} -->
7,Jan2021

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (രണ്ട്)

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (രണ്ട്) 

- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

സൂക്തം എട്ട് (അത്തഹ്‌രീം 9)

 يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ 
"നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നിങ്ങൾ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. ചെന്നു ചേരേണ്ട സ്ഥലം എത്ര ചീത്ത."
ഈ സൂക്തത്തെ സംബന്ധിച്ചുള്ള ആക്ഷേപം, ജിഹാദ് എന്ന പദം ഉപയോഗിച്ചതാണ്. ജിഹാദിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണം

അറിയേണ്ടവർ മനസ്സിലാക്കേണ്ട കാര്യം എപ്പോഴും യുദ്ധം എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന പദമല്ല ഇതെന്നാണ്. പോരാട്ടം എന്നർത്ഥത്തിൽ പ്രയോഗിക്കപ്പെടുന്ന പദമാണ് "ഖിത്താൽ". സംഘ്പരിവാരവും മറ്റുള്ളവരും ഉന്നയിക്കുന്ന മറ്റൊരാരോപണം ഒരു പ്രവാചകന് എങ്ങനെ യുദ്ധത്തിൽ പങ്കെടുക്കാനാവും എന്നതാണ്. എന്നാൽ ഒരു പ്രവാചകനോ സാധാരണക്കാരനോ ആവട്ടെ, മറ്റൊരാൾ തന്നെ ഒരു ഏറ്റുമുട്ടലിന് നിർബന്ധിച്ചാൽ എന്താണ് ചെയ്യേണ്ടത്? എന്നതാണ് ഇതു കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ചോദ്യം. സാമൂഹ്യ സാഹചര്യങ്ങൾ ദുഷിപപിക്കാൻ ശ്രമിക്കുന്ന ശത്രുക്കളോട് യുദ്ധം ചെയ്യാൻ നിർബന്ധിതമായ സാഹചര്യത്തിൽ വിശേഷിച്ചും, ശത്രുക്കളോട് കണിശത പുലർത്തുകയല്ലാതെ മറ്റെന്തു മാർഗമാണ് നബി സ്വീകരിക്കുക.
ഇസ്ലാമിക ഭരണത്തിനു കീഴിൽ ജീവിക്കുന്ന എല്ലാ അമുസ്ലിംകളും ഒരു പോലെയല്ല. സംരക്ഷിതരായ ദിമ്മികളും കരാറിലേർപ്പെട്ടവരും ഭരണകൂടത്തിന്റെ സുരക്ഷക്കു കീഴിൽ ജീവിക്കുന്നവരും സമ്പത്തും ശരീരവും കൈയ്യേറ്റം ചെയ്യപ്പെടാൻ പാടില്ലാത്തവരുമാണ്. മറ്റൊരു വിഭാഗം മുസ്ലിംകളോട് ഏറ്റുമുട്ടുന്ന വിഭാഗമാണ്. അവരോടാണ് അല്ലാഹു യുദ്ധം ചെയ്യാൻ കൽപിച്ചത്. മേൽപറയപ്പെട്ട സൂക്തങ്ങൾ ഈ വിഭാഗവുമായി ബന്ധപ്പെട്ടതാണ്.

സൂക്തം ഒമ്പത് (അൽ അൻഫാൽ 69)

 فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ 

"എന്നാൽ യുദ്ധത്തിനിടയിൽ നിങ്ങൾ നേടിയെടുത്തതിൽ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാണ്."

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal