17,Jul2020
Who Was Abdullah Ibn Saba?
16,Jul2020
ഉസ്മാനിയ ഖിലാഫത് നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം
ഉസ്മാനിയ ഖിലാഫത് നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം
പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതത്തിനു ശേഷം മിഡിൽ ഈസ്റ്റ് വൈജ്ഞാനിക കേന്ദ്രമായി മാറി. ആൽകമിയും അൽജിബ്രയും ലോകത്തിന് പരിചയപെടുത്തിയ അറബികളായിരുന്നു AD 700 മുതൽ AD1300 വരെ ശാസ്ത്രത്തിന്റെ പതാകവാഹകർ. എല്ലാ അടിസ്ഥാനശാസ്ത്രത്തിനും അടിത്തറ പാകിയത് ഈ കാലഘട്ടത്തിലാണ്. അതുവരെ തത്വജ്ഞാനികളെ ഉണ്ടായിരുന്നുള്ളൂ. പരീക്ഷണങ്ങൾക്ക് പ്രാധാന്യമില്ലാതെ, ചിന്തകളിലൂടെ അറിവ് ഉല്പാദിപ്പിച്ചിരുന്ന ഗ്രീക്ക് മെത്തഡോളജിക്ക് പകരം പരീക്ഷണകേന്ദ്രീകൃത രീതി ശാസ്ത്രത്തിനു പരിചയപെടുത്തിയതാണ് അറബിശാസ്ത്രഞരുടെ ഏറ്റവും വലിയ സംഭാവന. അങ്ങനെയാണ് പുതിയ ചിന്തകൾക്ക് പകരം പുതിയ ഉത്പന്നങ്ങളുണ്ടാവാൻ തുടങ്ങിയത്.
രസതന്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, നിരവധി ആസിഡുകൾ, ആൽക്കലികൾ, സംയുക്തങ്ങൾ കണ്ടുപിടിക്കപ്പെടുന്നത് ഇക്കാലഘട്ടത്തിലാണ്. സുൽത്താൻ ഹാറൂൺ റഷീദിനെപോലയുള്ള ഭരണാധികാരികളായിരുന്നു ഈ ശാസ്ത്രമുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
Labels:
ഉസ്മാനി സാമ്രാജ്യം,
ലേഖനങ്ങൾ,
സൂഫിസം
16,Jul2020
ഉസ്മാനി സാമ്രാജ്യത്തിന്റെ പതനം; വസ്തുതകളും യാഥാർത്ഥ്യങ്ങളും - ഭാഗം 2
ഉസ്മാനി സാമ്രാജ്യത്തിന്റെ പതനം; വസ്തുതകളും യാഥാർത്ഥ്യങ്ങളും
ഭാഗം 2
ഒന്നാം ഭാഗത്തിലേക്കുള്ള ലിങ്ക്
✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി
"ഉസ്മാനി സാമ്രാജ്യത്തിന്റെ ഉത്ഥാന പതനങ്ങളുടെ കാരണങ്ങൾ" എന്ന തന്റെ ഗ്രന്ഥത്തിൽ, പ്രമുഖ ഉസ്മാനി ചരിത്രകാരനായ ഡോ. അലി മുഹമ്മദ് സ്വല്ലാബി പറയുന്നത് കാണുക:
ഉസ്മാനി സാമ്രാജ്യത്തിന്റെ അവസാന ഘട്ടത്തിലെ ഭരണാധികാരികൾ അല്ലാഹുവിന്റെ ശരീഅത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ ഭയവും ഭീതിയും നിറഞ്ഞ സംഘർഷഭരിതമായ സാമൂഹ്യജീവിതം, ഭൗതിക പ്രമത്തതയിലും ജാഹിലിയ്യത്തിലും മുഴുകി പോയിരുന്നു, എല്ലാ ഓരികളും തങ്ങൾക്കെതിരായിട്ടുള്ളതാണെന്ന് അവരുടെ ഭീരുത്വം കൊണ്ടവർ ധരിച്ചുവശായി. ക്രൈസ്തവരെ ഭയപ്പെട്ട അവർ, ധീരമായി അവരെ എങ്ങനെ ചെറുക്കണമെന്നറിയാതെ നട്ടം തിരിഞ്ഞു. പാപഭാരം കാരണം, ശത്രുക്കളുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവണ്ണം അവർ ദുർബലരായി. ഉസ്മാനികൾ തങ്ങളുടെ അവസാന ദശകളിൽ ചേതനയറ്റ ആത്മാവില്ലാത്ത മനസ്സു വറ്റിവരണ്ടുണങ്ങിയ ഒരു സമൂഹമായി മാറിയിരുന്നു. നന്മ കൽപിക്കുകയോ തിന്മകളെ വെടിയുകയോ ചെയ്യാത്ത ഒരു സമൂഹം. ഈ മഹത്തായ ദൗത്യം അവഗണിച്ചതു കാരണം ഇസ്രായീല്യരെ ബാധിച്ച ദുരന്തം അവരെയും ബാധിച്ചു, അല്ലാഹുവിന്റെ ശരീഅത്തിന് യാതൊരു മഹത്തവും നൽകാത്ത സമൂഹത്തിന് സംഭവിക്കാവുന്നതെല്ലാം അവർക്കും സംഭവിച്ചു. അവസാന ദശയിലെ ഉസ്മാനി ഭരണാധികാരികളും അവരുടെ കീഴിലുള്ള ജനതയും അല്ലാഹുവിന്റെ ശരീഅത്തിൽ നിന്നും വ്യതിചലിക്കുകയും തങ്ങളുടെ ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് അഭ്യന്തര ശൈഥില്യം നേരിടുകയും ജീവഹാനിയും അഭിമാന നഷ്ടവും കവർച്ചയും പിടിച്ച് പറിയുമെല്ലാം സമൂഹത്തിൽ വ്യാപകമായിത്തീർന്നിരുന്നു. യുദ്ധങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. പ്രതിയോഗികൾക്ക് അവരോടുള്ള ശത്രുതയും വിദ്വേഷവും വർദ്ധിച്ചുവന്നു. റഷ്യ, ബ്രിട്ടൻ, ബൾഗേറിയ, സെർബുകൾ എന്നിവർ ശക്തി പ്രാപിക്കുകയും നേട്ടങ്ങൾ കൊയ്തെടുക്കുകയും ചെയ്തു. ഉസ്മാനി ഭരണാധികാരികൾക്കും അവരുടെ കീഴിലുള്ള പ്രജകൾക്കും സ്വാസ്ഥ്യം നഷ്ടപ്പെടുകയും അല്ലാഹുവിന്റെ സഹായം നഷ്ടപ്പെടുകയും ചെയ്തു. തുടർച്ചയായി പരീക്ഷണങ്ങളും, അധികാരനഷ്ടവും, ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഭയപ്പെടുത്തലുകളും അവരുടെ അധികാരത്തിന് ഭീഷണി സൃഷ്ടിക്കുകയുണ്ടായി. ഉസ്മാനികൾ തങ്ങളുടെ ഭരണത്തിന്റെ ആദ്യ ദശകളിൽ ഇസ്ലാമിക
Labels:
ഉസ്മാനി സാമ്രാജ്യം,
ലേഖനങ്ങൾ
15,Jul2020
ലിബിയയില്‍ ഉര്‍ദുഗാനും ഇഖ്‌വാനും എന്താണ്കാര്യം
ലിബിയയില്‍ ഉര്‍ദുഗാനും ഇഖ്‌വാനും എന്താണ്കാര്യം
🖋️ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി
തുര്‍ക്കിയും ഇറ്റലിയും കോളനിയാക്കി വെച്ചിരുന്ന ലിബിയക്ക് 1951 ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇദ് രീസ് രാജാവിന് ശേഷം നാല് പതിറ്റാണ്ടിലേറെ കാലം ലിബിയ ഭരിച്ചത് കേണല്‍ മുഹമ്മര്‍ അല്‍ ഖദ്ദാഫി ആയിരുന്നു. 2011 ലെ അറേബ്യന്‍ വിപ്ലവത്തെ/അറബ് വസത്തെ തുടര്‍ന്ന് ടുനീഷ്യ, സിറിയ, ഈജിപ്ത്,യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വിപ്ലവമുണ്ടായി. സിറിയ ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം പതിറ്റാണ്ടുകളായി നാടു ഭരിച്ചിരുന്ന ഏകാധിപതികള്‍ക്ക് അധികാരം നഷ്ടപ്പെട്ടു സിറിയ വന്‍ശക്തി രാഷ്ട്രങ്ങളുടെ പിന്തുണയോടെ സ്വന്തം ജനതയെ കൊന്നൊടുക്കി. ബശ്ശാറുല്‍ അസദ് ഇപ്പോഴും തുടരുന്നു.
ലിബിയയില്‍ മുഹമ്മര്‍ അല്‍ഖദ്ദാഫിയെ വധിച്ചു. അതിന് ശേഷം പത്ത് വര്‍ഷമായി ലിബിയ അസ്ഥിരതയുടെയും അരാജകത്വത്തിന്‍റെയും അടയാളമായി നിലകൊള്ളുകയാണ്. ഏകാധിപതിയായ മുഹമ്മര്‍ അല്‍ ഖദ്ദാഫിയുടെ കീഴില്‍ പട്ടിണി കിടക്കാതെ ജീവിച്ചിരുന്ന ലിബിയന്‍ ജനത ശുദ്ധജലവും ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുന്ന കാഴ്ചയാണ്.പെട്രോളും പ്രകൃതിവാതകവും മറ്റു വിഭവങ്ങളുമുണ്ടായിട്ടും അതിന്‍റെയൊന്നും ഗുണം അനുഭവിക്കാന്‍ കഴിയാതെ പട്ടിണിയിലും പാലായനത്തിലുമാണ് ലിബിയന്‍ ജനത. കോവിഡ് കാലത്തും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും വൈദേശിക ഇടപെടലുകളുടെയും ദുരന്തംകൂടി പേറുകയാണ് ലിബിയന്‍ ജനത.
അമേരിക്ക, ഇറ്റലി, റഷ്യ, ഫ്രാന്‍സ് എന്നിവരുടെയെല്ലാം കണ്ണ് ലിബിയയിലെ എണ്ണയിലാണ്.ഒരു ഭാഗത്ത് രാജ്യത്തിന്‍റെ അറുപത് ശതമാനവും അധീനപ്പെടുത്തിയ ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ ഖലീഫ ഹഫ്ത്തറും മറു ഭാഗത്ത് ചെറിയ ഭാഗത്ത് മാത്രം സ്വാധീനമുള്ള ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി എന്‍ എ) തലവന്‍ ഫാഇസ് സർറാജും ഇരുവരുടെയും പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രങ്ങളെയുമാണ് കാണുന്നത്. രൂക്ഷമായ പോരാട്ടമാണ് ലിബിയയില്‍ സ്വാധീനം നേടാന്‍ നടക്കുന്നത്.
ജനറല്‍ ഖലീഫ ഹഫ്തറിന്‍റെ കൂടെയാണ് ഫ്രാന്‍സ്, റഷ്യ, ഈജിപ്ത്, സൗദ്യ അറേബ്യ, യു എ ഇ, തുടങ്ങിയ രാഷ്ട്രങ്ങള്‍. ഫാഇസ് സർറാജ് ബ്രദര്‍ഹുഡ് ആശയങ്ങള്‍ പ്രചരിപ്പിക്കാനും അതിന് സ്വാധീനമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ നിലപാട്. തുര്‍ക്കിയും ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ അംബാസിഡറുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇഖ് വാൻ മുസ്ലിമൂന് കളമൊരുക്കുന്ന ഫാഇസ് സർറാജിന്‍റെ കൂടെയാണ്.
15,Jul2020
ഇറാനിലെ ഒരു സുന്നി യുവതിയുടെ ദാരുണ അനുഭവം
ഇറാനിലെ ഒരു സുന്നി യുവതിയുടെ ദാരുണ അനുഭവം
തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.
പ്രിയപ്പെട്ട ഉമ്മയ്‍ക്ക്,
നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു.
ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം.
5,Jul2020
മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം
മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം
മുഹമ്മദ് സാജിദ് ഖാസിമി
(മുദർരിസ്, ദാറുൽ ഉലൂം ദയൂബന്ദ്)
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് വൈജ്ഞാനിക രംഗത്തും വ്യവസായ രംഗത്തും വലിയ കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കിയെങ്കിലും മറുഭാഗത്ത് മതമേഖലയിൽ വലിയ കോളിളക്കങ്ങളുണ്ടാക്കാൻ ഇടയായി. ക്രൈസ്തവ വിശ്വാസത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു പ്രസ്തുത വിപ്ലവം. കാരണം വൈജ്ഞാനിക പുരോഗതിക്കു മുമ്പിൽ കീറാമുട്ടിയായിരുന്നു പ്രസ്തുത വിശ്വാസ സംഹിത. അതിനാൽ വിപ്ലവകാരികൾ മതത്തെ തങ്ങളുടെ ജീവസ്സുറ്റ സാമൂഹ്യജീവിത മണ്ഡലങ്ങളുടെ പടിക്ക് പുറത്ത് നിർത്തി. വ്യക്തിജീവിതത്തിലും ചർച്ചുകൾക്കകത്തും മാത്രം മതത്തെ പരിമിതപ്പെടുത്തി. ജീവിതത്തിന്റെ മറ്റു ഭാഗങ്ങളിൽ മതേതരത്വവും ധൈഷണികതയും എടുത്തുപയോഗിച്ചു. പിന്നീട്, പ്രസ്തുത വൈജ്ഞാനിക വിപ്ലവം അതിന്റെ മുഴുവൻ നന്മ തിന്മകളോടെ, സാമ്രാജ്യത്വ ശക്തികളുടെ കരങ്ങളിലൂടെ മുസ്ലിം രാഷ്ട്രങ്ങളിലുമെത്തി, അതിന്റെ പ്രഭയിൽ ഒരു വിഭാഗം മുസ്ലിംകൾ അത്ഭുത സ്തബ്ധരായി. മതേതരത്വവും, യുക്തിചിന്തയും പ്രചരിപ്പിക്കാൻ അവർ അരയും തലയും മുറുക്കി രംഗത്ത് വരികയുണ്ടായി. യൂറോപ്പിലെ വിപ്ലവകാരികൾ ക്രൈസ്തവതയോടു പുലർത്തിയ നിലപാടായിരുന്നു. അവർക്ക് ഇസ്ലാമിനോടുണ്ടായിരുന്നത്. ഇസ്ലാമിനെ ബൗദ്ധികമായി വ്യാഖ്യാനിച്ച് തങ്ങളുടെ വീക്ഷണത്തിൽ യുക്തിക്ക് നിരക്കാത്ത പ്രമാണങ്ങൾ
Subscribe to:
Posts (Atom)