} -->
11,Feb2020

ഇന്ത്യാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകൾ

11,Feb2020

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു



കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു

8 June 2017 | Interview
By 
അഭിമുഖം/അബ്ദുർറഹ്മാൻ ആദൃശ്ശേരി
കോട്ടക്കൽ: കേരളത്തിൽ ശീഈ മുസ്‌ലിംകളുണ്ടോ? ഇല്ലെന്നാണ്‌ സമുദായം പൊതുവിൽ മനസ്സിലാക്കി വരുന്നത്‌. കൊളോണിയൽ മലബാറിലെ കൊണ്ടോട്ടി കൈക്കാർ ശീഇകളായിരുന്നുവെന്നും അവർ വഴിയും സ്വൂഫിസത്തിന്റെ വിവിധ  കൈവഴികൾ വഴിയും കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ പല ശീഈ ആശയങ്ങളും സ്വാധീനം നേടിയിട്ടുണ്ടെന്നും ചരിത്രജ്ഞാനമുള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ അതിനപ്പുറത്ത്‌ ബോധപൂർവം തന്നെ ശീഇകൾ ആയി ജീവിക്കുകയോ ശീഇസം പ്രചരിപ്പിക്കുവാൻ വേണ്ടി അധ്വാനിക്കുകയോ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഉണ്ടോ? ഉണ്ടെന്നാണ്‌ ഫാറൂഖ്‌ റൗദതുൽ ഉലൂം അറബിക്‌ കോളജിലെ അധ്യാപകനും എഴുത്തുകാരനും ആയ അബ്ദുർറഹ്‌മാൻ ആദൃശ്ശേരി തെളിവുകൾ നിരത്തി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌.
കേരളത്തിൽ സുന്നീ മുസ്‌ലിംകൾ മാത്രമേയുള്ളൂ എന്ന സങ്കൽപം ശരിയല്ലെന്നും ആഗോള തലത്തിലുള്ള ശീഈ പദ്ധതികളുടെ ഭാഗമായി കേരള മുസ്‌ ലിംകളെ ശീഈവൽകരിക്കാനുള്ള ആസൂത്രിതമായ പരിശ്രമങ്ങൾ നടക്കുന്നുവെന്നും അതിന്റെ ഫലമായി ശീഈ വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ സുന്നികൾക്കിടയിലേക്ക്‌ നുഴഞ്ഞുകയറുക മാത്രമല്ല, പ്രതിബദ്ധതയുള്ള ശീഈ ആശയപ്രചാരകരും കറകളഞ്ഞ ശീഇകളും ഇവിടെ ജന്മം കൊള്ളുക കൂടി ചെയ്തുകൊണ്ടിരിക്കുന്നുവെന്നുമാണ്‌ ആദൃശ്ശേരിയുടെ നിരീക്ഷണം. മുജാഹിദുകളും സുന്നികളും ജമാ അത്തുകാരുമെല്ലാം ഈ വിഷയത്തിൽ കനത്ത ജാഗ്രത കൈവരിക്കണമെന്നും ഇല്ലെങ്കിൽ വളരെ പ്രത്യക്ഷമായിത്തന്നെ ശീഇസം കുറഞ്ഞ കാലത്തിനുള്ളിൽ കേരളത്തിൽ ഫണം വിടർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
? ശീഇകൾക്കെതിരായ പ്രചരണങ്ങളിൽ പ്രകോപിതരാകുന്നവരാണ്‌ കേരളത്തിലെ പല മുസ്‌ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും. സുന്നികൾ ആണ്‌ ഇവരെല്ലാം. എന്നാൽ കേരളത്തിന്റെ അന്തരീക്ഷത്തിൽ ഇത്‌ അനാവശ്യമായ ബഹളം ആണെന്നും ശീഈ-സുന്നീ ഐക്യമാണ്‌ കാലഘട്ടത്തിന്റെ ആവശ്യമെന്നും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രത്തെയാണ് ശീഈ/ഇറാൻ വിരുദ്ധ ലേഖനങ്ങളും പ്രഭാഷണങ്ങളും വിജയിപ്പിക്കുന്നത്‌ എന്നും അവർ വാദിക്കുന്നു. എന്താണ്‌ താങ്കൾക്ക്‌ പറയാനുള്ളത്‌?
-കാര്യങ്ങൾ മനസ്സിലാക്കാതെയാണ്‌ അവർ സംസാരിക്കുന്നത്‌. സുന്നീ-ശീഈ ഐക്യത്തിന്റെ ബാനർ ഉയർത്തി സുന്നികളെ ഉറക്കിക്കിടത്തുകയും വളരെ രഹസ്യമായി സുന്നീ വിരുദ്ധ ഗൂഡാലോചനകൾ നടത്തുകയും ചെയ്യുകയാണ്‌ ശീഅ നേതാക്കാളുടെ എക്കാലത്തെയും രീതി. വിപ്ലവാനന്തര ഇറാൻ ചെയ്തതും അതുതന്നെയാണ്‌. ഇസ്‌ലാമിന്റെ മേൽവിലാസത്തിൽ നടന്ന രാഷ്ട്രീയ വിപ്ലവം എന്ന നിലയിൽ സുന്നീ ഇസ്‌ലാമിസ്റ്റുകൾ  അന്ധമായി അതിനെ പിന്തുണച്ച്‌ വിഡ്ഢികൾ ആവുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇഖ്‌വാൻ ലൈനിലുള്ള പലർക്കും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇത്‌ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്‌. കുവൈത്തിലെ ഇഖ്‌വാനികൾ കഴിഞ്ഞ അഞ്ചാറു വർഷക്കാലമായി കടുത്ത രീതിയിൽ ശീഈ വിമർശകരും ഇറാൻ വിരുദ്ധരുമാണ്‌.   അവരുടെ മുജ്തമഅ് വാരികയിൽ ഈ കാലയളവിൽ വന്ന ലേഖനങ്ങൾ എന്നെപ്പോലുള്ളവരെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ആദ്യം ഇറാൻ അനുകൂലികളായിരുന്ന അവർ പിന്നീട്‌ കുവൈത്തിലെ ശീഇകളിൽ നിന്നുണ്ടായ ദുരനുഭവങ്ങളിൽ നിന്നും സിറിയയിലും ഇറാക്വിലും സുന്നികൾക്ക്‌ ശീഇകളിൽ നിന്നനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ നിന്നും പാഠം പഠിക്കുകയായിരുന്നു.
സിറിയയിൽ നടന്ന സുന്നീ മനുഷ്യക്കുരുതിക്കുശേഷവും ഇറാന്‌ വക്കാലത്ത്‌ പറയാൻ മാത്രം ‘നിഷ്‌കളങ്കത’ നമുക്കുണ്ടാകാൻ പാടുണ്ടോ? ഇഖ്‌വാൻ ധാരയിൽ ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ അഗ്രേസരൻ ഡോ. യൂസുഫുൽ ഖർദാവി ആണല്ലോ. അദ്ദേഹം ഈയടുത്തായി‌ എത്ര ശക്തമായാണ്‌ ശീഇകൾക്കും ഇറാനും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌! നേരത്തെ സ്വീകരിച്ച നിലപാട്‌ തെറ്റായിരുന്നുവെന്ന് അദ്ദേഹം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്‌. സുന്നീ-ശീഈ ഐക്യം എന്ന മിഥ്യ പ്രചരിപ്പിച്ച്‌ തന്റെ ആയുസ്സിലെ വിലപ്പെട്ട മുപ്പത്‌ വർഷങ്ങൾ താൻ നഷ്ടപ്പെടുത്തിക്കളഞ്ഞുവെന്ന് പോലും അദ്ദേഹത്തിന്‌ പറയേണ്ടി വന്നു. എന്നിട്ടും കേരളത്തിലെ ഇസ്‌ലാമിസ്റ്റ്‌ ധാരയിലെ ചിലർ പഴയ അബദ്ധങ്ങളിൽ പിടിച്ചുതൂങ്ങി നിൽക്കുകയാണ്‌. പക്ഷേ കാര്യങ്ങൾ മാറി വരും എന്നു തന്നെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. കേരള ജമാഅത്തെ ഇസ്‌ലാമിയിലെ പല പ്രഗത്ഭരും ഇപ്പോൾ ഈ നിലപാടിന്റെ അപകടം വളരെ കൃത്യമായി തന്നെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. സുന്നീ ലോകത്തെ തന്നെ നിഷ്കാസനം ചെയ്യാനാണ്‌ ഇറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
  യൂസുഫുൽ കർദാവി
? കേരളത്തിൽ എന്താണ്‌ ഈ ചർച്ചയുടെ പ്രസക്തി?
-ഇറാന്‌ വളരെ വിപുലമായ ശീഅവത്കരണ അജൻഡയാണ്‌ മുസ്‌ലിം ലോകത്തുള്ളത്‌. ഇൻഡ്യയും കേരളവുമൊന്നും അതിൽ നിന്ന് ഒഴിവല്ല. ഡൽഹിയിലെ ഇറാൻ കൾച്ചർ ഹൗസിന്റെ ‘സാംസ്കാരിക വിനിമയ’ പരിപാടികൾ ശ്രദ്ധിക്കുന്നവർക്കെല്ലാം ഇത്‌ വളരെ എളുപ്പത്തിൽ മനസ്സിലാകും. ഇൻഡ്യയിലെ സുന്നീ മുസ്ലിം സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിഭാശാലികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും പാട്ടിലാക്കി അവർ വഴി ഇവിടുത്തെ സുന്നികളെ ശീഅവൽകരിക്കുകയാണ്‌ ഇറാന്റെ സ്റ്റ്രാറ്റജി. സിമി നേതാവായിരുന്ന എൻ. വി. ഫദ്‌ലുല്ലയുടെ നേതൃത്വത്തിൽ അരീക്കോട്ട്‌ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക്‌ ഫൗണ്ടേഷൻ വളരെ കൃത്യമായ ഒരു ഇറാൻ പദ്ധതി ആയിരുന്നില്ലേ? സി. ഹംസ, എം. എ. കാരപ്പഞ്ചേരി തുടങ്ങിയ അന്നത്തെ സിമി എഴുത്തുകാരെ ഉപയോഗിച്ച്‌ ഇറാനിൽ നിന്ന് വന്ന ഖുമയ്നിയുടെയും അലി ശരീഅത്തിയുടെയും മുർതദാ മുത്വഹ്ഹരിയുടെയുമൊക്കെ പച്ചയായ ശീഅ സാഹിത്യങ്ങൾ എത്രയോ എണ്ണം ഫൗണ്ടേഷൻ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിച്ച്‌  മലബാറിലെ വായനാതൽപരരും അഭ്യസ്തവിദ്യരുമായ സുന്നീ മുസ്‌ലിം ചെറുപ്പക്കാർക്കിടയിൽ വിതരണം ചെയ്തു.
കോഴിക്കോട്‌ ആർ. ഇ. സിയിലും മറ്റുമായി ഇറാനിയൻ വിദ്യാർത്ഥികൾ ധാരാളമായി മുമ്പ്‌ പഠിച്ചിരുന്നു. അവരുമായുള്ള സമ്പർക്കമാകാം ഇറാൻ ഭക്തിയുടെ ഒരു തരംഗം സിമിയിൽ ഉണ്ടാക്കിയത്‌. ഇപ്പോൾ കോഴിക്കോട്ട്‌ അദർ ബുക്ക്സ്‌ നടത്തുന്ന ഡോ. ഔസാഫ്‌ അഹ്സൻ സിമിയുടെ പ്രസിഡെന്റ്‌ ആയതോടെ കാര്യങ്ങൾ ശരിക്കും വഷളായി. സിമി പ്രവർത്തകരെ പൂർണമായി ശീഈവൽകരിക്കുകയായിരുന്നു ഔസാഫിന്റെ അജൻഡ. അതിനെതിരിൽ സംഘടനക്കുള്ളിൽ നിന്ന് പ്രതികരിക്കാൻ ശ്രമിച്ച ചിലരും ഉണ്ടായിരുന്നു. ആദ്യം ഇറാനിയൻ ബുദ്ധിജീവികളിലേക്കും തുടർന്ന് അവരുപയോഗിച്ച ശീഈ രൂപകങ്ങളിലേക്കും ആകൃഷ്ടരാവുകയും അതുവഴി ശീഇസത്തിന്റെ സ്വാധീനം വരികയും ചെയ്ത നിരവധി ധിഷണാശാലികളെ ഔസാഫ്‌ കാലഘട്ടം സിമിയിൽ ‘വളർത്തിയെടുത്തു.’
സി. ഹംസ
? സിമി തന്നെ നാമാവശേഷമായി. കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചാണ്‌ താങ്കൾ സംസാരിക്കുന്നത്‌. മരിച്ചുപോയ ആ ഭൂതകാലം ഇപ്പോൾ എന്ത്‌ അപകടം ഉണ്ടാക്കുമെന്നാണ്‌ നാം ഭയപ്പെടേണ്ടത്‌?
– ആ ‘ഭൂതം’ മരിച്ചുവെന്നത്‌ നമ്മിൽ പലരുടെയും തെറ്റിദ്ധാരണ മാത്രമാണ്‌. ഇപ്പറഞ്ഞവരുടെയും അവർ വളർത്തിയെടുത്തവരുടെയും തലച്ചോറിൽ നിന്ന് ഇതെല്ലാം കൊഴിഞ്ഞുപോകാൻ മാത്രമുള്ള ഒന്നും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല.  അവരെല്ലാം ഇന്നും മുസ്‌ലിം കേരളത്തിൽ പല വിധത്തിലുള്ള സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവവുമാണ്‌. എ. കെ. അബ്ദുൽ മജീദ്‌ ആ നിരയിൽ പെട്ട ഒരാളാണ്‌. പല സുന്നീ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതുന്നു. ‘ഭൂതം’ കൂടൊഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ സൂക്ഷ്മമായി പിന്തുടർന്നാൽ പണ്ഡിതന്മാർക്ക്‌ മനസ്സിലാക്കാവുന്നതേ ഉള്ളൂ. മറ്റൊരാൾ ആയിരുന്നല്ലോ പ്രൊഫ. പി. കോയ.  എൻ. ഡി. എഫിന്റെയും അതിന്റെ രൂപാന്തരങ്ങളുടെയും തേജസിന്റെയുമൊക്കെ പിന്നിലുള്ള തലച്ചോർ പ്രധാനമായും അദ്ദേഹത്തിന്റേതാണ്‌. അവരുടെ പ്രസിദ്ധീകരണങ്ങളും പരിപാടികളും ഇപ്പോഴും ഇറാൻമയമായി നിൽക്കുന്നത്‌ ആർക്കും കാണാം. എന്നാൽ ഇപ്പോൾ എൻ. ഡി. എഫിനുള്ളിലും ഇത്‌ തിരിച്ചറിഞ്ഞു തുടങ്ങുന്നവർ ഉണ്ടെന്ന് തോന്നുന്നു. തേജസിന്റെ ഏതാനും ലക്കങ്ങളിൽ ഈയിടെ ഇറാൻ വിരുദ്ധ ലേഖനങ്ങൾ ഇടം പിടിച്ചത്‌ അതിന്റെ ഫലമായിരിക്കണം. അതേതായാലും ശുഭോദർക്കമാണ്‌.
ഇനി മുഖ്യ സൂത്രധാരൻ ഔസാഫ്‌ അഹ്സന്റെ കാര്യം എടുക്കുക. രണ്ടായിരാമാണ്ടിൽ ജൂലൈ മാസം ഒന്നാം തിയതി പുറത്തിറങ്ങിയ ശീഈ അനുകൂല കനേഡിയൻ പ്രസിദ്ധീകരണമായ Crescent Internationalൽ പോലും ഔസാഫിന്റെ ശീഅ അനുകൂല എഴുത്തുണ്ട്‌; അതും ഇമാം ഖുമയ്നിയെയും ശീഇകളുടെ ‘വിലായതെ ഫക്വീഹ്‌’ സിദ്ധാന്തത്തെയും പുകഴ്ത്തുകയും അതിനെ അംഗീകരിക്കാത്തതിന്‌ സുന്നികളെ വിമർശിക്കുകയും ചെയ്തുകൊണ്ടുള്ള കുറിപ്പ്‌! ഔസാഫിന്‌ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അതുതന്നെ തെളിയിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ ചുറ്റും ഇപ്പോൾ മുസ്‌ലിം ചെറുപ്പക്കാരുടെ വലിയൊരു നിരയുണ്ട്‌; ചരിത്രം മുതൽ ഫെമിനിസം വരെ ഒരു വിപ്ലവ ഇറാൻ പരിപ്രേക്ഷ്യത്തിൽ വായിച്ചുകൊടുക്കുന്ന ആചാര്യൻ ആണ്‌ അവർക്ക്‌ ഔസാഫ്‌. ഇറാൻ കൾച്ചറൽ ഹൗസുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നു.
അദർ ബുക്സ്‌ ആണല്ലോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തട്ടകം.  അദർ എന്ന പേരുപോലും അദ്ദേഹത്തിന്‌ കിട്ടുന്നത്‌ അതേ പേരിലുള്ള ഒരു വിദേശ ശീഈ പ്രസാധനാലയത്തോടുള്ള ആരാധനയിൽ നിന്നാണ്‌. പഴയ ഇസ്‌ലാമിക്‌ ഫൗണ്ടേഷൻ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ കേരളത്തിൽ വാങ്ങാൻ കിട്ടുന്നത്‌ അദർ ബുക്സിൽ ആണ്‌. അത്‌ പോരാഞ്ഞിട്ട്‌ പുതിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. നിങ്ങൾക്കറിയുമോ, ഏറ്റവും ഒടുവിൽ ഏതാനും മാസങ്ങൾക്കുമുമ്പ്‌ ശാന്തപുരം ജാമിഅ അൽ ഇസ്‌ലാമിയ്യയിൽ ഒരു ശീഅ-സുന്നീ സംവാദം നടന്നു. ശീഅ പക്ഷത്തിനുവേണ്ടി സംസാരിച്ചത്‌ സാക്ഷാൽ ഡോ. ഔസാഫ്‌ അഹ്സൻ! താൻ ഒരു ശാഫിഈ സുന്നിയാണെങ്കിലും അവർക്കുവേണ്ടി സംസാരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ അവകാശവാദം. ഇദ്ദേഹത്തിനുചുറ്റും ഇപ്പോഴുള്ള ‘ബുദ്ധിജീവി വലയ’ത്തിൽ  പ്രധാനമായും ഉള്ളത്‌ വിവിധ സർവകലാശാലകളിലെ മാപ്പിള സാമൂഹികശാസ്ത്ര വിദ്യാർത്ഥികൾ ആണ്‌. ശീഈവതകരണത്തിന്റെ ഭാവിപർവത്തിനും മനുഷ്യവിഭവശേഷി സജ്ജമായിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം!
ഔസാഫ് അഹ്സൻ
? ചിന്തകൾ ശീഈവത്കരിക്കപ്പെട്ട ഈ പഴയ സിമി നേതാക്കളുടെ സ്വാധീനം സമുദായത്തിന്റെ ‘ബുദ്ധിജീവി പ്രാന്തങ്ങളിൽ’ ഒതുങ്ങുന്ന ചില ധൈഷണിക കൈമാറ്റങ്ങളായി പരിമിതപ്പെടില്ലേ? അതല്ലാതെ ശരിക്കും ഒരു ശീഈ തലമുറയെ ഒക്കെ അത്‌ സൃഷ്ടിക്കുമോ? മുഖ്യധാരാ മുസ്ലിം സംഘടനകളെ അത്‌ ബാധിക്കുമോ?
– ഒന്നാമതായി, ഇന്റലക്ച്വൽ ഡിസ്കോഴ്സുകൾ ആണ്‌ ഇവർ നിർമ്മിക്കുന്നത്‌. അത്‌ സമുദായത്തിന്റെ പൊതുബോധവും ലോകവീക്ഷണവും നിർമ്മിക്കുന്നതിൽ വലിയ പങ്കുവഹിക്കും.
രണ്ടാമതായി, ഇത്തരം ബുദ്ധിജീവികൾ മാത്രമല്ല ഇവിടെയുള്ള പ്രശ്നം. ഇസ്ലാമിക്‌ ഫൗണ്ടേഷന്റെ തൂലികാ നെടുംതൂണുകളിൽ ഒരാളായിരുന്നു സി. ഹംസ. ഞാൻ മനസ്സിലാക്കുന്നേടത്തോളം ഹംസ അന്നുമുതൽ ഇന്നുവരെ ഒരു കറതീർന്ന ശീഇ ആണ്‌; ആത്മാർഥതയുള്ള, ഭക്തനായ ശീഇ. ലളിതജീവിതം നയിക്കുന്ന, ഒരു സാധാരണക്കാരന്റെ മട്ടും ഭാവവും മാത്രമുള്ള, സാത്വിക പരിവേഷമുള്ള ഹംസ ഒരു സ്വൂഫിയെപ്പോലെയാണ്‌ അനുയായികൾക്കിടയിൽ പരിഗണിക്കപ്പെടുന്നത്‌. എവിടെയാണ്‌ ഇന്ന് ഹംസ? ഇ. കെ വിഭാഗം സുന്നികളുടെ ആവേശമാണ്‌ ഇന്ന് അദ്ദേഹം! കരുവാരക്കുണ്ട്‌ ദാറുന്നജാതിൽ അദ്ദേഹം കുടിയിരുത്തപ്പെട്ടിരിക്കുന്നു. ചെമ്മാട്‌ ദാറുൽ ഹുദയുടെ സന്തതികളിൽ മിക്കവർക്കും ഹംസ ഋഷിതുല്യനായ ആത്മീയാചാര്യൻ ആണ്‌. മുജാഹിദുകളെയും ജമാഅത്തുകാരെയും വിമർശിച്ചും സ്വൂഫിസം വെച്ചുവിളമ്പിയും ഹംസ ഒന്നാംതരം സുന്നിയായി സമസ്ത നേതാക്കൾക്കു മുന്നിൽ വിലസുന്നു.  ഇത്തരം അഭിനയങ്ങൾ ശീഇകൾക്ക്‌ ‘തക്വിയ്യ’ എന്ന പേരിൽ അറിയപ്പെടുന്ന മതപുണ്യമാണെന്ന് അറിവുള്ളവർക്ക്‌ ഹംസയുടെ ‘സമസ്ത ജീവിത’ത്തിൽ യാതൊരു അത്ഭുതവും തോന്നുകയില്ല. കാര്യങ്ങൾ മുഖ്യധാരാ മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും അവിടങ്ങളിലെ മതവിദ്യാർഥികളെയുമെല്ലാം വിഴുങ്ങുന്ന അവസ്ഥയിലാണ്‌ ഉള്ളത്‌ എന്നാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌.
കഴിഞ്ഞ വർഷങ്ങളിൽ കാന്തപുരം വിഭാഗം പ്രസിദ്ധീകരണങ്ങളുടെ മുൻകയ്യിൽ നടന്ന കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിന്റെ ‘പുനർവായന’യെ പരിശോധിക്കുക. ‘രിസാല’ പോലുള്ള അവരുടെ ആനുകാലികങ്ങൾ അതിനുവേണ്ടി ഉപയോഗിച്ച ഡോ. പി. എ. അബൂബക്‌റിന്റെ രക്തപരിശോധന അദ്ദേഹത്തിന്റെ അഹ്ലുസ്സുന്നത്ത്‌ അല്ല, മറിച്ച്‌ ശീഅത്ത്‌ ആണ്‌ തെളിയിക്കുക. അവർ ഇതുപോലുള്ള കാര്യങ്ങൾക്കുപയോഗിക്കുന്ന
കെ. അബൂബക്‌റിനെപ്പോലുള്ളവരിലും ശീഈ ചിന്തയുടെ സ്വാധീനം കാണാം. വഹ്ഹാബിസത്തെ വിമർശിക്കാൻ ശീഇ ആയ ഹാമിദ്‌ ഗാറിന്റെ പുസ്തകം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കുന്ന ദുസ്ഥിതിയിൽ വരെ അവർ ചെന്നുപെട്ടു. ഇപ്പോൾ ഇതൊക്കെ ശരിയാണോ എന്ന ചോദ്യം അവർക്കുള്ളിൽ തന്നെ ഉയരാൻ തുടങ്ങിയിട്ടുണ്ട്‌.
?ഇതിന്റെയൊക്കെ ഫലമായി കേരളത്തിൽ ശീഇകൾ ഉണ്ടാകുന്നുണ്ടോ? അവരുടേതായ കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടോ?
-കേരളത്തിലെ മുസ്ലിം സംഘടനകളിലൊന്നുപോലും അർഹിക്കുന്ന ഗൗരവത്തോടുകൂടി മനസ്സിലാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ ശുദ്ധ ശീഇകൾ ഉണ്ടായിവരുന്നു എന്നത്‌ സത്യമാണ്‌. ‘തക്വിയ്യതിന്റെ’ ഫലമായി ചുറ്റുമുള്ള സുന്നികൾക്ക്‌ അത്‌ മനസ്സിലാകുന്നില്ലെന്നേയുള്ളൂ. മുൻ സിമിക്കാരനും എഴുത്തുകാരനും എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന Al Harmony ഇംഗ്ലീഷ്‌ ആനുകാലികത്തിന്റെ പത്രാധിപരുമായ വി. എ. മുഹമ്മദ്‌ അശ്‌റഫ്‌ ഇങ്ങനെ കേരളത്തിൽ ശീഇകളെ വളർത്താൻ രഹസ്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിജീവികളിൽ പ്രമുഖനാണ്‌. അദ്ദേഹത്തിന്റെ ജാമാതാവും ശുദ്ധ ശീഇയും ആയ ജസ്ബീർ മുസ്തഫ ഈ ശ്രമങ്ങളിൽ നിർണായകമായ പങ്കു വഹിക്കുന്നു എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. എറണാകുളത്ത്‌ സി. ഹംസയും അശ്‌റഫും മുൻകയ്യെടുത്ത് ഈയിടെ സ്ഥാപിച്ച Thaqalayn Foundationന്റെ ലക്ഷ്യം ഇവിടെ ഒരു ശീഈ സമൂഹത്തെ സൃഷ്ടിക്കുകയാണ്‌. Thaqalaynന്റെ ഉദ്ഘാടനത്തിൽ റ്റി. എ. അഹ്മദ്‌ കബീർ പങ്കെടുത്തത്‌ എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. അദ്ദേഹത്തിന്റെ ശീഈ/ഇറാൻ വിപ്ലവാഭിമുഖ്യം അടുത്തു പരിചയമുള്ളവർക്കൊന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
സകലൈൻ ഫൗണ്ടേഷൻ ഉദ്ഘാടന വേദി
ഏകദേശം എഴുപതോളം ഭക്ത ശീഇകൾ ഇപ്പോൾ മലയാളി സുന്നികൾക്കിടയിൽ വളർന്നുവന്നിട്ടുണ്ട്‌. പൊന്നാനിയിൽ വെച്ച്‌ ഈയടുത്ത്‌ ഇവർ രഹസ്യയോഗം ചേർന്നിരുന്നു. വി. എ. എം. അശ്‌റഫും സി. ഹംസയും ആ യോഗത്തിൽ സംബന്ധിച്ചവരാണ്‌. ബുദ്ധിജീവികളേയും മാധ്യമപ്രവർത്തകരെയും മതപണ്ഡിതന്മാരെയും തങ്ങളുടെ പക്ഷത്തേക്ക്‌ കൊണ്ടുവരാൻ ഇവർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്‌. മുമ്പ്‌ മാധ്യമം ദിനപത്രത്തിൽ ഉണ്ടായിരുന്ന, ഇപ്പോൾ മീഡിയാ വണ്ണിൽ ഉള്ള പി. ടി. നാസർ ഇപ്പ്പോൾ സോഷ്യൽ മീഡിയയിൽ ശീഈ സിദ്ധാന്തങ്ങളുടെ വിപണനവുമായി രംഗത്തുണ്ട്‌.
പി.ടി നാസർ
ജമാഅത്തെ ഇസ്‌ലാമിയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫാ മൗലവിയും ശക്തമായി ശീഅയുടെ ആശയങ്ങൾ പ്രസംഗിക്കുന്നു. ഇറാൻ വല വിരിക്കുന്നത്‌ വലിയ ആസൂത്രണത്തോടെയാണെന്ന് ചുരുക്കം. സമുദായം ഉറക്കിൽ നിന്നുണർന്നിട്ടില്ലെങ്കിൽ അതിഭീകരമായ ആദർശ വ്യതിയാനങ്ങളാണ്‌ കൂടുകെട്ടാനിരിക്കുന്നത്‌ എന്ന തിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കുന്നു.
11,Feb2020

സിറിയയിൽ സംഭവിക്കുന്നത്


സിറിയയിൽ സംഭവിക്കുന്നത്

28 February 2018 | Middle East
By 
ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത ഭീകര ഭരണവുമായി സിറിയയിലെ ഏകാധിപതി ബശ്ശാർ തന്റെ ചോരക്കളി തുടരുകയാണ്‌. 60 വർഷം കൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയതിന്റെ നൂറിരട്ടി മനുഷ്യരെ എട്ടു വർഷം കൊണ്ട് കൊന്നൊടുക്കിയ ബശ്ശാറും അയാളെ സൈന്യവും ആയുധവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന ഇറാനും എന്തു കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നില്ല? പത്ത് ലക്ഷത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും അയ്യായിരത്തിൽ പരം സുന്നി മസ്ജിദുകൾ ബോംബെറിഞ്ഞ് തകർക്കുകയും ഒന്നര കോടിയിൽ പരം സുന്നികളെ അഭയാർത്ഥികളായി അടിച്ചോടിക്കുകയും ചെയ്ത ക്രൂരത (ഭാഷ അൽജസീറയുടെത്) മൗനം പാലിക്കേണ്ട നിസാരകാര്യമാണോ? ദമസ്കസിൽ ഒരു ലക്ഷം സുന്നിയെ കൊന്നാൽ മഹദി വരുമെന്നാണ് ശിയാവിശ്വാസം. അതാണ് ശൂഥ ശർഖിയ്യയിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന ശവപ്പറമ്പുകൾ വിളിച്ചുപറയുന്നത്. ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ മനുഷ്യക്കുരുതിക്കെതിരിൽ നമുക്ക്‌ പ്രതിഷേധിക്കുക. ബശ്ശാർ എന്ന രക്തദാഹിയെ എത്രയും പെട്ടെന്ന് തകർത്തെറിയാൻ പ്രാർത്ഥിക്കുക. അവർക്ക് എല്ലാ സഹായവും നൽകുന്ന ഇറാനും പുടിനുമെതിരിൽ നില കൊള്ളുക. നാഥാ എല്ലാം  തല തിരിഞ്ഞ ഇക്കാലത്ത്, നീ മാത്രം തുണ!
അറബ് വസന്തത്തെ തുടർന്ന്, സിറിയയിലെ ഏകാധിപത്യ ഭരണാധികാരി ബശ്ശാർ അൽ അസദിനെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ പോരാട്ടം വിജയം കാണാതെ വർഷങ്ങൾ പിന്നിടുമ്പോൾ, മനുഷ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത വിധം രക്തപ്പുഴ ഒഴുകുന്ന കാഴ്ച്ചകൾക്കാണ് ആ രാജ്യം സാക്ഷിയായികൊണ്ടിരിക്കുന്നത്. അതിഭീകരമായ ഈ മനുഷ്യക്കുരുതി കശാപ്പുകാരുടെ ആസൂത്രണ മികവ് കൊണ്ടും മാധ്യമ തമസ്‌കരണങ്ങൾ കൊണ്ടും ആഗോള ദേശീയ തലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ലെന്നത് അത്യന്തം ഭീതിജനകമാണ്. സുന്നി സമൂഹങ്ങൾക്കെതിരെ വളരെ ആസൂത്രിതമായ രീതിയിൽ ഉന്മൂലന ശ്രമങ്ങളാണ് സിറിയയിലും ഇറാഖിലും നടന്ന് കൊണ്ടിരിക്കുന്നത്. ഹിജ്റ നാലാം നൂറ്റാണ്ടിൽ തീവ്ര ശിയാവിഭാഗമായ ‘ഖറാമിഥ’ കൾ അറേബ്യൻ ഉപദ്വീപിലും ഫാത്വിമികൾ ആഫ്രിക്കയിലും പതിനഞ്ചാം നൂറ്റാണ്ടിൽ സഫവികൾ ഇറാനിലും ഇറാഖിലും സമാനമായ സുന്നി വംശിയ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി കിടക്കുന്നുണ്ട്.
ഫാത്വിമി ഭരണകാലത്ത് പല പ്രമുഖ മന്ത്രിമാരും, ജൂതമാരും ക്രൈസ്തവരുമായിരുന്നു. പ്രസ്തുത ഭരണകൂട സ്ഥാപകൻ ഉസൈദുല്ല അൽ മഹ്ദി തന്നെ ഈ പാരമ്പര്യം പേറുന്ന വ്യക്തിയാണ്.ഇദ്ദേഹത്തിന്റെ പൂർവീകൻ മൈമൂൻ അൽഖദ്ദാഹിന്റെ ചരിത്രവും തഥൈവ. കുരിശുയുദ്ധ വേളയിൽ സ്വലാഹുദ്ദീൻ അയൂബിയുടെ രഹസ്യങ്ങൾ ശത്രു സൈന്യത്തിന് ചോർത്തികൊടുക്കുന്ന ദൗത്യമായിരുന്നു ഫാത്വിമികൾ നിർവഹിച്ചിരുന്നത്. ബാഗ്ദാദ് തരിപ്പണമാക്കിയ ഹുലാക്കൂഖാനെ അങ്ങോട്ട് വിളിച്ച് വരുത്തിയതും 20 ലക്ഷത്തോളം വരുന്ന മൂസ്ലീകളെ കശാപ്പ് ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതും അവസാന അബ്ബാസീ ഖലീഫയായിരുന്ന മുഅ്തസിമിന്റെ പ്രധാന മന്ത്രിയും ശിയാ വിശ്വാസിയുമായിരുന്ന ഇസനുൽ അൽഖമായിരുന്നു. ഇതെല്ലാം നമ്മുടെ ആധികാരിക ചരിത്ര ഗ്രത്ഥങ്ങളിൽ പ്രതിപാദിച്ച ചരിത്ര യാഥാർത്ഥ്യങ്ങളാണ്.
ചരിത്ര ബോധമില്ലാത്ത സുന്നി സമൂഹങ്ങളെ എപ്രകാരം കെണിയിൽ കൊടുക്കാമെന്നതിനെ കുറിച്ച് കാപട്യം മതമുദ്രയും മുഖമുദ്രയുമാക്കിയ ശിയാക്കൾക്ക് അറിയാം. അയൽ രാഷ്ട്രങ്ങളിലും മുസ്ലിം ലോകത്തും നുഴഞ്ഞ് കയറി എങ്ങനെ ആ സമൂഹങ്ങളെ ശിയാവൽക്കരിക്കാൻ സാധിക്കുമെന്നതായിരുന്നു ’90കളിൽ അവർ പുറത്തിറക്കിയ ’50 വർഷ പദ്ധതി’. ഇതിന് രാഷ്ട്രീയ ചരിത്ര സാമൂഹിക സാംസ്കാരിക മാനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2005 ൽ പുറത്തിറക്കിയ ‘രഹസ്യ മാധ്യമ പദ്ധതി’ മാധ്യമങ്ങളിൽ നുഴഞ്ഞ് കയറി എങ്ങനെ ലോക തലത്തിൽ ഇറാൻ അനുകൂല അഭിപ്രായ രൂപീകരണം സാധ്യമാക്കാം എന്നതാണ്. 2005ൽ ഇറാക്കിലെ ദേശീയ സഖ്യ സേന തടവിലാക്കിയ ഒരു ഇറാൻ രഹസ്യാന്യാഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് പ്രസ്തുത രേഖ കണ്ടെടുക്കപ്പെട്ടത്. സദ്ദാമിന്റെ പതനത്തിന് ശേഷം ഇറാൻ മിലിഷ്യയും അമേരിക്കൻ അധികൃതരും എങ്ങനെ സഹകരിച്ച് പ്രവർത്തിച്ചുവെന്ന് പ്രസ്തുത രേഖ വിശദീകരിക്കുന്നുണ്ട്. മേഖലയിൽ ശിയാവൽക്കരണത്തിന് ആക്കം കൂട്ടാൻ സഹകരിക്കേണ്ട വ്യക്തിത്വങ്ങളും സംഘടനകളും ഏതൊക്കയാണന്ന് വരെ രേഖയിൽ വെളിപ്പെടുത്തുന്നുണ്ട്. പല വിഷയങ്ങളും അതീവ വൈകാരികമായത് കൊണ്ട് അറബി ഭാഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ലോകം ഇതിന് മുമ്പ് പലതരം വംശീയ ഉന്മൂലനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അമേരിക്ക ജപ്പാനിലും മറ്റും നടത്തിയ ബോംബ് വർഷങ്ങൾ, ഇസ്‌റാഈൽ ഫലസ്തീനികൾക്കെതിരിൽ തുടരുന്ന അതിക്രമങ്ങൾ, ബോസ്‌നിയയിലെ വംശീയ ഉന്മൂലന ശ്രമങ്ങൾ, ബശ്ശാറിന്റെ പിതാവ് ഹാഫിസുൽ അസദ് 1980, 82 വർഷങ്ങളിൽ തദ്മൂർ, ഹിംസ്, ഹുമാ തുടങ്ങിയ പ്രദേശങ്ങളിൽ ബ്രദർഹുഡ്‌ പ്രവർത്തകർക്കെതിരെ നടത്തിയ ഉന്മൂലന ശ്രമങ്ങൾ (ഏകദേശം 35000 സിറിയക്കാർ ഈ ആക്രമണങ്ങളിൽ കൊലപ്പെടുകയുണ്ടായി) തുടങ്ങിയവ. ഇറാനിൽ ഖുമൈനിയുടെ വിപ്‌ളവം വിജയിച്ചതിന് ശേഷം ഇറാനിലെ സുന്നീ സമൂഹം വിശിഷ്യാ അഹ്‌വാസ് പ്രവിശ്യയിലെ അറബ് വംശജർ വംശീയ ഉന്മൂലനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. ആ സമൂഹം അനുഭവിക്കുന്ന അറ്റമില്ലാത്ത യാതനകളുടെ കഥകൾ അവർ പ്രവാസ ലോകത്തു നിന്ന് നടത്തുന്ന അവരുടെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്. എന്നാൽ കഴിഞ്ഞ 5 വർഷത്തിൽ അധികമായി സിറിയയിലെ സുന്നീ സമൂഹം മേൽപറഞ്ഞ വംശീയ ഉന്മൂലന ശ്രമങ്ങളെയെല്ലാം കവച്ച് വെച്ച് കൊണ്ട് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മുന്നേറികൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ മാധ്യമ ലോകത്തെ ഇറാൻ ആധിപത്യം കാരണം ലോകം ഈ ദാരുണ സംഭവം ശ്രദ്ധിക്കുന്നില്ലെന്നത് അത്യന്തം ഭീതിജനകമാണ്.
അറബ് വസന്തത്തെ തുടർന്ന് നിലനിൽപ്പ് പരുങ്ങലിലായ ബശ്ശാറിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നപ്പോൾ എന്ത് വിലകൊടുത്തും തീവ്ര ശിയാ വിഭാഗക്കാരനായ ഇയാളെ താങ്ങി നിർത്താൻ ഇറാൻ മുന്നോട്ട് വരുകയും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, ലബ്‌നാൻ, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനായിര കണക്കിന് ശിയാമിലിറ്റന്റുകളെ സിറിയയിൽ ബശ്ശാറിന്റെ രക്ഷക്കായി അണിനിരത്തുകയുമായിരുന്നു. ഇറാൻ ദേശീയ സുരക്ഷാ വിഭാഗത്തിലെ പതിനായിരകണക്കിന് സൈനികർക്ക് പുറമെ ഹിസ്ബുല്ലയുടെ മുഴുവൻ സൈനികരും ബശ്ശാറിന് വേണ്ടി സുന്നീ മേഖലകളെ തരിപ്പണമാക്കുന്നതിൽ മുമ്പിലുണ്ട്. ഇതിന് പുറമെ ഫൈലഖുൽ ഖുദ്‌സ്, ഫൈലഖുൽ ബദ്ർ (ഇറാൻ ) അൻസാദുല്ലാ (യെമൻ) ലിവാഅുൽ ഹംദ്, സറായാ അൽഖുറാസാനി ലിവാഉ അസദുല്ല, ലിവാഉൽ ഇമാം അലി, ലിവാഉൽ ഇമാം ഹുസൈൻ (ഇറാഖ്) ലിവാഫാതിമിയ്യൂൻ (അഫ്ഗാനിസ്ഥാൻ), ജൈശുൽ ഇമാം മഹ്ദി, അബുൽ ഫദ്ൽ, സറായ, അസ്സഹ്‌റ, അസാഇസ് അഹ്‌ലിൽ ഹഖ് തുടങ്ങിയ ശതകണക്കിന് ശിയാസായുധ സംഘങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിറിയയിൽ തമ്പടിച്ച് നിസ്സഹാരയായ സുന്നി സമൂഹങ്ങളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്.
ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കുറ്റ കൃത്യങ്ങളാണ് സിറിയയിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. വംശഹത്യയുടെ വിവിധ രൂപങ്ങൾ വർണിച്ച് കൊണ്ടുള്ള നാൽപ്പത്തിഅയ്യായിരം ചിത്രങ്ങൾ ഉൾകൊള്ളുന്ന ഒരു ആൽബം ഒരു പത്ര പ്രവർത്തകൻ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി, ജീവനോടെ തൊലിയുരിയുക, ആസിഡിൽ മുക്കുക, വാളുകൾ കൊണ്ട് ഊർന്ന് കൊല്ലുക, മൃത ശരീരങ്ങളിൽ വാൾ തലപ്പ് കൊണ്ട് യാഹുസൈൻ എന്നെഴുതുകയൊക്കെ ഈ ദുഷ്ടജന്തുക്കളുടെ ചില മൃഗയാവിനോദങ്ങളത്രെ.
ശിയാശക്തികൾ മുഴുവൻ ഒന്നിച്ചു പോരാടിയിട്ടും നിൽകകള്ളിയില്ലാതെ വന്നപ്പോഴാണ് ഇറാൻ റഷ്യയുടെ സഹായം തേടിയത്. സിറിയയിലെ കലാപങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇറാൻ ദേശീയ സുരക്ഷാ വിഭാഗത്തിലെ ജനറൽ ഖാസിം സുലൈമാനിയാണ്. റഷ്യ ആകാശത്തുനിന്ന് തീമഴ വർഷിപ്പിക്കുമ്പോൾ ശിയാ ഭീകരസംഘങ്ങൾ ബശ്ശാറിന്റെ സൈനികർകൊപ്പം പാവപ്പെട്ട പൗരന്മാരെ വെടിവെച്ചും രാസപ്രയോഗം നടത്തിയും കൊന്നുതീർക്കുന്ന കാഴ്ച്ചയാണ്. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ ലോകത്തെ ആദ്യത്തെ നാഗരിക കേന്ദ്രവുമായ, ഇസ്ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ ഈ പ്രദേശം ഭുമുഖത്ത്‌നിന്ന് തുടച്ച് നീക്കപ്പെടാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല.
ഇവിടെ ഇസ്‌ലാമിന്റെ ശത്രുകൾ ഒറ്റക്കെട്ടാണ്. ബശ്ശാറിന്റെ നിലനിൽപ്പ് മേഖലയിലെ പ്രബല വിഭാഗങ്ങളായ ഇറാന്റെയും ഇസ്‌റാഈലിന്റെയും മാത്രമല്ല, അമേരിക്കയുടേയും റഷ്യയുടെയും കൂടി താൽപര്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് പ്രവിശാലമായ ജൂത സാമ്രാജ്യം സ്ഥാപിതമാകാൻ സുന്നി സമൂഹത്തിന്റെ ഉന്മൂലനം അനിവാര്യമാണ്. എല്ലാതരം ബഹുദൈവത്വമൂല്യങ്ങളും പേറുന്ന ശിയാഇസ്‌ലാം അതിന് ഒരിക്കലും തടസ്സമാകില്ല. ടെഹ്‌റാനിൽ മുപ്പത് ശതമാനത്തോളം വരുന്ന സുന്നികൾക്ക് ഒരു ജുമാമസ്ജിദ് പോലുമില്ല. എന്നാൽ ഒരു ശതമാനം വരുന്ന ജൂതന്മാർക്ക് 25 സിനഗോഗുകളുണ്ട് . യൂസുഫുൽ ഖർദാവി ഒരു ടെലിവിഷൻ അഭിമുഖത്തിൽ റഫ്‌സബാനിയോട് പറഞ്ഞതാണിത്.
ഐ.എസും ബാഗ്ദാദും തമ്മിലാണ് സിറിയയിൽ പോരാട്ടം നടക്കുന്നതെന്നും ഐ.എസ് വിരുദ്ധ പോരാട്ടത്തെ സഹായിക്കാനാണ് ഇറാനും റഷ്യയും ഇടപെടുന്നതുമാണ് നിഷ്‌കളകങ്കരായ വായനക്കാരിൽ പലരും ധരിച്ചുവശായിരിക്കുന്നത്. അലപ്പോയിൽ തമ്പടിച്ച ഇറാക്കിലെ ശിയാപോരാളികൾ വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കി ഐ.എസിൽ നുഴഞ്ഞ് കയറിയതായി ലണ്ടനിലെ ടൈംസ് പത്രം റിപ്പോർട്ടു ചെയ്തിരുന്നു. പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകിയത് ഇറാനിലെ പ്രമുഖ സൈനിക മേധാവികളായ കേണൽ അലി മംലൂക്കും, ലെഫ്. ഹൈദർ ഹൈദറുമായിരുന്നെന്ന് ടൈംസ് റിപ്പോർട്ടർ വെളിപ്പെടുത്തുകയുണ്ടായി.
ഇറാനോ റഷ്യയോ ഇതുവരെയായി ഐ.എസുമായി ഏറ്റുമുട്ടിയിട്ടില്ല. പ്രത്യുത ഇവരെല്ലാവരും ഒന്നിച്ച് സിറിയയിലെ സുന്നി കേന്ദ്രങ്ങളാണ് അക്രമിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഹലബും ഹുമായും ഹിംസും ഇവർ ചുടലക്കളമാക്കിയ സുന്നിമേഖലകളാണ്. ഇന്ന് ലോകത്ത് ഐ.എസ് ഭീഷണി നേരിടാത്ത രണ്ട് രാഷ്ട്രങ്ങൾ ഇറാനും ഇസ്‌റാഈലും മാത്രമാണ്. തങ്ങൾ ഒരിക്കലും ഇറാനെ ആക്രമിക്കില്ലന്നും സഊദിയെ തകർക്കുമെന്നും ഐ.എസ് തലവൻ ബഗ്ദാദിയുടെ പ്രഖ്യാപനം അൽജസീറ പുറത്തുവിട്ടത് നേരിട്ട് കണ്ടതോർമയുണ്ട്.
കൂടാതെ യാസീൻ സൂരി, മുഹ്‌സിൻ സുദൈലി, സൈഫുൽഅദ്ൻ, സുലൈമാൻ അബുൽഗൈസ് സർഖാവി തുടങ്ങിയ പരശ്ശതം അൽഖാഇദ ഭീകരർക്ക് ഇറാൻ പരിശീലനം നൽകുകയും മേഖലയിലെ ഇറാൻ താൽപര്യങ്ങൾ സംരംക്ഷിക്കുവാനുള്ള ചാവേറുകളായി ഉപയോഗിക്കുകയും ചെയ്തതിന് എത്രവേണമെങ്കിലും തെളിവുകളുണ്ട്. ന്യൂയോർക്ക് മുതൽ ഇന്തോനേഷ്യ വരെ രാഷ്ട്രങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ കെൽപ്പുള്ള ഭീകരർക്ക് ഇറാനിൽ ഒരു ചെറിയ പടക്കം പൊട്ടിക്കാൻ പോലും കഴിയാത്തതിന്റെ പിന്നിലെ രഹസ്യമെന്താവും?
സിറിയയിൽ വിപ്‌ളവത്തെ അടിച്ചമർത്താൻ ബശ്ശാറിന് കഴിയാതെ വന്നപ്പോൾ വിപ്ലവത്തെ വികൃതമായി ചിത്രീകരിക്കാൻ തന്നെ ഇറാനാണ് ഐ.എസിന്‌ സിറിയയുടെ മണ്ണിൽ വിത്തിട്ടതെന്ന് സിറിയയുടെ മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഹലീം ഖദ്ദാം ലോകത്തോട് വെളിപ്പെടുത്തുകയുണ്ടായി. അലപ്പോയിലെ ഐ.എസ് താവങ്ങളിൽ നിന്ന് ഇറാൻ പാസ്‌പോർട്ടും, സിം കാർഡുകളും ലഭിച്ചതും അറബി മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
പ്രതിപക്ഷ വിപ്ലവം ആരംഭിച്ചതുമുതൽ പത്ത് ലക്ഷത്തിൽ പരം സുന്നിമുസ്‌ലീകൾ കൊല്ലപ്പെടുകയുണ്ടായി. ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനം വരുന്ന സുന്നികളെ പത്ത് ശതമാനം വരുന്ന നുസൈരി(അലവി)കളാണ് പട്ടാളശക്തികൊണ്ട് ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുന്നത്, കാരണം പട്ടാളത്തിൽ സുന്നി വിഭാഗത്തിൽ പെട്ട ആരുമില്ല!
ജീവൻ കൊണ്ട് ഓടിപ്പോയ സുന്നികൾ ഒന്നരകോടിയലധികമാണ്, അഭയാർത്ഥികളിൽ ശിയാവിഭാഗത്തിൽപ്പെട്ട ഒരാൾ പോലുമില്ലെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്. നിരായുധരും നിസ്സഹായരുമായ സുന്നി വിഭാഗത്തെയാണ്, ബശ്ശാറും ഇറാനും റക്ഷ്യയും ഐ.എസും ഒന്നിച്ച് അക്രമിച്ചു നശിപ്പിക്കുന്നത്. കേരള മുസ്‌ലിംകൾ പ്രാർത്ഥനകൾ കൊണ്ടെങ്കിലും ആ സഹോദരന്മാരുടെ കൂടെ നിൽക്കേണ്ടിയിരിക്കുന്നു.
(ഡോ. അബ്ദുറഹ്മാൻ ആദൃശേരി  ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിലെ അധ്യാപകനാണ് )
11,Feb2020

'Concern over rising Shia influence in Kerala'

TNN | Jul 31, 2017, 11.47 AM IST

KOZHIKODE: A group of Muslim intellectuals have cautioned the community that there is a concerted attempt to smuggle in the Shia ideology among the Sunnis in Kerala with the support of the Iran government.
They feel that though the presence of Shias are negligible in Kerala, they exert tremendous influence, especially among the intellectual sections.

“The Islamic Foundation in Malappuram district was the centre of Shia activities in Kerala and it had brought out 33 books on Shia faith. It is intriguing that so many books have been in circulation though the actual number of Shias in Kerala is much less,” said Swalih Nizami Puthuponnani, who has done an extensive study on the subject.

Former leaders of SIMI including C Hamza, P Koya and Ausaf Ahsan are said to be the leaders behind the pro-Iran campaign in Kerala. “Hamza Sahib is known as Sufi scholar and is associated with Sunni educational institutions but we have strong reasons to believe that he has not come out of his Shia past. He is the patron of the Shia organisation Thaqalayn Foundation, which was established in Kochi in 2012 with the support of the Iranian government,” Swalih said.


“There is nothing wrong in Shias existing in Kerala as Indian Constitution allows everyone to believe and practise his or her faith. But the Shias should be honest in declaring their faith and should not masquerade as Sunnis,” he said. Swalih added that it is a known fact that Shias practise Thaqiyya (dissimulation or hiding one’s belief).


The anti-Shia group believes that the Islamic Youth Centre in Kozhikode is the master brain behind the pro-Iranian propaganda in Kerala. In an interview published in the Milli Report in May 2017, Abdurehman Adreseeri, a bitter critic of the Shias, said former SIMI leader P Koya, who is now at the helms of the Popular Front of India (PFI), is the main figure in the show.


“Around 70 Shiites have emerged from the Sunnis in Kerala. They have convened a secret meeting at Ponnani recently. V A M Ashraf and C Hamza had attended the meeting,” he said in the interview. The anti-Shia group suspect that the clamour for Sunni-Shia unity is only a façade to pursue the Shia agenda.


At the same time, the group discounts the alarmist campaign by some pro-Saudi Arabia Salafi groups against the rise of Shias in Kerala. “The Wahhabis may have their own agenda behind the campaign. We think that they are exaggerating the issue but we should be vigilant against Shia beliefs finding a place among Sunnis,” Swalih said.
Read more at: http://timesofindia.indiatimes.com/articleshow/59842104.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
11,Feb2020

عرض كتاب (أعلام المؤلفين بالعربية في البلاد الهندية)

عرض كتاب (أعلام المؤلفين بالعربية في البلاد الهندية)



തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal