യുക്തിവാദികൾ ആത്മഹത്യയിൽ അഭയം തേടുന്നത് എന്തുകൊണ്ട്?
✍ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി
🏠ആമുഖം
ദൈവനിഷേധികളുടെ കൂടെപ്പിറപ്പാണോ വിഷാദരോഗം? അത് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടോ? പരിധികളില്ലാത്ത ആസ്വാദനങ്ങൾ അവർക്ക് ജീവിതത്തിൽ സ്ഥൈര്യമാണോ നൽകുന്നത്? അതല്ല ആത്മീയ ശൂന്യത കാരണം അതവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുവോ?
മനുഷ്യജീവിതത്തിന് അർത്ഥവും ലക്ഷ്യവും നഷ്ടപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഇത് ജീവിതം മെച്ചപ്പെടുത്തുമോ? അതല്ല ഉൽക്കണ്ഠയിലേക്കും ആധിയിലേക്കും വിഷാദത്തിലേക്കുമാണോ അവരെ തള്ളിവിടുന്നത്. ഒരു യുക്തിവാദി താൻ നേരിടുന്ന ആത്മീയ ശൂന്യതയെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?
യുക്തിവാദികൾക്കിടയിൽ സാമൂഹിക ബന്ധം നിലനിൽക്കുന്നുണ്ടോ? മരവിച്ച വികാരങ്ങളും ശിഥിലമായ ബന്ധങ്ങളും അവരെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്? എന്തുകൊണ്ടാണ് ദൈവനിഷേധികൾക്കിടയിൽ തീരെ അഭിപ്രായ ഐക്യം നിലനിൽക്കാത്തത്. അവരുടെ ഇരു നേതാക്കൾക്ക് ഇടയിൽ പോലും ഒരു കാര്യത്തിൽ യോജിപ്പില്ലാത്തത്. (ഉദാ: രവിചന്ദ്രൻ - ജബ്ബാർ). ഭയപ്പെടുത്തപ്പെട്ട മാർജാര വ്യൂഹം എന്നാണവരുടെ അപോസ്തലനായ റിച്ചാർഡ് ഡോക്കിൻസ് അവരെ വിശേഷിപ്പിക്കുന്നത്. ഈ ചോദ്യങ്ങളുടെ ഉത്തരം അമേരിക്കൻ യുക്തി ചിന്തകൻ 'സ്റ്റാക്ക് റോഷ്'ന്റെ ലേഖനത്തിൽ നിന്ന് നമുക്ക് ലഭിക്കും.