} -->
23,Aug2018

അഹ്മദ് റിളാഖാൻ ബറേൽവി


അഹ്മദ് റിളാഖാൻ ബറേൽവി

      ഉത്തരേന്ത്യയിലെ ഖബറാരാധകരായ (ഖബറിനു ത്വാവാഫും സുജൂദും ചെയ്യുന്ന, പൂവിട്ട് പൂജിക്കുന്ന) ബറേൽവി വിഭാഗത്തിന്റെ നേതാവാണ് അബ്ദുൽ മുസ്ഥഫാ അഹ്മദ് റിളാഖാൻ ബറേൽവി. അധിനിവേഷ ഇന്ത്യയിലെ ബ്രിട്ടീഷ് ചാരനും പാരമ്പര്യമായി ശിയാ വിശ്വാസിയുമായിരുന്ന അഹ്മദ് ബറേൽവിയുടെ വികലവും വികൃതവുമായ ആശയാദർശങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ തന്റെ ശിഷ്യനും ഹൈദരാബാദ് രാജാവിന്റെ കൊട്ടാര മുഫ്തിയുമായിരുന്ന അഹ്മദ് കോയ ശാലിയാത്തി വൃഥാശ്രമം നടത്തിയെങ്കിലും മഹാനായ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിഷ്യന്മാർക്ക് (ഖുതുബി മുഹമ്മദ് മുസ്ലിയാരടക്കം) അത് തടഞ്ഞു നിർത്താൻ സാധിച്ചു. പിന്നീട് ഖുതുബിയുടെ ശിഷ്യന്മാർ (കണ്ണിയത്ത് ഉസ്താദ്, സ്വദഖത്തുള്ള മുസ്ലിയാർ തുടങ്ങിയവർ) സുന്നി സമൂഹത്തിനു നേതൃത്വം നൽകിയപ്പോഴും ബറേൽവിസം കേരളത്തിൽ വേരുപിടിച്ചില്ല. ബറേൽവി വിരുദ്ധ സ്ഥാപനങ്ങളായ വെല്ലൂർ ബാഖിയാത്, ദയൂബന്ത് ദാറുൽ ഉലൂം എന്നിവിടങ്ങളിലേക്കായിരുന്നു കേരളത്തിലെ പണ്ഡിതന്മാർ ഉപരി പഠനത്തിനു പോയിരുന്നത്. (ബാഖിയാത്തിന്റെ സ്ഥാപകനായ അബ്ദുൽ വഹാബ് ഹസ്രത്ത് നടത്തിയ ഒന്നാം സനദ് ദാന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ദാറുൽ ഉലൂം ദയൂബന്തിന്റെ സ്ഥാപകൻ മുഹമ്മദ് ഖാസിം നാനുതവിയുടെ മകനും ദയൂബന്ത് ദാറുൽ ഉലൂമിന്റെ അക്കാലത്തെ പ്രിൻസിപ്പാലുമായിരുന്ന അഹ്മദ് ബിൻ മുഹമ്മദായിരുന്നു-ബാഖിയാത്ത് 150-ാം വാർഷികപ്പതിക്ക് നോക്കുക). 
എന്നാൽ ഇൗ അടുത്തകാലത്ത് മുമ്പ് കേരളക്കാർക്ക് കേട്ട് പരിചയം പോലുമില്ലാത്ത മിസ്ബാഹി, നഇൗമി, അംജദി തുടങ്ങിയ ബറേൽവി ബിരുദധാരികൾ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്യുകയും ധാരാളം ശിയാവിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്ന അഹ്മദ് റിളാഖാൻ ബറേൽവിയെ സുന്നികളുടെ ഇമാമും നവേത്ഥാന നായകനുമായി അവരോധിക്കുകയും ചെയ്യുന്നു. കഥയറിയാതെ ആട്ടം കാണുന്ന ചില പണ്ഡിതന്മാരും വിദ്യാർത്ഥികളും സാധാരണക്കാരും ഇത് സത്യമാണെന്ന് ധരിക്കുകയും ചെയ്തു. ഇത്തരുണത്തിൽ സത്യാന്വേഷികൾക്കായി അഹ്മദ് റിളാഖാൻ ബറേൽവിയെ അൽപം പരിചയപ്പെടുത്തുകയാണിവിടെ.

=ജനനം, പേര്, കുടുംബം=

     അബ്ദുൽ മുസ്ഥഫാ അഹ്മദ് റിളാ ബ്നു നഖിയ്യ് അലി ബ്നു റിളാ അലി ബ്നു കാളിം അലി, ഹിജ്റ 1272 ൽ കി.1866 ൽ ഉത്തരേന്ത്യയിലെ ബറേലിയിൽ ജനിച്ചു. അഹ്മദ് റിളാ എന്ന പേര് നൽകപ്പെട്ടെങ്കിലും അദ്ദേഹം സ്വമേതയാ മറ്റൊരു പേര് സ്വീകരിച്ചു- അബ്ദുൽ മുസ്ഥഫാ. അഫ്ഖാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത അദ്ദേഹത്തിന്റെ കുടുംബം ശിയ കുടുംബമായിരുന്നുവെന്ന് പറയപ്പെടുന്നു. കാരണം: 1) അദ്ദേഹത്തിന്റെ പ്രപിതാക്കളുടെ പേരുകൾ ശിയാക്കൾക്കിടയിൽ പ്രസിദ്ധമായ പേരുകളാണ്, ഉദാ: നഖിയ്യ് അലി (അലിയുടെ വിശുദ്ധി), റിളാ അലി (അലിയുടെ പ്രീതി), കാളിം അലി (അലിയെമനസ്സിൽ കുടിയിരുത്തിയവൻ). 2) അഹ്മദ് ബറേൽവിയുടെ ശിയാ വിശ്വാസങ്ങൾ: അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ധാരാളം ശിയാ വിശ്വാസങ്ങൾ അഹ്മദ് ബറേൽവിക്കുണ്ടായിരുന്നു. ഇത് തന്റെ ശിയാ പ്രപിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാകാം. 3) ശിയാക്കളുമായുള്ള സൗഹൃദബന്ധം: മുബ്തദിഉകളുമായി യാതൊരുവിധ ബന്ധവും പാടില്ലെന്ന് പറഞ്ഞിരുന്ന അഹ്മദ് ബറേൽവിക്ക് ശിയാക്കളുമായി നല്ല ബന്ധവും അടുപ്പവും സൗഹൃദവുമായിരുന്നു. ശിയാക്കളുടെ ആരാധനാലയങ്ങൾക്ക് (ഹുസൈനിയ്യ) അഹ്മദ് ബറേൽവി ഉചിതമായ പേരുകൾ നിർദേശിച്ചു കൊടുക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്തിരുന്നു.
=പ്രവാചക സ്നേഹി?=
അഹ്മദ് ബറേൽവി അതിരറ്റ പ്രവാചക സ്നേഹം പ്രകടിപ്പിച്ചിരുന്നു. നബി(സ്വ) യെ തന്റെ ആത്മാവിനേക്കാൾ സ്നേഹിക്കുമ്പോഴാണ് ഒരാളുടെ വിശ്വാസവും പ്രവാചക സ്നേഹവും പൂർണ്ണമാവുന്നത്. നബി (സ്വ) യെ ധാരാളം പുകഴ്ത്തുന്നതും അവിടത്തെ മദ്ഹുകൾ പറയുന്നതും പ്രവാചക സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്നതിൽ സന്ദേഹമില്ല. എന്നാൽ പ്രവാചക സ്നേഹത്തിന്റെ പ്രധാന ഭാഗം നബി (സ്വ) യെ പിൻപറ്റുകയെന്നതാണ്. ഖുർആൻ പറയുന്നു "നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്നെ പിൻപറ്റുക" (ഖു.2:31). വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും വിരുദ്ധമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരാൾ ഞാൻ പ്രവാചക സ്നേഹിയാണെന്ന് വാദിച്ചാൽ എങ്ങിനെ നമുക്കത് അംഗീകരിച്ച് കൊടുക്കാൻ പറ്റും.
നബി (സ) പറഞ്ഞു: "ക്രിസ്ത്യാനികൾ ഇൗസാ നബി (അ)യെ പ്രശംസിച്ചത് പോലെ നിങ്ങൾ എന്നെ പ്രശംസിക്കരുത്"(ബുഖാരി)
എന്നാൽ ക്രിസ്ത്യാനികൾ ഏശൂവിനെകുറിച്ച് വിശ്വസിക്കുന്നതിനേക്കാളും പറയുന്നതിനേക്കാളും അപകടകരമായ കാര്യങ്ങളാണ് നബി (സ്വ)യെ കുറിച്ച് ബറേൽവി വിശ്വസിച്ചിരുന്നതും പറഞ്ഞിട്ടുള്ളതും.
നബി(സ്വ)യുടെ മനുഷ്യത്വം (بشرية) ത്തെ ബറേൽവി നിഷേധിക്കുകയും നബി(സ്വ)ക്ക് അർദ്ധ ദിവ്യത്വം (شبه الوهية) നൽകുകയും ചെയ്തു. അല്ലാഹുവിനോടു പ്രാർത്ഥിക്കേണ്ടതില്ലെന്നും നബി(സ്വ)യോട് പ്രാർത്ഥിച്ചാൽ മതിയെന്നും തന്റെ അനുയായികളെ അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹം തന്റെ പള്ളിയുടെ മിഅ്റാബിൽ എഴുതിവെച്ച വരികൾ നോക്കുക.
الله ربّ محمد صلى عليه وسلما      نحن عباد محمد صلى عليه وسلما
"അല്ലാഹു മുഹമ്മദ് നബി (സ്വ)യുടെ റബ്ബാണ്. നമ്മൾ മുഹമ്മദ് നബിയെ ആരാധിക്കുന്നവരും". അഥവാ അല്ലാഹുവിനോട് നബി (സ്വ) പ്രാർത്ഥിക്കട്ടെ. നാം ആരാധിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും നബി (സ്വ) യോടാണ്. ബറേൽവിയുടെ മഖ്ബറയുടെ ചാരത്തുള്ള പള്ളിയുടെ മിഅ്റബിൽ ഇന്നും ഇൗ വരികൾ കാണാം. ഇതേ വികല വിശ്വാസം തന്നെയാണ് ഇന്നും ബറേൽവിയുടെ അനുയായികൾക്കുള്ളത്. കേരളത്തിലേക്ക് ബറേൽവിസം ഇറക്കുമതി ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ച ശാഹുൽ ഹമീദ് ശാന്തപുരം  ഇതേ ആശയം അൽ ഇർഫാദ് മാസികയിൽ വർഷങ്ങൾക്ക് മുമ്പ് എഴുതുകയുണ്ടായി.
ഇതേ വികലവിശ്വാസമാണ് സ്വന്തം പേരായ "അഹ്മദ്" എന്ന പേര് ഇഷ്ടപ്പെടാതെ അബ്ദുൽ മുസ്ഥഫാ എന്ന പേര് സ്വീകരിക്കാൻ ബറേൽവിയെ  പ്രേരിപ്പിച്ചത്. മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) ഫത്ഹുൽ മുഇനിൽ പറഞ്ഞത് ഇതു പോലുള്ള നാമകരണം ചെയ്യുന്നത് ഹറാം എന്നാണ്. ഇത് പോലുള്ള നാമകരണം ഹറാം ആകാനുള്ള കാരണം ശിർക്കിന്റെ പദമായതിനാലാണെന്ന് ഫത്ഹുൽ മുഇൗന്റെ വ്യാഖ്യാനമായ ഇ ആനത്തിൽ പറയുന്നു. "അബ്ദുൽ മസീഹ് എന്ന് ക്രിസ്ത്യാനികൾ അവരുടെ മക്കൾക്ക് പേരുവെക്കുന്നതിനു സമാനമായ പേരുകൾ (അബ്ദുന്നബി, അബ്ദുൽ മുസ്ഥഫാ) വെക്കുന്ന മുസ്ലിംകൾ ഇക്കാലത്തെ മുനാഫിക്കുകളാണെന്ന്" ശാഹ് വലിയുള്ളാഹിദ്ദഹ്ലവി (റ) ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ പറയുന്നു.
മനുഷ്യന്മാർക്ക് പ്രവാചകനാകാനുള്ള യോഗ്യതയില്ലെന്നായിരുന്നു മുശ്രിക്കുകളുടെ വാദം. "അല്ലാഹു പ്രവാചകനായി മനുഷ്യനെ അയക്കുകയോ എന്ന് ചോദിച്ചാണ് ജനങ്ങൾ വിശ്വസിക്കാതിരുന്നത്" (ഖു.17:94)
"അവർ (അവിശ്വാസികൾ)പറഞ്ഞു: നമ്മിൽപെട്ട ഒരു മനുഷ്യനെ നാം പിൻപറ്റുകയോ? എങ്കിൽ നാം വഴി പിഴച്ചവർ തന്നെ" (ഖു.54:24)
അഥവാ മനുഷ്യത്വത്തിനപ്പുറമുള്ളവർക്കെ പ്രവാചകനാകാൻ യോഗ്യതയൊള്ളുവെന്ന് മുശ്രിക്കുകൾ വിശ്വസിച്ചു. അതുകൊണ്ടുതന്നെ പ്രവാചകന്മാരുടെ പ്രവാചകത്വം അവർ അംഗീകരിച്ചു കൊടുത്തില്ല. പ്രവാചകൻമാരെ പിൻപറ്റാൻ അവർ തയ്യാറുമായില്ല.
എന്നാൽ, നബി (സ്വ)യുടെ പ്രവാചകത്വത്തെ ബറേൽവി അംഗീകരിക്കുന്നു. പക്ഷെ, മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത് പോലെ പ്രവാചകൻമാർ മനുഷ്യരാകാൻ പാടില്ല എന്ന വിശ്വാസം ബറേൽവിക്കുള്ളതിനാൽ നബി(സ്വ)യുടെ മനുഷ്യത്വത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, നബി(സ്വ) മനുഷ്യനാണെന്ന് പറയുന്നവൻ കാഫിറാണെന്ന് ബറേൽവി പറയുന്നു.
"إن التقوّل ببشرية الرسول من دأب الكفار"
"പ്രവാചകർ മനുഷ്യരാണെന്ന് പറയുന്നത് കാഫിറുകളുടെ പതിവാണ്"(ഫതാവാറിളവിയ്യ: 6/143)
എന്നാൽ ഖുർആൻ പഠിപ്പിക്കുന്നത് കാണുക: 
"നബിയെ പറയുക: ഞാൻ വഹ്യ് നൽകപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ്" (ഖു:11:6)
"പറയുക: എന്റെ നാഥൻ പരിശുദ്ധൻ, ഞാൻ പ്രവാചകനായ ഒരു മനുഷ്യൻ മാത്രമല്ലെയോ"(ഖു:17:93)
നബി(സ്വ) പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് ബറേൽവി വിശ്വസിക്കുന്നു. ഇതു സ്ഥാപിക്കാൻ അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതി " صلاة الصفا في نور المصطفى"  
യഥാർത്ഥത്തിൽ ഇൗ വാദവും നബി(സ്വ)യുടെ മനുഷ്യത്വ നിഷേധത്തിലേക്കാണ് ചെന്നെത്തുന്നത്. കാരണം പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടത് മലക്കുകളെയാണെന്നും ആദം നബിയെ സൃഷ്ടിക്കപ്പെട്ടത് മണ്ണിനാലാണെന്നും അഹ്ലുസുന്ന വിശ്വസിക്കുന്നു.
അല്ലാഹു പറയുന്നു: "നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചുവെന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്" (ഖു:30:20)
നബി(സ്വ) മനുഷ്യനല്ലെങ്കിൽ പിന്നെ ആരാണ്? അത് ആരാണെന്ന് ബറേൽവി തീർത്തു പറയുന്നില്ല. നബി(സ്വ) ദൈവമല്ലെന്ന് പറയാനോ ആണെന്ന് പറയാനോ ബറേൽവിക്കു കഴിയുന്നില്ല. ബറേൽവി തന്റെ ഹദാഇഖെബഖ്ശ് "حدائق بخش" എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക. "എനിക്ക് അങ്ങയെ അല്ലാഹു എന്നു വിളിക്കാൻ കഴിയുന്നില്ല. തങ്ങളുടെയും അല്ലാഹുവിനുമിടയിൽ വ്യത്യാസപ്പെടുത്താനും എനിക്ക് കഴിയുന്നില്ല" (ഫദാഇഖെ ബഖ്ശ്) 
നബി(സ്വ) മനുഷ്യനാണെന്ന് ഖുർആനിൽ അർത്ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമായി പറഞ്ഞിരിക്കെ പ്രവാചക സ്നേഹത്തിന്റെ പേരിൽ അത് നിഷേധിക്കുന്നത് കാപാട്യമാണ്. ഖുർആനിനും ഹദീസിനും വിരുദ്ധമായ ആശയങ്ങൾ നബ(സ്വ)ക്കെതിരെ വെച്ചു പുലർത്തുന്ന ഒരാളുടെ പ്രവാചക സ്നേഹപ്രകടനം മുസ്ലിംകളെ ചതിക്കുഴിയിൽ പെടുത്താനുള്ള ഒരു ബ്രിട്ടീഷ് ചാരന്റെ കുതന്ത്രങ്ങൾ മാത്രമായിരുന്നു.

=ബ്രിട്ടീഷ് ചാരൻ=

  "ഭിന്നിപ്പിച്ച് ഭരിക്കുക" ഇതാണ് ബ്രിട്ടീഷ് പോളിസി. ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും ബ്രിട്ടീഷുകാർ തമ്മിലടിപ്പിച്ചു. സ്വതന്ത്രശേഷവും ഇൗ ഭിന്നിപ്പ് തുടർന്നു. ഇന്നും ഇന്ത്യയുടെ പലഭാഗത്തും നടക്കുന്ന വർഗീയ സംഘട്ടനങ്ങൾ ഇതിന്റെ ബാക്കി പത്രമാണ്.
ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിച്ചത് പോലെ മുസ്ലിംകൾക്കിടയിലും ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു.
മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാകാൻ രണ്ട് അഹ്മദ്്മാരെയാണ് ബ്രിട്ടീഷുകാർ നിയോഗിച്ചത്. ഒന്ന്: അഹ്മദ്് ഖാദിയാനി. രണ്ട്: അഹ്മദ്് ബറേൽവി. എന്നാൽ ഒന്നാമത്തെ അഹ്മദിന്റെ ദൗത്യം പൂർണ്ണമായും വിജയിച്ചില്ല. ടിയാൻ ഉണ്ടാക്കിയ പുതിയ മതം മൂസ്ലീം ലോകം തിരസ്കരിച്ചു. എന്നാൽ രണ്ടാമത്തെ അഹ്മദിന്റെ ദൗത്യം നൂറു ശതമാനവും വിജയിച്ചു. മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അഹ്മദ് ബറേൽവിക്ക് സാധിച്ചു. ആ ഭിന്നിപ്പ് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. 
ഇന്ത്യ ഒട്ടുക്കുമുള്ള മുസ്ലിം നേതാക്കന്മാരും പ്രഗത്ഭരായ പണ്ഡിതന്മാരും (കേരളത്തിലെ മഖ്ദൂമുമാർ, ഉമർ ഖാസി, മമ്പുറം തങ്ങൾ, ആലി മുസ്ലിയാർ അടക്കം) ബ്രിട്ടിഷിനെതിരെ സ്വതന്ത്ര സമരവുമായി രംഗത്തിറങ്ങിയപ്പോൾ മുസ്ലിംകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതായിരുന്നു അഹ്മദ്  ബറേൽവയുടെ ദൗത്യം. അതിനായി അദ്ദേഹം ഗ്രന്ഥങ്ങൾ തന്നെ എഴുതി. ബ്രിട്ടീഷിനെതിരെ പൊരുതുന്നവരും പൊരുതാൻ ആഹ്വോനം ചെയ്യുന്നവരും കാഫിറുകളും മുർതദ്ദുകളുമാണെന്ന് അഹ്മദ് ബറേൽവി നിസ്സങ്കോചം പ്രഖ്യാപിച്ചു.  
സ്വതന്ത്ര സമരത്തിനെതിരെ അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥമാണ് “അൽ ഹുജ്ജതുൽ മുഅ്്തമിന”  الحجة المؤتمنة في آية الممتحنة. ബ്രിട്ടീഷുകാരോട് പൊരുതുന്നവരും അവരുമായി സ്നേഹബന്ധം പുലർത്താത്തവരും കാഫിറാണെന്ന് ഇൗ പുസ്തകത്തിൽ അദ്ദേഹം സമർത്തിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ “ഇഅ്ലാമുൽഅഅ്ലാം ബിഅന്നഹിന്ദുസ്ഥാൻ ദാറുൽഇസ്ലാം”
إعلام الأعلام بأن هندستان دارالإسلام
എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലും ബ്രിട്ടീഷ്കാർക്കെതിരെ പൊരുതുന്നവരും സ്വതന്ത്രസമരത്തിൽ പങ്കെടുക്കുന്നവരും കാഫിറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മറ്റൊരു ഗ്രന്ഥമായ دوام عيش എന്ന ഗ്രന്ഥത്തിലും മുസ്ലിംകൾ സ്വതന്ത്ര സമരത്തിൽ പങ്കെടുക്കരുതെന്ന് പറയുന്നു (പേ:46)
ഇപ്രകാരം സ്വതന്ത്രസമരത്തിൽ പങ്കെടുക്കുന്നവരെ കാഫിറാക്കുന്നതിന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ സഹായിക്കുക എന്നത് മാത്രമായിരുന്നു. തന്റെ തനിനിറം പുറത്താകുമോ എന്ന് പേടിച്ച് പരസ്യമായി ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രഹസ്യമായി എല്ലാ പിന്തുണയും സപ്പോർട്ടും അദ്ദേഹം ബ്രിട്ടീഷുകാർക്ക് നൽകിപ്പോന്നു. ബ്രിട്ടീഷുകാരുമായി ഇരുട്ടിന്റെ മറവിൽ അവിഹിത ബന്ധം പുലർത്തി. ഇക്കാര്യം ബ്രിട്ടീഷ് എഴുത്തുകാരൻ റോബിൻസൺ (Francis Robinson) അർത്ഥ ശങ്കക്കിടയില്ലാത്ത വിധം പറയുന്നത് കാണുക.

The very influential Ahmed Rada Khan, Bareilly, present our conclusion yet more clearly. He was the foremost supporter of unreformed Sufi Ssm in India…At the same time he supported the colonial government loudly and vigorously
ജന സ്വാധീനമുളള അഹ്മദ് റിളാഖാൻ ബറേൽവി ഞങ്ങളുടെ തീരുമാനം കൃത്യമായി നടപ്പാക്കി. അദ്ദേഹം ഇന്ത്യയിൽ സൂഫിസത്തിന്റെ വക്താവായിരുന്നു. അതേ സമയം കൊളോണിയൻ ഗവർമെന്റിനെ ശക്തമായും ധീരമായും പിന്തുണച്ചു" (The Ulama of Fragimahal and Islamic Cultural in South Asia -  Francis Robinson). 

മറ്റൊരു ഗ്രന്ഥത്തിൽ റോബിൻസൺ പറയുന്നു

Nevertheless his normal stand was of support for the government and he supported it throughout World War I, he opposed the Khilafat Movement, and in 1921 organized a conference of anti-non-cooperation Ulama at Bareily. 
"ബ്രിട്ടീഷ് ഗവൺമെന്റിനെ പിന്തുണക്കുന്നതിന് പുറമെ, ലോകമഹായുദ്ധത്തിലും ബ്രിട്ടീഷുകാരെ പിന്തുണച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തെ എതിർത്തു. ബ്രീട്ടീഷുകാരോടു നിസ്സഹകരണം പ്രഖ്യാപിച്ച ഇന്ത്യയിലെ മുസ്ലിം പണ്ഡിതൻമാർ ക്കെതിരെ 1921 ൽ ബറേലിയിൽ അദ്ദേഹം യോഗം വിളിച്ചുകൂട്ടി' (Separatism among Indian Muslims- Francis Robinson).

അഹ്മദ് ബറേൽവി രഹസ്യമായി ഇംഗ്ലീകാരെയും അവരുടെ കൊളോണിയസത്തെയും പിന്തുണച്ചിരുന്നുവെന്നും ഇരുട്ടിന്റെ മറവിൽ അവരുമായി അവിഹിതബന്ധം പുലർത്തിയിരുന്നുവെന്നും ഇംഗ്ലീഷുകാർ തന്നെ അർത്ഥസങ്കടമില്ലാത്ത വിധം രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇക്കാര്യത്തിൽ നമുക്ക് സംശയിക്കാനില്ല.
ഒരു വലിയ പണ്ഡിതൻ തന്റെ അറിവുകൾ  ദുരുപയോഗപ്പെടുത്തി മുസ്ലിം സമുഹത്തെ ബ്രിട്ടിഷുകാർക്ക് ഒറ്റിക്കൊടുക്കാനും അവരുടെ നയങ്ങൾ നടപ്പാക്കാൻ പിന്തുണക്കുകയും ചെയ്യണമെങ്കിൽ ബ്രിട്ടീഷുകാരിൽ നിന്നും പ്രതിഫലമായി അപ്പക്കഷണം കിട്ടിയിട്ടുണ്ടാവുമെന്നറപ്പാണല്ലോ. അതെ, ബ്രിട്ടീഷുകാർ അദ്ദേഹത്തിനു ഒരു പെട്ടി നിറയെ പണവും സ്വർണവും നൽകി. പോസ്റ്റൽ സ്റ്റാമ്പ് വാങ്ങാൻ  പോലും പണമില്ലാതിരുന്ന (ഹയാതെ അഅ്ലാ ഹസ്റത്-58) ബറേൽവിയെ ബ്രിട്ടീഷുകാർ നൽകിയ ഇൗ പെട്ടി സമ്പന്നനാക്കി. ആ പെട്ടിയിൽ നിന്നും തന്റെ മക്കൾക്കും അനുചരർക്കും നിർലോഭം നൽകി. ബറേൽവിയുടെ അനുയായികൾ തന്നെ പറയുന്നത് കാണുക.
"ബറേൽവിയുടെപക്കൽ പൂട്ടിയിട്ട ഒരു പെട്ടിയുണ്ടായിരുന്നു. ആവശ്യസമയത്ത് മാത്രമെ അത് തുറക്കുകയൊള്ളു. തുടക്കുമ്പോൾ കൈ കൊള്ളാവുന്നത്ര മാത്രമെ തുറക്കുകയൊള്ളു. വേണ്ടത്ര പണവും ആഭരണവും അതിൽ നിന്നും അദ്ദേഹം പുറത്തെടുക്കും." (ബറേൽവി - ബസ്തവി, പേ : 75, അൻവാർ റിളാ പേ:57)
"അഅ്ലാ ഹസ്റത്ത് ജനങ്ങൾക്കും തന്റെ പ്രിയപ്പെട്ടവർക്കും ധാരാളം ആഭരണങ്ങൾ വിതരണം ചെയ്തിരുന്നു. അപ്രകാരം ഞങ്ങളുടെ ഭാര്യമാർക്കും വിവിധ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്നായിരുന്നു അവയെടുത്ത് തന്നിരുന്നത്. ഇത് എവിടെന്ന് കിട്ടി എന്നതിൽ ഞങ്ങൾ അത്ഭുതപ്പെട്ടിരുന്നു."(ഹയാതെ അഅ്ലാ ഹസറത്ത് 57)
ബ്രിട്ടീഷ്കാരിൽ നിന്നും കൈനിറയെ (പെട്ടിനിറയെ) കിട്ടിയ പണത്തിനും സ്വർണ്ണത്തിനും വേണ്ടി ഒരു വലിയ പണ്ഡിതൻ തന്റെ ദിനിനെയും അറിവിനെയും വിൽക്കുകയായിരുന്നു.

=ഒറ്റയാൻ=

ശിയാവിശ്വാസങ്ങൾക്കു പുറമെ വികലമായ ഒറ്റപ്പെട്ട ചില വിശ്വാസങ്ങളും അഹ്മദ് ബറേൽവിക്കുണ്ട്. ചിലത് താഴെ പറയുന്നു.
1. ഫർള് (നിർബന്ധകർമം) ഉപക്ഷിച്ചവന്റെ സുന്നത്ത് (എെചികകർമം) സ്വീകരിക്കുന്നതല്ല. ബറേൽവിപറയുന്നു "ആരെങ്കിലും ഫർള് ഉപേക്ഷിച്ചാൽ അവന്റെ സുന്നത്ത് കർമം സ്വീകരിക്കുന്നതല്ല. "(ഇഅ്ലാമുൽ അഅ്ലാം ബി അന്ന ഹിന്ദുസ്ഥാൻ ദാറുൽ ഇസ്ലാം പേ :15)   അപ്പേൾ ബറേൽവിയുടെപക്ഷം ആരെങ്കിലും ഫർള് നമസ്കരിക്കാതെ സുന്നത്ത് നമസ്കരിച്ചാൽ അതു സ്വീകരിക്ക്പ്പെടുകയില്ല. ആരെങ്കിലും സകാത്ത് കൊടുക്കാതെ വല്ല ദാനദർമവും ചെയ്താൽ അതും സ്വീകരിക്കപ്പെടുന്നതല്ല. എന്നാൽ ഫർള് ചെയ്യാതെ സുന്നത്ത് ചെയ്തുവനും ഫർള് ഉപക്ഷിച്ചതിന്റെ ശിക്ഷ ലഭിക്കുന്നതോടൊപ്പം സുന്നത്ത് ചെയ്തതിന്റെ കൂലി ലഭിക്കുമെന്നാണ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസം. അല്ലാഹു പറയുന്നു. 
فمن يعمل مثقال ذرة خيرا يره ومن يعمل مثقال ذرة شرا يره
"ആരെങ്കിലും അണുമണി തൂക്കം ഗുണം ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും അണുമണിതൂക്കം തെറ്റ് ചെയ്താൽ അവൻ അത് കാണുന്നതാണ്. (വി.ഖു:99:7)
2. ഒരാൾ മുസ്ലിം ആകണമെങ്കിൽ  أشهد أن لا اله الا الله وأشهد أن محمدا رسول الله എന്ന ശഹാദത് കലിമ അർത്ഥമറിഞ്ഞ് മൊഴിയൽ നിർബന്ധമാണെന്നാണ് അഹ്ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസം. ഇസ്ലാംകാര്യത്തിൽ നിന്നും (അഥവാ മുസ്ലിമാകണമെങ്കിൽ) ഒന്നാമത്തേതാണ് രണ്ട് സഹാദത് കലിമ. ജിബ്രീൽ (അ) മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്, ഒട്ടേറെ സ്വഹാബികളുടെ സാന്നിദ്ധ്യത്തിൽ, നബി(സ)യോട് എന്താണ് ഇസ്ലാം എന്ന് ചോദിച്ചപ്പോൾ അവിടന്ന് ഒാന്നാമതായി പറഞ്ഞു:
أن تشهد أن لا إله الا الله وأن محمدا رسول الله
"അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ശാക്ഷ്യം വഹിക്കുക"(ബുഖാരി,മുസ്ലിം). എന്നാൽ ബറേൽവി പറയുന്നത് ശഹാദത് കലിമ തീരെ ചൊല്ലിയില്ലെങ്കിലും അർത്ഥം അിറയാതെ നാവ്കൊണ്ട് വെറുതെ മൊഴിഞ്ഞാലും ഒരാൾ മുസ്ലിമാകുമെന്നാണ്. ആഫ്രിക്കയിലെ കാഫിറുകൾ മുസ്ലിംകളാവുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ബറേൽവി പറയുന്നത് കാണുക:
يصيرون مسلمين وان لم يعرفوا معنى كلمة لا إله الا الله بل لم يقرءوا هذه الكلمة وقالوا برئنا من أدياننا الى الدين المحمدي (السنية الأنيقىة في الفتاوى الأفريقية 154) 
"ലാ ഇലാഹ ഇല്ലല്ലാ" എന്ന പദത്തിന്റെ അർത്ഥം അിറയാതെ പറഞ്ഞാലും. എന്നല്ല, അതും പറയാതെ ഞാൻ മുഹമ്മദിയൻ മതത്തിൽ ചേർന്നുവെന്ന് പറഞ്ഞാലും മുസ്ലിമാവുന്നതാണ്" (അസ്സനിയ്യതിൽ അനീഖ ഫിൽ ഫതാവാഅൽ അഫ്രീഖിയ്യ: പേജ് : 154)
3.  ഖൈറും ശർറും അല്ലാഹുവിന്റെ പക്കൽ നിന്നാണെന്ന് അഹ്ലുസ്സുന്ന വൽ ജമാഅ വിശ്വസിക്കുന്നു. ജിബ്രീൽ (അ) ഇൗമാൻ കാര്യങ്ങൾ ഏതാണെന്ന് നബി  (സ)യോട് ചോദിച്ചപ്പോൾ 6-ാമത്തെ ഇൗമാൻ കാര്യമായി പറഞ്ഞത് " ഖൈറും ശർറും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുക" എന്നാണ്. എന്നാൽ നബി(സ)ക്ക് ദിവ്യത്വം നൽകുന്ന ബറേൽവി പറയുന്നത് എല്ലാ ഖൈറും ശർറും നബി(സ)യിൽ നിന്നണെന്നാണ്. ബറേൽവി പറയുന്നു.
"هوصلى الله عليه وسلم خزانة السر وموضع نفوذ الأمر، فلا ينفذ الأمر إلا منه  ولا ينتقل خير الا عنه" (الأمن والعلى، ص :105)
നബി(സ) രഹസ്യങ്ങളുടെ ഖജനാവും കാര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രവുമാണ്. ഒരു കാര്യവും നബി(സ)യിൽ നിന്നല്ലാതെ സംഭവിക്കുകയില്ല. നബി(സ)യിൽ നിന്നല്ലാതെ ഒരു ഖൈറും സംഭവിക്കുകയില്ല "(അൽ അംനു വൽ ഉലാ:105)

=ശിയായിസം=

        അഹ്മദ് ബറേൽവിയുടെ പ്രപിതാക്കൾ ശിയാക്കളായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവവല്ലൊ.  അവരിൽ നിന്നും പാരമ്പര്യമായി ഒാട്ടേറെ വിശ്വാസങ്ങൾ ബറേൽവിക്ക് ലഭിക്കുകയും പാവപ്പെട്ട സുന്നികൾക്കിടയിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിയവിശ്വാസങ്ങളിൽ ചിലത്.
1. ശിയാക്കളുടെ ജിഫ്ർ ഗ്രന്ഥത്തിൽ ബറേൽവി വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നു: "ജിഫർ എന്ന തോലിൽ ജഅഫർ സ്വാദിഖ് (റ) അഹ്ലു ബൈതിനാവശ്യമായ എല്ലാ വിവരങ്ങളും ഖിയാമം വരെയുണ്ടാകുന്ന എല്ലാ സംഭവങ്ങളും അതിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്." (ബറേൽവി - ഖാലിസുൽ ഇഅ്തിഖാദ് :പേ:48)
2. ജിഫ്ർ, ജാമിഅ്:- ബറേൽവി പറയുന്നു: " ജിഫ്ർ, ജാമിഅ് എന്നത് അലി (റ) വിന്റെ രണ്ട് ഗ്രന്ഥങ്ങളാണ്." ഖിയാമത് നാൾ വരെയുണ്ടാവുന്ന സർവ്വ കാര്യങ്ങളും അക്ഷര ശാസ്ത്രം മുഖേന എഴുതി വെച്ചിട്ടുണ്ട്. അവിടത്തെ സന്താന പരമ്പരയിൽ പെട്ട ഇമാമുമാർ അത് അിറയുകയും പഠിപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. (ഖാലിസുൽ ഇഅ്തിഖാദ്: 48)
3. ശിയാക്കൾ വിശ്വസിക്കുന്നത് പോലെ, മഅ്സൂമായ സൈനുൽ അബിദീൻ (റ) സർവ്വ കാര്യങ്ങളും അിറയുമെന്ന് ബറേൽവിയും വിശ്വസിക്കുന്നു. "സയ്യിദുസ്സജ്ജാദ് സൈനുൽ ആബിദീൻ എല്ലാ അമ്പിയാമുർസലുകളുടെയും അറിവുകൾ ലഭിച്ചവരാണ്."(അൻവാർ റിളാ .പേ. 27)
4. മുബതദിഉകളുടെ കൂടെ ഇരിക്കുവാനൊ അവരോട് സഹകരിക്കാനൊ പാടില്ലെന്നു അഹ്മദ് ബറേൽവി ഫത്വ  നൽകി. എന്നാൽ ശിയാക്കളോട് സഹകരിക്കുകയും അവരുമായി നല്ലബന്ധം പുലർത്തുകയും അവരുടെ ആരാധനാലയങ്ങൾക്ക് പേരിട്ട് കൊടുക്കുകയും അവരെ ബഹുമാനിക്കും ചെയ്തിരിന്നു.
ബറേൽവിയുടെ മദ്ഹ് അശ്റഫ് അലി പറയുന്നത് കാണുക: " ശിയാക്കൾ ഒരു ആരാധനാലയം (ഹുസൈനിയ്യ) നിർമിക്കുകയും അവർ അതിനു ഒരു പേര് സെലക്ട് ചെയ്തു കൊടുക്കാൻ ബറേൽവിയെ സമീപിക്കുകയും ചെയ്തു. ചരിത്രത്തിൽ നിന്ന് ഒരു പേര് ബറേൽവി അവർക്കായി തരിരഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തു."(യാദ് അഅ്ലേ ഹസറത്ത് പേ. 29)
മുബതദിഉകളുമായി യാതൊരു വിധ മത ഭൗതിക ബന്ധവും പാടില്ലെന്നു് പറയുന്ന ബറേൽവി ശിയാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെങ്കിൽ ശിയാക്കൾ മുബ്തദീഉകളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണല്ലോ. ശിയക്കളുടെ ആരാധനാലയങ്ങൾക്ക് പേര് സെലക്ട് ചെയ്തു കൊടുക്കാൻ മാത്രം ശിയാക്കളുമായുള്ള അഗാധ ബന്ധവും അവരോടുളള പ്രിയവും എങ്ങിനെ ബറേൽവിക്കുണ്ടായി ?
5. ശിയാക്കൾ വിശ്വസിക്കുന്നത് പോലെ ഫാത്വിമാ ബീവി (റ)യുടെ സന്താന പരമ്പരയിൽ പെട്ടവർ ആരും തന്നെ നരകത്തിൽ കടക്കുകയില്ലെന്ന് ബറേൽവി വിശ്വസിക്കുന്നു. അതിനാൽ ബറേൽവി പറയുന്നു. "ഫാത്വിമ എന്ന് പേര് വെച്ചത് അവരുടെ സന്താന പരമ്പര നരകത്തിൽ കടക്കാത്തതിനാലാണ്." (ബറേൽവി - ഖത്മെ നുബ്വ്വത്: 98)
മുകളിൽ പറഞ്ഞത് അഹ്മദ് ബറേൽവിയുടെ ശിയാ വിശ്വാസങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇനിയും ഒരു പാട് ശിയാവിശ്വാസങ്ങൾ അദ്ദേഹത്തിനുണ്ട്. ഉത്തരേന്ത്യയിലെ സുന്നികൾക്കിടയിൽ ശിയാ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിൽ അഹ്മദ് ബറേൽവിക്ക് വലിയ പങ്കുണ്ട്. ഇൗ വിഷയത്തിൽ അദ്ദേഹത്തെ എതിർത്തവരെ മുഴുവനും അദ്ദേഹം കാഫിറാക്കുകയും ചെയ്തു. 

=തക്ഫീർ=

  അഹ്മദ് ബറേൽവിയുടെ വികലമായ വിശ്വാസങ്ങളും വിക്യതമായ ജൽപനങ്ങളും അംഗീകരിക്കാത്ത സർവ്വരെയും അദ്ദേഹം കാഫിറാക്കി, എന്ന് മാത്രമല്ല തന്റെ തക്ഫീറിനെ എതിർത്ത തന്റെ അനിയായികളെയും കാഫിറാക്കി. ഇൗ വിഷയത്തിൽ അദ്ദേഹത്തെ എതിർത്തതിനാലാണ് ഹനഫിപണ്ഡിതിനായ അബ്ദുൽ ബാരി ലക്നവിയെ കാഫിറാക്കിയത് (مصحح دماغ مجنون ص : 14)
ബ്രിട്ടീഷുകാരോട് സഹകരിക്കാത്തവരും സ്വതന്ത്ര സമരത്തിൽ പങ്കെടുത്തവരും കാഫിറുകളാണെന്ന് അഹ്മദ് ബറേൽവി പലഗ്രന്ധങ്ങളിലും എഴുതി വെച്ചതായി മുമ്പ് സൂചിപ്പിച്ചുവല്ലൊ. അതിനു പുറമെ ഇന്ത്യയിലെ മഹാൻമാരായ ഹദിസ് പണ്ഡിതൻമാരെയും കാഫിറുകളാക്കി. തന്റെ വികല വിശ്വാസങ്ങൾ അംഗികരിച്ചില്ല എന്നതായിരുന്നു ഇന്ത്യയിലെ ഹദീസ് പണ്ഡിതർ (മുഹദ്ദിസുകൾ) ചെയ്ത “കഫ്രീയത്ത”്. അഹ്മദ് ബറേൽവിയുടെ തക്ഫീറിനെ സംബന്ധിച്ച് അബ്ദുൽ ഹയ്യ് ലക്നവി പറയുന്നത് കാണുക:
كان متشددا في المسائل الفقهية والكلاميه، متوسعا ومسارعا في التكفير قد حمل لواء التكفير والتفريق في ديار الهند في العصر الأخير، وتولى كبره وأصبح زعيم هذه الطائفة تنتصر له وتنتسب اليه وتحتج بأقواله، وكان لا يتسامح ولا يسمح بتأويل كفر من لايوافقه على عقيدته وتحقيقه أو من يرى فيه انحرافا عن مسلكه ومسلك آبائه (نزهة الخواطر 8/291)

"കാഫിറാക്കാൻ അയാൾക്ക് ധ്യതിയായിരുന്നു. ഇന്ത്യയിൽ തക്ഫീറിന്റെയും ഭിന്നിപ്പിന്റെയും കൊടി വാഹകൻ. തന്റെ വിശ്വാസത്തോടും അഭിപ്രായത്തോടും യോജിക്കാത്ത വരെയും തന്റെ പിതാക്കൻ മാരുടെ വഴി സ്വീകരിക്കാത്തവരേയും കാഫിറാക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയും ചെയ്തില്ല."(നസ്ഹതുൽ ഖവാത്വിർ 8/291)
മുസ്ലിം എെക്യം ലക്ഷ്യം വെച്ച് നദ്വത്തുൽ ഉലമാ എന്ന പണ്ഡിത വേദി രുപികരിച്ചപ്പോൾ അതിൽ പെട്ട സർവ്വരെയും കാഫിറുകളാക്കികൊണ്ട് "ഇൽജാമുസ്സുന്ന ലി അഹ്ലിൽ ഫിത്ന" (الجام السنة لأهل الفتنة) എന്ന ഗ്രന്ഥ മെഴുതി. പിന്നീട് മക്കയിലും മദീനയിലും പോയി ഇന്ത്യയിലെ നിജസ്ഥിതി അിറയാത്ത ഹറമൈനിയിലെ പണ്ഡിതൻമാരെ തെറ്റിദരിപ്പിച്ച് "ഫതാവൽ ഹറമയ്നി ബിറജ്ഫി നദ്വതിൽ മയ്ൻ" (فتاوى الحرمين برجف ندوة المين) എന്ന ഗ്രന്ഥവും നദ്വികളെ മുഴുവനും കാഫിറാക്കി കൊണ്ട് അദ്ദേഹം രചിച്ചു. മുസ്ലിം എെക്യത്തിനു വേണ്ടി ശ്രമിച്ചു എന്നതായിരുന്നു ഇൗ പണ്ഡിതൻമാർ ചെയ്ത "കുഫ്രിയത്ത്'. മുസ്ലിംകളെ ഭിന്നിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷ്കാരിൽ നിന്നും ഒരു പെട്ടിനിറയെ പണം വാങ്ങിയ അഹ്മദ് ബറേൽവിയെ സംബന്ധിച്ചോടത്തോളം മുസ്ലിം എെക്യത്തിനു തുരങ്കം വെക്കുക എന്നത് ബ്രിട്ടീഷുകാർ തന്നെ ഏൽപ്പിച്ച ദൗത്യത്തിന്റെ ഭാഗമായിരുന്നു.
ദയൂബന്ത് ദാറുൽ ഉലൂമിന്റെ സ്ഥാപകനും ഹദിസ് പണ്ഡിതനുമായ മുഹമ്മദ് ഖാസിം നാനുതവി, സുനനു അബൂദാവുദിന്റെ വിശ്വ വിഖ്യാത വ്യാഖ്യാനമായ "ബദ്ലൂൽ മജ്ഹൂദ്" بذل المجهود بشرح سنن أبي داود എന്ന  ഗ്രന്ഥത്തിന്റെ കർത്താവായ ഖലീൽ അഹ്മദ് സഹാറൻപൂരി തുടങ്ങിയ ദയൂബന്ത് പണ്ഡിതൻമാരെ കാഫിറുകളാക്കികൊണ്ട്  "അൽ മുഅ്തമദുൽ മുസ്തനദ്"  (المعتمد المستند)എന്ന ഗ്രന്ഥമെഴുതി. പിന്നീട് മക്കയിലും മദീനയിലും പോയി ഇൗ പണ്ഡിതൻമാർക്കെതിരിൽ പച്ചക്കള്ളം കെട്ടച്ചമച്ച് അവരെ കാഫിറുകളാക്കി കൊണ്ട്, അവരെ കാഫിറാക്കത്തവരെയും അവർ കാഫിറുകളാണൊ എന്നതിൽ ശംസയിക്കുന്നവരെയും കാഫിറുകളാക്കികൊണ്ടു "ഹുസാമുൽ ഹറമൈൻ" (حسام الحرمين) എന്ന ഗ്രന്ഥമെഴുതി ഹറമൈനിയിലെ പണ്ഡിതൻമാർക്ക് സമർപ്പിച്ചു. അഹ്മദ് ബറേൽവി ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഞങ്ങൾക്ക് അങ്ങിനെയുള്ള വിശ്വാസങ്ങൾ ഇല്ലെന്നും   ഖലീൽ അഹ്മദ് സഹാറൻപൂരി തന്നെ" അൽമുഹന്നദ് അലൽമുഫന്നദ്”  (المهند على المفند)എന്ന  ഗ്രന്ഥത്തിൽ വക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
"നബി (സ) എല്ലാം കണ്ട് കൊണ്ടും വീക്ഷിച്ച് കൊണ്ടും എല്ലാ സ്ഥലത്തും സന്നിദ്ധരാണ്.  (حاضر وناظر وموجود في كلّ مكان)ചെറുതും വലുതുമായ എല്ലാകാര്യങ്ങളും സദാകാണുന്നവരും അിറയുന്നവരും വീക്ഷിക്കുന്നവരുമാണ്” എന്ന് നബി (സ)യെ സംബന്ധിച്ചുള്ള ബറേൽവിയുടെ വിശ്വാസത്തെ ചോദ്യം ചെയ്തതാണ് ദയൂബന്ത് പണ്ഡിതൻമാരെ കാഫിറാക്കാനുള്ള കാരണം. അതിനായി അവരുടെ വാക്കുകൾ വളച്ചൊടിക്കുകയും പച്ചക്കള്ളം അവുരുടെ മേൽ കെട്ടിച്ചമക്കുകയും ചെയ്തു.
അഹ്മദ് ബറേൽവിയെ നൂറ് കതമാനം അംഗീകരിക്കുന്ന തന്റെ കൂഞ്ഞാടുകളും തന്റെ ഇഷ്ട തോഴൻമാരായ ശിയാക്കളുമൊഴിച്ച് ആരും തന്നെ തന്റെ തക്ഫീർ ഫത്വയിൽ നിന്നും രക്ഷപ്പെട്ടിട്ടില്ല.
നബി(സ) പറയുന്നു. "ലാഇലാഹ  ഇല്ലല്ലാ" എന്ന് പറയുന്നവനെ കാഫിറാക്കാതിരിക്കുക എന്നത് ഇൗമാന്റെ അടിത്തറയിൽ പെട്ടതാണ്....-(അബൂദാവൂദ്)
സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നു: "ഫത്വ നൽകുന്നവൻ (മുഫ്തി) കാഫിറാക്കുന്ന വിഷയത്തിൽ കഴിയുന്നത്ര സൂക്ഷമത പലിക്കേണ്ടതാണ്. കാരണം അതു വളരെ ഗൗരമുള്ളതാണ്. ഉദ്ദേശമില്ലാതെ പറഞ്ഞതാകാം......... എക്കാലത്തെയും നമ്മുടെ ഇമാമുമാർ ഇപ്രകാരമാണ് .(ഫത്ഹുൽ മുഇൗൻ പേ:363)
ചുരുക്കത്തിൽ, അഹ്മദ് റിളാഖാൻ ബറേൽവിയുടെ ശിയാ വിശ്വാസങ്ങളും തക്ഫീർ ഫത്വകളും വളരെ അപകടകരമാണ്. മഹാൻമാരായ മഖ്ദൂമുമാർ, ഉമർ ഖാസി, മമ്പുറം തങ്ങൾ, ആലി മുസ്ലിയാർ തുങ്ങിയവരെ കാഫിറുകളാക്കിയ അഹ്മദ്  ബറേൽവിയെ നമുക്ക് അംഗീകരിക്കാൻ പറ്റുമോ?. 
ഇന്ന് കേരളത്തിലുളള മഹാഭൂരിപക്ഷം സുന്നി പണ്ഡിതരുടെയും ഗുരുവര്യരാണ് ഉസ്താദുൽ അസാതീദ് ഒ.കെ. സൈസനുദ്ധീൻ മുസ്ലിയാർ (ഒ.കെ. ഉസ്താദ്). മഹാനായ ഒ.കെ. ഉസ്താദും ബറേൽവിയുടെ പക്ഷം കാഫിർ തന്നെ (നഉൗദുബില്ലാ). കാരണം, ദയൂബന്ത് പണ്ഡിതൻമാർ മത്രമല്ല അവർ കാഫിറുകളാണെന്ന് വിശ്വസക്കാത്തവരും കാഫിറുകളാണെന്നാണ് അഹ്മദ്  ബറേൽവിയൂടെ ഫത്വ (ഹുസാമുൽ ഹറമൈൻ), എന്നാൽ, ദയൂബന്ത് പണ്ഡിതൻമാർ കാഫിറുകളാണെന്ന് ഒ.കെ. ഉസ്താദ് വിശ്വസിച്ചിരുന്നില്ല, മത്രമല്ല ഇ. സുലൈമാൻ മുസ്ലിയാർ അടക്കമുളള അവിടത്തെ ശിഷ്യൻമാരെ ഉപരി പഠനത്തിനു പറഞ്ഞയച്ചത് ദയൂബന്തിലേക്കാണ് (ഒ.കെ. ഉസ്താദ്: ജീവിതവും ദർശനവും). അതിനാൽ. ഒ.കെ. ഉസ്താദിൻെറ ശിഷ്യൻമാർക്ക് അഹ്മദ്  ബറേൽവിയെ അംഗീകരിക്കാൻ പറ്റുമോ? 
ഒ.കെ ഉസ്താദിൻെറയൂം സുലൈമാൻ മുസ്ലിയാരുടെയുമെക്കെ ഗുരു പരമ്പയിൽ അഹ്മദ് റിളാഖാൻ ബറേൽവി കാഫിറുകളാക്കിയ മുഹമ്മദ് ഖാസിം നാനുതവിയും ഖലീൽ അഹ്മദ് സഹാറൻപൂരിയുമൊക്കെയുണ്ട്. എന്ന് മത്രമല്ല എല്ലാ ബാഖവിമാരുടെ ഗുരു പരമ്പയിലും ദയൂബന്തികളുണ്ട് . അവരൊക്കൊയും കാഫിറുകളാണെന്ന് നാം പറയണൊ?. കാഫിറുകൾ മുഖേനയാണ് നമുക്ക് ഹദീസുകൾ ലഭിച്ചതെന്ന് നാം പറയണൊ?. ഇല്ലെങ്കിൽ, ബറേൽവിയുടെ പക്ഷം നമ്മളും കാഫിറുകളാണ് (നഉൗദുബില്ലാ). 
ഒ.കെ. ഉസ്താദ് അവിടത്തെ ശിഷ്യൻമാർക്ക് നൽകിയിരുന്ന ഹദീസ് സനദ് കാണുക

(ഹുസ്നുസ്സുന്ന വാർഷികപ്പതിപ്പ്)
മുകളിൽ കണിച്ച ഹദീസ് സനദിൽ അഹ്മദ് റിളാഖാൻ ബറേൽവി കാഫിറുകളാക്കിയ മുഹമ്മദ് ഖാസിം നാനുതവിയടെയും ഖലീൽ അഹ്മദ് സഹാറൻപൂരിയുടെയും പേരുകളുണ്ടെന്ന് മത്രമല്ല, ആ പേരുകൾക്ക്നേരെ(رح)   റഹിമഹുല്ല എന്ന് കൂടയുണ്ട്  . 
ഒ.കെ. ഉസ്താദും അവിടത്തെ ഹദീസ് ശൈഖുമാരും കാഫിറുകളാണെന്ന് പറയാൻ ധൈര്യമുളളവർക്ക് മത്രമേ അഹ്മദ് റിളാഖാൻ ബറേൽവിയെ ഇമാമായി അംഗീകരിക്കാൻ പറ്റൂ.
അതിനാൽ. അഹ്മദ് റിളാഖാൻ ബറേൽവിയുടെ ശിയായിസവും തക്ഫീറിസവും നമുക്കു വേണ്ട. നമുക്കു വേണ്ടത് മഹാൻമാരായ മഖ്ദൂമുമാർ പഠിപ്പിച്ച യഥാത്ഥ സുന്നത്ത് ജമാഅത്ത് മത്രം. ബറേൽവിസം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ നാം ഒരിക്കലും അനുവദിക്കരുത്. അഹ്മദ് റിളാഖാൻ ബറേൽവി സുന്നികളുടെ ഇമാമും നേതാവുമല്ല. മഖ്ദൂമുമാർ പഠിപ്പിച്ച സുന്നത്ത് ജമാഅത്തും ബറേൽവിസവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് മുകളിൽ വിവരിച്ചതിൽ നിന്നും നാംമനസ്സിലാക്കിയല്ലൊ. മഖ്ദൂമുമാർ പഠിപ്പിച്ച യഥാത്ഥ സുന്നത്ത് ജമാഅത്തിൽ ഉറച്ചു  നിൽക്കുവാനും അതു പ്രചരപ്പിക്കുവാനും  അല്ലാഹു നമുക്ക് തൗഫീഖ്ൽകട്ടെ  ആമീൻ

9,Aug2018

ജഅ്ഫരി മദ്ഹബ് എന്ന കെട്ടുകഥ

ജഅ്ഫരി മദ്ഹബ് എന്ന കെട്ടുകഥ

അബ്ദുറഹ്മാൻ ആദൃശേരി
കർമശാസ്ത്രത്തിൽ ജഅ്ഫർ ഇബ്‌നു മുഹമ്മദ്(റ)ന്റെ മദ്ഹബ് സ്വീകരിക്കുന്നത് കൊണ്ട് പൊതുവെ ശിയാക്കളെ ജഅ്ഫരികൾ എന്ന് അഭിസംബോധനം ചെയ്യപ്പെടാറുണ്ട്. അഹ്‌ലുസ്സുന്നയുടെ നാല് മദ്ഹബുകൾ പോലെ തന്നെ, ഒരു കർമശാസ്ത്ര സരണിയാണ് ഇതും എന്നാണ് പൊതുജനങ്ങളുടെ ധാരണ.
യഥാർത്ഥത്തിൽ ജഅ്ഫർ സ്വാദിഖി(റ)ന് കർമ്മശാസ്ത്രത്തിലോ ഹദീസിലോ അദ്ദേഹം രചിച്ചതോ തന്റെ ശിഷ്യന്മാർ ക്രോഡീകരിച്ചതോ ആയ ഒരു ഗ്രന്ഥവുമില്ല. ശിയാക്കൾക്ക് അവലംബാർഹമായ നിവേദന പരമ്പരകളിലൂടെ വന്ന ഒരു ആധികാരിക ഗ്രന്ഥം തന്നെയില്ല എന്നതാണ് വസ്തുത. ശിയാക്കൾ തങ്ങൾ ''ഇമാമികൾ'' അഥവാ മഅ്‌സ്വൂമായ ഇമാമിൽ നിന്ന് വിധികളും നിയമങ്ങളും (ഫിഖ്ഹ്) സ്വീകരിക്കുന്നവരാണെന്നവകാശപ്പെടുന്നവരാണ്. എന്നാൽ ബാഖിർ സ്വദ്ർ, സിസതാനി, ഖുമൈനി, ഖാതമി, ഖാംനഇ പോലുള്ളവരിൽ നിന്ന് മതം സ്വീകരിക്കുന്നവരാണവർ. ഇമാമികൾ എന്നത് എട്ടിലെ പശുവാണെന്നർത്ഥം.
യഥാർത്ഥത്തിൽ അവർ ജഅ്ഫരികളോ, ഇമാമികളോ അല്ല. ജഅ്ഫർ സാദിഖോ തങ്ങളുടെ പന്ത്രണ്ട് ഇമാമുകളിൽ ഒരാളും ഹദീസിലോ ഫിഖ്ഹിലോ ഒരു ഗ്രന്ഥവും രചിക്കാത്തവരാണ്. ഇനി സുന്നികളുടെ ഇമാമുകൾക്ക് ഈ രംഗത്തുള്ള സംഭാവനകൾ നോക്കാം. ഇമാം അബൂഹനീഫക്ക് ഹദീസിൽ തന്റെ മുസ്‌നദും ഫിഖ്ഹിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഖാദി അബൂയൂസുഫും മുഹമ്മദ് ഇബ്‌നു ഹസനും ക്രോഡീകരിച്ച കർമശാസ്ത്രവുമുണ്ട്. ഇമാം മാലികിന് ഹദീസിലും ഫിഖ്ഹിലുമായി തന്റെ ''അൽ മുവത്വ''യുണ്ട്. ഇമാം ശാഫിഇക്കാവട്ടെ ഹദീസിൽ തന്റെ മുസനദും ഫിഖ്ഹിൽ ഉമ്മും ഉസലൂലിൽ ''അർരിസാല''യുമുണ്ട്. ഇമാം അഹ്മദ് ഇബ്‌നു ഹമ്പലാവട്ടെ ഹദീസിൽ ഭൂവന പ്രസിദ്ധമായ തന്റെ മുസ്‌നദും ഫിഖ്ഹിൽ തന്റെ ശിഷ്യരിൽ പ്രമുഖനായ ഇമാം ഖല്ലാൽ ക്രോഡീകരിച്ച കർമശാസ്ത്രവുമുണ്ട്.
2,Aug2018

ഇറാൻ വിപ്ലവം ഇസ്ലാമിനോട് ചെയ്തത്

ഇറാൻ വിപ്ലവം ഇസ്ലാമിനോട് ചെയ്തത്

അബ്ദുറഹ്‌മാൻ ആദൃശേരി

സഫവി ഭീകരതയുടെ ചരിത്രം

പത്താം നൂറ്റാണ്ട് വരെ ഇറാൻ ഒരു സുന്നി രാഷ്ട്രമായിരുന്നു. മുഫസിറുകൾ, മുഹദ്ദിസുകൾ, ചരിത്രകാരന്മാർ തുടങ്ങി ആയിരക്കണക്കിന് പണ്ഡിതന്മാരെ സംഭാവന ചെയ്ത ഭൂപ്രദേശമാണത്. ആറ് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ സമാഹരിച്ചവർ ഇറാനികളോ പരിസരവാസികളോ ആണ്. പിന്നീട് അഉ 1502ൽ സഫവികൾ അധികാരത്തിൽ വന്നതോടെ, ആ രാഷ്ട്രം ശീഇവൽകരിക്കപ്പെട്ടു. ഓഷ്ട്രിയൻ രാജാവിന്റെ അംബാസഡർ ഫെർഡിനന്റ് ഇതേക്കുറിച്ച് പറഞ്ഞത് ഇറാൻ സഫവികൾ കീഴടക്കിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ യൂറോപ്യർ ഇന്ന് അൾജീരിയക്കാരെ പോലെ ഖുർആൻ പാരായണം ചെയ്തു കഴിയുമായിരുന്നു എന്നാണ്. യൂറോപ്പിലേക്ക് ഉസ്മാനികൾ നടത്തിയ ജൈത്രയാത്രയെ തടസ്സപ്പെടുത്തിയത് സഫവികളായിരുന്നുവല്ലോ? സഫവികളുടെ കൂട്ടക്കുരുതിയെ ഭയന്ന് സുന്നികൾ ഇറാന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് ചേക്കേറി. ബലൂച്, തുർക്കുമാൻ കുർദ്ദ്, അറബ് അർമൻ വംശജരിൽ ഭൂരിപക്ഷവും ഇന്നും സുന്നികളാണ്.
ഇമാം മുഹമ്മദ് ബ്‌നു ഹസൻ, ഇമാം റാസി, ഗസാലി, അബ്ദുൽഖാദിർ ജീലാനി, നസാഇ, ത്വബരി തുടങ്ങിയ എണ്ണമറ്റ പണ്ഡിതപ്രതിഭകൾക്ക് ജന്മം നൽകിയ ഈ നാട്, മജൂസി പാരമ്പര്യം പേറുന്ന ശീഇസത്തിന്റെ കേന്ദ്രഭൂമിയായി പരിണമിച്ചതിന്റെ ചരിത്രം നാം അറിയേണ്ടതുണ്ട്.
മുസ്ലിം സമൂഹം കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകൾക്കിടയിൽ നേരിട്ട കൊടിയ ദുരന്തങ്ങളിൽ ഒന്നാണ് ഇറാന്റെ സുന്നി പൈതൃകം തകർത്തെറിഞ്ഞു അധികാരത്തിലേറിയ സഫവികൾ നടത്തിയ തേർവാഴ്കൾ. പണ്ഡിതന്മാരും സാധാരണക്കാരുമായ നിസ്സഹായരായ ജനതയെ ഉന്മൂലനം ചെയ്ത ആ കഥ നാം അറിയേണ്ടതുണ്ട്. കാരണം സുന്ദരമായ വേഷവിധാനങ്ങൾ ധരിച്ച്, ആവേശം കൊള്ളിക്കുന്ന സാമ്രാജ്യത്വ വിരുദധ മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലിം ബഹുജനത്തെ കയ്യിലെടുക്കുന്ന ശീഈ ഭീകരതയുടെ യാഥാർത്ഥ്യം ഇന്നും മുസ്ലിം ബഹുജനങ്ങൾക്ക് അജ്ഞാതമാണ്. സമുദായ ശത്രുക്കളെ കൂട്ടുപിടിച്ച് അഹ്‌ലുസ്സുന്നയെ തുടച്ചു നീക്കുവാനുള്ള ഗൂഢപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുകയാണവർ. വിപ്ലവ വീര്യവും സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും വെറും കപടനാടകങ്ങളാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
സഫവി ഭരണ സ്ഥാപകൻ ശാഹ് ഇസ്മായിൽ, രക്തക്കൊതിയനും സുന്നി ഉന്മൂലനത്തിന് നേതൃത്വം നൽകിയ ക്രൂരനുമായിരുന്നു. സുന്നി പണ്ഡിതന്മാരുടെ കബറിടങ്ങൾ മാന്തി അസ്ഥികൾ അഗ്നിക്കിരയാക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1502ൽ ശാഹ് അബ്ദുൽ അസീസ് അധികാരം പിടിച്ചടക്കിയത് മുതൽ 1724 വരെ ഇറാനിൽ സഫവികളുടെ കിരാത ഭരണം നിലനിന്നു. തന്റെ പിതാമഹനും ശാഫിഇ മദ്ഹബുകാരനുമായിരുന്ന സഫിയുദ്ദീൻ ഇർ ദബീലി എന്ന സൂഫിയിലേക്ക് ചേർത്തിയാണ് ഇവർ സഫവികൾ എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് ശീഇസം സ്വീകരിച്ച ഇയാൾ സൂഫി ശീഈ സമീകരണത്തിന് യത്‌നിക്കുകയുണ്ടായി. പേർഷ്യയിൽ ധാരാളം അനുയായികളെ ലഭിച്ചതോടെ, അവരിലൂടെ തന്റെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുവാൻ സാധിച്ചു. തന്റെ പിൻമുറക്കാരായ സദ്‌റുദ്ദീൻ, ഇബ്രാഹിം എന്നിവർ പിതാവിന്റെ വഴിപിഴച്ച ആശയങ്ങളുടെ പ്രചാരണം ഏറ്റെടുത്തു. പിന്നീട് പൗത്രൻ ജുനൈദിന്റെ കാലത്ത് ആത്മീയ സരണി എന്നതിൽ കവിഞ്ഞ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുവാൻ തുടങ്ങി. ശേഷം ജുനൈദിന്റെ പൗത്രൻ ശാഹ് ഇസ്മായിൽ, ദശലക്ഷക്കണക്കിന് സുന്നികളെ കൂട്ടക്കൊല ചെയ്ത് അവരുടെ കബന്ധങ്ങൾക്ക് മീതെ പേർഷ്യൻ ദേശീയതയിലധിഷ്ഠിതമായ സഫവി ഭരണകൂടത്തിന് അസ്ഥിവാരമിട്ടു. ത്വരീഖത്തിന്റെ ആത്മീയ വഴിയിൽ തുടങ്ങി തീവ്ര ശിയാ ഭീകരതയിലൂന്നിയ അധികാര രാഷ്ട്രീയത്തിലെത്തിച്ചേർന്ന സഫവികളുടെ ചരിത്രം പഠനവിധേയമാക്കേണ്ടതുണ്ട്.
ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ പെട്ട് നട്ടം തിരിഞ്ഞ പേർഷ്യൻ ഭരണാധികാരികളെ തോൽപ്പിക്കാൻ ശാഹ് ഇസ്മായിലിന് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. തബ്‌രീസ് നഗരം പിടിച്ചടക്കിയ അവർ അതിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒരു ദിവസം ഒരു ലക്ഷത്തി നാൽപ്പതിനായിരം സുന്നികളെ തബ്‌രീസിൽ മാത്രം കൂട്ടക്കൊലക്ക് വിധേയമാക്കിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുകയുണ്ടായി. പ്രഫസർ 'നിക്കി കെഡ്ഡി'യെ പോലുള്ള ഇറാൻ ചരിത്രഗവേഷകർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം പറയുന്നത് കാണാം.
ഭരണകൂടം സ്ഥാപിക്കപ്പെട്ടതു മുതൽ, ഭൂരിപക്ഷ പൗരന്മാരായ സുന്നികളെ ഉന്മൂലനം ചെയ്യുന്നതിലാണ് ശാഹ് അബ്ദുൽ അസീസ് പ്രധാനമായും ശ്രദ്ധിച്ചത്. തന്റെ സൈനികർ ഓരോ വീട്ടിലും ചെന്ന് അവർ സുന്നികളാണെന്ന് തിരിച്ചറിഞ്ഞാൽ ആ വീട് അഗ്നിക്കിരയാക്കുകയായിരുന്നു. അങ്ങനെയാണ് ഇറാൻ ശീഈ രാഷ്ട്രമായി മാറിയത്. വിജയശ്രീലാളിതനായി തബ്‌രീസിലെത്തിയ ശാഹ് ഇസ്മായിൽ, പ്രധാന പള്ളിയിൽ തന്റെ സൈന്യത്തെ വിന്യസിച്ച് രാഷ്ട്രം ശിയാവൽക്കരിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയാണുണ്ടായത്. പ്രഥമ മൂന്ന് ഖലീഫമാർക്കെതിരെ ശാപ പ്രാർത്ഥന നടത്താൻ വിസമ്മതിച്ചവരെ പള്ളിയിൽ വെച്ച് തന്നെ വാളിനിരയാക്കി. സുന്നി പണ്ഡിതന്മാരെയും നേതാക്കളെയും അയാൾ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. ഖുലഫാഉറാശിദിനെതിരിൽ ശാപ പ്രാർത്ഥന നടത്താൻ അവരെ നിർബന്ധിക്കുകയും വിസമ്മതിക്കുന്നവരെ തൽക്ഷണം കൊലപ്പെടുത്തുകയുമായിരുന്നു അയാളുടെ രീതി. അങ്ങനെ സുന്നികൾക്ക് തങ്ങളുടെ ആശയ സംരക്ഷകരായ പണ്ഡിതന്മാർ നഷ്ടപ്പെട്ടതോടെ ജനതയെ നിഷ്പ്രയാസം ശീഈവൽക്കരിക്കുവാൻ അയാൾക്ക് സാധിച്ചു.
1507ൽ ഇറാഖിൽ അതിക്രമിച്ചു കടന്ന ശാഹ് ഇസ്മായിൽ അവിടെ ഭീകര താണ്ഡവമാടി. കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തി. താർത്താരികളുടെ ഭീകരതാണ്ഡവത്തെ അനുസ്മരിപ്പിക്കുന്ന മനുഷ്യ കശാപ്പിന് ഇറാഖിന്റെ മണ്ണ് വീണ്ടും സാക്ഷിയായി. സുന്നി പണ്ഡിതന്മാരെയും ഗുരുക്കന്മാരെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇമാം അബൂ ഹനീഫ(റ) അബ്ദുൽ ഖാദിർ ജീലാനി എന്നിവരുടെ കബറിടങ്ങൾ മാന്തുകയും തെമ്മാടികളെ ആ വിശുദ്ധ ഖബറിടങ്ങളിൽ ചെന്ന് മൂത്രമൊഴിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. സുന്നികൾക്കെതിരെ സഫവി ഭീകരർ നടത്തിയ ക്രൂരതകൾ, ഉസ്മാനി ഖലീഫമാരെ അവരോട് ഏറ്റുമുട്ടുവാൻ പ്രേരിപ്പിച്ചു. ഉസ്മാനികളെ നശിപ്പിക്കുവാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സഫവികൾ, പോർച്ചുഗൽ, സ്‌പെയിൻ, ഗ്രീസ് തുടങ്ങിയ പാശ്ചാത്യ രാഷ്ട്രങ്ങളെ സമീപിച്ചു. മുസ്ലിം രാജ്യങ്ങളിൽ അഴിഞ്ഞാടാൻ ഇതവർക്ക് അവസരമൊരുക്കി. സഫവി രാജാവിന്റെ മാതാവ് അർമേനിയൻ വംശജയും മാതാ മഹി കാതരീന എന്ന ഗ്രീക്ക് വംശജയായ ക്രൈസ്തവ വിശ്വാസിയുമായിരുന്നു. സുന്നികളെ വിശേഷിച്ച്, ഉസ്മാനികളെ നശിപ്പിക്കുവാൻ പാശ്ചാത്യ കുരിശു യുദ്ധ ശക്തികളുമായി അവർ സഖ്യത്തിലേർപ്പെട്ടു. പൊതുജനങ്ങളെ ശീഇസത്തിലേക്ക് പരിവർത്തിപ്പിക്കാനായി പലതരം പീഢനമുറകൾ നടപ്പാക്കി. ജീവനും സമ്പത്തും ഭവനങ്ങളും ചുട്ടുചാമ്പലാക്കി. വസ്തുവഹകൾ തകർക്കുകയും ക്രൂരപീഡനമുറകളും കളവും കവർച്ചയും വ്യാപകമായി യുവതി യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ഗർഭിണികളുടെ വയർ പിളർത്തുകയും കബന്ധങ്ങൾ അഗ്നിക്കിരയാക്കുകയുമൊക്കെ പതിവ് സംഭവങ്ങളായിരുന്നു.
പള്ളികളും മദ്രസകളും ചരിത്രസ്മാരകങ്ങളും തകർത്തു തരിപ്പണമാക്കിയ സഫവികൾ ദിവസങ്ങൾ കൊണ്ട് ഉസ്ഫഹാൻവാസികളെ പൂർണമായും തുടച്ചുനീക്കി. അവരുടെ കൃഷിയിടങ്ങളും സമ്പത്തുകളും കൊള്ളയടിക്കുകയും ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ''കാസറൂൻ'' വാസികളെ ഒന്നടങ്കം കൊന്നൊടുക്കുന്നതിന് പട്ടണം തകർക്കുവാൻ, ശാഹ് ഇസ്മായിൽ ആഹ്വാനം ചെയ്തു. 'ദൈവ നിഷേധി'കളുടെ മുഴുവൻ പള്ളികളും മദ്രസകളും തകർക്കാൻ അയാൾ ഉത്തരവിട്ടു. ജീവനും കൊണ്ട് നാടുവിട്ടവർ മാത്രം രക്ഷപ്പെട്ടു.
ലക്ഷക്കണക്കിന് കുർദ്ദുകളെ കൂട്ടക്കുരുതി ചെയ്ത സഫവികൾ. ഉസ്മാനികളെ തകർക്കുവാൻ എല്ലാ തന്ത്രവും പയറ്റി. തുർക്കിയിൽ വംശീയ കലാപമുണ്ടാക്കിയത് കാരണം തുർക്കി സൈന്യം യൂറോപ്പിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി. ശാഹ് ഇസ്മായിൽ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായി രണ്ട് വർഷം നീണ്ടുനിന്ന ഒരു കലാപത്തിന്റെ ഫലമായി ധാരാളം തുർക്കി സൈനികരും പൊതുജനങ്ങളും കൊല്ലപ്പെടുകയുണ്ടായി. സഫവികൾ ഉസ്മാനി ഖിലാഫത്തിനെതിരിൽ നിരന്തരം അഭ്യന്തര കലാപം അഴിച്ചുവിട്ടതിനാൽ യൂറോപ്പിൽ പോരാടിക്കൊണ്ടിരിക്കുന്ന സൈന്യത്തെ തിരിച്ചുവിളിക്കാൻ സുൽത്താൻ സലീം ഒന്നാമൻ നിർബന്ധിതനായി. എന്നാൽ സഫവികൾക്കെതിരെ താൻ നടത്തിയ ജാൻദിറാൻ യുദ്ധത്തിൽ (1514) സഫവികൾക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ സാധിച്ചു. ഉസ്മാനികളെ തകർക്കാൻ മുസ്ലിം പ്രദേശങ്ങൾ നശിപ്പിക്കാനും സഫവികൾ പോർച്ചുഗീസുകാരുമായി കൈകോർത്തു. അത് 1507-ൽ മുസ്‌ലിം രാജ്യങ്ങളിലേക്ക് കടന്നുവരാൻ പോർച്ചുഗീസുകാർക്ക് പ്രചോദനമായി. പോർച്ചുഗീസ് നാവികൻ അൽഫോൻസോ അൽ ബുക്കർക്ക് (കോഴിക്കോട്ടെ മിസ്‌കാൽ പള്ളി തീവെച്ച് നശിപ്പിച്ചതും ഗോവയിൽ പള്ളിക്ക്  തീവെച്ച് രണ്ടായിരം മുസ്ലിംകളെ കൊലപ്പെടുത്തിയതും ഇദ്ദേഹമാണ്). പൗരസ്ത്യ മുസ്ലിം സമൂഹത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ അറബ് മുസ്ലിം രാഷ്ട്രങ്ങൾ ലക്ഷ്യം വെച്ചു വന്ന ഇദ്ദേഹത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സഫവികളായിരുന്നു. ഉസ്മാനി ഖിലാഫത്തിനെയും ഈജിപ്തിലെ സുൽത്താന്മാരെയും തകർക്കാൻ അവർ രഹസ്യധാരണയിൽ ഏർപ്പെട്ടു. മക്ക പിടിച്ചെടുക്കാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ശാഹ് ഇസ്മായിൽ പോർച്ചുഗീസ് രാജാവ് മാനുവൽ മൂന്നാമന് കത്തെഴുതുകയുണ്ടായി. ''ക്രൈസ്തവരോടുള്ള താങ്കളുടെ ആദരവിനെ വിലമതിക്കുകയും തുർക്കികളെ തകർക്കാൻ താങ്കൾക്ക് സൈന്യവും ആയുധവും നാവികരെയും നൽകാനും അറബികളെ ആക്രമിച്ച് മക്ക പിടിച്ചടക്കാൻ താൽപര്യമുണ്ടെങ്കിൽ അറബിക്കടലിലോ ഏദനിലോ ഖതീഫിലോ ബഹ്‌റൈനിലോ ബസറയിലോ വന്നു സഹായിക്കാൻ സന്നദ്ധരാണ്'' എന്ന് അറിയിച്ചുകൊണ്ട് പോർച്ചുഗീസ് നാവികത്തലവൻ അൽബുക്കർക്ക് ശാഹ് ഇസ്മായിലിന് കത്തെഴുതുകയുണ്ടായി. കഅ്ബ പിടിച്ചെടുക്കുവാനുള്ള അവരുടെ പദ്ധതി അല്ലാഹു തകർത്തു കളഞ്ഞു. സഫവികൾ അധികാരത്തിൽ വരുന്നതിന് മുമ്പ് തൊണ്ണൂർ ശതമാനം മുസ്ലിംകളും ശാഫിഇ മദ്ഹബ് പിന്തുടരുന്ന സുന്നികളായിരുന്നു. അധികാരമുപയോഗിച്ച് സ്വന്തം ജനതയെ അരിഞ്ഞുവീഴ്ത്തിയ ശാഹ് ഇസ്മായിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത നരാധമനായിരുന്നു. തന്നെ സമീപിക്കുമ്പോൾ തന്റെ സൈനികർ തനിക്ക് സാഷ്ടാംഗം നമിക്കണമെന്ന് അയാൾ ഉത്തരവിട്ടു. പത്ത് ലക്ഷത്തിൽപരം സുന്നികളെ അയാൾ കൊലപ്പെടുത്തി. അവരുടെ സമ്പത്ത് കവർന്നെടുക്കുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തു. സഫവികളുടെ തേർവാഴ്ചയെക്കുറിച്ചറിഞ്ഞ സുൽത്താൻ സലീം ഒന്നാമൻ 1514ൽ ഒരു സൈന്യത്തെ പറഞ്ഞയച്ചു ബഗ്ദാദ് ആ കാപാലികരിൽ നിന്നും മോചിപ്പിച്ചു ബഗ്ദാദിൽ നിന്ന് തോറ്റോടിയ അവർ പോർച്ചുഗീസുകാരുമായി സഖ്യത്തിലേർപ്പെട്ടു, എന്നാൽ ഉസ്മാനികൾ അവരുടെ പദ്ധതികൾ തകർത്തുകളഞ്ഞു. 1523ൽ ശാഹ് ഇസ്മായിൽ മൃതിയടഞ്ഞതിനെ തുടർന്ന് തന്റെ മകൻ തഹ്‌മാശിബ് ഭരണം ഏറ്റെടുത്തു. അയാൾ ഉസ്മാനികൾക്കെതിരിൽ ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി സഖ്യത്തിലേർപ്പെട്ടു. ശാഹ് അബ്ബാസിന്റെ കാലത്ത് ബ്രിട്ടനുമായി ചങ്ങാത്തത്തിലേർപ്പെട്ടു മുസ്ലിം രാഷ്ട്രങ്ങൾക്കെതിരെ തിരിഞ്ഞു. കുർദു വംശജരായ പതിനായിരത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും ബാക്കിയുള്ളവരെ നാട്ടിൽ നിന്ന് തുരത്തുകയും ചെയ്തു. ഹജ്ജ് യാത്രക്ക് വിലക്കേർപ്പെടുത്തിയ ഇയാൾ മശ്ഹദിലെ ഇമാം രിളായുടെ കബറിടത്തിലേക്ക് പുണ്യയാത്ര പോവാൻ ജനങ്ങളെ നിർബന്ധിച്ചു. യൂറോപ്യൻ ക്രൈസ്തവർക്ക് ചർച്ചുകൾ നിർമിച്ചു കൊടുക്കുകയും നികുതിയിൽ നിന്ന് ഒഴിവാക്കി കൊടുക്കുകയും ചെയ്ത ഇയാൾ അവരുടെ ആഘോഷങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുക്കുകയും അവരോടൊപ്പം മദ്യസേവ നടത്തുകയും ചെയ്തു. ഇറാഖ് ആക്രമിച്ച ശാഹ് അബ്ബാസ് ബഗ്ദാദ്, മൗസിൽ, കിർകൂക് തുടങ്ങിയ പട്ടണങ്ങൾ പിടിച്ചടക്കി. ശീഇസം സ്വീകരിക്കാൻ വിസമ്മതിച്ചവരെ കൊന്നൊടുക്കി. ഇമാം അബൂഹനീഫ, അബ്ദുൽ ഖാദിർ ജീലാനി എന്നിവരുടെ കബറിടങ്ങൾ വീണ്ടും തകർക്കപ്പെട്ടു. സുന്നി പാഠശാലകൾ കുതിരപ്പന്തികളാക്കി മാറ്റി. മഹാരഥന്മാരായ ഇമാമുകളുടെ കബറുകൾ മാന്തി അസ്ഥികൾ ചുട്ടുചാമ്പലാക്കി. ഇങ്ങനെ നിരന്തരമായി തുടർന്നുവന്ന ഉന്മൂലനത്തിലൂടെയാണ് ഇറാൻ ഒരു ശിയാ രാഷ്ട്രമായി പരിവർത്തിക്കപ്പെട്ടത്. 221 വർഷത്തെ കിരാതഭരണത്തിന് ശേഷം 1722ൽ ആ സാമ്രാജ്യത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു. പിന്നീട് 1979 ഖുമൈനിയുടെ നേതൃത്വത്തിൽ രണ്ടാം സഫവി ഭരണകൂടം നിലവിൽ വരുന്നത് വരെ ഷാഹിൻശമാരുടെ കുടുംബവാഴ്ചയായിരുന്നു ഇറാനിൽ അധികാരം നടത്തിയത്. മതവിരുദ്ധ ഏകാധിപതികളായിരുന്നവരാണെങ്കിലും ശിയാ പാരമ്പര്യം പേറുന്നവരായിരുന്നു അവർ. എന്നാൽ സുന്നികളോട് കടുത്ത വിവേചനം പുലർത്തിയിരുന്നില്ല. 

=ഖുമൈനിയും ഇറാൻ വിപ്ലവവും വിലായത്തുൽ ഫഖീഹും=

പിന്നീട് 1979ൽ ജനകീയ വിപ്ലവാനന്തരം ഖുമൈനിയുടെ നേതൃത്വത്തിലുള്ള രണ്ടാം സഫവി ഭരണകൂടം നിലവിൽ വന്നു ഇത്. ലോകത്താകമാനം ഇറാൻ വിപ്ലവം കയറ്റി അയക്കാനും ഇറാനിലെ സുന്നികളെ അടിച്ചമർത്താനും അയൽ രാഷ്ട്രങ്ങളുടെ സമാധാനജീവിതം തകർക്കാനും ഹേതുവായി.

തങ്ങളുടെ ഇമാമുകൾക്ക് മലക്കുകൾ പ്രവാചകന്മാർ എന്നിവരുടെതിൽ കവിഞ്ഞ മഹത്വമുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. അല്ലാഹു ഇമാമുകളെ സൃഷ്ടിക്കുകയും പിന്നെ മനുഷ്യരുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും അവരെ ചുമതലപ്പെടുത്തി എന്നാണ് ശിയാവിശ്വാസം പ്രാപഞ്ചിക അധികാരവ്യവസ്ഥ. (അൽവിലായത്തു തക്‌വീനിയ) എന്ന പ്രയോഗം കൊണ്ട് ഖുമൈനി അർത്ഥമാക്കുന്നത് ഇതാണ്. തങ്ങളുടെ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാമിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ഫഖീഹിന്റെ ഭരണത്തിനെയാണ് വിലായതുൽ ഫഖീഹ് എന്ന സംജ്ഞ കൊണ്ട് ശിയാക്കൾ അർത്ഥമാക്കുന്നത് ഈ ആശയത്തിന് സൈദ്ധാന്തിക മാനങ്ങൾ നൽകി ഖുമൈനി വികസിപ്പിക്കുകയുണ്ടായി. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവും മറ്റാരുമായിരുന്നില്ല ദൈവിക ഭരണത്തിന്റെ പേര് പറഞ്ഞു ജനതയുടെ സ്വാതന്ത്ര്യം കവർന്ന് അവരെ അടക്കി ഭരിക്കാനും ഇതരരാഷ്ട്രങ്ങളിൽ അരാചകത്വം വിതറി അവരുടെ സമാധാനം തകർക്കുവാനും ഇത് അവസരം നൽകി.
1979ൽ ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിൽ സുന്നികളും പങ്കെടുത്തിരുന്നു. സുന്നി പണ്ഡിതൻ അഹ്മദ് മുഫ്തി സാദയെപോലുള്ളവർ ഖുമൈനിക്ക് പിന്തുണ നൽകി. വിപ്ലവാനന്തരം രൂപീകരിക്കപ്പെടുന്ന ഭരണകൂടത്തിൽ സുന്നികൾക്ക് തുല്യപദവികൾ ലഭിക്കുമെന്ന് ഖുമൈനി അവരെ ബോധ്യപ്പെടുത്തി. ശാഹ് പഹ്‌ലവിക്കെതിരിൽ നടന്ന വിപ്ലവത്തിൽ സുന്നികൾ സജീവമായി പങ്കെടുത്തു. ഖുമൈനി പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ വരവേൽക്കാൻ എത്തിയവരിൽ സാദയുമുണ്ടായിരുന്നു. വിപ്ലവത്തിന്റെ വിജയം ആഘോഷിച്ച വേളയിൽ ഖുമൈനിയുടെ തൊട്ടുപിറകിലായി ജനങ്ങളെ അഭിസംബോധനം ചെയ്തത് അദ്ദേഹമായിരുന്നു. ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായിരുന്ന അദ്ദേഹം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതം 'ഇസ്‌നാ അസ്‌രി' ശീഇസത്തിലധിഷ്ഠിതമായ ഇസ്ലാമാണെന്ന ഭരണഘടനാ നിർദ്ദേശത്തെ എതിർത്തതിനെ തുടർന്ന് ഒറ്റുകാരനായി മുദ്ര കുത്തി പത്ത് വർഷത്തോളം കൽതുറുങ്കിലടച്ചു അവസാനം ദാരുണമായ അന്ത്യത്തിന് വിധേയനായി പിന്നീട് ധാരാളം സുന്നി പണ്ഡിതന്മാരെയും ഖുമൈനി തുറുങ്കിലടക്കുകയും പിന്നീട് തൂക്കിലേറ്റുകയുമുണ്ടായി. രാജ്യദ്രോഹകുറ്റം ചുമത്തി സുന്നി യുവാക്കളെ തിരഞ്ഞുപിടിച്ച് ജയിലിലടക്കുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്യുക സ്ഥിരം പരിപാടിയായി. 1988ൽ മാത്രം ഇങ്ങനെ 30,000 ചെറുപ്പക്കാരെ കഴുമരത്തിലേറ്റുകയുണ്ടായി. കൂടാതെ ശാഹ് ഭരണകാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും സുന്നികളെ മുഴുവനും ഉന്മൂലനം ചെയ്യുകയുണ്ടായി. അതിർത്തി പ്രദേശങ്ങളിൽ കഴിയുന്ന കുർദ്ദ്, താജിക്, ബചൂച്, തുർക്കുമാൻ അർമൻ, അറബ് വംശത്തിൽ പെട്ടവരാണ് സുന്നികളിൽ ഭൂരിഭാഗവും.
ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയായ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാമിന്റെ പ്രതിനിധിയായ ഫഖീഹായി സ്വയം അവതരിച്ച ഖുമൈനി തന്റെ ഭരണത്തിലൂടെ ഭൂമിയിൽ ദൈവികഭരണം സ്ഥാപിക്കുകയും ജനങ്ങൾക്കിടയിൽ നീതി നടപ്പാക്കുകയും ദുർബല ജനവിഭാഗത്തെ വിമോചിപ്പിക്കുകയും അഹങ്കാരികളായ മർദ്ദക ഭരണകൂടങ്ങളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുകയുമൊക്കെയാണ് വിലായതുൽ ഫഖീഹീന്റെ ദൗത്യം എന്നായിരുന്നു അവകാശപ്പെട്ടത്. ഇറാനിൽ നിലവിൽ വന്ന സ്വർഗ്ഗീയ ഭരണം ഇന്തോനേഷ്യ മുതൽ മൊറോക്കോ വരെയുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ നടപ്പിൽ വരുത്തുകയായിരുന്നു ഖുമൈനിയും പിൻഗാമികളും കണ്ട സ്വപ്‌നം. ദൈവിക ഭരണം നടപ്പിലാക്കാൻ നിയുക്തരായതു കൊണ്ട് ലോകം മുഴുവൻ തങ്ങളുടെ ഹിതത്തിനു കീഴിലാകണമെന്ന് ഖുമൈനിയും പിൻഗാമി ഖാംനഇയും മോഹിച്ചു. അല്ലാഹുവിന്റെ പ്രതിനിധിയായ അദൃശ്യനായ ഇമാമിന്റെ ഭൂമിയിലെ പ്രതിനിധികളായ അവർ ആഗോള വിലായത് വാഗ്ദാനം ചെയ്യുന്ന സ്വർഗലോകത്തെ കുറിച്ച് സന്തോഷ വാർത്തയറിയിച്ചു പ്രാപഞ്ചിക അധികാര വ്യവസ്ഥ (അൽഖിലാഫത്തുൽ കൗനിയ) എന്ന സിദ്ധാന്തമാണവരുടെ ചാലകശക്തി. വിശ്വാസത്തിന്റെ അനിവാര്യ ഘടകമായതിനാൽ അതിനെ നിരാകരിക്കൽ ദൈവനിഷേധമാണ്. അതുകൊണ്ട് തന്നെ വിലായതുൽ ഫഖീഹിന് കീഴിൽ ജീവിക്കുന്നവർക്ക് യാതൊരു വിധ അവകാശങ്ങളും ഇല്ലെങ്കിലും ധാരാളം ബാധ്യതകളും ചോദ്യം ചെയ്യാതെ അനുസരിക്കേണ്ട കടമകളുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നവനും അനുസരിക്കാത്തവനും കൽതുറുങ്കുകളും കഴുമരങ്ങളുമായിരിക്കും പ്രതിഫലം. കഴിഞ്ഞ 37 വർഷത്തെ ഇറാനിയൻ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. പ്രജകൾക്കുമേൽ, തങ്ങളുടെ ദൈവികാധിപത്യം നടപ്പാക്കകുയും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും വിപ്ലവം കയറ്റി അയച്ച് സമീപ അയൽരാഷ്ട്രങ്ങളിലും വിദൂര മുസ്ലിം രാഷ്ട്രങ്ങളിലും തങ്ങളുടെ മാതൃകാ ഐഡിയോളജി അടിച്ചേൽപ്പിക്കുവാനുള്ള ഒരു പദ്ധതി എന്നതാണ് വിലായത്തുൽ ഫഖീഹിന്റെ നിർവചനം. ആദ്യത്തെ ഇറാൻ ഇറാഖ് യുദ്ധത്തിലും 2003ലെ ഇറാഖ് യുദ്ധത്തിലും ഇറാൻ അജണ്ട മറനീക്കി പുറത്തുവന്നു. ലബനാനിലും യമനിലും സിറിയയിലും ഇറാഖിലും രക്തപ്പുഴകളൊഴുക്കിയും നരകങ്ങൾ പണിതും അവർ അത് ലോകത്തെ ബോധ്യപ്പെടുത്തി, ഇറാനകത്ത് അഹ്‌വാസിലും, അബാദാൻ, മഹ്മർറ തുടങ്ങിയ പ്രദേശങ്ങളിൽ പതിനായിരങ്ങളെ വെടിയുണ്ടകൾ കൊണ്ടും കഴുമരത്തിലേറ്റിയും യമപുരിക്കയച്ചു. വിപ്ലവകാരികൾ, കുട്ടികൾ, കവികൾ സാഹിത്യകാരന്മാർ സ്ത്രീകൾ തുടങ്ങി എതിർ ശബ്ദം മുഴക്കിയവർ ഒന്നു ദൈവത്തിന്റെ പ്രതിനിധിയുടെ വാൾതലപ്പിൽ നിന്നും രക്ഷപ്പെട്ടില്ല.
ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ടിൽ വിലായതുൽ ഫഖീഹിന്റെ ദൈവിക പ്രതിനിധാനത്തെ കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. നിരുപാധിക പ്രമാണം ദൈവത്തിന്റെ പ്രതിനിധി അല്ലാഹുവിന്റെ ഏക ഉത്തരാധികാരി, ദൈവിക ഗുണമുള്ള ഭരണാധികാരി എന്നൊക്കെയാണ് വലിയ്യുൽ ഫഖീഹിനെ വിശേഷിപ്പിക്കുന്നത്. അയാളുടെ അഭിപ്രായങ്ങൾക്ക് ദൈവിക സംരക്ഷണവും തന്റെ ഗവേഷണങ്ങൾ ദൃഢബോധ്യങ്ങളും വിധികൾ സമ്പൂർണമാണെന്നുമൊക്കെയാണ് ഭരണഘടന ഉദ്‌ബോധിപ്പിക്കുന്നത്.
ഭരണസഭയുടെ 57, 107, 112 അനുഛേദപ്രകാരം ലജിസ്ലേറ്റർ, ജുഡീഷ്യറി, മജിസ്‌ട്രേറ്റ് എന്നിവയുടെ പരമാധികാരിയും സൈന്യത്തിന്റെ തലവൻ. ഭരണവ്യവസ്ഥയെ പിരിച്ചുവിടാൻ അധികാരമുള്ള ഏത് കോടതി വിധിയും റദ്ദ് ചെയ്യാൻ അധികാരമുള്ള, ആരെയും വിചാരണ ചെയ്യാൻ അവകാശമുള്ള എല്ലാ അധികാരങ്ങൾക്കും നിയമവ്യവസ്ഥകൾക്കും അതീതനായ സൂപ്പർ പവറാണ് ഇദ്ദേഹം.
കാലഘട്ടത്തിന്റെയും ദീനിന്റെയും ഇമാമായ ഇദ്ദേഹത്തിന്റെ ചൊൽപ്പടികളിലാണ് മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളെല്ലാം. അയാളുടെ അധികാരത്തിന് അതിരുകളില്ല. ദൈവത്തിന്റെ പ്രതിനിധിയായതു കൊണ്ട് ആർക്കും ചോദ്യം ചെയ്യാനുമാവില്ല. ദൈവിക രാഷ്ട്രീയ വ്യവസ്ഥയായതു കൊണ്ട് പൗരോഹിത്യ അധികാര വർഗത്തിന്റെ താൽപര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതായിരിക്കും അത്.
വലിയ്യുൽ ഫഖീഹിന്റെ ദൈവിക പ്രഭാവം പ്രചരിപ്പിച്ച് ലോകം മുഴുവൻ കീഴടക്കാൻ കൊതിക്കുന്ന ഒരു ഭരണവർഗമാണ് വിപ്ലവാനന്തരം ഇറാനിൽ അധികാരത്തിലേറിയത്. വിലായത് ദൈവിക പ്രമാണവും അതിന്റെ കൽപനകൾ നടപ്പാക്കേണ്ടതുമാണ്. അതിന്റെ വഴികാട്ടി (മുർശിദ്) ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണ് ജനങ്ങളുടെ നായകൻ മാത്രമല്ല. ദൈവിക പ്രഭാവമുള്ള അധികാരവ്യവസ്ഥ മാനവിക തലത്തിനപ്പുറമുള്ള പ്രാപഞ്ചിക അധികാരവ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് യുക്തിക്കോ ശാസ്ത്രീയതക്കോ ജനാഭിപ്രായങ്ങൾക്കോ ഇവിടെ യാതൊരു സ്ഥാനവുമില്ല.
1980 മുതൽ എട്ട് വർഷങ്ങൾ നീണ്ട ഇറാൻ ഇറാഖ് യുദ്ധം അയൽരാഷ്ട്രം പിടിച്ചെടുക്കാനുള്ള തങ്ങളുടെ ഐഡിയോളജിയുടെ ഭാഗമായി നടന്നതായിരുന്നു. തങ്ങളുടെ രക്തക്കൊതിയന്മാരായ സൈന്യങ്ങൾക്ക് ഇറാഖ്, സിറിയ, ലബനാൻ, ബഹ്‌റൈൻ, യമൻ എന്നീ രാഷ്ട്രങ്ങളിലേക്ക് കടന്നുചെന്ന് മേഖലയിൽ ടെഹ്‌റാന്റെ മേധാവിത്വം ഉറപ്പിക്കുവാൻ ഇതുമുഖേന സാധിച്ചു. 2011 വരെ അയൽരാഷ്ട്രങ്ങൾക്കെതിരിൽ നിഴൽ യുദ്ധം നടത്തിയ ഇറാൻ, അതു മുതൽ മറനീക്കി പുറത്തുവന്നു. തുനീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളെ ഇസ്ലാമിക നവജാഗരണമെന്ന പേരിൽ വിലായതുൽ ഫഖീഹിന്റെ ഐഡിയോളജിക്കനുകൂലമാക്കി മാറ്റുവാൻ ശ്രമിച്ചു. ടുനീഷ്യൻ തലസ്ഥാനത്തും കൈറോ തെരുവിലും നടക്കുന്നത് ഇറാൻ വിപ്ലവത്തിന്റെ അലയൊലികളാണെന്ന് പ്രചരിപ്പിക്കുകയുണ്ടായി. സിറിയയിൽ തീവ്ര ശിയാവിശ്വാസിയായ ഏകാധിപതി ബശ്ശാറിനെതിരെ ജനകീയ വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോൾ ആ ക്രൂരനെ താങ്ങിനിർത്താൻ ഇറാൻ തങ്ങളുടെ മുഴുവൻ സംവിധാനവും ഉപയോഗപ്പെടുത്തി ജനതയെ കൊന്നൊടുക്കി. ഇറാൻ നാഷണൽ ഗാർഡിലെ ലക്ഷത്തിൽപരം സൈനികർക്ക് പുറമെ 'ഫൈലഖുൽ ഖുദ്‌സ്,' ലബനാനിലെ ശീഈ സായുധസംഘമായ ഹിസ്ബുല്ല, യമനിലെ ശിയാ കലാപകാരികളായ, ഹുഥിപോരാളികൾ, കൂടാതെ അഫ്ഗാൻ, ഇറാഖ്, പാക്കിസ്ഥാൻ തുടങ്ങിയ രാഷ്ട്രങ്ങളിലെ എണ്ണമറ്റ ശിയാ മിലിറ്റന്റുകളെ ആയുധവും അർത്ഥവും കൊടുത്തു. സിറിയയിൽ ജനങ്ങളെ അടിച്ചമർത്തുവാൻ ഉപയോഗിച്ചു. എന്നിട്ടും ജനകീയ സമരം ശക്തിപ്പെട്ടപ്പോൾ, റഷ്യയെ പണം കൊടുത്തു ബോംബ് വർഷിപ്പിച്ചു സിറിയക്കാരെ, ഉന്മൂലനം ചെയ്തു. രണ്ടായിരത്തിൽപരം പുതിയ ആയുധങ്ങളാണ് റഷ്യ ആ നിരായുധരായ സമൂഹത്തിന് മേൽ പരീക്ഷിച്ചത്. പത്ത് ലക്ഷം പേരെ കൊല്ലുകയും ഒന്നരകോടി ജനത അഭയാർത്ഥികളായി തീരുകയും ചെയ്തു. അയ്യായിരത്തിൽപരം സുന്നി മസ്ജിദുകൾ ബോംബിട്ടു തകർക്കപ്പെട്ടു. ഖാലിദ് ഇബ്‌നുൽ വലീദ്, ഇമാം നവവി എന്നിവരുടെ ഖബറിടങ്ങൾ ബോംബിട്ടു തകർക്കുകയുണ്ടായി.
2012ൽ ഇറാഖികൾ ശിയാ ഭരണാധികാരി നൂരി മാലികിയുടെ സുന്നി ഉന്മൂലനത്തിനെതിരിൽ സുന്നികൾ നടത്തിയ സമാധആനപരമായ ജനകീയ ധർണകൾക്കെതിരെയും ഇതേ രീതിയിൽ കൂട്ടക്കുരുതിയിലൂടെ പ്രതികാരം വീട്ടി, സുന്നികളെ നശിപ്പിക്കുവാൻ, ഇറാഖിലെ, മൗസിലിലും സിറിയയിലെ റഖയിലും ഹിംസയും ഐഎസ് തീവ്രവാദികളെ രംഗത്തിറക്കി. അവരെ തുരത്താനെന്ന പേരിൽ ബോംബ് വർഷം നടത്തി സുന്നികളെ തുടച്ചുനീക്കി. സുന്നികളെ നശിപ്പിക്കുവാൻ ഇറാനാണ് സിറിയയിൽ ഐഎസ് തീവ്രവാദികളെ ഇറക്കിയതെന്ന് ആരോപിച്ചത് സിറിയയുടെ മുൻ ഉപപ്രധാനമന്ത്രിയായിരുന്നു. ഇറാഖിലെ അൻബാർ, ഫലൂജ, ഹുവൈജ, മഹ്മൂദിയ, ബഗ്ദാദ്, കൂട്ടക്കൊലകളിൽ മേൽപറഞ്ഞ രാഷ്ട്രങ്ങളിലെ ശിയാ പോരാളികൾക്ക് പുറമെ, ഇന്ത്യയിൽ നിന്നുള്ള ശിയാ ഭീകരരും പങ്കെടുക്കുകയുണ്ടായി. ഏറ്റവും കൂടുതൽ ശിയാവിശ്വാസികൾ താമസിക്കുന്ന രാഷ്ട്രമാണ് ഇന്ത്യയെന്ന കാര്യം നാം ഓർക്കണം. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ശിയാ കൂലിപട്ടാളത്തിന്റെ കൂടെ, ഔദ്യോഗിക സൈന്യവും ചേർന്നാണ് സുന്നി ഉന്മൂലനത്തിന് നേതൃത്വം നൽകിയത്. എല്ലാ കാര്യങ്ങളുടെയും ചുക്കാൻ പിടിച്ചത് ഇറാനിലെ, ആത്മീയനേതാവ് നേരിട്ടയച്ച ഫൈലഖുൽ ഖുദ്‌സിന്റെ തലവൻ ജനറൽ ഖാസിം സുലൈമാനി. ഹലബും ദയാലിയും ദൈർസൂറും റഖയും കിഴക്കൻ ഗൂഥയും ഹിംസും, എല്ലാ പ്രേതനഗരങ്ങളാക്കി, ദൈവിക ഭരണകൂടം, ഇറാഖിലും സിറിയയിലും ഇരുപത് ലക്ഷത്തിൽപരം സുന്നികളെ ഉന്മൂലനം നടത്തി. മാലികി, ബഗ്ഗാർ, ഖാംനഉ, പുട്ടിൻ കൂട്ടുകെട്ടിന്റെ നരമേധങ്ങൾ അമേരിക്കൻ പ്രസിഡണ്ട് ഒബാമ കൈയും കെട്ടി നോക്കിനിന്നു പ്രോത്സാഹിപ്പിച്ചു. അങ്ങനെ, ലോകത്തിലെ ഏക ശിയാ രാഷ്ട്രമായിരുന്ന ഇറാന്റെ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്തഹി സിറിയയും ഇറാഖും ലബനാനും യമനും തങ്ങൾ പിടിച്ചടക്കിയിരിക്കുന്നുവെന്ന് ഇറാൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. 
ലോകത്തെ നന്നാക്കാൻ ദൈവം തിരഞ്ഞെടുത്തവരാണ് തങ്ങളെന്ന ഭാവമാണ് ഖാംനഇയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവുക.
നന്മ പ്രചരിപ്പിക്കുക, ലോകത്തു നിന്ന് തിന്മകൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവയാണ് വിശുദ്ധരായ ഇറാൻ ജനതയുടെ ദൈവദത്ത ചുമതലകൾ. എന്നാൽ എല്ലാ വൈവിധ്യങ്ങളെയും നിരാകരിക്കുന്ന ഈ വ്യവസ്ഥക്ക് എങ്ങനെ ലോകത്തെ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനാവും.
വിദേശ രാഷ്ട്രങ്ങളുടെ സാമാധാനം തകർക്കുവാൻ വേണ്ടി വിപ്ലവം കയറ്റിയയക്കാനുപയോഗിക്കുന്നതിന് ചിലവിടുന്ന തുകയുടെ പകുതി ചിലവഴിക്കുകയാണെങ്കിൽ ഇറാനിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു. പെട്രോളും ഗ്യാസും കയറ്റുമതി ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്തിരിക്കുന്ന രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ അയൽരാജ്യങ്ങളുടെയും മുസ്ലിം രാജ്യങ്ങളുടെ സമാധാനം തകർക്കുവാനും വിപ്ലവം കയറ്റുമതി ചെയ്യാനുമാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട് തന്റെ ജനസംഖ്യയുടെ പകുതിയലധികവും കടുത്ത ദാരിദ്ര്യത്തിൽ കഴിയുകയാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ മുഴുവൻ നഗരങ്ങളിലും വിലായതുൽ ഫഖീഹിനെതിരിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങിയിരുന്നു ഖാംനഇയുടെയും റൂഹാനിയുടെയും കട്ടൗട്ടുകൾ അഗ്നിക്കിരയാക്കി പ്രതിഷേധിച്ചത് മാധ്യമങ്ങളിൽ നാം കണ്ടതാണ്.
ശിയാ വിശ്വാസപ്രകാരം ഇമാമിനെ നിശ്ചയിക്കുന്നത് അല്ലാഹുവാണ്. ഇമാം ചുമതലപ്പെടുത്തിയ ഫഖീഹിനെ ചോദ്യം ചെയ്യാതെ അനുസരിക്കണം. കാരണം അദ്ദേഹത്തെ നിരാകരിക്കാൻ അല്ലാഹുവിനെ ധിക്കരിക്കലാണ്. ഇത് ലോകത്തെ ഏത് രാഷ്ട്രത്തിൽ ജീവിക്കുന്ന മുസ്ലിംകൾക്കും ബാധ്യതയാണെന്നാണ് നജാദിന്റെ ഉപദേഷ്ടാവായി. മുഹമ്മദ് തഖി മിസ്ബാഹി സൈദി തന്റെ ജുമുഅ ഖുതുബയിൽ പറഞ്ഞത്. ലോകം മുഴുവൻ പിടിച്ചടക്കാൻ അല്ലാഹു തങ്ങളെ ചുമതലപ്പെടുത്തിയത് കൊണ്ട് പ്രസ്തുത ബാധ്യതയിൽ നിന്ന് മാറിനിൽക്കാനാവില്ലല്ലോ? അതിനാൽ പുറത്ത് നിന്ന് സായുധ സമരം പ്രയാസകരമായതുകൊണ്ട് മർദ്ദക ഭരണകൂടങ്ങളെ (സുന്നി രാഷ്ട്രങ്ങൾ) അതിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ കുഴലൂത്തുകാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും അരാചകത്വം സൃഷ്ടിച്ച് ഭരണകൂടങ്ങളെ തകർക്കാനുമുള്ള ശ്രമങ്ങൾ നടത്തേണ്ടതാണ്. ഇതാണ് ഇറാഖിൽ വിജയിച്ചതും യമനിലും കുവൈത്തിലും ബഹ്‌റൈനിലും പരീക്ഷിച്ചു കൊണ്ടിരിക്കുന്നതും. ഇറാഖിലെ ഹിസ്ബുദ്ദുഅ്‌വ എന്ന ശീഈ കക്ഷിയുടെ കീഴിൽ ഇറാൻ വിധേയത്വമുള്ള 'ഖത്തുൽ ഇമാം' എന്ന പേരിലുള്ള രഹസ്യ പോരാളി ഗ്രൂപ്പാണ് ഇറാഖിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇറാഖിലെ ഇഖ്‌വാനി കക്ഷിയായ അൻഹിസബുൽ ഇസ്ലാമി ശീയാ കക്ഷിയായ ഹിസ്ബുദ്ദുഅ്‌വയുമായി സഹകരിച്ച് മത്സരിച്ച തെരഞ്ഞെടുപ്പിലാണ് നൂരി മാലികി അമേരിക്കൻ സഹായത്തോടെ അധികാരത്തിലേറിയത്. നൂരി മാലികി പത്ത് ലക്ഷത്തിലധികം സുന്നികളെ ഇറാൻ ഭീകരഗ്രൂപ്പുകളുടെ സഹായത്തോടെ കൊന്നൊടുക്കി ഇസ്ലാമിപക്ഷ പാർട്ടിയുടെ നേതാവും വൈസ് പ്രസിഡണ്ടുമായി താരിഖുൽ ഹാഷിമിക്ക് സുന്നിയായതിന്റെ പേരിൽ ജീവൻ രക്ഷാർത്ഥം തുർക്കിയിൽ അഭയം തേടേണ്ടിവന്നു.
വിലായതുൽ ഫഖീഹിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് രണ്ട് വഴികൾ തിരഞ്ഞെടുക്കാം. ഒന്നുകിൽ തൂക്കുകയർ അല്ലെങ്കിൽ ആജീവനാന്ത ജയിൽ ജീവിതം. ജനസംഖ്യയുടെ ഏകദേശം 30% വരുന്ന സുന്നി സമൂഹം കടുത്ത പീഡനങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുർദ്ദിസ്ഥാൻ, ബലൂചിസ്ഥാൻ, ഖൂസിസ്ഥാൻ, അഹ്‌വാസ് എന്നീ പ്രവിശ്യകളിൽ സുന്നികൾ ഭൂരിപക്ഷമാണെങ്കിൽ പടിഞ്ഞാറൻ മേഖലകളിൽ സുന്നികൾ ന്യൂനപക്ഷങ്ങളാണ് പൊതുജീവിതത്തിലും രാഷ്ട്രീയ മേഖലകളിലും സുന്നികൾ കടുത്ത അവഗണനയാണ് നേരിടുന്നത്. സുന്നികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ വരെ, പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് നേതൃത്വം നൽകാൻ അവർക്ക് അധികാരമില്ല. ടെഹ്‌റാനിൽ സുന്നികൾക്ക് ഒരു മസ്ജിദ് നിർമ്മിക്കാൻ പോലും അവകാശമില്ല. അവിടെയുണ്ടായിരുന്ന ഏക പ്രാർത്ഥനാ ഹാൾ രണ്ടു വർഷങ്ങൾക്ക് മുമ്പ് അധികാരികൾ തകർത്തു കളഞ്ഞു. മുപ്പത് ശതമാനം സുന്നികൾ വസിക്കുന്ന കിർമാൻ, ഇസ്ഫഹാൻ, യസ്ദ് തുടങ്ങിയ പ്രവിശ്യകളിലും ഇത് തന്നെയാണവസ്ഥ. സുന്നികൾക്കെതിരിലുള്ള വിവേചനം ഇറാൻ ഭരണഘടനയിൽ തന്നെ, വിഭാവനം ചെയ്യുന്നുണ്ട്. ഭരണഘടനയുടെ 107, 115, 121, 61 എന്നീ അനുഛേദങ്ങൾ പരമോന്നത ഭരണനേതൃത്വം നീതിന്യായം സത്യപ്രതിജ്ഞ ചെയ്തു നിയമിക്കേണ്ട അധികാരങ്ങൾ തുടങ്ങിയവ ഇമാമീ ശിയാക്കളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തുന്നു.
ഭരണഘടനയുടെ രണ്ടാം ഖണ്ഡികയിൽ ഭരണസംവിധാന ഇമാമി, ഗവേഷണ രീതിയിൽ അധിഷ്ഠിതമാണെന്ന് അർത്ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുന്നു.
അൽ മുസ്തഫാ സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ മെമ്പർ നാസർ റഫീഇ ഈയിടെ സുന്നി ജനസംഖ്യയിലുണ്ടാവുന്ന വർദ്ധനവിനെ സംബന്ധിച്ച് ആശങ്കപ്പെടുകയുണ്ടായി. ഇത് വളരെ അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രവണതയെ പ്രതിരോധിക്കാൻ ഖാംനഇ തന്നെ നേരിട്ടു ഇടപെടുകയും സുന്നി പ്രവിശ്യകളിൽ വിശിഷ്യാ യു.എ.ഇ.യിൽ നിന്ന് പിടിച്ചെടുത്ത അബൂമൂസാ തനബുൽ കുബ്‌റ, ത്വനബു സുഗ്‌റ ദ്വീപുകളിൽ ശിയാ ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു.
സുന്നികളെ പ്രകോപിപ്പിക്കുവാൻ സർക്കാർ നേരിട്ടു തന്നെ ഉമറി(റ)ന്റെ വധം, (ഈദുസഹ്‌റ) എന്ന പേരിൽ ആഘോഷിക്കുന്നുണ്ട്. ഉമർ(റ)യുടെ ഘാതകൻ അബൂ ലുഅ്‌ലയുടെ ഒരു കൃത്രിമ ശവകുടീരം സഫവികളുടെ കാലത്ത് നിർമ്മിച്ചിട്ടുണ്ട്. ശിയാക്കളുടെ പുണ്യതീർത്ഥാടന കേന്ദ്രമാണിത്.
അബ്ദുൽ മാലിക് രീഗി, ഹിശാം അസീസി, സഈദ് തുർകുമൻ, ഹമിദ് അഹ്മദി, ഹാദി ഹുസൈനി, ശഹ്‌റാം അഹ്മദി തുടങ്ങിയവർ ഭീകരതയാരോപിച്ച് കഴിഞ്ഞ വർഷങ്ങളിൽ തൂക്കിലേറ്റപ്പെട്ട സുന്നി പണ്ഡിതരും പ്രമുഖരാണ്.
സുന്നികൾ നേരിടുന്ന പീഡനം വിശിഷ്യാ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യകളിലെ സുന്നി സമൂഹം കടുത്ത പീഢനങ്ങൾക്കിരയായി ഹ്യൂമൻ റൈറ്റ് വാച്ച് 2005ൽ പുറത്തിറക്കിയ അവരുടെ റിപ്പോർട്ടിൽ ഉദ്ധരിക്കുകയുണ്ടായി. സുന്നികൾക്ക് ജനസംഖ്യനുപാതികമായി ലഭിക്കേണ്ടതിന്റെ പകുതി പോലും പ്രാതിനിധ്യം പാർലമെന്റില്ല, 280 അംഗങ്ങളെ ശൂറ കൗൺസിലിന്റെ 20 പേർ മാത്രമാണ്. ജനസംഖ്യയുടെ മുപ്പത് ശതമാനത്തെ പ്രതിനിധീകരിക്കുന്ന സുന്നികളുടെ പ്രാതിനിധ്യം.
ബലൂചി വംശജരായ ധാരാളം സുന്നികൾക്ക് പൗരത്വം നിഷേധിച്ചു നാട്ടിൽ നിന്ന് പുറത്താക്കി. സുന്നി പണ്ഡിതന്മാരുടെ പാസ്‌പോർട്ട് കണ്ട് കെട്ടുകയും വിദേശയാത്ര തടയുകയും ചെയ്തു സുന്നികൾ അധിവസിക്കുന്ന മേഖലകളിൽ അവരുടെ പ്രാദശിക ഭാഷകൾക്കും അറബി ഭാഷക്കും വിലക്കേർപ്പെടുത്തുകയാണ്.
ഇറാനിൽ സുന്നികൾ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള രേഖകൾ ഈയിടെ വിക്കിലീക്‌സ് പുറത്തുവിടുകയുണ്ടായി. ഖുമൈനിക്കൊപ്പം വിപ്ലവത്തിന് നേതൃത്വം നൽകിയ സുന്നി നേതാവ്, അഹ്മദ് മുഫ്തിസാദ നേരിട്ട ക്രൂരത നാം സൂചിപ്പിക്കുകയുണ്ടായി. സുന്നി പണ്ഡിതനും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഹ്മദ് കിസറവി, നടുറോഡിൽ ശിയാ ഭീകരനായ നവാബ് സഫവിയുടെ തോക്കിനിരയായി. ഔദ്യോഗികവും അല്ലാത്തതുമായ ചാനലുകളിൽ നിരന്തരമായി സ്വഹാബികളെയും ഉമ്മഹാതുൽ മുഅ്മിനീങ്ങളെയും ഭർത്സിക്കുകയും അതേസമയം തങ്ങൾ സ്വഹാബികളെ അപമാനിക്കില്ലെന്ന് ഖാംനഉ പ്രസ്താവനയിറക്കുകയും ചെയ്യുന്ന സുന്നികളുടെ എല്ലാ അവകാശങ്ങളും ധ്വംസിക്കുമ്പോൾ തുറന്ന, ശിയാവിശ്വാസികളല്ലാത്തവർക്ക് എല്ലാ സ്വാതന്ത്ര്യവും അവകാശങ്ങളും നൽകുമെന്ന ഭരണഘടനയിലെ കപടപാതകം കാണിച്ച് പുറത്തുള്ളവരെ വിഡ്ഢികളാക്കാൻ സാധിക്കുന്നു. കാപട്യം അടിസ്ഥാന പ്രമാണമാക്കിയവർക്ക് ഏതു കുതന്ത്രവും ഒപ്പിക്കാവുന്നതാണല്ലോ? ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞാണ് സുന്നികളുടെ മദ്രസകളും മസ്ജിദുകളും പൊളിച്ചുമാറ്റുന്നത്, ഇതേ പ്രമാണമാണല്ലോ സയണിസ്റ്റുകൾ ഫലസ്തീനിലും പയറ്റുന്നത്. സുന്നി ഭൂരിപക്ഷ മേഖലകളിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് ശിയാക്കളെ കൊണ്ടുവന്ന് കുടിയിരുത്തുന്നു. ഇസ്രായീൽ ഫലസ്തീൻ അധിനിവേശത്തിന് ഉപയോഗിക്കുന്ന അതേ തന്ത്രം!
പ്രധാന പട്ടണങ്ങളിൽ ഒന്നും മുപ്പതു ശതമാനമുള്ള സുന്നികൾക്ക് ഒരു പള്ളി പോലും നിർമ്മിക്കാൻ അനുവദിക്കാതിരിക്കുമ്പോൾ ഒരു ശതമാനം മാത്രമുള്ള ജൂതന്മാർക്ക് 250ൽപരം സിനഗോഗുകളുണ്ട് ഇറാനിൽ. പത്ത് ലക്ഷം ജനസംഖ്യയുള്ള സുന്നികൾക്ക് ഒരു മസ്ജിദ് പോലുമില്ലാത്ത ഏക രാഷ്ട്രതലസ്ഥാനം ടെഹ്‌റാനാണ്. എന്നാൽ, കേവലം ഇരുപത്തി അയ്യായിരം ജൂതന്മാർ മാത്രമുള്ള അവിടെ എഴുപത്തിയാറ് സിനഗോഗുകളുണ്ട്. പാക്കിസ്ഥാൻ എംബസി സ്‌കൂളിൽ സുന്നികൾ നടത്തിയിരുന്ന ജുമുഅയും രണ്ട് വർഷം മുമ്പ് അധികൃതർ നിരോധിച്ചു.
സുന്നികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനത്തിന് 37 വർഷം പിന്നിട്ടിട്ടും അറുതിയില്ലെന്ന് സാഹ്ദാനിലെ സുന്നി ഇമാം ശൈഖ് അബ്ദുൽ ഹമീദ് പരിഭവപ്പെട്ടത് ഈയിടെയായിരുന്നു. സുന്നികളുടെ പള്ളികളും മദ്രസകളും നിരന്തര നിരീക്ഷണത്തിലാണ്. എന്നാൽ ദേശീയ രഹസ്യാന്വേഷണ വകുപ്പിൽ ശിയാ പണ്ഡിതരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അറബി സംസാരിക്കുന്ന മേഖലകളിൽ തങ്ങളുടെ മക്കൾ അറബി പേരുകൾ വിളിക്കാൻ സ്വാതന്ത്ര്യമില്ല. അബൂബക്കർ, ഉമർ എന്നീ പേരുകളുള്ളവർ സ്വന്തം പേരുകൾ മറച്ചുവെക്കാതെ ടെഹ്‌റാനിൽ ജീവിക്കാനാവില്ല!

ഖുത്തഖംസീനിയ്യ ശിയാ പ്രചരണത്തിനുള്ള ഗൂഢ പദ്ധതി

ഇറാൻ അധികൃതർ അതീവ രഹസ്യമായി പ്രവിശ്യാ ഭരണാധികാരികൾക്ക് അയച്ചുകൊടുത്ത ഈ രഹസ്യ രേഖ ഇറാനിലെ അഹ്#ലുസ്സുന്ന പ്രവാസികളുടെ ലണ്ടൻ ഓഫീസ് പ്രസിദ്ധീകരിച്ചതാണ് സയണിസ്റ്റു പ്രോട്ടോകോൾ പോലെ ഇറാനിലെ സുന്നി പ്രദേശങ്ങളെയും സമീപരാജ്യങ്ങളെയും ശിയാവൽക്കരിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രഹസ്യരേഖ പുറത്തിറങ്ങിയത്. വിപ്ലവം കയറ്റി അയക്കുന്നത് തങ്ങൾക്ക് അനുഗുണമല്ലാതെ വന്നപ്പോഴാണ് ശിയാവൽക്കരണത്തിന്റെ ഈ പുതിയ പദ്ധതിക്ക് അധികൃതർ ഒരുമ്പെട്ടതെന്ന് വേണം കരുതാൻ. രഹസ്യരേഖയിലെ ചില ആശയങ്ങൾ ചുവടെ:
''സമീപ മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് വിപ്ലവം കയറ്റി അയക്കുന്നതിൽ നാം പരാജയപ്പെട്ടാൽ പാശ്ചാത്യസംസ്‌കാരവുമായി കൂടിക്കലർന്ന ആ രാജ്യങ്ങളിലെ സംസ്‌കൃതി നമ്മെ ആക്രമിച്ചു കീഴടക്കാൻ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാൻ വിപ്ലവം കയറ്റുമതി ചെയ്യൽ അനിവാര്യമാണ്. എന്നാൽ നിലവിലുള്ള ആഗോള സാഹചര്യങ്ങളും ചട്ടങ്ങളും പരിഗണിക്കുമ്പോൾ പ്രസ്തുത ദൗത്യം അതീവ സങ്കീർണ്ണവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്താൻ ഇടവരുത്തുകയും ചെയ്യും.
അതിനാൽ മൂന്ന് ഘട്ടങ്ങളിലായി ഉന്നത വ്യക്തികൾ ചർച്ച ചെയ്തു ഏകദേശം ഐക്യകണ്‌ഠേന തീരുമാനിച്ച അൻപതു വർഷ പദ്ധതിയാണിത്. പത്ത് വർഷങ്ങൾ വീതമുള്ള അഞ്ച് ഘട്ടങ്ങളായാണ് ഇതിലെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തേണ്ടത്. അയൽ രാഷ്ട്രങ്ങളിലേക്ക് വിപ്ലവം കയറ്റി അയച്ച് ആദ്യമായി ഇസ്#ലാമിനെ ഏക ശിലാത്മകമാക്കേണ്ടതുണ്ട്. കാരണം സുന്നി പൈതൃകത്തിലൂന്നിയ വഹാബി ഭരണാധികാരികളിൽ നിന്നും നാം നേരിട്ടു കൊണ്ടിരിക്കുന്ന ഭീഷണി കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നാം അഭിമുഖീകരിക്കുന്ന ഭീഷണിയേക്കാൾ ഗുരുതരമാണ്. എന്തെന്നാൽ വഹാബികളും അഹ്‌ലുസ്സുന്നയും നമ്മുടെ ആശയത്തിന്റെ ബദ്ധവൈരികളും വിലായതുൽ ഫഖീഹീന്റെയും ഇമാമുകളുടെയും നിതാന്ത ശത്രുക്കളുമാണ്. ആയതിനാൽ ഇറാനിലെ സുന്നി മേഖലകളിൽ നമ്മുടെ സ്വാധീനം ശക്തിപ്പെടുത്തേണ്ടതുണ്ട്. വിശിഷ്യാ അതിർത്തി പ്രദേശത്തെ പട്ടണങ്ങളിൽ നമ്മുടെ പള്ളികളുടെയും ഹുസൈനിയകളുടെയും എണ്ണം വർധിപ്പിക്കുകയും നമ്മുടെ ആഘോഷങ്ങൾ മുമ്പത്തെതിലും കൊഴുപ്പു കൂട്ടുകയും വേണം. തൊണ്ണൂറും നൂറും ശതമാനം സുന്നികൾ അധിവസിക്കുന്ന പ്രദേശങ്ങളിലേക്ക് ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ശിയാക്കളെ കൊണ്ടു പോയി കുടിയിരുത്തുവാൻ അവസരമൊരുക്കണം. അവർ അവിടെ കച്ചവടം ചെയ്തും ജോലിയിലേർപ്പെട്ടും സ്ഥിരതാമസക്കാരായി മാറണം. ഭരണകൂടവും സർക്കാർ വകുപ്പുകളും അവർക്ക് വേണ്ട പരിരക്ഷ നൽകേണ്ടതുണ്ട്. മുൻ താമസക്കാരായ സുന്നികളിൽ നിന്ന് ക്രമേണ അവർക്ക് വേണ്ട സൗകര്യങ്ങൾ പിടിച്ചെടുത്ത് നൽകേണ്ടതാണ്.
രാഷ്ട്രത്തിന്റെ അസ്ഥിവാരം ശക്തിപ്പെടുത്താൻ ശക്തമായ ഭരണസംവിധാനവും നല്ല പാണ്ഡിത്യവും ഗവേഷണ ത്വരയുമുള്ള ശാസ്ത്രജ്ഞരും മൂലധനശക്തികളിൽ കേന്ദ്രീകൃതമായ സാമ്പത്തികാഭിവൃദ്ധിയും അനിവാര്യമാണ്. നമ്മുടെ അയൽപക്കത്തുള്ള ശത്രു (സുന്നി) രാജ്യങ്ങളിലെ പണ്ഡിതന്മാരെയും ഭരണാധികാരികളെയും തമ്മിൽ തെറ്റിക്കുകയും മൂലധനശക്തികളെ ശിഥിലമാക്കാനും സാധിച്ചാൽ അവരെ നമ്മുടെ രാഷ്ട്രത്തിലേക്ക് ആകർഷിക്കാനാവും. പ്രസ്തുത മൂന്ന് ഘടകങ്ങളും ഇല്ലാതാക്കാൻ കഴിയുന്നതോടെ നാം നമ്മുടെ ദൗത്യത്തിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചുവെന്ന് കണക്കാക്കാം. പ്രസ്തുത രാഷ്ട്രങ്ങളിലെ 70% 80% വരുന്ന ബാക്കിയുള്ള ജനത അധികാരശക്തികളോട് വിധേയത്വം പുലർത്തുന്നവരും തങ്ങളുടെ ജീവിത സൗകര്യങ്ങളിൽ മാത്രം കണ്ണുനട്ട് കഴിയുന്നവരുമായിരിക്കും. അതുകൊണ്ടവർ എപ്പോഴും അധികാരത്തിലിരിക്കുന്നവരെ പിന്തുണക്കുന്നവരായിരിക്കും നമ്മുടെ അയൽപക്കത്തുള്ള വഹാബികളായ അഹ്‌ലുസ്സുന്നയിൽപെട്ടവരാണ് ഇറാഖ് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തെക്കൻ മേഖലയിലെ ദ്വീപ് സമൂഹങ്ങൾ എന്നിവ ഈ പ്രദേശത്തിന് വലിയ ചരിത്രപ്രാധാന്യമുണ്ട് എണ്ണ ലഭ്യത കാരണം ഭൂഗോളത്തിലെ കണ്ഠനാളമാണിത്. എണ്ണസമ്പത്ത് കാരണം ഈ മേഖലയിലെ ഭരണാധികാരികൾ വലിയ ജീവിത സൗകര്യം ആസ്വദിക്കുന്നു. ഈ മേഖലയിലേക്കുള്ള ഇറാൻ കുടിയേറ്റത്തെ പറ്റി പറഞ്ഞ ശേഷം അതിസമ്പന്നതയുടെ പരിണിതിയെന്നോണം അധാർമ്മികവും സുഖലോലുപതയിലധിഷ്ഠിതമായ ജീവിതം നയിക്കുന്ന അറബ് മേഖലയെ വിലയിരുത്തുന്നു. - ഈ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ കഴിഞ്ഞാൽ ലോകത്തിന്റെ പകുതിയോളം കീഴ്‌പ്പെടുത്തിയതിന് തുല്യമായിരിക്കും. അമ്പത് വർഷ പദ്ധതി വിജയിപ്പിക്കാൻ ഈ മേഖലയിലെ രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണം. പരസ്പര ബഹുമാനവും സഹകരണവും ഊട്ടിയുറപ്പിക്കണം സദ്ദാമാനന്തര ഇറാഖുമായി വരെ നമ്മുടെ ബന്ധം മെച്ചപ്പെടുത്തണം. കാരണം ഒരു ശത്രുവിനെ വീഴ്ത്തുന്നത് ആയിരം മിത്രങ്ങളെ വീഴ്ത്തുന്നതിലും പ്രധാനമാണ്.
പ്രസ്തുത രാജ്യങ്ങളുമായി സാംസ്‌കാരിക സാമൂഹിക സാമ്പത്തികബന്ധം ശക്തിപ്പെട്ടാൽ ഇറാനിൽ നിന്ന് അങ്ങോട്ടു ഊർജിതമായ കുടിയേറ്റം സംഭവിക്കും. പ്രസ്തുത പ്രവാസികളുടെ കൂട്ടത്തിൽ ധാരാളം ചാരന്മാരെയും നമുക്ക് നിയോഗിക്കാനാവും. അവർ നമ്മുടെ ഭരണകൂടത്തിന്റെ ഏജന്റുമാരായി വർത്തിക്കും.
അമ്പതു വർഷക്കാലം ഒരു ദീർഘമായ കാലയളവല്ല. നമ്മുടെ വിപ്ലവം വിജയിക്കാൻ ഇരുപത് വർഷം നീണ്ടുനിൽക്കുന്ന പദ്ധതികളാവിഷ്‌കരിക്കേണ്ടതുണ്ട്. പ്രസ്തുത രാഷ്ട്രങ്ങളിലെ സർക്കാർ സംവിധാനങ്ങളിൽ ഇന്ന് കാണുന്ന നമ്മുടെ സ്വാധീനം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടുണ്ടായതല്ല. അവിടെയൊന്നും ഒരു മന്ത്രിയോ ഭരണമേധാവിയോ പോയിട്ടു നമുക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പോലുമുണ്ടായിരുന്നില്ല. (ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ പോലുള്ള രാഷ്ട്രങ്ങൾ ഉദാഹരണം). കാരണം വഹാബികളും ശാഫിഉകളും ഹനഫികളും മാലികികളും ഹമ്പലികളും നമ്മെ മുർതദ്ദുകളായാണ് ഗണിച്ചിരുന്നത്. ഇന്ന് നാം അനുഭവിക്കുന്ന ഈ ജീവിതം നമ്മുടെ പൂർവ്വികരുടെ പരിശ്രമങ്ങളുടെയും ചിന്തകളുടെയും ഫലമായി ഉണ്ടായതാണ് നാം അവശേഷിക്കില്ലെങ്കിലും നമ്മുടെ മദ്ഹബും വിപ്ലവവും നിലനിൽക്കും. ആളും അർത്ഥവും ബലി നൽകി മാത്രമല്ല നമുക്ക് നമ്മുടെ മദ്ഹബിനോടുള്ള ബാധ്യത നിറവേറ്റാൻ സാധിക്കുക. മറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തും നല്ല ഗൃഹപാഠം ചെയ്തും വരുന്ന അഞ്ഞൂറ് വർഷത്തേക്കുള്ള ആസൂത്രണങ്ങൾ നടത്തിയും മുന്നോട്ടു പോകേണ്ടതുണ്ട്. മുസ്ലിം നാമധാരി (സുന്നികൾ)കളായ പിശാചുക്കളാൽ ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ പിൻമുറക്കാരാണ് നാം! അവരുടെ രക്തം പ്രവാചകന്റെ വിയോഗം മുതൽ ചരിത്രഗതിയിലൂടെ ചാലിട്ടൊഴുകി കൊണ്ടിരിക്കുകയാണ്. മുസ്ലിമെന്ന് അവകാശപ്പെുന്ന എല്ലാവരും അലിയ്യിലും അഹ്#ലുബൈത്തിലും വിശ്വസിക്കുന്നത് വരെ തങ്ങളുടെ പൂർവ്വികരുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് ശീഇസത്തെ ഇസ്ലാമിന്റെ യഥാർത്ഥ അനന്തരാവകാശിയായി അംഗീകരിക്കാത്ത കാലത്തോളം ആ രക്തം ഉണങ്ങുകയില്ല. 

ഗൂഢ പദ്ധതിയുടെ അഞ്ച് ഘട്ടങ്ങൾ

ബഹ്‌റൈൻ, ഇറാഖ്, തുർക്കി, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ മദ്ഹബ് പ്രചരിപ്പിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. ആദ്യഘട്ടത്തിൽ ഈ രാഷ്ട്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റു രാഷ്ട്രങ്ങളിലുള്ള നമ്മുടെ ഏജന്റുമാരായവർ മൂന്ന് കാര്യം ശ്രദ്ധിക്കണം. ഈ രാഷ്ട്രങ്ങളിൽ ഭൂമി, ഫഌറ്റ്, വീടുകൾ എന്നിവ വാങ്ങുകയും അവിടെയുള്ള നമ്മുടെ ആളുകൾക്ക് ജീവിതസൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ജനസംഖ്യ വർദ്ധനവിന് സഹായകമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. ഭരണ നിർവഹണ രംഗങ്ങളിൽ ഉയർന്ന സ്വാധീനമുള്ള പ്രമുഖർ, പ്രശസ്തർ, ഉദ്യോഗസ്ഥർ, മൂലധന ശക്തികൾ എന്നിവരുമായ ഊഷ്മള സൗഹൃദം ഊട്ടിയുറപ്പിക്കുക, ഈ നാടുകളിൽ നിർമ്മാണ ഘട്ടത്തിലുള്ള ധാരാളം ജനവാസ പദ്ധിതകൾ നടപ്പിലായി കൊണ്ടിരിക്കുന്നുണ്ട്. ചെറിയ പട്ടണങ്ങൾ, ഗ്രാമങ്ങൾ, ഹൗസിംഗ് കോളനികൾ, എന്നിവയെല്ലാം വലിയ തോതിൽ നിർമ്മാണത്തിലുണ്ട്. നാം നിയോഗിച്ച നമ്മുടെ ഏജന്റുമാർ അവ പരമാവധി വാങ്ങി കൂട്ടുകയും അത് പട്ടണങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് വിൽപന നടത്തി ക്രമേണ പട്ടണങ്ങൾ അവരിൽ നിന്ന് മുക്തമാക്കണം. പ്രസ്തുത നാടുകളിലെ നിയമങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കാൻ ശിയാക്കളെ പ്രേരിപ്പിക്കുകയും അങ്ങനെ ശിയാ ആഘോഷങ്ങൾ നടത്താൻ അനുമതി സമ്പാദിക്കുകയും വേണം. ക്രമേണ പള്ളികളും ഹുസൈനിയകളും നിർമിക്കാൻ ലൈസൻസ് നേടണം. വലിയ ജനസാന്ദ്രതയുള്ള പട്ടണങ്ങളിൽ വൈകാരിക വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കണം. സൗഹൃദങ്ങളും പാരിതോഷികങ്ങളും ഉപയോഗിച്ച് തങ്ങൾ താമസിക്കുന്ന രാഷ്ട്രങ്ങളിൽ പൗരത്വം സംഘടിപ്പിക്കാൻ ഈ ഘട്ടത്തിൽ ശ്രമിക്കുകയും സർക്കാർ സർവീസുകൾ വിശിഷ്യാ സൈനികരംഗത്ത് ജോലി സമ്പാദിക്കാൻ യുവാക്കളെ പ്രേരിപ്പിക്കണം. ആദ്യത്തെ പത്ത് വർഷം പകുതി പിന്നിടുമ്പോൾ, നേരിട്ടല്ലാതെ എന്നാൽ അതീവ രഹസ്യമായി ആ നാടുകളിൽ നടക്കുന്ന ഇസ്ലാം വിരുദ്ധമായ സാമൂഹ്യ തിന്മകൾക്കെതിരിൽ സുന്നി വഹാബി പണ്ഡിതന്മാരെ ഇളക്കിവിടണം. മറ്റു രാജ്യങ്ങളിലെ മത നേതൃത്വങ്ങളുടെയും സുന്നി പണ്ഡിതന്മാരുടെയും പേരിൽ തിന്മകളെ വിമർശിച്ചു കൊണ്ടുള്ള ലഘു പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു പ്രചരിപ്പിക്കണം. ഇത് വലിയൊരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരിൽ തിരിയാൻ കാരണമാകും സ്വാഭാവികമായും. പ്രസ്തുത മത മേധാവികളും സുന്നി പണ്ഡിതന്മാരും പിടിക്കപ്പെടും തങ്ങളുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ടത് അവർ നിഷേധിക്കുകയും ചെയ്യും. എന്നാൽ മതബോധമുള്ളവർ പ്രസ്തുത പ്രസിദ്ധീകരണങ്ങളെ ന്യായീകരിക്കാൻ രംഗത്തു വരും. സംശയാസ്പദമായ വ്യക്തിത്വങ്ങളെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിടാനോ മാറ്റിനിർത്താനോ സാധ്യതയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മതബോധമുള്ളവരെക്കുറിച്ച് ഭരണാധികാരികൾക്കിടയിൽ സംശയവും തെറ്റിദ്ധാരണയും പരത്തും. പിന്നീടവർ പള്ളികൾ പണിയാനും മത പ്രചരണ പ്രവർത്തനങ്ങൾക്കും താൽപര്യം കാണിക്കില്ല. എല്ലാതരത്തിലും മത അഭിസംബോധനങ്ങളും സുന്നി ആഘോഷ ചടങ്ങുകളും തങ്ങളുടെ ഭരണ സംവിധാനത്തിന് ഭീഷണിയാണെന്നവർ ഗണിക്കും. ഇത് പണ്ഡിതന്മാർക്കും ഭരണാധികാരികൾക്കുമിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിക്കുകയും അങ്ങനെ വഹാബികൾക്കും സുന്നികൾക്കും രാഷ്ട്രത്തിനകത്തും പുറത്തുമുള്ള തങ്ങളുടെ സ്വാധീനങ്ങളും പദവികളും നഷ്ടപ്പെടും.
മൂന്നാം ഘട്ടം: രാജ്യത്തെ ഉദ്യോഗസ്ഥ പ്രമുഖരും മൂലധനശക്തികളുമായി നമ്മുടെ ആളുകൾക്ക് ഉറച്ച ബന്ധം സ്ഥാപിക്കുകയും അവരിൽ പലരും ഭരണ നിർവ്വഹണ രംഗത്തും പ്രതിരോധ രംഗത്തും കയറിക്കൂടുകയും എന്നാൽ അവർ മത കാര്യങ്ങളിൽ ഇടപെടാതെ കഴിയുകയും ചെയ്യുമ്പോൾ ഭരണാധികാരികൾക്ക് അവരിൽ വിശ്വാസം വർദ്ധിക്കും, സുന്നി പണ്ഡിതന്മാരും ഭരണാധികാരികളും തമ്മിൽ ബന്ധം വഷളായ ഘട്ടത്തിൽ നമ്മുടെ പണ്ഡിതന്മാർ രംഗത്തു വന്നു ഭരണാധികാരികൾക്ക് വിധേയത്വം പ്രകടിപ്പിക്കണം. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കാത്ത ഒരു മത വീക്ഷണമായി ശീഇസത്തെ അവതരിപ്പിച്ച് ഭരണാധികാരികളുടെ പ്രീതി നേടാൻ കഴിഞ്ഞാൽ, അവരെ സർക്കാർ മേഖലയിൽ നിയോഗിക്കാൻ സാധ്യതയുണ്ട്.
ഈ ഘട്ടത്തിൽ നമ്മുടെ രാജ്യത്തെ (ഇറാൻ) സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും വാണിജ്യ ഗതാഗതരംഗം പുരോഗതി പ്രാപിക്കുകയും ചെയ്യുമ്പോൾ, അയൽരാഷ്ട്രങ്ങളുടെ (അറബ് രാഷ്ട്രങ്ങൾ സമ്പദ് വ്യവസ്ഥയെ തകർക്കാനുള്ള പദ്ധതികൾ നാം ആവിഷ്‌കരിക്കും. സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ലാഭവും കൊതിക്കുന്ന മൂലധന ശക്തികൾ അവരുടെ ആസ്ഥി നമ്മുടെ രാജ്യത്തേക്ക് മാറ്റുമെന്നതിൽ സംശയമില്ല. സാമ്പത്തിക ബാങ്കിംഗ് രംഗത്ത് മറ്റുള്ളവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുമ്പോൾ നമ്മുടെ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താൻ സൗകര്യം ചെയ്യുകയും അവരെ അങ്ങോട്ട് സ്വാഗതം ചെയ്യുമെന്നതിലും യാതൊരു സംശയമില്ല.
നാലാം ഘട്ടം: പണ്ഡിതന്മാരും ഭരണാധികാരികളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന, കച്ചവടക്കാർ ഭീമമായ നഷ്ടം കാരണം നാടുവിടാനൊരുങ്ങുന്ന, ഭയാശങ്കയിലകപ്പെട്ട ജനങ്ങൾ, കിട്ടിയ തുകക്ക് തങ്ങളുടെ വസ്തുവഹകൾ വിറ്റ്, സുരക്ഷിത ഇടങ്ങൾ തേടി നാടുവിടാനൊരുങ്ങുന്ന അവസ്ഥ പല രാഷ്ട്രങ്ങളിലും സംജാതമാകും. അതീവ സങ്കീർണമായ ഈ സാഹചര്യത്തിൽ നമ്മുടെ ഏജന്റുമാരെ മാത്രമായിരിക്കും ഭരണാധികാരികൾ പരിഗണിക്കുക. അവർ ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ, ആ രാജ്യങ്ങളുടെ സിവിൽ സർവീസിലും സൈനിക പ്രതിരോധ രംഗത്തും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കാനും ഭരണസിരാകേന്ദ്രങ്ങളുമായുള്ള അകലം കുറക്കാനും അവർക്കാകും. ഇത്തരുണത്തിൽ ഭരണകൂടങ്ങളുടെ വിശ്വസ്തരെ വഞ്ചകരായി മുദ്രകുത്താനും അങ്ങനെ അവർ അലങ്കരിക്കുന്ന ഉയർന്ന തസ്തികകളിൽ നിന്നും പിരിച്ചുവിട്ടു പ്രസ്തുത പദവികളിൽ നമ്മുടെ ആളുകളെ നിയമിക്കാനും നമുക്കാവും. ഇതുകൊണ്ട് നമുക്ക് രണ്ട് നേട്ടങ്ങൾ കൈവരിക്കാനാവും. ഒന്ന്, മുമ്പത്തേതിലും കൂടുതലായ ഭരണാധികാരികളുമായി അടുത്തിടപെടാനും അവരുടെ വിശ്വാസ്യതയാർജിക്കാനുമാവും. രണ്ട്. ഭരണ തലങ്ങളിൽ ശിയാക്കളുടെ സ്വാധീനം വർദ്ധിക്കും തോറും ഭരണകൂടത്തോടുള്ള സുന്നികളുടെ വെറുപ്പ് വർധിക്കും. തദ്വാരാ അവർ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യും. ആ ഘട്ടത്തിൽ നമ്മുടെ ആളുകൾ ഭരണാധികാരികൾക്കൊപ്പം നിന്ന്, ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്യണം. സർക്കാർ വിരുദ്ധർ നാടുവിടാനൊരുങ്ങുമ്പോൾ അവരുടെ വസ്തുവഹകൾ സ്വന്തമാക്കാനും നോക്കണം.
അഞ്ചാം ഘട്ടത്തിൽ, സ്വാഭാവികമായും സാഹചര്യം വിപ്ലവത്തിന് അനുകൂലമായിരിക്കും. കാരണം ശാന്തിയും സമാധാനവും സുരക്ഷിതത്വവും നഷ്ടപ്പെട്ട അവസ്ഥയിൽ ഭരണകൂട കൊടുങ്കാറ്റിൽ പെട്ട് മുങ്ങാൻ പോകുന്ന കപ്പൽ പോലെയായിരിക്കും ജീവൻ രക്ഷിക്കാനുള്ള ഏത് നിർദേശവും സ്വീകരിക്കുന്ന പരുവത്തിലായിരിക്കും അവർ.
ഈ ഘട്ടത്തിൽ രാഷ്ട്രത്തിന്റെ കടിഞ്ഞാൺ നിയന്ത്രിക്കാനും പ്രശ്‌നങ്ങൾ നിരീക്ഷിക്കാനും ഒരു ജനകീയ സഭ രൂപീകരിക്കാൻ ഉന്നത വ്യക്തിത്വങ്ങളെ ഉപയോഗിച്ച് സർക്കാരിന് മുമ്പിൽ നിർദ്ദേശം സമർപ്പിക്കണം. തീർച്ചയായും അവർ അത് സ്വീകരിക്കും. പ്രസ്തുത സമിതിയിൽ അധികപേരും നമ്മുടെ ആളുകളായിരിക്കും. കച്ചവടക്കാരും സുന്നി പണ്ഡിതന്മാരും സർക്കാർ  സേവകന്മാരും നാടുവിടാൻ ഇത് കാരണമാകും. അങ്ങനെ യുദ്ധങ്ങളും രക്തചൊരിച്ചിലുകളും കൂടാതെ പല അയൽ രാഷ്ട്രങ്ങളിലേക്കും വിപ്ലവം കയറ്റി അയക്കാൻ നമുക്ക് സാധിക്കും.
പദ്ധതിയുടെ ഈ അവസാനഘട്ടം വിജയിച്ചില്ലെങ്കിൽ ജനകീയ കലാപങ്ങൾ ഇളക്കിവിട്ടു അധികാരം പിടിച്ചെടുക്കാൻ നമുക്ക് സാധിക്കും. ആരെയെങ്കിലും അധികാര സോപാനത്തിലെത്തിക്കുകയല്ല നമ്മുടെ ലക്ഷ്യം. പ്രത്യുത അല്ലാഹുവിനോടും മതത്തോടും മദ്ഹബിനോടുമുള്ള ബാധ്യത നിർവഹണമാണ് നമ്മുടെ ലക്ഷ്യം. അതിന് വിപ്ലവം കയറ്റി അയക്കണം. അപ്പോൾ മഹ്ദിയുടെ ആഗമനം വരെ ഈ മതത്തിന്റെ പതാക മുഴുവൻ ലോകത്തും ഉയർത്തുവാനും, ലോകത്ത് ഇസ്ലാമിന്റെയും ഗീഉസതിന്റെയും പ്രകാശം പരത്താനും നമുക്കാവും.''
മുസ്ലിം ലോകത്ത് കലാപം വിതച്ച് അവ പിടിച്ചടക്കി വിശാല ഇറാൻ സാമ്രാജ്യം സ്ഥാപിക്കുവാൻ ആസൂത്രണം ചെയ്ത പല രഹസ്യരേഖകളിൽ ഒന്ന് മാത്രമാണ് മേൽ സൂചിപ്പിച്ചത്. അറബ് രാഷ്ട്രങ്ങളിൽ നടക്കുന്ന പല സംഭവങ്ങളും വിപ്ലവങ്ങളും ഇതിനെ എത്രമാത്രം ശരി വെക്കുന്നുണ്ടെന്ന് കാര്യം വായനക്കാരുടെ ചിന്തക്ക് വിടുന്നു.

2,Aug2018

History of Shiasm

Translators note 

This book originally entitled Fitnah Ibn Sabaʼ, better known as History of Shīʿasm is an extremely well researched and comprehensive book. This book was prepared and published by the Islamic assembly, under the guidance of Moulānā ʿAbd al-Shakūr al-Farūqī V, as Moulānā possessed a unique proficiency in this subject. He had great regard for this book, which discusses the history of the Shīʿah creed as well as the complete life story of its founder- the famous munāfiq, ʿAbd Allah ibn Sabaʼ. It has clearly elucidated the manner in which this munāfiq outwardly embraced Islam and later became successful in sowing discord amongst the Muslims and creating an entirely new religion.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal