} -->
28,Nov2021

സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ

സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ

 

- ഡോ. അബ്ദുർറഹ്മാൻ ആദൃശ്ശേരി


സർവ്വമത സത്യവാദം ഒരു പുതിയ ആശയമല്ല, വളരെ മുമ്പ് തന്നെ, പല ചിന്താ പ്രസ്ഥാനങ്ങളും മുസ്ലിം സമൂഹത്തിൽ ഈ ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചതായി കാണാം. തത്വശാസ്ത്രജ്ഞർ, സൂഫികൾ, ബാഥിനിയ്യ അഥവാ ഗുഢാർത്ഥവാദികൾ എന്നിവരുടെ പ്രബോധനങ്ങളിൽ ഈ ആദർശം തെളിഞ്ഞു കാണാനാകും. ഇബ്നു അറബി, ജലാലുദ്ധീൻ റൂമി എന്നിവർ സൂഫിസത്തിന്റെ ചെലവിൽ ഈ വഴികേടിന് തന്ത്രപരമായി പ്രചാരണം നൽകിയവരായിരുന്നു. തങ്ങളുടെ ശൈഖിന്റെ ഭ്രാന്തൻ ജല്പനങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ അനുയായികൾക്ക് പക്ഷേ, അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് മാത്രം.


ഇപ്പോൾ പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിക സംഘടനകളും പരസ്പര സഹവർത്തിത്വം എന്ന ലേബലിൽ പ്രചരിപ്പിക്കുന്ന ആശയം ഇബ്നു അറബിയുടെ ചിന്തകളാണെന്ന് കാണാം. പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളുടെ സമന്വയം കൊണ്ടിവരർത്ഥമാക്കുന്നത്. ഇസ്ലാമിക ഭാരതീയ പേർഷ്യൻ ചിന്തകളുടെയും ക്രൈസ്തവ - യഹൂദ ചിന്തകളുടെയും സമ്മിശ്രമായ ഒരു ആദർശത്തെയാണ് ഇസ്ലാമിക ചരിത്രത്തിൽ, സർവമത സത്യവാദത്തിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇബ്നു അറബി, തന്റെ അദ്വൈതവാദ ചിന്തയിലധിഷ്ഠിതമായ സിദ്ധാന്തങ്ങൾ മെനഞ്ഞെടുത്തത് പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവിക സാന്നിധ്യം (തജല്ലിഇലാഹി വാദം), പ്രപഞ്ചത്തിലെ ദൈവിക നിശ്ചയം (ഇറാദഇലാഹിയ്യ) തുടങ്ങിയ സൂഫിവാദങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടാണ്. ഈ പ്രപഞ്ചത്തിൽ ഒരേ ഒരു ആരാധ്യൻ മാത്രമാണുള്ളതെന്നും അതിനാൽ ആര് ഏത് വസ്തുവിനെ ആരാധിച്ചാലും അവർ യഥാർത്ഥത്തിൽ ആരാധിക്കുന്നത് അല്ലാഹുവിനെ തന്നെയാണെന്നും ഇയാൾ സിദ്ധാന്തിക്കുകയുണ്ടായി. അല്ലാഹുവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന് അവൻ വിധിച്ചിരിക്കുന്നു. (അൽ ഇസ്റാഅ്: 24) എന്ന സൂക്തത്തെ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ലെന്നാണ് തന്റെ അകംപൊരുൾ (ബാഥിനി) തഫ്സീറിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. അഥവാ നിങ്ങൾ ഏത് ആരാധ്യന്മാർക്ക് ആരാധനകൾ അർപ്പിച്ചാലും നിങ്ങൾ അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നതെന്നർത്ഥം. ശിർക്ക് അഥവാ ബഹുദൈവാരാധന എന്ന വസ്തുതയെ തന്നെ നിരാകരിക്കുകയും സർവ്വമത സത്യവാദത്തിന് സൈദ്ധാന്തിക അടിത്തറ പാകുകയുമാണ് ഇതിലൂടെ ഇബ്നു അറബി ലക്ഷ്യം വെക്കുന്നത്.
12,Oct2021

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്

 

സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനുള്ള ശിയാശ്രമങ്ങൾ

 

      


   
ബലം
പ്രയോഗിച്ച് ഈജിപ്തിന്റെ അധികാരത്തിലെത്തിയ ഫാതിമി ശിയാക്കളെ അധികാരത്തിൽ നിന്ന് പുറംതള്ളിയ സലാഹുദ്ധീൻ അയ്യൂബിയോട് തീരാത്ത അരിശമായിരുന്നു ശിയാക്കൾക്ക്. ഫാതിമികളെ അധികാരത്തിലേറ്റാൻ അവർ യൂറോപ്യന്മാരുമായി രഹസ്യ പദ്ധതികൾ ആസൂത്രണം ചെയ്തു. മഖ്രീസി പറയുന്നു: "അവസാന ഫാതിമി ഭരണാധികാരി ആളിദിന്റെ മക്കളിൽ ഒരാളെ വാഴിക്കാനും സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനും ഹി. 569 കൈറോവിൽ ചിലർ യോഗം ചേർന്നു. ഖാളി, അൽമുഫള്ളൽ സിയാഉദ്ധീൻ, ശരീഫ് അൽ ജലീസ്, നജാഹുൽ ഹമാദി ശാഫിഈ പണ്ഡിതൻ, ഇമാറ ബിൻ അലി അൽയമാനി, അബ്ദുസ്സമദ് അൽകാതിബ്, ദാഈഅദ്ദുആത് അബ്ദുൽ ജബ്ബാർ ബിൻ ഇസ്മായിൽ വാഇള്, സൈനുദ്ദീൻ എന്നിവർ അവരിലുണ്ടായിരുന്നു." വാർത്ത ഇബ്നു നജാ സുൽത്താൻ സലാഹുദ്ധീനെ അറിയിച്ചു. അവരെ പിടികൂടി സുൽത്താൻ തൂക്കിലേറ്റി. ഫാതിമി ബാധയുമായി കഴിയുന്നവരെ സുൽത്താൻ പിന്തുടർന്നു പിടികൂടി നശിപ്പിച്ചു. സൈന്യങ്ങളോട് 'സഈദി'ലേക്ക് പുറപ്പെടാൻ കൽപിച്ചു. അലക്സാണ്ട്രിയയിലെ ഫാതിമി പ്രബോധകനായ ഖദീദിനെ പിടികൂടി (അസ്സുലൂക് ലി മഅ്രിഫതി ദൗലതിൽ മുലൂക് 1/53). ഒറ്റുകാർ കൊല്ലപ്പെട്ട വിവരം അറിയാതെ യൂറോപ്യർ അലക്സാണ്ട്രിയ തീരത്തെത്തി. ഏഴു മുസ്ലിംകളെ കൊല്ലുകയും അവരുടെ കപ്പലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വിവരമറിഞ്ഞ സുൽത്താൻ സ്വലാഹുദ്ധീൻ സൈന്യങ്ങളെ അങ്ങോട്ടയച്ചു. ശത്രുക്കളുടെ പീരങ്കികൾ കത്തിക്കുകയും അവരെ ആക്രമിക്കകുയും ചെയ്തു. ധാരാളം യൂറോപ്യർ കൊല്ലപ്പെട്ടു. മുസ്ലിംകൾ ശിയാക്കളുടെ ചതികൾ കാരണം എത്രമാത്രം പ്രയാസപ്പെട്ടു എത്രയെത്ര ജീവൻ പൊലിഞ്ഞ രക്തം ചിന്തി?

          ഹി. 570 സുൽത്താൻ സലാഹുദ്ധീനെ തകർത്ത് ഫാതിമി ഭരണം തിരിച്ചു കൊണ്ടുവരാൻ ശിയാക്കൾ വീണ്ടും പദ്ധതിയിട്ടു. മഖ്രീസി പറയുന്നു: അസ്വാനിലെ ഗവർണർ കൻസുദ്ദൗല ഫാതിമി ഭരണം പുനഃസ്ഥാപിക്കാൻ വേണ്ടി അറബികളെയും സുഡാനികളെയും സംഘടിപ്പിച്ചു കൈറോയിലേക്ക് തിരിച്ചു. ഇതിനായി ധാരാളം പണം ചിലവഴിച്ചു. ഇതേ വികാരമുള്ള ധാരാളം പേർ തന്റെ കൂടെ കൂടി. സുൽത്താന്റെ സേനാനായകരിൽ പലരും കൊല്ലപ്പെട്ട നാടുകൾ കൊള്ളയടിച്ചു. സുൽത്താൻ അവരെ നേരിടാൻ തന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. കൻസുദ്ദൗലയുടെ സൈനികരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഒളിച്ചോടിയ അയാളെയും പിടികൂടി കൊലപ്പെടുത്തി. (അസ്സുലൂക് ലി മഅ്രിഫത്തി ദൗലതിൽ മുലൂക് 1/58).

       

12,Sep2021

യുക്തിവാദികൾ ആത്മഹത്യയിൽ അഭയം തേടുന്നത് എന്തുകൊണ്ട്?

യുക്തിവാദികൾ ആത്മഹത്യയിൽ അഭയം തേടുന്നത് എന്തുകൊണ്ട്?

✍ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി

 

🏠ആമുഖം


ദൈവനിഷേധികളുടെ
കൂടെപ്പിറപ്പാണോ വിഷാദരോഗം? അത് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടോ? പരിധികളില്ലാത്ത ആസ്വാദനങ്ങൾ അവർക്ക് ജീവിതത്തിൽ സ്ഥൈര്യമാണോ നൽകുന്നത്? അതല്ല ആത്മീയ ശൂന്യത കാരണം അതവരെ ആത്മഹത്യയിലേക്ക് നയിക്കുന്നുവോ?

മനുഷ്യജീവിതത്തിന് അർത്ഥവും ലക്ഷ്യവും നഷ്ടപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഇത് ജീവിതം മെച്ചപ്പെടുത്തുമോ? അതല്ല ഉൽക്കണ്ഠയിലേക്കും ആധിയിലേക്കും വിഷാദത്തിലേക്കുമാണോ അവരെ തള്ളിവിടുന്നത്. ഒരു യുക്തിവാദി താൻ നേരിടുന്ന ആത്മീയ ശൂന്യതയെ ങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?

യുക്തിവാദികൾക്കിടയിൽ സാമൂഹിക ബന്ധം നിലനിൽക്കുന്നുണ്ടോ? മരവിച്ച വികാരങ്ങളും ശിഥിലമായ ബന്ധങ്ങളും അവരെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്? എന്തുകൊണ്ടാണ് ദൈവനിഷേധികൾക്കിടയിൽ തീരെ അഭിപ്രായ ഐക്യം നിലനിൽക്കാത്തത്. അവരുടെ ഇരു നേതാക്കൾക്ക് ഇടയിൽ പോലും ഒരു കാര്യത്തിൽ യോജിപ്പില്ലാത്തത്. (ഉദാ: രവിചന്ദ്രൻ - ജബ്ബാർ). ഭയപ്പെടുത്തപ്പെട്ട മാർജാര വ്യൂഹം എന്നാണവരുടെ അപോസ്തലനായ റിച്ചാർഡ് ഡോക്കിൻസ് അവരെ വിശേഷിപ്പിക്കുന്നത്. ചോദ്യങ്ങളുടെ ഉത്തരം അമേരിക്കൻ യുക്തി ചിന്തകൻ 'സ്റ്റാക്ക് റോഷ്'ന്റെ ലേഖനത്തിൽ നിന്ന് നമുക്ക് ലഭിക്കും.

14,Aug2021

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം രണ്ട്)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി

👉ഭാഗം ഒന്ന് 

 

ബുവൈഹികളുടെ വഞ്ചനകൾ

 


അബ്ബാസികൾക്കെതിരെ രംഗത്ത് വന്ന ദൈലമിലെ ബുവൈഹികൾ ഖുറാസാൻ ശീറാസ് തുടങ്ങി പല ദേശങ്ങളും കീഴടക്കി. അന്നത്തെ അബ്ബാസി ഖലീഫ റാളി ബില്ലയുടെ മന്ത്രി അബൂ അലി മുഹമ്മദ് ബിൻ അലി, ശീഈ വിശ്വാസിയായിരുന്നു അയാൾ, അബ്ബാസികളെ അധികാരത്തിൽ നിന്നും പുറംതള്ളി ശിയാക്കളായ ബുവൈഹികളെ അധികാരത്തിലേറ്റാൻ രഹസ്യനീക്കങ്ങൾ നടത്തി. അയാൾ രഹസ്യമായി ബുവൈഹികൾക്ക് കത്തെഴുതി ബഗ്ദാദ് ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഹി. 334ൽ ബുവൈഹികൾ മുഇസ്സുദ്ദൗലയുടെ നേതൃത്വത്തിൽ ബഗ്ദാദ് കീഴടക്കി. ഖലീഫയെ നിഷ്കാസനം ചെയ്തു. തലസ്ഥാനം കൊള്ളയടിച്ചു യാതൊരു അധികാരവുമില്ലാതെ ഫദ്‌ല് ബിൻ മുഖതദിർ ഖലീഫയായി തുടർന്നു. അധികാരം മുഴുവൻ മുഇസ്സുദ്ദൗലയിൽ നിക്ഷിപ്തമായി. (അസ്സുലൂക് ലിമഅ്‌രിഫതി ദുവലിൽ മുലൂക് 1/25)

ഹി. 352ൽ ബുവൈഹികൾ മുഹറം പത്തിന് അങ്ങാടി അടച്ചു പൂട്ടി. സ്മാരക കുംഭങ്ങൾ സ്ഥാപിച്ചു. സ്ത്രീകൾ മുടി അഴിച്ച് അങ്ങാടിയിൽ നെഞ്ചത്ത് അടിച്ചു. ഹുസൈൻ(റ)യുടെ പേരിൽ ആർത്തുവിളിച്ച് പ്രകടനം നടത്തി. അധികാരം അവർക്കൊപ്പമായതിനാൽ, അഹ്‌ലുസ്സുന്നക്ക് ഈ പ്രവർത്തി തടയാൻ സാധിച്ചില്ല. അത് പിന്നീട് ശക്തമായി തുടർന്നുവന്നു. ഈജിപ്തിൽ ഫാത്തിമി ഭരണകാലത്ത് തുടങ്ങിവെച്ച ശിയാ ആഘോഷങ്ങൾ സലാഹുദ്ധീൻ അയ്യൂബിയുടെ കാലത്ത് നടന്ന ശുദ്ധീകരണത്തോടെ, നിലച്ചുപോയി. പിന്നീട് ബുവൈഹികൾ ഗദീർ ആഘോഷവും നടപ്പാക്കി. സുന്നി ഭരണാധികാരിയായ അബ്ബാസി ഖലീഫയെ അസ്ഥിരപ്പെടുത്താൻ ബുവൈഹി ശിയാക്കൾ ശ്രമിച്ചു കൊണ്ടിരുന്ന വേളയിൽ യൂറോപ്പ് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിക്കാൻ കച്ചകെട്ടി കൊണ്ടിരുന്നു.

31,Jul2021

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി


ആമുഖം

ദശലക്ഷക്കണക്കിന് സുന്നികളെ സിറിയ, ഇറാഖ്, യമൻ, ലബനാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഹിസ്ബുല്ല, ഹൂഥി, ഫൈലഖുൽ ഖുദ്സ് തുടങ്ങിയ എണ്ണമറ്റ ഭീകരസംഘങ്ങളെ ഉപയോഗപ്പെടുത്തി ഇറാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഇറാന്റെ സഹായത്തോടെ ഫലസ്തീൻ മോചിപ്പിക്കാൻ കഴിയുമെന്ന വ്യാമോഹത്തിൽ കഴിയുകയാണ്, ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമൂൻ, ഹമാസ് തുടങ്ങിയ ഇസ്ലാമിസ്റ്റുകൾ.
ശിയാക്കളോട് കൂട്ടുകൂടി ഇതിനു മുമ്പും പലരും മുസ്ലിം ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. അവരിൽ പലരും ഇഖ്‌വാനികളായിരുന്നു. മുപ്പതും നാൽപ്പതും വർഷം അവരോടൊപ്പം പ്രവർത്തിച്ച് പലരും പിന്നീട് തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞ് തെറ്റ് തുറന്നു പറയുകയുണ്ടായി. ശിയാക്കളോട് സൗഹൃദം കൂടിയ തന്റെ മുപ്പതു വർഷങ്ങൾ പാഴായെന്നും തനിക്ക് തെറ്റു പറ്റിയെന്നും പറയുന്ന യൂസുഫു
31,Jul2021

നിശ്ശബ്ദ ഇരകൾ: ഇറാനും കുട്ടികളുടെ സൈനികവൽക്കരണവും' പ്രകാശനം ചെയ്തു

നിശ്ശബ്ദ ഇരകൾ: ഇറാനും കുട്ടികളുടെ  സൈനികവൽക്കരണവും' പ്രകാശനം ചെയ്തു



read more https://www.malayalamnewsdaily.com/node/493256/saudi
15,May2021

The Palestinian issue and the betrayals of the Ikhwan

 ഫലസ്തീൻ പ്രശ്നവും ഇഖ്‌വാന്റെ വഞ്ചനകളും





ചില ഗൾഫ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പു വെച്ചതിന്റെ പശ്ചാതലത്തിൽ മക്കാ ഹറം ഇമാം ശൈഖ് സുദൈസിന്റെ വെള്ളിയാഴ്ച്ച ഖുത്വ്ബക്ക് അനാവശ്യ വ്യാഖ്യാനം നൽകി, ഹറം ഇമാം ഇസ്രായേൽ അനുകൂലിയാണെന്ന് ഇഖ്വാനികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ ഇത്തരമൊരു പ്രചാരണ തന്ത്രത്തിന് തുടക്കമിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ അന്താരാഷ്ട്ര ബന്ധത്തിന്റെ പ്രധാന കണ്ണിയായി വർത്തിക്കുന്ന, ശാന്തപുരം കോളേജിന്റെ തലവൻ ഡോ: അബ്ദുസ്സലാം വാണിയമ്പലമായിരുന്നു. ഖത്തർ ഭരണകൂടവുമായി നിരന്തര ബന്ധം പുലർത്തുന്ന ഇദ്ദേഹം തുർക്കി ഉർദുഖാന്റെ
21,Mar2021

ശീഇസവും രിദ്ദത്തും വേട്ടയാടുന്ന സമുദായം

ശീഇസവും രിദ്ദത്തും വേട്ടയാടുന്ന സമുദായം


പാതിരാ കുർബാനയിൽ പങ്കെടുക്കുന്ന ജമാഅത്തുകാർ (എറണാംകുളം ജില്ല)









ബഹുദൈവാരാധനാ കേന്ദ്രങ്ങളിൽ വഴിപാട് നടത്തുന്ന സമുദായ നേതൃത്വം

ഗസ്സാലി അകാദമിയിൽ നൽകിയ സ്വീകരണം

ഇറാൻ എംബസിയിലെ സുന്നികളെ ശിയാ വൽക്കരിക്കുന്ന ഉത്തരവാദിത്വമുള്ള സാദിഖുൽ ഹുസൈനി കേരളത്തിലെ സുന്നി സ്ഥാപനങ്ങളെയും നേതാക്കളെയും സന്ദർശിക്കുന്നു


എ.കെ അബ്ദുൽ മജീദിന്റെ കൂടെ

എം.സി. വടകരയോടൊപ്പം ചിത്രത്തിൽ സി.എച്ച് മുസ്തഫയും പി.ടി. നാസറും

ദാറുൽ ഹുദയിൽ



മമ്പുറം മഖാമിൽ



പാണക്കാട് തങ്ങന്മാരെ സന്ദർശിക്കുന്നു.




ശിയാ നേതാവിനെ ആനയിച്ച് കൊണ്ടുവരുന്ന സുന്നി പണ്ഡിതന്മാർ




തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal