഭക്തിയോടു കൂടിയാണ് ഇത് പലരും പാരായണം ചെയ്യുക.
ബുർദയുടെ കർത്താവ് തളർവാതം പിടിപെട്ട് ബുദ്ധിമുട്ടിയെന്നും ഇൗ കാവ്യരചനയുടെ ഫലമായി സൗഖ്യം പ്രാപിച്ചുവെന്നും ഭക്തർ പ്രചരിപ്പിക്കാറുണ്ട്. 
12,Jan2020

ഭാരതീയ സൂഫിസത്തിലെ ഹൈന്ദവ സ്വാധീനങ്ങൾ

ഭാരതീയ സൂഫിസത്തിലെ ഹൈന്ദവ സ്വാധീനങ്ങൾ

അബ്ദുർറഹ്മാൻ ആദൃശ്ശേരി
മതത്തിനകത്ത് രൂപപ്പെട്ട യുക്തിചിന്ത, ദൈവശാസ്ത്രം, സൂഫിസം എന്നീ ചിന്താധാരകൾ താബിഉകളുടെ കാലത്ത് ഇസ്ലാമിക സമൂഹം നേരിട്ട വിപത്തുകളായിരുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്വുർആനും സുന്നത്തും അവതരിപ്പിച്ച മാർഗ്ഗദർശനവും നിയമസംഹിതകളും കൊണ്ട് തൃപ്തിപ്പെടാത്തവർ ഇതിൽ ആകൃഷ്ടരായി. ശരീഅത്ത് അനുശാസിക്കുന്ന ഭൗതിക വിരക്തി(സുഹ്ദ്)ക്കപ്പുറം, കൈ്രസ്തവ-ഹൈന്ദവ-പേർഷ്യൻ ചിന്തകളിലെ സന്യാസ മൂല്യങ്ങളെ വാരിപ്പുണരാൻ സൂഫികൾ ധൃഷ്ടരായി. ഗ്രീക്ക് തത്വശാസ്ത്രം, വേദോപനിഷത്തുകളിലും ബൗദ്ധ തത്വങ്ങളിലുമുള്ള ഭാരതീയ ദർശനം, യോഗദർശനം, ഇഖ്വാനുസ്സ്വഫയുടെ മതവിരുദ്ധ തത്വശാസ്ത്ര ദർശനം, സൗരാഷ്ട്ര ചിന്തകൾ എന്നിവയിലെല്ലാം ആകൃഷ്ടരായി വഴിയറിയാതെ അവർ നട്ടം തിരിഞ്ഞു.
പിന്നീട്, സൂഫിസം ഇസ്ലാമിനകത്തെ മറ്റൊരു സ്വതന്ത്ര മതമായി വളർന്നു. അതിന് സ്വന്തമായി പ്രമാണങ്ങളും ആചാര്യൻമാരും സിദ്ധാന്തങ്ങളും സാങ്കേതിക ശബ്ദങ്ങളും നിലവിൽ വരികയും, സമുദായത്തിനുള്ളിൽ വലിയ വലിയ സ്വാധീനം കൈവരികയും ചെയ്തു. ഒരു ഭാഗത്ത് വലിയ സ്വീകാര്യത നേടിയപ്പോൾ പണ്ഡിതൻമാരുടെ ഭാഗത്ത് നിന്ന് എതിർപ്പുകളും നേരിടേണ്ടി വന്നു. പിൽക്കാലത്ത് ശക്തമായ സൂഫീ സ്വാധീനത്തിന് അടിപ്പെട്ട പണ്ഡിതൻമാർ മദ്ഹബുകൾക്കിടയിൽ ആധിപത്യം നേടിയപ്പോൾ സൂഫിസത്തിന് സാർവ്വത്രികമായ അംഗീകാരം നേടാൻ സാധിച്ചു.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal